Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരുവന്നൂരില്‍ നിക്ഷേപ കാലാവധി കഴിഞ്ഞവര്‍ അയ്യായിരത്തിലേറെ; വേണം150 കോടിയിലേറെ, ജാമ്യവസ്തുക്കള്‍ ലേലം ചെയ്യാന്‍ പോലും കഴിയാത്ത നിലയിൽ

ചികിത്സക്കും വിവാഹ ആവശ്യങ്ങള്‍ക്കും ബാങ്കിനെ സമീപിച്ചാല്‍ പതിനായിരം മുതല്‍ അമ്പതിനായിരം വരെയാണ് ഇപ്പോഴും നല്‍കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2023, 04:02 pm IST
in Kerala, Thrissur

തൃശൂര്‍: മുന്നൂറ് കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്ന കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപകാലാവധി കഴിഞ്ഞ സ്ഥിര നിക്ഷേപക്കാര്‍ അയ്യായിരത്തിലേറെ. ഇവര്‍ക്ക് മാത്രം150 കോടിയിലേറെ നല്കാനുണ്ട്. സഹകരണ വകുപ്പ് പുറത്ത് വിട്ട കണക്കാണ് ഇത്. മറ്റ് നിക്ഷേപങ്ങള്‍ വേറെയുമുണ്ട്. ഇതും അയ്യായിരത്തിലേറെ പേര്‍ വരും. അടിയന്തരാവശ്യത്തിന് പോലും പണം കിട്ടുന്നില്ല എന്നതാണ് നിക്ഷേപകരെ വിഷമത്തിലാക്കുന്നത്.

ചികിത്സക്കും വിവാഹ ആവശ്യങ്ങള്‍ക്കും ബാങ്കിനെ സമീപിച്ചാല്‍ പതിനായിരം മുതല്‍ അമ്പതിനായിരം വരെയാണ് ഇപ്പോഴും നല്‍കുന്നത്. കടുത്ത സാമ്പത്തീക പ്രതിസന്ധി സമയത്ത് ഹൈക്കോടതി യുടെ മാര്‍ഗനിര്‍ദേശമായിരുന്നു ഇത്. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷവും സ്വര്‍ണമടക്കം വിറ്റ് തുക കണ്ടെത്തിയിട്ടും ഇതില്‍ മാറ്റം വരുത്താന്‍ ബാങ്കിന് കഴിഞ്ഞിട്ടില്ല. പലരുടെയും നിക്ഷേപ കാലാവധി ഒന്നും ഒന്നരയും വര്‍ഷം മുമ്പ് കഴിഞ്ഞതാണ്. തുക കിട്ടാത്തതിനല്‍ വീണ്ടും ദീര്‍ഘകാലത്തേക്ക് നിക്ഷേപം പുതുക്കി നല്‍കിയിട്ടുണ്ട്.

തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണമാണ് ഇപ്പോള്‍. ജില്ലയിലെ മറ്റ് സംഘങ്ങളില്‍ നിന്ന് 50 കോടി സമാഹരിച്ച് കരുവന്നൂര്‍ ബാങ്കിനെ സഹായിക്കണമെന്നായിരുന്നു സഹകരണ വകുപ്പ് ശുപാര്‍ശ. റബ്‌കോയില്‍ ബാങ്ക് നിക്ഷേപമായുള്ള എട്ട് കോടി തിരികെ വാങ്ങണം. കൈയ്യിൽ ഇപ്പോള്‍ ഉപയോഗിക്കാത്ത ആസ്ഥികള്‍ വിറ്റ് പണം സമാഹരിക്കണം എന്നതടക്കമായിരുന്നു ശുപാര്‍ശ. എന്നാല്‍ ആകെ നടന്നത് പതിവായി നടക്കുന്ന സ്വര്‍ണ ലേലം മാത്രമാണ്. ഇതാകട്ടെ പ്രതീക്ഷിച്ച രീതിയിലുള്ള വരുമാനവുമുണ്ടാക്കിയില്ല.

വായ്‌പകള്‍ക്ക് ഈടായി വെച്ച ജാമ്യവസ്തുക്കള്‍ ലേലം ചെയ്യാന്‍ പോലും കഴിയാത്ത നിലയിലാണ് ബാങ്ക്. ഈടുവച്ച ഭൂമിയുടെ മൂല്യം പത്തിരട്ടിവരെ പെരുപ്പിച്ചുകാട്ടി വായ്‌പകളെടുത്തതിനാല്‍ ലേലത്തില്‍ വാങ്ങാനാരുമില്ലാതെ നൂറോളം ഈടുവസ്തുക്കളാണുള്ളത്. ഇവ പലവട്ടം ലേലത്തില്‍ വച്ചെങ്കിലും വിപണിമൂല്യത്തിന്റെ പല മടങ്ങാണു ബാങ്ക് അടിസ്ഥാന വിലയായി നിശ്ചയിച്ചതെന്നതിനാല്‍ ലേലം കൊള്ളാന്‍ ആളില്ല. ലേലം നടത്തി സ്വരൂപിക്കുന്ന പണം ഉപയോഗിച്ചു പ്രതിസന്ധിയില്‍നിന്നു രക്ഷപ്പെടാമെന്ന ബാങ്കിന്റെ പ്രതീക്ഷയും തകര്‍ന്നിരുന്നു. മാടായിക്കോണം, പൊറത്തിശേരി, ആറാട്ടുപുഴ, വേളൂക്കര, മനവലശേരി തുടങ്ങിയ മേഖലകളിലാണ് നൂറോളമുള്ള ഈ ജാമ്യഭൂമികള്‍. 20 ലക്ഷം രൂപ മുതല്‍ നാലരക്കോടി രൂപ വരെ വായ്‌പയെടുത്തശേഷം തിരിച്ചടക്കാത്തവര്‍ ഇക്കൂട്ടത്തിലുണ്ട്. ഇതില്‍ ചെറിയ തുകകള്‍ വായ്‌പയെടുത്തവരൊഴികെ മറ്റുള്ളവരില്‍ ബഹുഭൂരിപക്ഷവും തട്ടിപ്പു വായ്‌പകളുടെ കൂട്ടത്തില്‍ പെട്ടവയാണ്.

50 ലക്ഷം രൂപയാണു വ്യക്തിഗത വായ്‌പയ്‌ക്കുള്ള പരമാവധി പരിധിയെങ്കിലും നാലരക്കോടി രൂപ വരെ വായ്‌പ ലഭിച്ചവര്‍ ഇക്കൂട്ടത്തിലുണ്ട്.

Tags: Depositkaruvannoor bank fraud
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല ജീവനക്കാരുടെയും പൂജാരിമാരുടെയും സാമ്പത്തിക ഇടപാടുകളില്‍ ഹൈക്കോടതിക്ക് ഞെട്ടല്‍, മാളികപ്പുറം മേല്‍ശാന്തി നിക്ഷേപിച്ചത് 46.5 ലക്ഷം രൂപ

Kerala

സിദ്ധാര്‍ത്ഥിന്റെ കുടുംബത്തിന് പിണറായി സർക്കാർ പൂഴ്‌ത്തിയ പണം പത്തു ദിവസത്തിനകം കെട്ടിവയ്‌ക്കണം; ഉത്തരവിട്ട് ഹൈക്കോടതി

Kerala

നിക്ഷേപ തുക കൊടുക്കാഞ്ഞതിന് വ്യാപാരി ജീവനൊടുക്കിയ കേസ്: ഭീഷണിപ്പെടുത്തിയ സിപിഎം നേതാവിനെ ഒഴിവാക്കി കുറ്റപത്രം

Kerala

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: ഇഡിക്ക് മുന്നില്‍ ഹാജരായി കെ.രാധാകൃഷ്ണന്‍ എം.പി, സ്വത്ത്, ബാങ്ക് രേഖകൾ സമർപ്പിച്ചു

Kerala

അമ്മയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കണം : കരുവന്നൂര്‍ കേസിലെ ചോദ്യം ചെയ്യലിന് കെ രാധാകൃഷ്ണന്‍ എംപി ഇഡിക്ക് മുമ്പില്‍ ഹാജരാകില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.