Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആപത്തുകള്‍ക്ക് കാരണമാകുന്ന അജ്ഞാനം

കവനമന്ദിരം പങ്കജാക്ഷന്‍ by കവനമന്ദിരം പങ്കജാക്ഷന്‍
Oct 1, 2023, 09:01 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ജ്ഞാനവാസിഷ്ഠത്തിലൂടെ

നിര്‍വാണപ്രകരണം

ശ്രീരാമചന്ദ്രനോട് പിന്നെയും മുനീശ്വരന്‍ സാരമാകും ഉപദേശം ചെയ്യുവാന്‍ തുടങ്ങി. ‘ദിക്കാലാദികള്‍തന്നാലവച്ഛിന്നം’ (ദിക്ക്, കാലം എന്നിവയാല്‍ അതിരിട്ടത്) ഏകം, അക്ഷയം, അനാമയം, ശാന്തം, ആദ്യന്തഹീനം, ചിന്മാത്രം, നിഷ്‌കല്പമഷം, കേവലം, നിത്യം, പരംബ്രഹ്മമായീടുന്നു ഞാന്‍, വേറെയൊന്നുമില്ല എന്നിങ്ങനെ ഉള്ളില്‍ നിശ്ചയിച്ച് മുക്താമുക്തഗാത്രനായി, മഹാനായി, നീ മൗനിയായി, ഏകരൂപനായി, നല്ല ശാന്തനായി, രാഘവ! സദാകാലം പാരില്‍ ആത്മാരാമനായി വര്‍ത്തിച്ചാലും. അബ്രഹ്മഭാവനയും അജ്ഞാനകലനയും (കലനം=ഗ്രഹണം) ജഗജ്ജാലത്തിങ്കല്‍ ആസ്തയും ഓര്‍ത്താല്‍ സത്ബുദ്ധേ! എത്രനാള്‍ ഇതുണ്ടാകുന്നു, ചിത്താദികല്പന അത്രനാളുണ്ടാകുന്നു എന്നു ധരിക്കുക. ചിത്തവും അവിദ്യയും മനസ്സും ജീവന്‍താനും ഉള്ളില്‍ വിചാരിച്ചാല്‍ ഇല്ലതന്നെ. ഏകമായി അനാദ്യന്തമായീടും ബ്രഹ്മംതന്നെ സാഗരംപോലെ പൊങ്ങി വളര്‍ന്നീടുന്നു. ഇശ്ശരീരത്തില്‍ ഞാനാണെന്നുള്ള ഭാവനയും ദൃശ്യത്തില്‍ ആത്മതയും എന്റെയാണെന്നാസ്ഥയും ഉള്ളില്‍ ഏത്രകാലം ചേരുന്നുവോ, രാമചന്ദ്ര! അത്രകാലം ചിത്താദി വിഭ്രമമുണ്ടാകുന്നു. അന്തരംഗത്തില്‍ നന്നായി ചിന്തിക്ക, അന്തര്‍മുഖതയാല്‍ ത്രിജഗത്താകുന്ന പുല്ലുകളെല്ലാം ചിത്തിന്റെ അഗ്നിയില്‍ ദഹിപ്പിക്കുന്ന മുനീന്ദ്രന്റെ ചിത്താദിവിഭ്രമങ്ങള്‍ ഇല്ലാതെയായിടുന്നു.

രാഘവ! പാരാവാരവര്‍ജ്ജിതന്‍, ചിത്സ്വരൂപന്‍, അഖണ്ഡന്‍, ഞാനെന്നേവം വ്യാപ്തമാകുന്ന നിജരൂപം നീ സന്തതം അകതാരില്‍ ചിന്തിച്ചു വാണുകൊള്ളുക, ഇത് അന്തര്‍മുഖതയാണ്. സ്ഫാര(ബഹുലം, വിസ്തൃതം)മായീടുന്ന സ്വസ്വരൂപത്തെ വിസ്മരിച്ചു പരിച്ചിന്നനായിട്ടു ഭവിക്കൊലാ. പെട്ടെന്നു കൊല്ലാന്‍ ശ്രമിക്കുന്ന മഹാശത്രുവിനെ തന്റെ മിത്രമായിട്ടുതന്നെ പാരിതില്‍ ആരു കണ്ടീടുന്നവോ മഹാമതേ! അവന്‍ നേരായി കാണുന്നവനാണ്. തീരത്തു നില്‍ക്കുന്ന വന്‍മരത്തെ നദി വേരോടെ പുഴക്കീടുന്നതുപോലെ സൗഹൃദത്തെയും മത്സരത്തെയും വാസനയോടെ ഏതുപുരുഷന്‍ നീക്കീടുന്നുവോ, സംശയമൊട്ടുമില്ല, ഹര്‍ഷാമര്‍ഷാദിയായ ദോഷജാലത്തെ ആ പുരുഷന്‍ കെടുത്തീടുന്നു. ഉള്ളില്‍ നന്നായി ഭാവിതമായീടുന്ന ആദ്ധ്യാത്മശാസ്ത്രമായ മന്ത്രത്തിനാല്‍ മഞ്ഞ് ശരത്ക്കാലത്തെന്നപോലെ ആശയാകുന്ന വിഷൂചികാനാശത്തെ പ്രാപിച്ചീടും. ഏതൊരുത്തനില്‍ ഉപാദേയവാക്യത്വം തന്റെ ചേതസ്സാ നിശ്ചിതമായീടുന്നുവോ തദ്വാക്യം ഉള്ളില്‍ ചൂടിപിടിച്ച വയലില്‍ കുടിവെള്ളമെന്നപോലെ നന്നായി പ്രവേശിക്കും.

ആദ്ധ്യാത്മശാസ്ത്രപര്യാലോചനകൂടാതെയും ഉള്ളില്‍ സ്വരൂപസംവിത്തിനെ ഓര്‍ക്കാതെയും മന്ദബുദ്ധികളായി വര്‍ത്തിക്കുന്നവരെല്ലാം ശുദ്ധപ്പുല്ലെന്നപോലെ ഇളകിക്കൊണ്ടിരിക്കുന്നു. അനാദിയാകുന്ന അവിദ്യാവൈഭവംകൊണ്ട് അവ്യയമായീടുന്ന ഈ ബോധം എല്ലാവര്‍ക്കുമുണ്ട്. അതിനെ സദാ ചിന്തിക്കുന്നില്ല. അതുമൂലം നല്ലവണ്ണം ശുദ്ധതയെ പ്രാപിച്ചു വാണീടുന്നു. വില്ലില്‍ കെട്ടിയ ഞാണില്‍നിന്നെന്നപോലെ വല്ലാത്ത മൂഢനായ മാനുഷന്‍ തന്നില്‍നിന്നും ഈശ്വരചിന്താഹീനമായ, ഭീഷണിയായ ഗര്‍ജ്ജനമെന്ന് ഈവക നാശത്തിനായി കേള്‍ക്കപ്പെട്ടീടുന്നു. അത്യന്തം അധമനായവന് എന്തെങ്കിലും കിട്ടിയാല്‍ അത് ചേറ്റില്‍ക്കളഞ്ഞ ഫലംതന്നെ. അപ്പുമാനോട് വല്ല കഥയും പറയുന്നതു മേല്‍പ്പോട്ടുനോക്കി പട്ടി ശബ്ദിക്കുംപോലെ തന്നെ. അജ്ഞാനം ആപത്തുകള്‍ക്കൊക്കെ കാരണമാണ്. അജ്ഞാനിക്ക് ആപത്തല്ലാതെ യാതൊന്നുമില്ല. മൂഢന്മാരുടെ കാരുണ്യംകൊണ്ട് സംസാരമിപ്രകാരം നശിക്കാതിരിക്കുന്നു. പശുവിന്‍കാല്‍ക്കുളമ്പടി, വളരെ നിസ്സാരമായിട്ട് ഉള്ളില്‍ തജ്ഞന്‍ എന്നുമോര്‍ക്കുന്ന ലോകത്തെ കരകാണാത്തതായും ഗംഭീരമായും ഉള്ളില്‍ മൂഢനായവന്‍ കണ്ടീടുന്നു. ശാന്തമായി, സംവേദ്യത്താല്‍ പരാമര്‍ശിക്കപ്പെടാത്തതായി, സച്ചിദാനന്ദമയം, നിഷ്‌കളം,ആയതുതന്നെ ഭവിക്കുന്നിതെന്നറിക നീ. ആയതിങ്കല്‍നിന്ന് ബന്ധനസ്വഭാവയാകുന്ന അവിദ്യ താനേതന്നെ ഉദിക്കുന്നു.

നീയോര്‍ക്ക, സൂക്ഷ്മം, മദ്ധ്യം, സ്ഥൂലം എന്നിപ്രകാരമായത് മൂന്നുവിധമായി ഭവിച്ചീടുന്നു. സൂക്ഷ്മാദി ഭേദഭിന്നയായ ഈ അവിദ്യ സത്വാദിഗുണത്രയരൂപമാകുന്ന പ്രകൃതിയാകുന്നു. ആയതു ജീവന്മാര്‍ക്ക് ബന്ധനഹേതുവാകുന്നു, ആയതിന്റെ നിവൃത്തിയാണ് കൈവല്യം. സത്വം, രജസ്സ്, തമസ്സ് എന്നീ മുന്നും പ്രത്യേകിച്ച് മുമ്മൂന്നായിട്ടു ചമഞ്ഞ് ഗുണരൂപിണിയായീടുന്നോരീ അവിദ്യ സല്‍ഗുണവാരിധേ! കേട്ടീടു, ഒമ്പതു ഭാഗമാകും. സുരന്മാര്‍, ഉരഗന്മാര്‍, സിദ്ധന്മാര്‍, വിദ്യാധരന്മാര്‍, ഋഷികള്‍, നന്മുനിമാര്‍ ഇവരെല്ലാം അവിദ്യയുടെ സാത്വികമായ ഭാഗമാണ്. മൃത്യുഞ്ജയാദികളാകുന്ന ദേവന്മാരെല്ലാവരും സാത്വികത്തിങ്കലുള്ള സത്വമായീടുന്നു. സിദ്ധരും മുനിമാരും രജസ്സായീടുന്നു, വിദ്യാധരോരഗാദികള്‍ തമസ്സായീടുന്നു. സാത്വികഭാവത്തിങ്കലുള്ള സത്വാംശത്തിനെ വിദ്വജ്ജനം വിദ്യയെന്നു പറയുന്നു. രാജസി, താമസിയെന്നുള്ളോരു സൃഷ്ടികളും രാജേന്ദോ! മുമ്മൂന്നായീടുന്നതിങ്ങനെതന്നെ. മൂര്‍ഖതാരൂപമാകുന്ന വൃക്ഷം മുതലായുള്ളതെല്ലാം താമസത്തിന്റെ അങ്ങേയറ്റം പ്രാപിച്ചതായീടുന്നു.
(തുടരും)

Tags: Lord RamaDevotionalHinduism
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആഴ്ചയിലെ ഓരോ ദിവസവും പ്രത്യേകമായി ആരാധിക്കേണ്ട ദേവീ-ദേവന്‍മാരെ കുറിച്ചറിയാം

Samskriti

ആരാണ് ധീരന്‍

Samskriti

വേദാന്ത സമീപനം ഊര്‍ജ്ജതന്ത്രത്തില്‍

Samskriti

കര്‍മപ്രേരണയും ജീവന്റെ മുക്താവസ്ഥയും

Kerala

ശ്രീരാമനെ അപമാനിക്കാന്‍ കമലഹാസനോട് തുടര്‍ച്ചയായി ചോദ്യങ്ങള്‍ ചോദിച്ച് ജോണ്‍ബ്രിട്ടാസ്

