Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സഖ്യമെന്നും പറഞ്ഞ് യുപിയിലേക്ക് വരേണ്ട; താക്കീതുമായി എസ്പി; ജാതി സെന്‍സസിലെ കോണ്‍ഗ്രസ് നിലപാടില്‍ അഖിലേഷിന് അത്ഭുതം

അധ്യക്ഷന്‍ അഖിലേഷ് യാദവ്. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സീറ്റു ധാരണ ആയില്ലെങ്കില്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സഖ്യത്തിന്റെ കാര്യവും പറഞ്ഞ് ഉത്തര്‍പ്രദേശിലേക്ക് കോണ്‍ഗ്രസ് വരേണ്ടതില്ലെന്ന് അഖിലേഷ് താക്കീത് നല്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2023, 10:58 am IST
in India

ന്യൂദല്‍ഹി: മധ്യപ്രദേശ് തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെ തുടര്‍ന്ന് ഇന്‍ഡി സഖ്യത്തിലുണ്ടായ തര്‍ക്കത്തിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി സമാജ് വാദി പാര്‍ട്ടി.

അധ്യക്ഷന്‍ അഖിലേഷ് യാദവ്. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സീറ്റു ധാരണ ആയില്ലെങ്കില്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സഖ്യത്തിന്റെ കാര്യവും പറഞ്ഞ് ഉത്തര്‍പ്രദേശിലേക്ക് കോണ്‍ഗ്രസ് വരേണ്ടതില്ലെന്ന് അഖിലേഷ് താക്കീത് നല്കി.

ജാതി സെന്‍സസിനെ പിന്തുണച്ചുള്ള കോണ്‍ഗ്രസിന്റെ നിലപാട് അത്ഭുതപ്പെടുത്തുന്നുവെന്നും അഖിലേഷ് യാദവ് പറഞ്ഞു. ജാതി സെന്‍സസുമായി ബന്ധപ്പെട്ട കണക്കുകള്‍ നല്‍കാത്തത് ഇതേ കോണ്‍ഗ്രസ് പാര്‍ട്ടിയായിരുന്നു. ഇപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലായി, പിന്നാക്കക്കാരുടേയും വനവാസികളുടേയും പിന്തുണയില്ലാതെ ജയിക്കാന്‍ സാധിക്കില്ലെന്ന്.

ഇപ്പോള്‍ ജാതി സെന്‍സസ് വേണം എന്ന കോണ്‍ഗ്രസിന്റെ ആവശ്യം അത്ഭുതപ്പെടുത്തുന്നു. അവര്‍ തെരഞ്ഞു കൊണ്ടിരിക്കുന്ന വോട്ട് അവരുടെകൂടെ ഇല്ല എന്ന് കോണ്‍ഗ്രസിന് ബോധ്യപ്പെട്ടിരിക്കുന്നുവെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേര്‍ത്തു.

സീറ്റുവിഭജനത്തിനുള്ള ഇന്‍ഡി സഖ്യത്തിന്റെ നാലാംയോഗം, വേദിക്കാര്യത്തിലെ അഭിപ്രായ ഭിന്നതയടക്കമുള്ള കാരണങ്ങളാല്‍ വൈകുന്നതിനിടെയാണ് പുതിയ പ്രതിസന്ധി രൂപമെടുത്തിരിക്കുന്നത്. മധ്യപ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിക്ക് സീറ്റുനല്‍കാതെ ആംല ഒഴികെയുള്ള എല്ലായിടത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതാണ് അഖിലേഷിനെ ചൊടിപ്പിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സീറ്റുധാരണയ്‌ക്ക് കോണ്‍ഗ്രസ് തയാറല്ലെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സീറ്റുധാരണയ്‌ക്ക് ശ്രമിക്കേണ്ടതില്ലെന്നും ഇന്‍ഡി സഖ്യത്തിന്റെ യോഗത്തില്‍ പ്രതിനിധികളെ അയക്കില്ലെന്നും അഖിലേഷ് വ്യക്തമാക്കിയിരുന്നു.

ആറ് സീറ്റുകള്‍ നല്കാമെന്ന് കോണ്‍ഗ്രസ് ഉറപ്പു നല്കിയിരുന്നുവെന്നാണ് അഖിലേഷ് യാദവ് പറയുന്നത്. എന്നാലിപ്പോള്‍ ഒന്നുപോലും നല്കിയില്ല. ഈ ആശയക്കുഴപ്പം തുടരുകയാണെങ്കില്‍ ഇന്‍ഡി സഖ്യത്തിന് ഒരുക്കിലും ബിജെപിയെ തോല്‍ പ്പിക്കാ3 കഴിയില്ല. 2024ല്‍ വ
ലിയൊരു വെല്ലുവിളിയാണ് കാത്തിരിക്കുന്നത്. ബിജെപി ഒരു വലിയപാര്‍ട്ടിയാണ്.

സംഘടിതമായ ഒന്നാണത്. അതുകൊണ്ട് തന്നെ ഇന്‍ഡി സഖ്യ ത്തിന് ഒരു മണ്ഡലത്തിലും ആശയക്കുഴപ്പമുണ്ടാകരുത്. ആശയക്കുഴപ്പത്തോടെയാണ് തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടുന്നതെങ്കില്‍ ഒരിക്കലും ജയിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണ് ഇന്‍ഡി സഖ്യമെന്ന് മധ്യപ്രദേശിലുണ്ടായ സംഭവത്തിന് ശേഷം മാത്രമാണ് മനസിലായത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് എത്തുമ്പോള്‍, അതേക്കുറിച്ച് നന്നായി ചിന്തിക്കും. അവിടെ ആര്‍ക്കൊക്കെയാണോ സീറ്റ് വേണ്ടത്, അവരുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വളരെ വ്യത്യസ്തമായ വേദിയാവു മുണ്ടാവുകയെന്നും അഖിലേഷ് യാദവ് വിശദീകരിച്ചു.

ഉത്തര്‍പ്രദേശിനോട് അതിര്‍ത്തി പങ്കിടുന്ന മധ്യപ്രദേശിലെ മേഖലകളില്‍ സമാജ്‌വാദി പാര്‍ട്ടിക്ക് നിര്‍ണായക സ്വാധ്വീനമുണ്ട്. 2018ലെ തെരഞ്ഞെടുപ്പില്‍ ഛത്തര്‍പുരിലെ ബിജാവര്‍ സീറ്റില്‍ സമാജ്‌വാദി പാര്‍ട്ടിയാണ് വിജയിച്ചത്. ഒപ്പം ആറു സീറ്റുകളില്‍ രണ്ടാംസ്ഥാനത്തുമെത്തി. 2003ലെ തെരഞ്ഞെടുപ്പില്‍ ഏഴു സീറ്റും നേടിയിരുന്നു.

ഇത്രയധികം നേട്ടങ്ങളുണ്ടായിട്ടും ഇതെല്ലാം നിഷ്പ്രഭമാക്കി തങ്ങളുടെ സിറ്റിങ് സീറ്റായ ബിജാവറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെയാണ് സമാജ്‌വാദി പാര്‍ട്ടിക്ക് നിയന്ത്രണംവിട്ടത്. ഇതോടെ എല്ലാ സീറ്റിലും തങ്ങളുടെ സ്ഥാനാര്‍ഥികളെ നിര്‍ത്താനാണ് സമാജ്‌വാദി പാര്‍ട്ടിയുടെ നീക്കം. അധികാരത്തിലെ എത്താനുള്ള സാധ്യതയാണ് കോണ്‍ഗ്രസ് ഇല്ലാതാക്കുന്നതെന്നും സമാജ്‌വാദി പാര്‍ട്ടി നേതാക്കള്‍ പറയുന്നു.

Tags: Rahul GandhicongressAkhilesh YadhavSamajwadi Party (SP)INDIA Alliance
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

Kerala

സ്ഥാനാര്‍ത്ഥിയാകുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷ,ബിഷപ്പിനെ സന്ദര്‍ശിച്ച് ദീപ്തി മേരി വര്‍ഗീസ്

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

Kerala

പുനലൂര്‍ സീറ്റ് ലീഗിന് നന്‍കിയത് അംഗീകരിക്കാതെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം, ബദല്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു

Kerala

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.