Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

തൊഴിലിന്റെ ഭാവിക്കുള്ള ഒരു ചട്ടക്കൂട്

അതുല്‍ കുമാര്‍ തിവാരി by അതുല്‍ കുമാര്‍ തിവാരി
Sep 3, 2023, 05:00 am IST
in Vicharam, Article

ആഗോള തലത്തില്‍, നാലാം വ്യാവസായിക വിപ്ലവം, ഊര്‍ജ പരിവര്‍ത്തനം, നൂതന സാങ്കേതികവിദ്യകള്‍ എന്നിവയാല്‍ സ്വാധീനിക്കപ്പെടുക്കുന്ന ‘തൊഴിലിന്റെ ഭാവി’, അവയുടെ നിര്‍വ്വഹണ രീതികളിലുള്‍പ്പെടെ വലിയ മാറ്റത്തിന് വിധേയമാകുന്നതിന് സാക്ഷ്യം വഹിക്കുകയാണ് നാം. ‘തൊഴില്‍’, ‘തൊഴിലിടം’, ‘തൊഴില്‍ശക്തി’ എന്നീ മേഖലകളില്‍ സമഗ്ര പരിവര്‍ത്തനത്തിന് നൂതന സാങ്കേതികവിദ്യകള്‍ കാരണമായിട്ടുണ്ട്. ഉന്നതമായ അറിവും സാമൂഹിക-വൈകാരിക നൈപുണ്യവും ആവശ്യമായ പുതിയ തൊഴിലുകളുടെ ആവിര്‍ഭാവം, സമസ്ത മേഖലകളിലും തൊഴില്‍ ഘടനയില്‍ തന്നെ അടിസ്ഥാനപരമായ മാറ്റത്തിന് കാരണമായിട്ടുണ്ട്. സാമൂഹിക സാമ്പത്തിക മേഖലകളിലെല്ലാം ‘തൊഴിലിന്റെ ഭാവി’ സംബന്ധിച്ച ശുഭാപ്തി വിശ്വാസത്തിനൊപ്പം ന്യായമായ ആശങ്കകളും നിലനില്‍ക്കുന്നു.
ഈ വ്യാപ്തിയിലുള്ള ആഗോള പരിവര്‍ത്തനങ്ങള്‍ക്ക് ലക്ഷ്യമിടുമ്പോള്‍ ആഴത്തിലുള്ള പര്യാലോചനകള്‍ ആവശ്യമാണ്. ആഗോള ജിഡിപിയുടെ 85% സംഭാവന ചെയ്യുകയും ആഗോള ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗത്തെ പ്രതിനിധീകരിക്കുകയും ചെയ്യുന്ന ജി 20, അതിന്റെ എല്ലാ സാമ്പത്തിക സാമൂഹിക മാനങ്ങളോടെയും, ‘തൊഴിലിന്റെ ഭാവി’ സംബന്ധിച്ച ചര്‍ച്ച നടത്തുന്നതിനുള്ള ശരിയായ വേദി തന്നെയാണ്. ആഗോള നന്മ ലക്ഷ്യമിട്ട് ‘തൊഴിലിന്റെ ഭാവി’ സംബന്ധിച്ച ആധുനിക പ്രവണതകളെ നിയന്ത്രിക്കുന്നതിനും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനും ആവശ്യമായ ഒരു ചട്ടക്കൂട് സൃഷ്ടിക്കാന്‍ രാഷ്‌ട്രങ്ങളുടെ പരസ്പര പൂരകമായ ശക്തിയിലൂടെ ജി20ന് സാധിക്കും. നൈപുണ്യ വികസന തന്ത്രങ്ങള്‍, കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിലെ അനുബന്ധ വശങ്ങള്‍, തുടര്‍ വിദ്യാഭ്യാസം, നിരീക്ഷണം എന്നിവ ഇന്ത്യയുടെ ജി20 അദ്ധ്യക്ഷതയുടെ മുഖമുദ്രയായി സ്ഥാപിക്കപ്പെടുകയും ലോകമെമ്പാടും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് പ്രസക്തി കൈവരികയും ചെയ്തു. ജീവിതത്തെ മുന്നോട്ടു നയിക്കുന്നതിനും സമൂഹത്തിന് സംഭാവന നല്‍കുന്നതിനും വളര്‍ന്നുവരുന്ന തൊഴില്‍ വിപണികളില്‍ അഭിവൃദ്ധിപ്പെടുന്നതിനും ആവശ്യമായ വൈദഗ്ധ്യം ഉറപ്പാക്കി പഠിതാക്കളെ സജ്ജരാക്കാന്‍ ഉതകുന്ന വിദ്യാഭ്യാസ, പരിശീലന സംവിധാനങ്ങള്‍ പുനര്‍രൂപകല്‍പ്പന ചെയ്യുന്നതിനുള്ള ചുമതല ഏറ്റെടുക്കുന്നതിനുള്ള അവസരമാണ് ജി20നും ലോകത്തിനും കൈവന്നിരിക്കുന്നത്.
ഓട്ടോമേഷന്‍, ബിഗ് ഡാറ്റ, എഐ, മറ്റ് ആധുനിക സാങ്കേതിക വിദ്യകള്‍ തുടങ്ങി, നമുക്ക് ചുറ്റുമുണ്ടായിക്കൊണ്ടിരിക്കുന്ന ദ്രുതഗതിയിലുള്ള മുന്നേറ്റങ്ങളില്‍ ‘തൊഴിലിന്റെ ഭാവി’ വ്യക്തമാക്കുന്ന പ്രധാന ഘടകങ്ങള്‍ ദൃശ്യമാണ്. ഉത്പാദനക്ഷമതയില്‍ ബഹുഗുണീകൃതമായ വളര്‍ച്ച കൈവരിക്കാന്‍ ഇതിലൂടെ സാധ്യമായിട്ടുണ്ടെങ്കിലും, തൊഴില്‍ വിപണിയുടെ വ്യാപ്തി, വലുപ്പം, ഉള്‍ക്കൊള്ളല്‍ എന്നിവ സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നു വരുന്നു. ആഗോളതലത്തിലെ ജനസംഖ്യാപരമായ വൈവിധ്യവും, മുന്‍നിര സമ്പദ് വ്യവസ്ഥകളായ ചില രാജ്യങ്ങളില്‍ 2050-ഓടെ തൊഴില്‍ ശേഷിയുള്ള പ്രായക്കാരുടെ സംഖ്യ 25% ലും താഴെയായിരിക്കുമെന്ന പ്രവചനവും ആശങ്കാജനകമാണ്. കൂട്ടായ ജി20 നൈപുണ്യ തന്ത്രങ്ങളും സ്‌കൂള്‍ വിദ്യാഭ്യാസവും സാങ്കേതിക തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പരിശീലനങ്ങളും നിരന്തരം മെച്ചപ്പെടുത്തുന്നതിനുള്ള ജി 20 വിദ്യാഭ്യാസ, തൊഴില്‍ കര്‍മ്മ സമിതിയുടെ ചര്‍ച്ചകളും പരിശ്രമങ്ങളും ചില മേഖലകളില്‍ കാര്യമായ പുരോഗതി രേഖപ്പെടുത്തിയിരിക്കുന്നു.
ദേശീയ വിദ്യാഭ്യാസ നയം2020, എല്ലാ തലങ്ങളിലും നൈപുണ്യവും തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും സംയോജിപ്പിക്കുന്നതിനുള്ള സമഗ്രമായ ചട്ടക്കൂട് പ്രദാനം ചെയ്യുന്നു. തടസ്സരഹിത ക്രെഡിറ്റ് ശേഖരണവും കൈമാറ്റവും, തൊഴിലധിഷ്ഠിത-പൊതു വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ തമ്മിലുള്ള അതിര്‍വരമ്പുകളില്ലാതാക്കുക, വിവിധ മന്ത്രാലയങ്ങള്‍/വകുപ്പുകള്‍/സംസ്ഥാനങ്ങള്‍ എന്നിവയിലായി വ്യാപിച്ചുകിടക്കുന്ന വിദ്യാഭ്യാസ, നൈപുണ്യ അടിസ്ഥാന സൗകര്യങ്ങള്‍ ഏകീകരിക്കുന്നതിലൂടെയുള്ള നൈപുണ്യ വിതരണം എന്നിവ ദേശീയ വിദ്യാഭ്യാസ നയം വിഭാവനം ചെയ്യുന്നു. പഠനത്തെ കൂടുതല്‍ തൊഴിലധിഷ്ഠിതവും ആരോഗ്യകരവുമാക്കാനും തൊഴിലവസരം വര്‍ദ്ധിപ്പിക്കാനും ഇത് ലക്ഷ്യമിടുന്നു. നമ്മുടെ വിദ്യാഭ്യാസ, നൈപുണ്യ സ്ഥാപനങ്ങള്‍ സമ്പദ്വ്യവസ്ഥയിലും തൊഴില്‍ വിപണിയിലും ദൃശ്യമാകുന്ന മാറ്റങ്ങളുമായി പൊരുത്തപ്പെടാന്‍ മാത്രമല്ല, പൊരുത്തപ്പെടാന്‍ കഴിയുന്ന വ്യക്തികളെ സജ്ജരാക്കാനും നയം വിഭാവനം ചെയ്യുന്നു.
‘തൊഴിലിന്റെ ഭാവിക്കായി’ തൊഴിലാളികളെ സജ്ജരാക്കുകയെന്നത് ബഹുമുഖവും ബഹുപങ്കാളിത്തം ആവശ്യമുള്ളതുമായ ഒരു ഉത്തരവാദിത്തമാണ്. തൊഴില്‍ മേഖലകളിലേക്കും, അനൗപചാരിക നൈപുണ്യത്തിലേക്കും നയിക്കുന്നതിനൊപ്പം സര്‍ഗ്ഗാത്മക, പ്രശ്നപരിഹാര, വിശകലന ശേഷികള്‍ വിദ്യാര്‍ത്ഥികളില്‍ സന്നിവേശിപ്പിക്കാന്‍ വിദ്യാഭ്യാസ-നൈപുണ്യ ആവാസവ്യവസ്ഥയ്‌ക്കാകണം. പുതിയ കാലത്തെ സമ്പദ്വ്യവസ്ഥയ്‌ക്കനുഗുണമാം വിധം അവരെ സുസജ്ജരാക്കണം. യന്ത്രവത്ക്കരണം, ഉപഭോക്തൃ ഇടപഴകലിലും ‘ഷോപ്പ് ഫ്‌ലോര്‍’ രീതികളിലും വലിയ പരിവര്‍ത്തനത്തിന് കാരണമാകുന്ന സാഹചര്യത്തില്‍ ഉത്പാദന, സേവന മേഖലകളില്‍, നിരന്തര നൈപുണ്യ മൂല്യനിര്‍ണ്ണയത്തിന്റെയും വിലയിരുത്തലിന്റെയും ആവശ്യകത ഏറിയിരിക്കുകയാണ്. സൈദ്ധാന്തിക ചിന്താ തലങ്ങള്‍ക്കുപരിയായി പരസ്പരബന്ധിത ലോകത്തില്‍ പകര്‍ന്നുനല്‍കാവുന്ന തൊഴില്‍ നൈപുണ്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് നൈപുണ്യ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കേണ്ടതുണ്ട്. ഈ പരിവര്‍ത്തനം അക്ഷരാര്‍ത്ഥത്തില്‍ പ്രായോഗിക തലത്തിലെത്തിക്കുന്നതിന് ആവശ്യമായ വൈദഗ്ധ്യവും പ്രേരണയും പ്രാദേശിക/ജില്ല, സംസ്ഥാന, ദേശീയ തലങ്ങളിലെ ബന്ധപ്പെട്ട പങ്കാളികള്‍ക്ക് പകര്‍ന്നു നല്‍കുന്നത് തുടരണം. തൊഴില്‍ ശക്തിയിലെ വനിതാ പങ്കാളിത്തം, ഭൂമിശാസ്ത്രപരമായ പരിമിതികള്‍ മറികടന്ന് സമൂഹത്തിന്റെ താഴെത്തട്ടിലേക്കുള്ള നൈപുണ്യത്തിന്റെ പ്രവേശനം, നവ സമ്പദ് വ്യവസ്ഥയുടെ മുഖ്യധാരയിലേക്ക് പ്രവേശിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്ന വിഭാഗങ്ങളെ സഹായിക്കുക തുടങ്ങിയ വെല്ലുവിളികള്‍ നേരിടാന്‍ സാങ്കേതിക വിദ്യകള്‍ക്കൊപ്പം നവീനമായ ചില പരിശ്രമങ്ങളും ‘തൊഴിലിന്റെ ഭാവി’ ആവശ്യപ്പെടുന്നു.
ഇന്ത്യയുടെ നേതൃത്വത്തിലുള്ള ‘ഗ്ലോബല്‍ സൗത്ത്’ രാജ്യങ്ങള്‍ ‘തൊഴിലിന്റെ ഭാവി’ ലക്ഷ്യമിട്ട് വിദ്യാഭ്യാസ-നൈപുണ്യ സംവിധാനങ്ങള്‍ നവീകരിക്കുന്നതിന് ആവശ്യമായ പരിഷ്‌കാരങ്ങള്‍ ഏറ്റെടുക്കുമ്പോള്‍, സഹകരണത്തിലൂടെയും ചലനാത്മകതയിലൂടെയും സംജാതമാകുന്ന പരസ്പരപൂരകമായ ഒട്ടേറെ അവസരങ്ങള്‍ ജി20 രാജ്യങ്ങള്‍ക്കായി തുറക്കപ്പെടുകയാണ്.

Tags: FrameworkEmploymentFuture IndiaIndustrial revolutionenergy transitionadvanced technologiesAtul Kumar Tiwari
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

നാലുവർഷത്തിനുള്ളിൽ 13 ലക്ഷത്തിലേറെ പേർക്ക് കേന്ദ്ര മന്ത്രാലയങ്ങൾ- വകുപ്പുകളിൽ ജോലി; ഇന്ന് അരലക്ഷം പേർക്ക്

Kerala

തൊഴിലെല്ലാം കിട്ടയത് ഒരു കുടുംബത്തിന് മാത്രമെന്ന് പിണറായിയെ വിമർശിച്ച് ഡോ.രാജീവ് ചന്ദ്രശേഖർ

Kerala

താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാര്‍ ഉത്തരവ് തടഞ്ഞ് ഹൈക്കോടതി

Kerala

കേന്ദ്ര സര്‍ക്കാര്‍ നിയമനം വഴി യുവാക്കള്‍ രാജ്യത്തോടുള്ള വലിയ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്ന് സുരേഷ് ഗോപി

Kerala

ആദിവാസി സ്ത്രീക്ക് സിപിഎം തൊഴില്‍ നിഷേധിച്ച സംഭവം: ബിജെപിയുടെ പരാതിയില്‍ റിപ്പോര്‍ട്ട് തേടി

പുതിയ വാര്‍ത്തകള്‍

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.