പുതിയ വാര്‍ത്തകള്‍

വെഞ്ഞാറമൂട് കൂട്ടക്കൊലകേസ് പ്രതി ആത്മഹത്യക്ക് ശ്രമിച്ചതില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്

മഴക്കെടുതിയില്‍ സംസ്ഥാനത്ത് 7 മരണം

എസ് 400 എന്ന റഷ്യയില്‍ നിന്നും ഇന്ത്യ വാങ്ങിയ 400 കിലോമീറ്റര്‍ വരെ അകലെയുള്ള മിസൈലുകളെയും ഡ്രോണുകളെയും പ്രഹരിക്കാന്‍ ശേഷിയുള്ള വ്യോമപ്രതിരോധ മിസൈല്‍ സംവിധാനം. ഇതില്‍ നിന്നും തൊടുക്കുന്ന മിസൈല്‍ 400 കിലോമീറ്റര്‍ വരെ ദൂരത്തിലുള്ള മിസൈലുകളെ അടിച്ചിടും (ഇടത്ത്)

ബ്രഹ്മോസ് എന്ന പേരിന്റെ അര്‍ത്ഥമറിയാമോ? പാകിസ്ഥാനില്‍ നാശംവിതയ്‌ക്കാന്‍ വരുന്നൂ ബ്രഹ്മോസ് 2…സഹായം നല്‍കാമെന്ന് പുടിന്‍

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കേരളത്തിലെ ജനതയ്‌ക്ക് മേൽ അടിച്ചേൽപ്പിച്ചത് , വോട്ടർമാർ ആഗ്രഹിച്ചതല്ല ഉപതിരഞ്ഞെടുപ്പ് : രാജീവ്‌ ചന്ദ്രശേഖർ

ബലൂചിസ്ഥാനിൽ മുതിർന്ന പത്രപ്രവർത്തകനെ അജ്ഞാതർ വീട്ടിൽ കയറി വെടിവെച്ച് കൊന്നു : നടുക്കം വിട്ടുമാറാതെ പാക് മാധ്യമ ലോകം

സാംസങ് ഗാലക്‌സി എസ്24 അൾട്രാ 256ജിബിയുടെ വിലയിൽ വൻ കുറവ് ; വേഗം ഫ്ലിപ്കാർട്ട് , ആമസോൺ സന്ദർശിക്കൂ 

ഇന്ത്യ രജൗറിയിലും പൂഞ്ചിലും നിര്‍മ്മിക്കാന്‍പോകുന്ന ബങ്കറിന്‍റെ മാതൃക (ഇടത്ത്) രാജ് നാഥ് സിങ്ങ് (വലത്ത്)

രജൗറിയിലും പൂഞ്ചിലും സാധാരണക്കാര്‍ക്ക് നേരെ ഷെല്ലാക്രമണം; മുന്‍പില്ലാത്ത പാക് ആക്രമണരീതി; കമ്മ്യൂണിറ്റി ബങ്കര്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ഇന്ത്യയെ വിഭജിക്കാനുള്ള വഴി നോക്കി രാഹുല്‍ ഗാന്ധി; പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റവരെ കണ്ട് രാഹുല്‍ ഗാന്ധി

മാവോയിസ്റ്റ് കോട്ടകൾ തകർത്തെറിഞ്ഞു : ബസ്തറിൽ ഇനി വമ്പൻ വികസനം : വരുന്നത് 75 ലക്ഷം കോടിയുടെ വികസനപദ്ധതികൾ

അന്ന് ആക്രമണങ്ങൾ നടത്തിയിട്ട് സന്തോഷിച്ചു : ഇന്ന് തിരിച്ചടി കിട്ടിയ ശേഷം ‘യാ അള്ളാ! വിളിച്ചു കരയുകയാണ് പാകിസ്ഥാനികൾ : സുധാൻഷു ത്രിവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies