എഴുത്തച്ഛനിരക്കുന്നു
എരപ്പോടായ് നടക്കുന്നു
എഴുത്തച്ഛന് ഗതികേടില്‍
ആയിത്തത്തില്‍ കുളിക്കുന്നു
ജപം കൊണ്ട് നടന്നോരെ
ജളന്മായി പിടിക്കുമ്പോള്‍
എഴുത്തച്ഛന് തകരുന്നു
തണല്‍ വാഴ തളിര്‍ക്കുന്നു
ഒരുമയിലുലക്കമേല്
കിടക്കുന്ന സഹോദരന്
അറിയാതെ മരിക്കുമ്പോള്‍
മതങ്ങള്‍ വന്നെടുക്കുന്നു
എഴുത്തച്ഛന് വിറയ്ക്കുന്നു
എഴുത്തച്ഛന് കൊടിക്കൂറ
കഴുക്കോലില്‍ പറക്കുമ്പോള്‍
അയിത്തക്കാറ്റടിച്ചെണ്ണ-
ക്കുടം പാടെ കമരുന്നു.
എഴുത്തച്ഛന് മലനാട്ടില്‍
ഉഴുതിട്ട മലയാളം
പലിശയ്ക്കുണ്ടെടുക്കുവാന്
മടിക്കാത്തോര് നിരക്കുന്നു
പ്രതിമകള്‍ പ്രസവിക്കും
മലയാളത്തിരുമുറ്റം
എഴുത്തച്ഛന് പ്രതിമയ്ക്കായ്
കളിത്തൊട്ടിലൊരുക്കുന്നു
എഴുത്തച്ഛന് വിഷമത്തിന്
വഴിവക്കിലിരിക്കുമ്പോള്‍
എഴുത്തോല മതത്തിന്റെ
നെരിപ്പോടില്ദഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: