Friday, May 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിദേഹകൈവല്യത്തെ പ്രാപിക്കാനൊരുങ്ങുന്ന മുനീന്ദ്രന്‍

കവനമന്ദിരം പങ്കജാക്ഷന്‍ by കവനമന്ദിരം പങ്കജാക്ഷന്‍
Sep 12, 2023, 05:26 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

(വീതഹവ്യോപാഖ്യാനം തുടര്‍ച്ച)
പിംഗളനോടൊന്നിച്ച് വീതഹവ്യന്റെ സൂക്ഷ്മദേഹം വിന്ധ്യാപര്‍വതത്തിലെ ഗുഹയിങ്കല്‍ പെട്ടെന്നു ചെന്നു. പിംഗളന്‍ മടികൂടാതെ നഖങ്ങള്‍കൊണ്ട് ഭൂമിയില്‍ താഴ്ന്നിരുന്ന വീതഹവ്യദേഹം എടുത്തു. പിന്നെ ആ വീതഹവ്യന്റെ പുര്യഷ്ടകം സ്ഥൂലമായ ദേഹത്തില്‍ പ്രവേശിച്ചു. സന്തോഷത്തോടെ ആകാശമാര്‍ഗത്തൂടെ പിംഗളന്‍ സൂര്യസ്ഥലംപ്രാപിച്ചു, സരസ്സില്‍ കുളിക്കാനായി മുനിയും പോയി. കുളികഴിഞ്ഞ് ആദിത്യനെ പൂജിച്ച് വീതഹവ്യന്‍ മുന്നേപ്പോലെ സാനന്ദം പിന്നെയും വിളങ്ങി.
മൈത്രിയും സമതയും പരയായീടുന്ന ശക്തിയും നല്ല പ്രജ്ഞയും മോദവും കരുണയും ശ്രീയും ചേര്‍ന്ന് സര്‍സംഗവിമുക്തചിത്തനായുള്ള ആ മുനീശ്വരന്‍ വിന്ധ്യശൈലത്തിലുള്ള ഉത്തമമായ ചെറുപൊയ്കയുടെ തീരത്ത് ബഹുകാലം നന്നായി കഴിച്ചു. പിന്നെയും ഒരു കാലത്ത് ആ മുനി ഇപ്രകാരം ചേതസ്സാ നന്നായി നിരൂപിച്ചു, ‘ഇന്ദ്രിയങ്ങളെയെല്ലാം ഞാന്‍ മുമ്പേ ഒതുക്കിയല്ലോ. ഇന്നിമേലില്‍ എനിക്ക് ആലോചിപ്പാനൊന്നുമില്ല. അസ്തിനാസ്തിഭേദദൃഷ്ടിയെ ഞാന്‍ ശേഷിച്ച ചിന്മാത്രത്തില്‍ സമൂലം പെട്ടെന്ന് നശിപ്പിച്ചു. ഇവിടെ അനുബദ്ധസന്ധാനനായി (കൂട്ടിച്ചേര്‍ക്കപ്പെട്ടവനായി) ഗിരിശൃംഗമെന്നതുപോലെ എപ്പോഴും വാഴുന്നു. ഉദിച്ചവന്‍ പിന്നീട് അസ്തമിച്ചതുപോലെ ഉദിച്ചപോലെ അസ്തംഗതനായിരിപ്പവനായ ഞാന്‍ സദാ സ്വച്ഛതയെപ്രാപിച്ചു സമരസഭാസനായി സമനായി വര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഞാന്‍ പ്രബുദ്ധനെന്നാകിലും സുഷുപ്തിയില്‍ പെട്ടവനാണ്. ഞാന്‍ സുഷുപ്തിയില്‍ പെട്ടവനാകിലും നിശ്ചയമായും പ്രബുദ്ധനാണ്. എപ്പോഴും തുര്യമവലംബിച്ച് ഉള്ളില്‍ സ്തംഭിതസ്ഥിതിയായി വര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.’ മഹാത്മാവായീടുന്ന വീതഹവ്യന്‍ ഇങ്ങനെ ഓര്‍ത്ത് ആറുദിവസം സമാധിയില്‍ വാണു. ഉറങ്ങിക്കിടന്ന വഴിപോക്കനെന്നതുപോലെ പെട്ടെന്നു പ്രബോധത്തെ പ്രാപിച്ചു. സിദ്ധനായ ആ മുനീശ്വരന്‍ ജീവന്മുക്തതയോടെ ഭൂമിയില്‍ വളരെക്കാലം വിഹരിച്ചു.
നല്ലതായീടുന്നതും ചീത്തയായീടുന്നതും കൊള്ളുകെന്നതും കളഞ്ഞീടുകയെന്നതും ക്ഷയിച്ച് വീതഹവ്യന്റെ ചിത്തം ഇച്ഛയും അനിച്ഛയുമില്ലാത്തതായിത്തീര്‍ന്നു. ജന്മകര്‍മ്മങ്ങളുടെ സീമാന്തമായി നന്മയില്‍ ഭവസംഗത്യാഗരൂപമായ വിദേഹകൈവല്യത്തെ പ്രാപിക്കുവാന്‍ കല്യനായ ആ മുനിനായകന്‍ ആലോചിച്ചു. ഒരിക്കല്‍ ആ മുനീന്ദ്രന്‍ പര്‍വതഗുഹയില്‍ പ്രവേശിച്ച് പത്മാസനബദ്ധനായി തന്നെത്താല്‍ പറഞ്ഞു, ‘രാഗമേ! നിരാഗത്വം നീ പ്രാപിച്ചാലും. ദ്വേഷമേ! നിര്‍ദ്വേഷത്വം നീ പ്രാപിച്ചാലും. നിങ്ങളോടൊരുമിച്ച് ഞാന്‍ ഇവിടെ വളരെക്കാലം വിഹരിച്ചിരുന്നു. അല്ലയോ ഭോഗങ്ങളേ! മൂന്നു ലോകത്തും ഏറ്റം വിഖ്യാതരായ നിങ്ങള്‍ക്ക് നമസ്‌ക്കാരം. ലാളകന്മാരാലിവിടെ ബാലകനെന്നപോലെ ഞാന്‍ വളരെ ജന്മങ്ങളില്‍ ലാളിതനാണ്. പരമാനന്ദരൂപമായ മോക്ഷത്തെയും മറപ്പിച്ചൊരു സൗഖ്യത്തിന്നിതാ നമസ്‌കാരം. എന്നെ നീ വളരെ തപിപ്പിച്ചീടുക നിമിത്തം ദുഃഖമേ! ഞാന്‍ നന്നായി ആത്മാവിനെ തേടി. അതുകൊണ്ട് ഈ മാര്‍ഗത്തെ കാട്ടിത്തന്നത് നീ തന്നെയാണ്, ഗുരുതുല്യനായ നിനക്കു നമസ്‌കാരം. വളരെക്കാലം ഇഷ്ടമായ ശരീരമേ! ആത്മവിജ്ഞാനം കൈക്കൊണ്ട് ഇപ്പോള്‍ നിന്നെ ഞാന്‍ കളഞ്ഞീടുന്നു. എപ്പോഴും മുക്തിക്കുവേണ്ടി ശ്രമിച്ചിട്ടു നീതന്നെയാണ് നിന്നെ നശിപ്പിച്ചത്. ഞാന്‍ പ്രശാന്തനായി നിന്നെക്കൈവെടിയുമ്പോള്‍ ദീനയായി ചടച്ച് ഏകാകിനിയായീടുന്ന നീ ഖേദിക്കാതെകണ്ട് വാണുകൊള്ളേണം, എന്റെ മാതാവേ! അങ്ങ് മംഗളം നല്‍കേണമേ, ഭവാന്‍ കനിയേണമേ, ഞാനിതാ ശമം പ്രാപിക്കുന്നു. നരകങ്ങളില്‍നിന്ന് പണ്ടെന്നെ കരകേറ്റി സ്വര്‍ഗത്തിങ്കല്‍ ചേര്‍ത്തോരു സുകൃതമേ! വളരെ മാഹാത്മ്യമേറുന്ന നിന്നെ ഞാന്‍ നന്ദിയോടെ വന്ദനം ചെയ്യുന്നു. എന്റെ പ്രിയ സഹോദരന്മാരാകുന്ന പ്രാണങ്ങളേ! ഞാന്‍ ഇപ്പോള്‍ പിരിയുന്നു, നിങ്ങള്‍ നന്നായിരിക്കുക.’ ഉള്‍ത്തടത്തില്‍ ഇത്തരം ഓരോന്നു വിചാരിച്ചു സങ്കല്പവും ഏഷണാത്രയും ദൂരെക്കളഞ്ഞ് പ്രാപ്തഭൂമികനായ വീതഹവ്യന്‍ ഉച്ചത്തില്‍ പ്രണവത്തെ ഉച്ചരിച്ചു.
(തുടരും)

Tags: HinduismHIndutwaVeda
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പുരാണങ്ങളിലെ ശാസത്രസത്യങ്ങള്‍

Samskriti

ആരാണ് ധീരന്‍

Samskriti

കര്‍മപ്രേരണയും ജീവന്റെ മുക്താവസ്ഥയും

India

രാഹുലിനെ ഹിന്ദുമതത്തിൽ നിന്ന് പുറത്താക്കിയതായി ശങ്കരാചാര്യ സ്വാമി ; പുരോഹിതന്മാർ രാഹുലിനായി പൂജകൾ നടത്തില്ല : ക്ഷേത്രങ്ങളിൽ നിന്ന് വിലക്കുമെന്നും സൂചന

Kerala

വേടനില്‍ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല് ഹൈദരാബാദില്‍ ശാസ്ത്രീയ പരിശോധനയ്‌ക്ക് അയച്ചു

പുതിയ വാര്‍ത്തകള്‍

നാല് ദിവസത്തെ സന്ദര്‍ശനത്തിന് ചൈനയില്‍ എത്തിയ മുഹമ്മദ് യൂനസ് (വലത്ത്)

കശ്മീരിന് പിന്നാലെ വടക്ക് കിഴക്കും ഭീഷണി; ചൈനയ്‌ക്ക് വിമാനത്താവളം ഉണ്ടാക്കാന്‍ മുഹമ്മദ് യൂനസ്; നാല് ലക്ഷം കോടി മുടക്കി മോദിയുടെ പ്രതിരോധം

കോട്ടയം കൊല്ലാട് മീന്‍പിടിയ്‌ക്കാന്‍ പോയ മൂന്നു പേരില്‍ രണ്ടു പേര്‍ വള്ളംമുങ്ങി മരിച്ചു

മാല പൊട്ടിക്കാനിറങ്ങിയ മോഷ്ടാക്കളെ സാഹസികമായി പിടികൂടി പോലീസ്

മീറ്ററിൽ പതിനഞ്ച് ദിവസം കൂടുമ്പോൾ സംസം എന്നെഴുതിയാൽ വൈദ്യുതി ബിൽ കുറയും : പുതിയ ഐഡിയയുമായി മൗലാന

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം കശ്മീരിൽ സമാധാനവും, സമൃദ്ധിയുമുണ്ട് : വികസനവും വരുന്നു : മോദി സർക്കാരിനെ പ്രശംസിച്ച് സൽമാൻ ഖുർഷിദ്

മംഗളൂരുവില്‍ വീടിന് മുകളിലേക്ക് കുന്നിടിഞ്ഞ് വീണ് രണ്ട് കുട്ടികള്‍ അടക്കം മൂന്ന് പേര്‍ മരിച്ചു

ചൈനീസ് സൈനികരുമായി ഏറ്റുമുട്ടിയ ഇന്ത്യൻ സൈന്യത്തെക്കുറിച്ച് അപകീർത്തികരമായ പരാമർശം ; രാഹുലിന്റെ ഹർജി തള്ളി ഹൈക്കോടതി

മഴക്കെടുതി : വിഴിഞ്ഞത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു 

നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എം സ്വരാജ് മത്സരിക്കും

അതിതീവ്ര മഴ : അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് : ശക്തമായ കാറ്റിനും സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies