Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കൊടുമുടി കയറിയ ക്രിക്കറ്റ് വിജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2023, 04:55 am IST
in Editorial, Vicharam

ഏഷ്യാകപ്പ് ഏകദിന ക്രിക്കറ്റിലെ ഭാരതത്തിന്റെ എട്ടാം കിരീട നേട്ടം വെറുമൊരു കിരീട വിജയം മാത്രമായി കാണാനാവില്ല. ഉയിര്‍ത്തെഴുനേല്‍ക്കുന്ന ഭാരത കായിക രംഗത്തിന്റെ തലയുയര്‍ത്തലാണത്. വിവിധ മേഖലകളില്‍ നാം നേടുന്ന ആത്മവിശ്വാസത്തിന്റേയും മേല്‍ക്കൈയുടേയും പുതിയ അദ്ധ്യായമായി വേണം അതിനെ കാണാന്‍.

ശ്രീലങ്കയ്‌ക്കെതിരായ ഫൈനലിലെ ലോകറെക്കോര്‍ഡ് വിജയം ഏഷ്യന്‍ കിരീടത്തിനായുള്ള പോരാട്ടമായിരുന്നെങ്കിലും ഏറ്റുമുട്ടിയതു രണ്ടു മുന്‍ ലോക ചാംപ്യന്‍മാരാണ്. 50 ഓവര്‍ മത്സരത്തില്‍ ഏഴ് ഓവര്‍പോലും പൂര്‍ത്തിയാകും മുന്‍പ് പത്തുവിക്കറ്റ് ജേതാക്കളാകുകയെന്നത് ആത്മവിശ്വാസത്തിന്റെ തെളിവാണ്. അതു ഫൈനല്‍ പോരാട്ടത്തിലാണെന്ന് ഓര്‍ക്കണം. മുഹമ്മദ് സിറാജ് എന്ന ബൗളറുടെ മിന്നല്‍ പ്രകടനവും ടീമെന്ന നിലയിലെ നമ്മുടെ ഒത്തിണക്കവും ക്രിക്കറ്റ് ലോകത്തെത്തന്നെ അമ്പരപ്പിക്കാന്‍ പോന്നതായി. വിക്കറ്റുകളും റെക്കോര്‍ഡുകളും വാരിക്കൂട്ടിയ സിറാജ് പാകിയ അടിത്തറയിലാണ് ഭാരതം വിജയത്തിന്റെ തേരോടിച്ചത്. കൊളംബോയിലെ പ്രേമദാസ ക്രിക്കറ്റ് മൈതാനത്ത്, രോഹിത് ശര്‍മ നയിച്ച ഭാരതം നേടിയത് 2018ന് ശേഷം ആദ്യത്തെ ഏഷ്യാ കപ്പാണ്. വിജയമല്ല വിജയിച്ച രീതിയാണ് ഇവിടെ പ്രസക്തമാകുന്നത്. എവറസ്റ്റ് കീഴടക്കിയ പ്രതീതിയായിരുന്നു ആ നേട്ടത്തിന്. ലോകകപ്പ് ക്രിക്കറ്റ് തൊട്ടടുത്തു വന്നു നില്‍ക്കെ ഈ വിജയം ശക്തമായ മേല്‍ക്കൈയായിരിക്കും ഭാരതത്തിനു നല്‍കുക. ഈ നേട്ടം നല്‍കിയ ആത്മവിശ്വാസത്തിന്റെ ഉരകല്ലായിരിക്കും ഭാരതം സമ്പൂര്‍ണമായി ആതിഥ്യം വഹിക്കുന്ന ആദ്യ ലോകകപ്പ്. ദിവസങ്ങള്‍ക്കപ്പുറം എത്തിനില്‍ക്കുന്ന ഏഷ്യന്‍ ഗെയിംസിലും ഈ വിജയത്തിന്റെ തിളക്കം ചലനം സൃഷ്ടിക്കാതിരിക്കില്ല.

നിശ്ചയദാര്‍ഢ്യത്തിന്റെയും ലക്ഷ്യബോധത്തിന്റെയും പോരാട്ടവീര്യത്തിന്റെയും വിജയമാണിത്. മികവിന്റെ കുറവല്ല, ആത്മവിശ്വാസത്തിന്റെയും പ്രോത്സാഹനത്തിന്റെയും പോരായ്‌മയാണ് കായികരംഗം അടക്കം വിവിധ മേഖലകളില്‍ നമ്മേ പിന്നോട്ടടിക്കുന്നത് എന്ന പരാതിക്ക് ഏറെക്കാലത്തെ പഴക്കമുണ്ട്. അടുത്ത കാലത്തായി അതില്‍ കാതലായ മാറ്റം വരുന്നതിന്റെ സൂചനയാണ് വിവിധ രംഗങ്ങളില്‍ ഭാരതം നേടുന്ന തുടര്‍ച്ചയായ മുന്‍തൂക്കം. രാജ്യാന്തര രംഗത്തും ബഹിരാകാശത്തും കൈവരിക്കുന്ന നേട്ടങ്ങളും അതുവഴി നേടുന്ന അംഗീകാരവും കളിക്കളങ്ങളിലും പ്രതിഫലിക്കുന്നതിന്റെ തെളിവാണ് ഈ വിജയം. പേസ് ബൗളര്‍ മുഹമ്മദ് സിറാജിന്റെ മാസ്മരിക പ്രകടനത്തില്‍ നിലംപൊത്തിയതു പോയകാലത്തെ മഹാരഥന്‍മാരുടെ റെക്കോര്‍ഡുകളാണ്. ഏഴ് ഓവറില്‍ 21 റണ്‍സ് വഴങ്ങിയ സിറാജ് ആറ് ലങ്കന്‍ മുന്‍നിര വിക്കറ്റുകളാണ് പിഴുതത്. ഇതില്‍ നാല് വിക്കറ്റുകള്‍ വീഴ്‌ത്തിയത് ഒരൊറ്റ ഓവറിലായിരുന്നു. ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ഭാരത ബൗളര്‍കൂടിയായി സിറാജ്. ഒരു മേജര്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ പേസ് ബൗളറായ സിറാജിന്റെ, ഏകദിന കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം കൂടിയാണിത്. അനില്‍ കുംബ്ലെയ്‌ക്ക് ശേഷം ഒരു മേജര്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ അഞ്ച് വിക്കറ്റ് വീഴ്‌ത്തുന്ന രണ്ടാമത്തെ ഭാരത ബൗളറുമാണ്. 1993-ല്‍ സിഎബി ജൂബിലി ടൂര്‍ണമെന്റ് ഫൈനലില്‍ വെസ്റ്റിന്‍ഡീസിനെതിരേ കുംബ്ലെ 12 റണ്‍സ് വിട്ടുനല്‍കി ആറ് വിക്കറ്റ് വീഴ്‌ത്തിയിരുന്നു. ഏകദിനത്തില്‍ ലങ്കയ്‌ക്കെതിരേ ഒരു ബൗളറുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമെന്ന റെക്കോഡും സിറാജിന്റെ പേരിലായി. 1990-ല്‍ ഷാര്‍ജയില്‍ 26 റണ്‍സിന് ആറ് വിക്കറ്റ് വീഴ്‌ത്തിയ മുന്‍ പാക്കിസ്ഥാന്‍ താരം വഖാര്‍ യൂനിസിന്റെ റിക്കോര്‍ഡാണ് സിറാജ് തിരുത്തിയത്.

ഭാരതം ബാക്കിവച്ച പന്തുകളുടെ കണക്കെടുത്താല്‍, ഒരു ഏകദിന ടൂര്‍ണമെന്റ് ഫൈനലിലെ ഏറ്റവും വലിയ വിജയമാണിത്. 2003ല്‍ ഇംഗ്ലണ്ടിനെതിരെ 226 പന്തുകള്‍ ബാക്കിനില്‍ക്കെ വിജയിച്ച ഓസ്‌ട്രേലിയയുടെ റെക്കോര്‍ഡാണ് പഴങ്കഥയായത്. 23 വര്‍ഷം പഴക്കമുള്ള ഒരു പരാജയത്തിന്റെ പകരം വീട്ടല്‍ കൂടിയായി ഭാരതത്തിന്റെ ഈ വിജയം. 2000ല്‍ ഷാര്‍ജ ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഭാരതത്തെ ശ്രീലങ്ക 54 റണ്‍സിനു പുറത്താക്കിയിരുന്നു. ഇപ്പോള്‍ മറ്റൊരു ഫൈനലില്‍ 50 റണ്‍സില്‍ ലങ്കയെ പുറത്താക്കിയ ഭാരതത്തിന്റെ മധുരപ്രതികാരമാണിത്. ഭാരതത്തിനെതിരെ ഏകദിന ക്രിക്കറ്റില്‍ ഒരു ടീം നേടുന്ന ഏറ്റവും ചെറിയ സ്‌കോറാണ് ഏഷ്യാ കപ്പ് ഫൈനലില്‍ ലങ്കയുടെ പേരിലായത്. മിര്‍പൂരില്‍ 2014ല്‍ ബംഗ്ലദേശ് നേടിയ 58 റണ്‍സായിരുന്നു മുന്‍പത്തെ ചെറിയ സ്‌കോര്‍.

ഈ ഏഷ്യാകപ്പില്‍ ഉടനീളം ആത്മവിശ്വാസവും വിജയതൃഷ്ണയും നിലനിര്‍ത്താന്‍ ഭാരത്തിനു കഴിഞ്ഞു. സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനോട് മാത്രമാണ് പരാജയമറിഞ്ഞത്. മുഹമ്മദ് സിറാജിനൊപ്പം മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ഹാര്‍ദിക് പാണ്ഡ്യയും ഒരു വിക്കറ്റ് വീഴ്‌ത്തിയ ജസ്പ്രീത് ബുംറയും തകര്‍ത്തെറിഞ്ഞതോടെ ലങ്കന്‍ ബാറ്റര്‍മാര്‍ക്ക് എല്ലാം പിഴയ്‌ക്കുകയായിരുന്നു. സ്വന്തം മണ്ണില്‍ ലോകകപ്പിനായി കച്ചമുറുക്കുന്ന ഭാരതത്തിന് അതിന് മുന്‍പായി ഓസ്‌ട്രേലിയക്കെതിരെ മൂന്ന് ഏകദിനങ്ങളുടെ പരമ്പര കളിക്കാനുണ്ട്. ഒക്ടോബര്‍ അഞ്ചിനാണ് ഏകദിന ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് തുടക്കമാവുന്നത്. ചരിത്രത്തിലെ മൂന്നാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന ഭാരതം മറ്റൊരു ചരിത്രം സ്വന്തമാക്കുമെന്ന് പ്രതീക്ഷിക്കാം.

Tags: indiacricketAsia cupSrilanka
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

Cricket

ഐസിസി പ്ലെയർ ഓഫ് ദ മന്ത് അവാർഡിനുള്ള മത്സരത്തിൽ സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ; അവാർഡ് ചേട്ടൻ തൂക്കുമോ ?

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.