Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കണ്ണില്‍ച്ചോരയില്ലാത്ത കൊടുംക്രൂരത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2023, 05:02 am IST
in Editorial, Vicharam

തിരുവനന്തപുരത്ത് പതിനഞ്ചുകാരനായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് അകന്ന ബന്ധു കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം കണ്ണില്‍ ചോരയില്ലാത്ത കൊടുംക്രൂരതയാണ്. വീടിനു സമീപത്തെ ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള മതിലിനരികെ മൂത്രമൊഴിക്കുന്നതും, മദ്യപിക്കുന്നതും ചോദ്യം ചെയ്തതിന്റെ പേരിലാണ് ആദിശേഖര്‍ എന്ന കുട്ടിയെ ബന്ധുവായ പ്രിയരഞ്ജന്‍ കൊലപ്പെടുത്തിയത്. വീടിനടുത്തുള്ള റോഡില്‍ വാഹനമിടിച്ച് മരണമടഞ്ഞതായാണ് ആദ്യം കരുതിയത്. എന്നാല്‍ പിന്നീട് സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് ഇതൊരു അപകടമല്ല, അരുംകൊല നടത്തുകയായിരുന്നുവെന്ന് തെളിഞ്ഞത്. ആദിശേഖര്‍ കൂട്ടുകാരന്റെ വീട്ടിലെത്തി സൈക്കിളില്‍ തിരിച്ചുപോകാനൊരുങ്ങുമ്പോള്‍ വഴിയില്‍ ഏറെ നേരം കാത്തുകിടക്കുകയായിരുന്ന പ്രിയരഞ്ജന്‍ വിദ്യാര്‍ത്ഥിയുടെ നേര്‍ക്ക് വേഗത്തില്‍ കാറോടിച്ച് കയറ്റുകയായിരുന്നു. ഭാഗ്യംകൊണ്ടാണ് ഒപ്പമുണ്ടായിരുന്ന കുട്ടി രക്ഷപ്പെട്ടത്. സാധാരണഗതിയില്‍ ആര്‍ക്കും ക്ഷമിക്കാവുന്നതും, മാതാപിതാക്കളോട് പറഞ്ഞ് അവസാനിപ്പിക്കാവുന്നതുമായ കാര്യത്തിന്റെ പേരിലാണ് ഒരു കുടുംബത്തിന്റെ വെളിച്ചമായിരുന്ന കുട്ടിയുടെ ജീവനെടുത്തത്. സംഭവം നടന്നശേഷം നാല് മാസത്തോളം ഒടുങ്ങാത്ത പകകൊണ്ടു നടന്ന് ജീവനെടുക്കാന്‍മാത്രമുള്ള ഒരു കുറ്റവും ഈ വിദ്യാര്‍ത്ഥി ചെയ്തിരുന്നില്ല. കുട്ടിയുടെ മാതാപിതാക്കള്‍ ഇതു ചെയ്തയാളെ ആദ്യം സംശയിക്കുകപോലുമുണ്ടായില്ല എന്നോര്‍ക്കുമ്പോള്‍ എത്ര കൊടിയ വിശ്വാസവഞ്ചനയും നീചമായ പ്രവൃത്തിയുമാണ് ഇയാള്‍ ചെയ്തതെന്ന് മനസ്സിലാക്കാനാവും.
കരുതിക്കൂട്ടിയുള്ള കൊലപാതകമാണിതെന്ന് വ്യക്തമാണ്. ടൗണിലെ ഫഌറ്റില്‍ താമസിക്കുന്ന ഇയാള്‍ ഓണാവധിക്കാലത്താണ് നാട്ടില്‍ വന്നത്. ആദിശേഖറിനെ കൊലപ്പെടുത്താന്‍ തന്നെയായിരുന്നു ഇത്. കൊല നടത്തിയതിനുശേഷം മൊബൈല്‍ ഓഫാക്കി കാറുപേക്ഷിച്ച് ഒളിവില്‍ പോവുകയായിരുന്നു. ഇതില്‍നിന്ന് കൊലപാതകത്തിന്റെ ആസൂത്രിത സ്വഭാവം വ്യക്തമാവുന്നുണ്ട്. സംഭവം നടന്ന പിറ്റേ ദിവസം തന്നെ അതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായിരുന്നിട്ടും പ്രതിയെ പിടികൂടാന്‍ പോലീസിന്റെ ഭാഗത്തുനിന്ന് ഊര്‍ജിതമായ ശ്രമം ഉണ്ടായില്ലെന്ന ആക്ഷേപമുണ്ട്. കൊലപാതകമാണിതെന്ന് സിസിടിവി ദൃശ്യങ്ങള്‍ കാണുന്ന ആര്‍ക്കും ബോധ്യമാവും. എന്നിട്ടും പോലീസ് എന്തുകൊണ്ട് അനാസ്ഥകാണിച്ചു എന്നതിന്റെ മറുപടി ലഭിക്കേണ്ടതുണ്ട്. പ്രതി കടന്നുകളയാനിടയായത് പോലീസിന്റെ വീഴ്ചയാണെന്ന വിമര്‍ശനം ഉയര്‍ന്നു. പിന്നീട് ഇയാള്‍ തമിഴ്‌നാട്ടില്‍നിന്ന് പിടിയിലായി. മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണ് ഈ അരുംകൊല നടത്തിയതെന്ന് പറയുന്നുണ്ട്. ലഹരിയുടെ ഉപയോഗം ആളുകളെ എങ്ങനെയാണ് മനുഷ്യരല്ലാതാക്കി മാറ്റുന്നതെന്ന് ഈ സംഭവം കാട്ടിത്തരുന്നുണ്ട്. മാരക ലഹരി തരുന്ന മയക്കുമരുന്നുകളാണ് സംസ്ഥാനത്ത് ലഭ്യമാവുന്നത്. ഇതര സംസ്ഥാന തൊഴിലാളികളെയും മറ്റും ഉപയോഗിച്ച് വിറ്റഴിക്കപ്പെടുന്ന മയക്കുമരുന്നുകള്‍ ഒരാള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് പരിശോധനയില്‍ പോലും കണ്ടുപിടിക്കാനാവില്ലത്രേ. കുട്ടികളോടുള്ള ക്രൂരതയില്‍ മയക്കുമരുന്നിന്റെ പങ്ക് വളരെ വലുതാണ്.
ആലുവ നഗരത്തില്‍ ഒരു കുരുന്നിനെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയും, മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്ത സംഭവങ്ങളുണ്ടാക്കിയ നടുക്കം വിട്ടുമാറുന്നതിനു മുന്‍പാണ് തിരുവനന്തപുരത്ത് ഒരു വിദ്യാര്‍ത്ഥിയെ ബന്ധുതന്നെ അരുംകൊല ചെയ്തത്. സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞതുകൊണ്ടു മാത്രമാണ് ഇതൊരു കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്. യഥാര്‍ത്ഥത്തില്‍ അപകടമരണം എന്നു കരുതപ്പെടുന്ന ഇത്തരം എത്രയെത്ര കൊലപാതകങ്ങള്‍ നടന്നിരിക്കാം. തിരുവനന്തപുരത്ത് ഒരു മാധ്യമ പ്രവര്‍ത്തകന്റെ അപകടമരണം കൊലപാതകമാണന്ന് സംശയിക്കുന്നുണ്ടല്ലോ. കേവലം മൂല്യച്യുതി സംഭവിക്കുകയല്ല, മൂല്യബോധം പാടെ നശിച്ചവരാണ് ഇത്തരം ഹീനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത്. ഇതു കേരളമാണെന്ന അവകാശവാദം ഉന്നയിക്കുന്നവര്‍ ഇത്തരം കുറ്റകൃത്യങ്ങളെ ഒറ്റപ്പെട്ട സംഭവങ്ങളായി ചിത്രീകരിക്കുകയാണ്. കേരളംപോലെ ഐസിയുവില്‍പ്പോലും സ്ത്രീകള്‍ ലൈംഗിക പീഡനത്തിന് ഇരയാവുന്ന മറ്റൊരു സംസ്ഥാനവുമില്ല. എന്നിട്ടും ഭരണാധികാരികളുടെ അവകാശവാദത്തിന് കുറവൊന്നുമില്ല. ബോധവല്‍ക്കരണത്തിന് പരിമിതിയുണ്ട്. നിയമം കര്‍ക്കശമാക്കുകയും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്താലല്ലാതെ ഇതിന് മാറ്റം വരുമെന്നു തോന്നുന്നില്ല. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് ഇരട്ട ജീവപര്യന്തം എന്നതുപോലെ ‘ഇരട്ട വധശിക്ഷ’ തന്നെ നല്‍കണം. മാനസികരോഗിയാണ്, മദ്യപാന ലഹരിയിലാണ് കുറ്റം ചെയ്തത് എന്നൊക്കെയുള്ള കാരണങ്ങളാല്‍ ഒരു പ്രതിയും ശിക്ഷിക്കപ്പെടാതെ പോകരുത്. സമൂഹ മനഃസാക്ഷി തൃപ്തിപ്പെടണമെങ്കില്‍ ഇത്തരം കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കണം.

Tags: ThiruvananthapuramStudent MurderBloodless brutality
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)
Kerala

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

Kerala

മെഡിക്കൽ കോളേജിലെ തീപിടിത്തം; അഞ്ച് രോഗികൾ മരിച്ചു, പരാതിയുമായി ബന്ധുക്കൾ, ആരോപണങ്ങൾ നിഷേധിച്ച് അധികൃതർ

Kerala

തിരുവനന്തപുരത്ത് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ മോഷണം പോയി; ആശങ്കയിൽ വ്യാപാരികൾ, സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

Thiruvananthapuram

നഗരസഭയുടെ പിഎംബിവൈ പദ്ധതിയിലൂടെ സുള്‍ഫിയുടെ സ്വപ്‌നം പൂവണിയുന്നു; അരയ്‌ക്കു താഴെ തളര്‍ന്ന സുള്‍ഫിയുടെ യാത്ര വീൽചെയറിൽ

Kerala

എസ്എംവി സ്‌കൂളിലെ കൊള്ളപ്പിരവ് വിദ്യാഭ്യാസ വകുപ്പിന്റെ ഒത്താശയോടെ; സ്‌കുളിലെ തേക്കുമരവും മുറിച്ച് കടത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.