ന്യൂദല്‍ഹി: ജി 20 ഉച്ചകോടിയിലെ ഏറ്റവും വലിയ പ്രഖ്യാപനങ്ങളിലൊന്ന് ഭാരതം-ഗള്‍ഫ്- യൂറോപ് സാമ്പത്തിക ഇടനാഴിയാണ്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന്, യൂറോപ്യന്‍ യൂണിയന് നേതാക്കള്‍ എന്നിവരുമായി ചേര്‍ന്ന് പധാനമന്ത്രി നരേന്ദ്ര മോദിയാണ് കരാര്‍ പ്രഖ്യാപിച്ചത്. ബഹുരാഷ്ട്ര റെയില്‍, തുറമുഖ കരാര്‍ അടിസ്ഥാന സൗകര്യ വികസനത്തിന്റേയും സാമ്പത്തിക സംയോജനത്തിന് ഫലപ്രദമായ മാധ്യമമായി മാറും.
യുണൈറ്റഡ് അറബ് എമിറേറ്റ്സ്, സൗദി അറേബ്യ, ജോര്‍ദാന്‍, ഇസ്രായേല്‍ എന്നിവയുള്‍പ്പെടെ മിഡില്‍ ഈസ്റ്റിലുടനീളം റെയില്‍വേ, തുറമുഖ സൗകര്യങ്ങളെ ബന്ധിപ്പിക്കുന്ന പദ്ധതി ഭാരതവും യൂറോപ്പും തമ്മിലുള്ള വ്യാപാരം 40 ശതമാനം വരെ വേഗത്തിലാക്കും.
ആധുനിക കാലത്തെ സുഗന്ധവ്യഞ്ജന റൂട്ട് ആയി ഇടനാഴിമാറും, മിഡില്‍ ഈസ്റ്റ്, യൂറോപ്പ് എന്നിവയ്ക്കിടയിലുള്ള വ്യാപാരം ശക്തിപ്പെടുത്താനും ആഗോള സമ്പദ്വ്യവസ്ഥയുടെ മൂന്നിലൊന്ന് വരുന്ന പ്രദേശങ്ങളെ ബന്ധിപ്പിക്കാനും പദ്ധതി ശ്രമിക്കുന്നു.പദ്ധതിയില്‍ ഡാറ്റ, റെയില്‍, വൈദ്യുതി, ഹൈഡ്രജന്‍ പൈപ്പ്ലൈന് പദ്ധതികള്‍ ഉള്‍പ്പെടും
നാമെല്ലാവരും സുപ്രധാനവും ചരിത്രപരവുമായ ഒരു പങ്കാളിത്തത്തില്‍ എത്തിയിരിക്കുന്നതായി കരാറിനെ പരാമര്‍ശിച്ച് മോദി പറഞ്ഞു. ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന ജി20 പ്രമേയത്തെയാണ് കരാര്‍ പ്രതീകപ്പെടുത്തുന്നതെന്നായിരുന്നു ബൈഡന്റെ അഭിപ്രായം.
സുപ്രധാന സാമ്പത്തിക ഇടനാഴി സ്ഥാപിക്കുന്നതിനായിപ്രവര്‍ത്തിച്ചവര്‍ക്ക് മുഹമ്മദ് ബിന്‍ സല്മാന് നന്ദി അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: