Sunday, June 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മോദിയുടെ മേല്‍ ജാതിപ്പിശാച് അടിച്ചേല്‍പിക്കാന്‍ ഗുജറാത്തിലെ റേഷന്‍ കടയുടമ അനുഭവിക്കുന്ന ജാതിപീഢനമെന്ന കള്ളവാര്‍ത്തയുമായി ഇന്ത്യന്‍ എക്സ്പ്രസ്

ഗുജറാത്തിലെ ഒരു ഗ്രാമത്തില്‍ ഒരു റേഷന്‍ കടക്കാരന്‍ ജാതിവിവേചനം അനുഭവിയ്‌ക്കുന്നതായുള്ള കള്ള വാര്‍ത്ത ചമച്ച് ഇന്ത്യന്‍ എക്സ് പ്രസ്.

Janmabhumi Online by Janmabhumi Online
Sep 26, 2023, 04:40 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

അഹമ്മദാബാദ്: ഗുജറാത്തിലെ ഒരു ഗ്രാമത്തില്‍ ഒരു റേഷന്‍ കടക്കാരന്‍ ജാതിവിവേചനം അനുഭവിയ്‌ക്കുന്നതായുള്ള കള്ള വാര്‍ത്ത ചമച്ച് ഇന്ത്യന്‍ എക്സ് പ്രസ്. ഇത് പിന്നീട് സമൂഹമാധ്യമങ്ങളിലും വൈറലായി പ്രചരിച്ചു. ജാതി മുന്നോട്ട് കൊണ്ട് വന്ന്, ദളിതരെയും മറ്റ് പിന്നാക്ക വിഭാഗക്കാരെയും മേല്‍ജാതിക്കെതിരെ തിരിച്ചുവിട്ട് ഹിന്ദു ഐക്യം തകര്‍ത്ത്, അതുവഴി 2024ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയെ ദുര്‍ബലപ്പെടുത്തുക എന്ന രഹസ്യ അജണ്ടയുടെ ഭാഗം തന്നെയാണ് ഈ വാര്‍ത്തയും. മോദിയെ വീഴ്‌ത്താന്‍ ജാതിപ്പിശാചിനെ അഴിച്ചുവിടുക എന്ന ഇടത് ബുദ്ധിജീവികളും എന്‍ജിഒകളും രൂപകല്‍പന ചെയ്ത അജണ്ടയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ നടപ്പാക്കാന്‍ ഊര്‍ജിതമായി ശ്രമിക്കുന്നത്. അതിന് കുഴലൂതാന്‍ ചില മാധ്യമങ്ങളും ഉണ്ട്. അതിന്റെ ഭാഗമാണ് ഇന്ത്യന്‍ എക്സ് പ്രസില്‍ വന്ന ഈ വാര്‍ത്ത.

ഗുജറാത്തിലെ പത്താന്‍ ജില്ലയില്‍ സരസ്വതി താലൂക്കിലെ കനോസര്‍ ഗ്രാമത്തിലെ ഒരു റേഷന്‍ കടയില്‍ നിന്നും ആരും സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നില്ല. കാരണം റേഷന്‍ കടയുടമ ഒരു ദളിതന്‍ ആണ് എന്നതാണ് ഇന്ത്യന്‍ എക്സ്പ്രസ് വാര്‍ത്ത. ഇതേ തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഇവിടുത്തെ ആളുകളുടെ റേഷന്‍ കാര്‍ഡുകള്‍ ദളിതനല്ലാത്ത മറ്റൊരാള്‍ നടത്തുന്ന റേഷന്‍ കടയിലേക്ക് മാറ്റിക്കൊടുത്തു എന്നാണ് വാര്‍ത്ത. എന്നാല്‍ ഈ ഇന്ത്യന്‍ എക്സ് പ്രസ് വാര്‍ത്ത വഴിതെറ്റിയ്‌ക്കുന്നതും വ്യാജവുമാണെന്ന് കണ്ടെത്തി.

സവര്‍ണ്ണനും ദളിതനും തമ്മിലുള്ള പോര്, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ എന്നിവ ആളിക്കത്തിക്കുകയാണ് വാര്‍ത്തയുടെ ലക്ഷ്യം. സമൂഹമാധ്യമങ്ങളില്‍ ഈ വാര്‍ത്ത വൈറലാക്കിയ വിദഗ്ധന്‍ ഹിതേന്ദ്ര പിതാദിയ എന്ന കോണ്‍ഗ്രസിന്റെ പട്ടിക ജാതി സെല്ലിന്റെ നേതാവാണ്. ആരാണ് റേഷന്‍ കാര്‍ഡുകള്‍ മാറ്റാന്‍ കളക്ടര്‍ക്ക് അധികാരം നല്‍കിയത്? ജാതിവിവേചനത്തിന്റെ സംരക്ഷകനാണോ കളക്ടര്‍?- എന്നീ ചോദ്യങ്ങളും ഇയാള്‍ ബോധപൂര്‍വ്വം സമൂഹമാധ്യമങ്ങളില്‍ ഉയര്‍ത്തിയിരുന്നു. ഇതോടെ ധാരാളം സാധാരണക്കാര്‍ ഈ പ്രശ്നവലയില്‍ വീണു. മോദിയുടെ ഗുജറാത്തില്‍ ഉദ്യോഗസ്ഥര്‍ ദളിത് വിരുദ്ധനിലപാടെടുക്കുന്നു എന്ന വരെ ചിലര്‍ എഴുതിവിട്ടു.

സെപ്തംബര്‍ 21ന് ഇന്ത്യന്‍ എക്സ്പ്രസില്‍ വന്ന വാര്‍ത്തയുടെ തലക്കെട്ട് തന്നെ ഇങ്ങിനെയാണ്. ‘ഗുജറാത്തില്‍ ഗ്രാമീണര്‍ ദളിതന്റെ റേഷന്‍ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നില്ല, കളക്ടര്‍ ഇവിടുത്തെ എല്ലാ കാര്‍ഡുകളും തൊട്ടടുത്ത ഗ്രാമത്തിലേക്ക് മാറ്റി’. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷിച്ച് ജേണലിസ്റ്റുകളുടെ ഒരു സംഘം കണ്ടെത്തിയത് ഈ റേഷന്‍ കടയില്‍ മതിയായ ധാന്യമോ മറ്റ് സാധനങ്ങളോ ഇല്ലാത്തതിനാലാണ് ആളുകള്‍ ഈ റേഷന്‍ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാതിരുന്നത് എന്നാണ്. ഈ റേഷന്‍ കടയില്‍ മതിയായ സാധനങ്ങള്‍ എത്തുന്നില്ലെന്നും കോവിഡ് കാലത്ത് പോലും കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച അളവില്‍ സാധനങ്ങള്‍ ഈ റേഷന്‍ കടയില്‍ ഇല്ലെന്നും കാണിച്ച് ഗ്രാമീണര്‍ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. അപ്പോള്‍ കടയുടമയായ കാന്തി പാര്‍മര്‍ ഗ്രാമീണറെ നിങ്ങള്‍ക്കെതിരെ പട്ടികജാതി-പട്ടികവര്‍ഗ്ഗ നിയമപ്രകാരം കേസ് നല്‍കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇത് പ്രകാരം റേഷന്‍ കടയുടമയായ ദളിത് വിഭാഗക്കാരനായ കാന്തി പാര്‍മര്‍ കേസ് കൊടുക്കുകയും ചെയ്തു. ഇതോടെ ഗ്രാമീണര്‍ ഈ റേഷന്‍ കടയില്‍ പോകാതായി.

റേഷന്‍ കടയില് നിന്നും സാധാനങ്ങള്‍ കിട്ടാതിരിക്കുകയും അതിനെപ്പറ്റി പരാതി പറഞ്ഞപ്പോള്‍ റേഷന്‍ കടയുടമ ഗ്രാമീണറെ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നുവെന്ന് ഗ്രാമത്തിലെ സര്‍പാഞ്ച് പറയുന്നു.

ഈ പ്രശ്നം പരിഹരിക്കാന്‍ പിന്നീട് കളക്ടര്‍ ഇടപെടുകയായിരുന്നു. കളക്ടറുടെ ഉത്തരവില്‍ ഗ്രാമീണര്‍ നല്‍കിയ പരാതിയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഗ്രാമത്തിലെ 268 ഗ്രാമവാസികളെയും വിളിച്ച് ജില്ലാ ഭരണകൂടം പരാതി കേട്ടിരുന്നു. 260 പേരും മറ്റൊരു റേഷന്‍ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യമുന്നയിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് തൊട്ടടുത്ത ഗ്രാമമായ എന്‍ഡ് ല ഗ്രാമത്തില്‍ നിന്നും റേഷന്‍ വാങ്ങാന്‍ കളക്ടര്‍ അനുമതി നല്‍കിയത്.

റേഷന്‍ കടയുടമയും ഗ്രാമവാസികളും തമ്മില്‍ രണ്ട് വര്‍ഷമായി തുടരുന്ന തര്‍ക്കമായിരുന്നു ഇത്. ഇരുകൂട്ടരും അന്യോന്യം പൊലീസ് കേസ് നല്‍കുകയും ചെയ്തിരുന്നു. എപ്പോഴൊക്കെ ആവശ്യത്തിന് റേഷന്‍ കിട്ടാതായപ്പോള്‍ ഗ്രാമവാസികള്‍ ശബ്ദമുയര്‍ത്തിയോ അപ്പോഴൊക്കെ അവര്‍ക്കെതിരെ റേഷന്‍ കടയുടമ പട്ടികജാതി പട്ടികവര്‍ഗ്ഗ നിയമപ്രകാരം പൊലീസില്‍ കേസുകള്‍ നല്‍കുകയും ചെയ്തിരുന്നു. കളക്ടര്‍ ഇടപെട്ട് ഉചിതമായ നടപടി കൈക്കൊണ്ടതോടെ പ്രശ്നം വഷളാകാതെ അവസാനിച്ചു. ഇതാണ് ഇപ്പോള്‍ വളച്ചൊടിച്ച് ദളിത് -ബ്രഹ്മണ തര്‍ക്കമായി ഇന്ത്യന്‍ എക്സ് പ്രസ് പ്രസിദ്ധീകരിച്ചത്. ജാതി വിവേചനം മൂലമല്ല റേഷന്‍ കാര്‍ഡുകള്‍ മാറ്റിയതെന്ന് ഗുജറാത്ത് സര്‍ക്കാരും പ്രഖ്യാപിച്ചിരുന്നു. ഗുജറാത്ത് സര്‍ക്കാരിലെ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പാണ് വിശദീകരണം നല്‍കിയത്. ഗ്രാമീണരുടെ പരാതിയെ തുടര്‍ന്ന് ഇവിടെ പരിശോധിച്ച റവന്യൂ ഉദ്യോഗസ്ഥന്‍ കടയുടമ ഒളിപ്പിച്ച് വെച്ചിരിക്കുന്ന അരലക്ഷം രൂപയുടെ കള്ള സ്റ്റോക്ക് കണ്ടെത്തിയിരുന്നു. ക്രമക്കേടും കണ്ടെത്തിയിരുന്നു. ഈ വാര്‍ത്തയാണ് ഇന്ത്യന്‍ എക്സ്പ്രസിലെ ലേഖകന്‍ ജാതിവിവേചനമായി അവതരിപ്പിച്ചത്.

 

 

 

Tags: Brahmin-DalitDalitRationshopmodiNarendra ModiGUJARATCaste DiscriminationCaste
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഹല്യബായി ഭാരതപൈതൃകത്തിന്റെ മഹാസംരക്ഷക: അഹല്യബായി ഹോള്‍ക്കര്‍ സ്മാരക സ്റ്റാമ്പും പ്രത്യേക നാണയവും പുറത്തിറക്കി പ്രധാനമന്ത്രി

അഹല്യബായ് ഹോള്‍ക്കറുടെ 300-ാം ജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച മഹിളാ സശക്തീകരണ മഹാസമ്മേളനത്തെ അഭിസംബോധന ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അഹല്യബായിയുടെ പ്രതിമയെ വണങ്ങുന്നു
India

ഭാരതത്തിന്റെ നാരീശക്തിയെ വെല്ലുവിളിച്ച് പാക് ഭീകരര്‍ സ്വയംനാശം വിളിച്ചുവരുത്തി: പ്രധാനമന്ത്രി

Thiruvananthapuram

മാല മോഷ്ടിച്ച കേസില്‍ കുടുക്കി ദളിത് സ്ത്രീയെ മാനസികമായി പീഡിപ്പിച്ച പേരൂര്‍ക്കട എസ്എച്ച്ഒയെ സ്ഥലം മാറ്റി

India

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം കശ്മീരിൽ സമാധാനവും, സമൃദ്ധിയുമുണ്ട് : വികസനവും വരുന്നു : മോദി സർക്കാരിനെ പ്രശംസിച്ച് സൽമാൻ ഖുർഷിദ്

India

‘ മോദിയോട് ഏറെ നന്ദി, ഇന്ന് ഞങ്ങൾക്കും ചോദിക്കാൻ ആളുണ്ടെന്ന് വ്യക്തമായി ‘ ; നരേന്ദ്രമോദിയെ സ്വീകരിക്കാൻ മെഹന്തി ചടങ്ങ് സംഘടിപ്പിച്ച് മുസ്ലീം സ്ത്രീകൾ

പുതിയ വാര്‍ത്തകള്‍

നികുതി സഹായത്തിനായി 45 ലക്ഷം രൂപ കൈക്കൂലി ; ഐആർഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ട് പേരെ സിബിഐ അറസ്റ്റ് ചെയ്തു

അഡ്വ മോഹന്‍ ജോര്‍ജ്ജ് മലയോര ജനതയുടെ പ്രതിനിധി: എന്‍ഡിഎ

രാഹുൽ പ്രധാനമന്ത്രിയായാൽ രാജ്യത്തെ വരെ വിറ്റുകളയും , കോൺഗ്രസ് നേതാവിന്റെ പ്രസ്താവനകൾ പാകിസ്ഥാനെ പ്രീതിപ്പെടുത്താൻ വേണ്ടിയെന്നും ബ്രിജ് ഭൂഷൺ

യൂട്യൂബര്‍ ബയ്യ സണ്ണി യാദവിന്റെ പാകിസ്ഥാന്‍ യാത്ര: എന്‍ഐഎ അന്വേഷണം പുരോഗമിക്കുന്നു

നോര്‍വെ ചെസ്: രണ്ട് ജയങ്ങള്‍ക്ക് ശേഷം തോല്‍വിയുമായി ഗുകേഷ്; മാഗ്നസ് കാള്‍സന്‍ മുന്നില്‍; ലോകരണ്ടാം നമ്പര്‍ താരത്തെ തോല്‍പിച്ച് അര്‍ജുന്‍ എരിഗെയ്സി

ആയുധമെടുക്കുന്ന ഏതൊരാളും തീവ്രവാദിയാണ് ; ഒരു തീവ്രവാദിക്കും ഒരു ഇടവും നൽകാൻ അനുവദിക്കില്ല ; അസദുദ്ദീൻ ഒവൈസി

നമ്മുടെ ദൗത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയാണിത് ; കോൺഗ്രസ് നേതാക്കൾ നടത്തുന്ന വിമർശനങ്ങളെ ഇപ്പോൾ ശ്രദ്ധിക്കേണ്ട കാര്യമില്ലെന്ന് ശശി തരൂർ

എലോൺ മസ്‌കിന്റെ പിതാവ് എറോൾ മസ്‌ക് അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്താനെത്തും

ചുവന്ന കഫിയ ധരിച്ചെത്തി പലസ്തീൻ അനുകൂല പ്രസംഗം നടത്തി ; ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിയെ ബിരുദദാന ചടങ്ങില്‍ നിന്ന് വിലക്കി എംഐടി

ആറ് മാസത്തിനിടെ നാടുകടത്തിയത് 770 ബംഗ്ലാദേശികളെ : ഇന്ത്യയിൽ സ്ഥിരതാമസമാക്കാൻ സൗകര്യമൊരുക്കിയവരെ കണ്ടെത്തണമെന്നും അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies