Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഏകനാഥ്ജി ചോദിച്ചു; സംഘ പ്രചാരകനായി ജീവിതം മാറ്റിവെക്കാന്‍ ആരൊക്കെ തയ്യാറുണ്ട്?. മറുപടിയായി ജീവിതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2023, 10:01 pm IST
in Kerala

 

പ്രഥമ വര്‍ഷസംഘ ശിക്ഷാ വര്‍ഗില്‍ സംഘത്തിന്റെ സര്‍കാര്യവാഹായ ഏകനാഥ്ജിയുടെ ബൈഠക്കില്‍ അദ്ദേഹം ഒരു ചോദ്യം.ഇതില്‍ സംഘ പ്രചാരകനായി ജീവിതം മാറ്റിവെക്കാന്‍ ആരൊക്കെ തയ്യാറുണ്ട്?. മണത്തണയില്‍ നിന്നെത്തിയ യുവാവ് രണ്ടാമതൊന്നാലോചിക്കാതെ കൈ പൊക്കി. പി.പി.മുകുന്ദന്‍ എന്ന ആര്‍ എസ് എസ് പ്രചാരകന്റെ തുടക്കം അങ്ങിനെയായിരുന്നു. സംഘ സ്ഥാപകനായ ഡോക്ടര്‍ജിയുടെ ജീവിതത്തെക്കുറിച്ച് ആര്‍.ഹരിയേട്ടന്റെ പ്രഭാഷണം ആ യുവാവിന്റെ ജീവിതത്തെ ഏറെ പ്രചോദിപ്പിച്ചിരുന്നു. ഡോക്ടര്‍ജിയുടെ ജീവചരിത്രം ഹരിയേട്ടന്‍ അവതരിപ്പിച്ചപ്പോള്‍ കരഞ്ഞുപോയെന്നാണ് മുകുന്ദേട്ടന്‍ പിന്നീട് പറഞ്ഞത്.
കാലടിയില്‍ നടന്ന സംഘ ശിക്ഷാ വര്‍ഗിനു ശേഷം വിസ്താരകനായി കണ്ണൂരിലും പിന്നീട് ചെങ്ങനൂരില്‍ പ്രചാരകനായും പ്രവര്‍ത്തിച്ചു തുടങ്ങിയ പി.പി മുകുന്ദന്‍ എന്ന മുകുന്ദേട്ടന്റെ സമര്‍പ്പിത ജീവിതയാത്ര പിന്നീട് കേരള ചരിത്രത്തിന്റെ ഭാഗമായി. അസാധ്യമെന്നതൊന്നില്ലാത്തതായിരുന്നു ആ ജീവിതം.

പോലീസുകാരനാവുകയോ
ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ആര്‍എസ്എസ് പ്രവര്‍ത്തനത്തിലേര്‍പ്പെട്ട മുകുന്ദന് പോലീസ് സേനയിലേക്ക് തെരഞ്ഞെടുക്കപ്പെടാനുള്ള അറിയിപ്പ് കിട്ടി. എന്നാല്‍ തന്റെ ജീവിതം പോലീസുകാരനായി തീര്‍ക്കാനുള്ളതല്ലെന്നുമായിരുന്നു പ്രചാരകനായ സിപി ജനാര്‍ദ്ദനന്‍ എന്ന ജനേട്ടന്റെ മുകുന്ദനോടുള്ള നിര്‍ദ്ദേശം. സെലക്ഷന്‍ കാര്‍ഡ് വലിച്ചുകീറിക്കൊണ്ടായിരുന്നു ജനാര്‍ദ്ദനന്റെ വാക്കുകള്‍. മുകുന്ദനില്‍ ഒളിഞ്ഞു കിടന്ന നേതൃശേഷിയെ തിരിച്ചറിഞ്ഞ പ്രചാരകന്റെ തീരുമാനമായിരുന്നു അത്. ഡിജിപിയടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരോട് സമനിലയില്‍ പെരുമാറാന്‍ തക്ക ആര്‍ജ്ജവമുള്ള പ്രവര്‍ത്തകനായി മാറിയ പി.പി. മുകുന്ദന്‍ ജീവിതത്തെ ആ നിമിഷം തിരിച്ചുവിടുകയായിരുന്നു. ആര്‍എസ്എസ്സിലെ അച്ചടക്കമാണ് തന്നെ അതിലേക്ക് ആദ്യം അടുപ്പിച്ചതെന്ന് മുകുന്ദന്‍ പറയാറുണ്ടായിരുന്നു.

മണത്തണയിലെ മാണിക്യം
ശങ്കരാചാര്യര്‍ സന്ദര്‍ശിച്ചെന്ന ഐതീഹ്യവും പാരമ്പര്യവുമുള്ള മണത്തണ. കൊട്ടിയൂര്‍ ക്ഷേത്രത്തിന്റെ ആരൂഢം. എടവത്തിലെ ചോതി മുതല്‍ 28ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവം. 64 ജാതികള്‍ക്ക് പ്രാതിനിധ്യമുള്ളതാണ് ആ ഉത്സവം. വര്‍ഷത്തില്‍ ഒരു തവണ മാത്രം പ്രവേശനമുള്ള അക്കരകൊട്ടിയൂരിലേക്ക് ആദ്യം കടക്കുന്നത് കുറിച്യ വിഭാഗത്തിലുള്ളവരാണ്. ജാതീയതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന ആത്മീയ കേന്ദ്രമാണ് കൊട്ടിയൂര്‍ ദേവസ്ഥാനം.
30,000 ത്തോളം ഏക്ര ഭൂമിയുണ്ടായിരുന്നു കൊട്ടിയൂര്‍ ദേവസ്വത്തിന്. ഉത്തരകേരളത്തിലെ പ്രമുഖതീര്‍ത്ഥാടനകേന്ദ്രമായ ശ്രീകൊട്ടിയൂര്‍ക്ഷേത്രത്തിലെ ഒന്നാം ഊരാള കുടുംബത്തിലായിരുന്നു മുകുന്ദന്റെ ജനനം. മദ്ധ്യതിരുവിതാംകൂറില്‍ നിന്നുള്ള കുടിയേറ്റത്തോടെയാണ് മണത്തണ മാറിയത്. ക്ഷേത്ര ഭൂമിയും തറവാടുകളുടെ ഭൂമിയും അന്യാധീനമായി. ആ കാലത്ത് ക്ഷേത്രത്തിലേക്ക് ആവേശമുറുന്ന ഭജനസംഘവുമായി കൊളക്കാട്ട് ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ യുവാക്കളെത്തിയിരുന്നു. ഇത് മുകുന്ദനടക്കമുള്ള യുവാക്കളെ ഏറെ ആകര്‍ഷിച്ചു. അതില്‍ നിന്നാണ് മണത്തണയുടെ ആര്‍എസ്എസ് തുടക്കം. ക്ഷേത്ര ഗോപുരത്തിന് മുന്നില്‍ ശാഖ ആരംഭിച്ചു. അന്ന് മണത്തണയിലുള്ള പല വീടുകളിലും കളരികള്‍ ഉണ്ടായിരുന്നു. ഇരിട്ടിയില്‍ നിന്ന് പതിനേഴ് കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി അനന്തന്‍ ഗുരുക്കള്‍ ആര്‍എസ്എസ് പ്രവര്‍ത്തനത്തിനെത്തിയ കഥ മുകുന്ദന്‍ തന്നെ വിവരിച്ചിട്ടുണ്ട്. ് പ്രചാരകനായെത്തിയ നാരായണ്‍ജി (പി. നാരായണന്‍) വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷനെടുത്തിരുന്നു. ഇതൊക്കെ ആര്‍എസ്എസ്സിന്റെ വ്യാപനത്തിന് ഏറെ സഹായിച്ചു. മുകുന്ദന്‍ മണത്തണ ശാഖയില്‍ നിന്ന് സംഘശിക്ഷാവര്‍ഗിന് പോയതോടെ കേരളത്തിനെ കരുത്തനായ ഒരു സംഘ കാര്യ കര്‍ത്താവിനെ ലഭിക്കുകയായിരുന്നു.

Tags: P P Mukundan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം കോഴിക്കോട് നടന്ന ചടങ്ങില്‍ ഡോ. എം.എസ്. സുനിലിന് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സമര്‍പ്പിക്കുന്നു
Kerala

പി.പി. മുകുന്ദനെ പോലുള്ളവര്‍ കാട്ടിത്തന്ന വഴിയാണ് ബിജെപിയുടെ കരുത്ത്: സദാനന്ദന്‍ മാസ്റ്റര്‍ എംപി

Kerala

വന്ദേമുകുന്ദം’ പുസ്തകം പ്രകാശനം ചെയ്തു; എല്ലാ പത്രങ്ങളും പത്ര ധര്‍മ്മത്തിന്റെ വഴിയിലേക്ക് കടന്നുവരണം: കേന്ദ്ര സഹമന്ത്രി അഡ്വ. ജോര്‍ജ്ജ് കുര്യന്‍

Kerala

പി.പി മുകുന്ദന്റെ സ്മരണകളുയര്‍ത്തി സ്മൃതി മുകുന്ദം

Article

ഇന്ന് പി.പി. മുകുന്ദന്റെ ഒന്നാം സ്മൃതിദിനം; മാതൃകയാക്കേണ്ട ജീവിതം

Kerala

പി.പി. മുകുന്ദന്റെ സഹോദരന്‍ പി.പി. ചന്ദ്രന്‍ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.