Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗണപതിക്കു പിന്നിലെ ആശയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2023, 07:24 pm IST
in Samskriti

സ്വാമി നന്ദാത്മജാനന്ദ
(പത്രാധിപര്‍, പ്രബുദ്ധകേരളം)

ലോകത്തില്‍ മനുഷ്യനെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട ദേവതാരൂപങ്ങള്‍ ഒരുപക്ഷെ നടരാജനൃത്തവും ഗണേശപ്രതിമയും ആകാം. ഇത്തരം ദേവതകള്‍ പ്രപഞ്ചസ്വത്വത്തിലേയ്‌ക്കു മനുഷ്യനെ കൈപിടിച്ചുയര്‍ത്തുന്ന ആധാരമാകുന്നു. ഒരു മനുഷ്യനും പ്രപഞ്ചംമുഴുവന്‍ നിറഞ്ഞു നില്ക്കുന്ന ചൈതന്യത്തെ അതേപടി ഭാവന ചെയ്യുക സാധ്യമല്ല. അതുകൊണ്ടുതന്നെ ഏതൊരാള്‍ക്കും ഇത്തരം സഗുണ സാകാര സാധനകളിലൂടെ കടന്നുപോകേണ്ടി വരുന്നു. പ്രപഞ്ചസത്യത്തോടു ചേരാന്‍ നാം ചെയ്യുന്ന നിരാകാരസാധനകളുള്‍പ്പടെയുള്ള കാര്യങ്ങള്‍ പലപ്പോഴും അപകടത്തിലേയ്‌ക്കു നയിക്കുന്നതത്രെ. ലോകത്തില്‍ മതത്തിന്റെ പേരില്‍ നടക്കുന്ന ഭീകരവാദംതന്നെ ഒന്നാന്തരം ഉദാഹരണം. എന്തായാലും പ്രപഞ്ചസാരത്തിലേയ്‌ക്കു നയിക്കുന്ന
ഉപായമാണു ദേവതകളും ദേവതാ പൂജയും.

ഗണപതിയുടെ പിന്നിലെ തത്ത്വം പരിശോധിച്ചാല്‍ അതു പ്രപഞ്ചത്തിന്റെതന്നെ ഊര്‍ജ്ജകേന്ദ്രമാണെന്നു കാണാന്‍ സാധിക്കും. വിനായകന്റെ ഓരോ ശരീരഭാഗങ്ങളും നമ്മെ ആന്തരികതയിലേയ്‌ക്കു നയിച്ചുകൊണ്ടുപോകുന്നു. ധാരാളം മഹാത്മാക്കളെ ആന്തരികജീവിതത്തിലേയ്‌ക്കു നയിച്ച ഇഷ്ടദേവതയാകുന്നു ഗണപതി. ഒരു സാധകനെ പരമസത്യത്തിലേയ്‌ക്കു നയിക്കാന്‍ കെല്പുള്ള ഒന്നാകുന്നു ഗണേശസങ്കല്പം എന്നു സാരം. അതു നമ്മെ പരമസത്യത്തിന്റെ ഇരിപ്പിടമാക്കുന്നു. സനാതനധര്‍മ്മത്തിന്റെ ഭാഗമായുണ്ടായ ആയിരക്കണക്കിനു മഹാത്മാക്കളും യോഗികളും ഇതിനു തെളിവായി നില്ക്കു ന്നു.

ദേവതാസങ്കല്പവും പ്രപഞ്ചസാരവും
വിവേകാനന്ദസ്വാമികളോടു വിദേശത്തുവെച്ചു കുറെ ആളുകള്‍ ചോദിച്ച കാര്യം ”ക്രിസ്തുവും നബിയുമൊക്കെ ചരിത്രത്തിന്റെ ഭാഗമാണല്ലോ. എന്നാല്‍ ഹിന്ദുമതത്തിലെ കൃഷ്ണനും രാമനുമെല്ലാം വെറും സങ്കല്പംമാത്രമാണല്ലോ?”എന്നത്രേ. വിവേകാനന്ദസ്വാമികള്‍ അവരെ ഓര്‍മ്മപ്പെടുത്തിയതു ”അവ ചരിത്രമാകയാല്‍ ഇല്ലാതായിപ്പോയ ഒരു കാര്യമാണെന്നും നേരെ മറിച്ച് എക്കാലവും നിലനില്ക്കുന്ന പ്രപഞ്ചസത്യത്തെ പ്രതിനിധാനം ചെയ്യുന്ന പ്രതീകങ്ങളാകുന്നു കൃഷ്ണരാമവ്യക്തിത്വങ്ങള്‍” എന്നുമത്രെ. വിവേകാനന്ദസ്വാമികള്‍ തന്നെ തന്റെ ഗുരുവായ ശ്രീരാമകൃഷ്ണനോടു ”ചില കാര്യങ്ങള്‍ അന്ധവിശ്വാസങ്ങളല്ലേ?”എന്നു ചോദിച്ചപ്പോള്‍ മറുപടിയായി പറഞ്ഞതു ”വിശ്വാസങ്ങളെല്ലാം അന്ധമല്ലേ?” എന്നായിരുന്നു. ഗണപതിയും പാര്‍വ്വതിയും സുബ്രഹ്മണ്യനുമെല്ലാം ശിവകുടുംബത്തിന്റെ ഭാഗമാകുന്നു. ഗണപതിയുടെ വാഹനമായ എലി, ശിവന്റെ കഴുത്തിലെ പാമ്പ്, സുബ്രഹ്മണ്യവാഹനമായ മയില്‍, ഇവയെല്ലാംതന്നെ വിരുദ്ധധ്രുവങ്ങളിലുള്ളതും പരസ്പരം സ്‌നേഹത്തോടെ കഴിഞ്ഞുപോകുന്ന സമന്വയത്തെ കുറിക്കുകയും ചെയ്യുന്നതുമത്രെ. ഇവിടെ നാം ചര്‍ച്ച ചെയ്യുന്ന ഗണപതിയേയും രാമായണത്തിലെ പുഷ്പകവിമാനമെന്ന കാര്യത്തെയുമൊക്കെ ശാസ്ത്രമായി വ്യാഖ്യാനിക്കുന്നതും ശരിയായ സംഗതിയായിരിക്കില്ല. എന്നാല്‍ വിമാനംപോലുള്ള ആശയങ്ങള്‍ ഭാവനാതലത്തില്‍ ആദ്യമുരുത്തിരിഞ്ഞുവന്നത് ഇത്തരം പുരാണങ്ങളിലാണ് എന്നു പറഞ്ഞാല്‍ അതില്‍ തെറ്റു വരാനിടയില്ല. ദേവതകള്‍ക്കു പിന്നിലെ തത്ത്വങ്ങള്‍ നമ്മെ പരമസത്യത്തിലേയ്‌ക്കു നയിക്കുന്നു എന്നതാണു കാണേണ്ട പ്രധാന കാര്യം. വ്യാസന്‍തന്നെ പറഞ്ഞിട്ടുള്ളത്, വ്യത്യസ്ത ദേവതകള്‍ സത്യത്തെ പ്രതിനിധാനം ചെയ്യുന്ന സജീവമൂര്‍ത്തികളാകുന്നു എന്നത്രെ. വിനായകസങ്കല്പം ഓരോ ആരാധകനേയും ഭക്തനേയും ആത്യന്തികസത്യത്തിലേയ്‌ക്കു കൈപിടിച്ചു നയിക്കുന്ന ശ്രേഷ്ഠഭാവങ്ങളാകുന്നു.

പൂര്‍ണ്ണതയുടെ രൂപമായ ഗണനായകന്‍
ഇങ്ങനെ നോക്കുമ്പോള്‍ ഇത്തരം ദേവതകളെ മിത്തായി തള്ളിക്കളയുന്നതിനു പകരം പ്രപഞ്ചസ്വത്വംതന്നെയാണെന്നു കാണേണ്ടി വരും. അത് ആധാരസത്യത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നതു തന്നെ കാരണം. പ്രപഞ്ചത്തിലെ ഊര്‍ജ്ജകേന്ദ്രത്തെയത്രെ ഗണപതി പ്രതീകവത്ക്കരിയ്‌ക്കുന്നത്. ആന്തരികമായ ആശയങ്ങളെ കേന്ദ്രമാക്കിക്കൊണ്ടു മനസ്സിനെ ഉയര്‍ന്ന ബോധത്തിലേയ്‌ക്കുയര്‍ത്തുമ്പോള്‍ ഗണപതി ഗണങ്ങളുടെ നായകനെന്നു വന്നു കൂടും. അതായതു പ്രപഞ്ചത്തിലുള്ള ആയിരക്കണക്കിനു നക്ഷത്രഗണങ്ങളുടെയെല്ലാം കേന്ദ്രമാകുന്നു ഗണപതി. പ്രപഞ്ചത്തിലെ വളരെ ഉയര്‍ന്ന ഊര്‍ജ്ജസ്രോതസ്സിനെയാണു ഗണപതി കുറിക്കുന്നതെന്നു സാരം.

സൗരയൂഥത്തെയെടുക്കയാണെങ്കില്‍ അതിന്റെ ഊര്‍ജ്ജസ്രോതസ്സ് സൂര്യനാണെന്നു കാണാം. ഈ ഊര്‍ജ്ജസ്രോതസ്സുമായി ആന്തരികമായി ചേര്‍ന്നു നില്ക്കാനാണത്രെ നാം ഗായത്രി ഉപാസനകളും മറ്റും നടത്തുന്നത്. ഭൗതികമായി എടുത്താല്‍പ്പോലും സൂര്യനിലൂടെയാണു ജീവജാലങ്ങള്‍ ജീവന്‍ നിലനിര്‍ത്തിക്കൊണ്ടിരിക്കുന്നത്. ആന്തരികമായി എടുത്താല്‍ ആത്മസൂര്യന്‍ ഏവരുടേയും അടിസ്ഥാനമായിരിക്കുന്നു. ഈ സൂര്യചൈതന്യവുമായി താദാത്മ്യപ്പെടുകയത്രെ ഗായത്രി ഉപാസനയുടെ ലക്ഷ്യം.

സൗരയൂഥത്തിലെ സൂര്യനുള്‍പ്പെടെയുള്ള നക്ഷത്രക്കൂട്ടങ്ങളുടെ കേന്ദ്രമാണു ഗാണപത്യത്തിലൂടെ വരച്ചുകാട്ടപ്പെടുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഗണപതി പ്രപഞ്ചത്തിന്റെതന്നെ പ്രതീകമാകുന്നു എന്നാണ്. ഓങ്കാരമെന്ന പ്രണവമന്ത്രമാണല്ലോ മനുഷ്യാനുഭവങ്ങളുടെയെല്ലാം സമഗ്രഭാവമായി വര്‍ത്തിയ്‌ക്കുന്നത്. ഓങ്കാരത്തെ വിശദീകരിയ്‌ക്കുന്ന മാണ്ഡൂക്യോപനിഷത്തില്‍ ഇതു വ്യക്തമായി തിരിച്ചറിയാനാവും. അതുകൊണ്ടത്രെ എന്തു കാര്യങ്ങളും തുടങ്ങുന്നതു കന്നിമൂല ഗണപതിയെ കണക്കിലെടുത്തുകൊണ്ടും ഗണപതിഹോമത്തിലൂടെയുമായിരിക്കുന്നത്. ബാലഗംഗാധര തിലകന്‍ ഗണേശോല്‍സവത്തിലൂടെ ജനങ്ങളെ ഒന്നിപ്പിക്കാനും അവരിലെ ശക്തിയുണര്‍ത്താനും ശ്രമിച്ചത് ഇവിടെ സ്മരണീയമാകുന്നു. ജനങ്ങളെ യോജിപ്പിക്കാനും ജനങ്ങളിലെ ശക്തിയുണര്‍ത്താനുമുള്ള ആശയമായി വിനായകതത്ത്വത്തെ പ്രയോജനപ്പെടുത്തുന്നതാണു ഗണേശോത്സവത്തിലൂടെ ഉദ്ദേശിക്കുന്നത്. ഗണപതിയുടെ വയറ്, മനസ്സിനുണ്ടാകേണ്ട സംതൃപ്തിയെയും നിറവിനേയും പ്രതിനിധാനം ചെയ്യുന്നു. വലിയ, ചെവി നമുക്കുണ്ടാകേണ്ട ശ്രവണഭാവത്തേയും തുമ്പിക്കൈ വിവേകത്തേയും വിവേചനത്തെയും, കയറും തോട്ടിയും സാധകന്‍ നിലനിര്‍ത്തേണ്ട അന്തര്‍മുഖത്വത്തേയും, ചെറിയ കണ്ണ് ഉള്ളിലേയ്‌ക്കുണരേണ്ട അനിവാര്യതയേയും കുറിക്കുന്ന സംഗതി കളാകുന്നു.
(തുടരും)

Tags: keralaganapathiVedaHinduismMith Controversy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

India

അന്നൊരിക്കൽ സനാതനത്തെ അവഹേളിച്ചു ; ഇന്ന് താനൊരു ഹിന്ദുവാണെന്ന് രേവന്ത് റെഡ്ഡി : അനന്തഗിരി കുന്നുകളിൽ വലിയ ക്ഷേത്രം നിർമ്മിക്കുമെന്നും വീമ്പിളക്കം

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.