ന്യൂദല്‍ഹി: ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലി, ജപ്പാന്‍ പ്രധാനമന്ത്രിമാരുമായി പ്രത്യേകം കൂടിക്കാഴ്ചകള്‍ നടത്തി. ഇറ്റലിയുടെ പ്രധാനമന്ത്രി ജിയോർജിയ മെലോണിയുമായി നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം 75 വർഷം പൂർത്തിയാക്കിയതിൽ ഇരു നേതാക്കളും സംതൃപ്തി രേഖപ്പെടുത്തി.
2023 മാർച്ചിലെ ഔദ്യോഗിക സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി മെലോണിയുടെ ഇന്ത്യയിലേക്കുള്ള രണ്ടാമത്തെ സന്ദർശനമാണിത്. ഇന്ത്യയുടെ ജി20 അധ്യക്ഷതയ്‌ക്ക് ഇറ്റലി നൽകുന്ന പിന്തുണയയെയും ആഗോള ജൈവ ഇന്ധന സഖ്യത്തിലും ഇന്ത്യ – മധ്യപൂർവേഷ്യ – യൂറോപ്പ് സാമ്പത്തിക ഇടനാഴിയിലും ഇറ്റലി പങ്കാളിയാകുന്നതിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
.ഇന്ത്യ-ഇറ്റലി തന്ത്രപര പങ്കാളിത്തത്തിന്റെ വിവിധ മേഖലകളിലെ പുരോഗതിയും അവർ വിലയിരുത്തി. പ്രതിരോധം, പുതിയതും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ നേതാക്കൾ ധാരണയായി. ജി7ഉം ജി20 ഉം ആഗോള നന്മയ്‌ക്കായി യോജിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത നേതാക്കൾ ചൂണ്ടിക്കാട്ടി.
വിജയകരമായി ജി20 ഉച്ചകോടി സംഘടിപ്പിച്ചതിൽ ഇറ്റലി പ്രധാനമന്ത്രി മെലോണി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ചു.
മോദി ജപ്പാന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി പ്രധാനമന്ത്രി മോദി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി.
ഈ വർഷം മെയില്‍ പ്രധാനമന്ത്രി കിഷിദയെ ജപ്പാനില്‍ നടന്ന ജി7 യോഗത്തില്‍ പ്രധാനമന്ത്രി മോദി കണ്ടിരുന്നു. 2023 മാർച്ചിൽ ഇന്ത്യ സന്ദര‍്ശിച്ച ജപ്പാന്‍ പ്രധാനമന്ത്രിയ്‌ക്ക് മോദി സമ്മാനിച്ച ബോധി തൈ ഹിരോഷിമയിൽ നട്ടുപിടിപ്പിച്ചതിന് പ്രധാനമന്ത്രി കിഷിദയ്‌ക്ക് നന്ദി പറഞ്ഞു. ഭക്ഷ്യസുരക്ഷ, വികസനം, ഡിജിറ്റല്‍ പരിവര്‍ത്തനം, മറ്റ് അന്താരാഷ്‌ട്ര പ്രശ്നങ്ങള്‍ എന്നിവയില്‍ ജപ്പാനുമായുള്ള സഹകരണപദ്ധതികളെക്കുറിച്ച് വിലയിരുത്തി. സുരക്ഷിതവും വിശാലവും തുറന്നതുമായ ഇന്തോ-പസഫിക് ഉറപ്പാക്കുക എന്ന കാര്യത്തില്‍ ഇരുരാജ്യങ്ങള്‍ക്കുമുള്ള പ്രതിബദ്ധത ഇരുനേതാക്കളും പുതുക്കി.
സമകാലിക പ്രാദേശിക സംഭവവികാസങ്ങളെക്കുറിച്ച് ഇരു നേതാക്കളും അഭിപ്രായങ്ങൾ കൈമാറി. ഇന്തോ-പസഫിക്കിലെ സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ചും അവർ ചർച്ച ചെയ്തു.
വിദ്യാഭ്യാസം, നൈപുണ്യ വികസനം, വിനോദസഞ്ചാരം, പരിസ്ഥിതിക്കുള്ള ജീവിതശൈലി (ലൈഫ്), ഗ്രീൻ ഹൈഡ്രജൻ, ഉയർന്ന സാങ്കേതികവിദ്യ, അർദ്ധചാലകങ്ങൾ, ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ മേഖലകളിൽ ചർച്ചകൾ ഊന്നൽ നൽകി. ഭീകരതയ്‌ക്കെതിരെ പോരാടുന്നതും ഐക്യരാഷ്‌ട്രസഭയുടെ പരിഷ്‌കരണവും ചർച്ച ചെയ്തു.
ഭാരതം, ബ്രസീൽ, ദക്ഷിണാഫ്രിക്ക, യുഎസ്എ സംയുക്ത പ്രസ്താവന
ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക, യുഎസ്എ എന്നീ രാജ്യങ്ങളുടെ നേതാക്കൾ ജി 20 നേതാക്കളുടെ ഉച്ചകോടിക്കിടെ പരസ്പരം കൂടിക്കാഴ്ച നടത്തി. നാം പങ്കിടുന്ന ലോകത്തിനായി പരിഹാരങ്ങൾ നൽകുന്നതിനുള്ള അന്താരാഷ്‌ട്ര സാമ്പത്തിക സഹകരണത്തിനുള്ള പ്രധാന വേദിയെന്ന നിലയിൽ ജി20 യോടുള്ള പ്രതിബദ്ധത നേതാക്കള്‍ ആവർത്തിച്ചു.
ലോകബാങ്ക് അധ്യക്ഷനുമായി ചേർന്ന്, മെച്ചപ്പെട്ടതും ബൃഹത്തായതും കൂടുതൽ ഫലപ്രദവുമായ ബഹുമുഖ വികസന ബാങ്കുകൾ നിർമ്മിക്കാനുള്ള ജി20യുടെ പ്രതിബദ്ധതയെസ്വാഗതം ചെയ്യുന്നതായി നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: