കൊച്ചി: കഴിഞ്ഞദിവസം ദേശീയ അന്വേഷണ ഏജന്‍സി ചെന്നൈയില്‍ നിന്നും അറസറ്റ് ചെയ്ത സെയ്ദ് നബീല്‍ അഹമ്മദ് ഐഎസ് കേരള മൊഡ്യൂളിന്റെ മുഖ്യ സൂത്രധാരന്‍. റിമാന്‍ഡിലുളള നബീല്‍ അഹമ്മദിനെ എന്‍ഐഎ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. കസ്റ്റഡി അപേക്ഷ കൊച്ചിയിലെ പ്രത്യക എന്‍ഐഎ കോടതി തിങ്കളാഴ്ച പരിഗണിക്കും.
കര്‍ണാടകയിലും തമിഴ്നാട്ടിലും വിവിധ ഇടങ്ങളിലായി ഒളിവിലായിരുന്ന നബീല്‍ ആക്രമണപദ്ധതിയുടെ ഏകോപനവും ധനസമാഹരണവും നടത്തിയിരുന്നതായി എന്‍ഐഎ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്നത് നബീലാണ്. കേരളത്തിലെ ഐഎസ് ഭീകര കേസില്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടാം പ്രതിയാണ് നബീല്‍. ഇയാളില്‍ നിന്നും ഡിജിറ്റല്‍ തെളിവുകള്‍ അടക്കം നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. നേരത്തെ അറസ്റ്റിലായ ആഷിഫ്, ഷിയാസ് സിദ്ദീഖ് എന്നിവര്‍ക്കൊപ്പം ചേര്‍ന്നാണ് നബീല്‍ സ്ഫോടന പദ്ധതികള്‍ തയ്യാറാക്കിയത്. കേരളത്തില്‍ വ്യാപക സ്ഫോടനങ്ങള്‍ക്കായിരുന്നു പദ്ധതി.
ആരാധനാലയങ്ങളും ലക്ഷ്യമിട്ടിരുന്ന പ്രതികള്‍ കൂടുതല്‍ ജീവഹാനികള്‍ ഉണ്ടാക്കുന്ന വലിയ സ്ഫോടനങ്ങള്‍ക്കാണ് പദ്ധതിയിട്ടിരുന്നത്. ഇതിനൊപ്പം ആര്‍എസ്എസ് നേതാക്കളും പ്രതികളുടെ ഹിറ്റ്ലിസ്റ്റിലുണ്ടായിരുന്നു. ഇതിനായി കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലും ആയുധപരിശീലനങ്ങളും, സ്ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്യാനുള്ള പരിശീലനങ്ങളും നേടി. തമിഴ്നാട്ടിലെ സത്യമംഗലം വനമേഖലയില്‍ നിന്ന് ആഷിഫ് പിടിയിലായതോടെയാണ് ഇവരുടെ ആസൂത്രണങ്ങള്‍ പാളിയത്. നബീലും, നേരത്തെ അറസ്റ്റിലായ ആഷിഫും തമ്മില്‍ സന്ദേശങ്ങള്‍ കൈമാറിയെന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: