Friday, May 23, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കള്ളപ്പണം വെളുപ്പിക്കല്‍: ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയല്‍ ഇ ഡി കസ്റ്റഡിയില്‍

Janmabhumi Online by Janmabhumi Online
Sep 2, 2023, 09:54 pm IST
in News, India
FacebookTwitterWhatsAppTelegramLinkedinEmail

മുംബൈ: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അറസ്റ്റ് ചെയ്ത ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയലി(74)നെ മുംബൈയിലെ പ്രത്യേക പിഎംഎല്‍എ കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് കോടതി ഗോയലിനെ സപ്തംബര്‍ 11 വരെ ഇ ഡി കസ്റ്റഡിയില്‍ വിട്ടു. കാനറ ബാങ്കുമായി ബന്ധപ്പെട്ട് 538 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് വെള്ളിയാഴ്ച രാത്രി ഗോയലിനെ ഇ ഡി അറസ്റ്റ് ചെയ്തത്. കാനറ ബാങ്കില്‍ നിന്നെടുത്ത വായ്പയില്‍ 9.46 കോടി രൂപ വ്യക്തിപരമായ വായ്പ അടയ്‌ക്കുന്നതിനായി ഗോയല്‍ ഉപയോഗിച്ചതായി ഇ ഡി കോടതിയില്‍ വ്യക്തമാക്കി. ഗോയലിന്റെ മകള്‍ നര്‍മദ ശമ്പളവും തന്റെ വീട് നിര്‍മാണത്തിനായുള്ള തുകയും ജെറ്റ് എയര്‍വേയ്‌സ് അക്കൗണ്ടില്‍ നിന്നും കൈമാറ്റം ചെയ്തതായും ഇ ഡി ചൂണ്ടിക്കാട്ടി.
മുംബൈയിലെ ഇ ഡി ഓഫീസില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (പിഎംഎല്‍എ) ഗോയലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിനായി സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസില്‍ (എസ്എഫ്‌ഐഒ) എത്തിയ ഗോയലിനെ ഇ ഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യാനായി കൊണ്ടുപോവുകയായിരുന്നു. നേരത്തെ കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ രണ്ട് സമന്‍സുകള്‍ അദ്ദേഹം കൈപ്പറ്റിയിരുന്നില്ല.
കഴിഞ്ഞ ജൂലൈയില്‍ ഗോയലിന്റെയും തട്ടിപ്പിന് പങ്കുള്ളവരുടെയും വീടുകളിലും സ്ഥാപനങ്ങളിലും ഇ ഡി റെയ്ഡ് നടത്തിയിരുന്നു. കാനറ ബാങ്കില്‍ 538 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ജെറ്റ് എയര്‍വേയ്സ്, നരേഷ് ഗോയല്‍, ഭാര്യ അനിത, ചില മുന്‍ കമ്പനി എക്സിക്യൂട്ടീവുകള്‍ എന്നിവര്‍ക്കെതിരെ ഈ വര്‍ഷം മെയില്‍ സിബിഐ ചാര്‍ജ്ജ് ചെയ്ത പ്രഥമ വിവര റിപ്പോര്‍ട്ടില്‍ നിന്നാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ തുടക്കം. മെയ് അഞ്ചിന് ഗോയലിന്റെ വസതിയും ഓഫീസും ഉള്‍പ്പെടെ മുംബൈയിലെ ഏഴ് സ്ഥലങ്ങളില്‍ സിബിഐ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു.
നരേഷ് ഗോയല്‍ വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, മോശം പെരുമാറ്റം എന്നിവ നടത്തിയതായി ആരോപിച്ച് കഴിഞ്ഞ വര്‍ഷം നവംബര്‍ 11ന് കാനറ ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ പി. സന്തോഷ് നല്‍കിയ പരാതിയിലായിരുന്നു സിബിഐ നടപടി.
ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ജെറ്റ് എയര്‍വേയ്സ് (ഇന്ത്യ) ലിമിറ്റഡിന് അനുവദിച്ച 848.86 കോടി രൂപയുടെ ക്രെഡിറ്റ് ലിമിറ്റുകളും വായ്പകളും ദുരുപയോഗം ചെയ്തതാണ് കേസ്. അതില്‍ 538.62 കോടി കുടിശ്ശികയുണ്ട്. സിബിഐ 2021 ജൂലൈയില്‍ അക്കൗണ്ട് ‘തട്ടിപ്പ്’ ആയി പ്രഖ്യാപിച്ചു. തുടര്‍ന്ന് ജെറ്റ് എയര്‍വെയ്‌സില്‍ നടത്തിയ ഫോറന്‍സിക് ഓഡിറ്റില്‍ മൊത്തം ചെലവില്‍ നിന്ന് 1,410.41 കോടി രൂപ കമ്മിഷനായി ‘അനുബന്ധ കമ്പനികള്‍ക്ക്’ നല്‍കിയതായും കണ്ടെത്തി.
ഗോയല്‍ കുടുംബത്തിന്റെ ജീവനക്കാരുടെ ശമ്പളം, ഫോണ്‍ ബില്ലുകള്‍, വാഹനച്ചെലവ് തുടങ്ങിയ സ്വകാര്യ ചെലവുകള്‍ ജെറ്റ് എയര്‍വേയ്സ് നല്‍കിയതായി എഫ്ഐആറില്‍ പറയുന്നു. ജെറ്റ് ലൈറ്റ് (ഇന്ത്യ) ലിമിറ്റഡ് (ജെഎല്‍എല്‍) വഴി അഡ്വാന്‍സും നിക്ഷേപവും നടത്തി, പിന്നീട് വ്യവസ്ഥകള്‍ ഉണ്ടാക്കി അത് എഴുതിത്തള്ളുകയും ചെയ്തുവെന്ന് ഫോറന്‍സിക് ഓഡിറ്റിനിടെ കണ്ടെത്തിയിയരുന്നു.

Tags: money launderingJet Airways founderNaresh GoyalED custody
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നരേഷ് ഗോയലിന്റെ പേരില്‍ തട്ടിപ്പ് സംഘം; മുംബൈ പോലീസ് ചമഞ്ഞ് കുടമാളൂര്‍ സ്വദേശിയെ കുടുക്കാന്‍ ശ്രമം

Kerala

ഭാര്യയെയും മക്കളെയും മറയാക്കി കുഴൽപ്പണം കടത്ത്; വാഹനം പോലീസ് പിന്തുടർന്ന് പിടികൂടി

India

പേര് ന്യായബിന്ദു; പക്ഷെ ന്യായം അത്രയൊന്നും പോരെന്ന് സോഷ്യല്‍ മീഡിയ; കെജ്രിവാളിന് ജാമ്യം നല്‍കിയ ജഡ്ജിയ്‌ക്ക് നേരെ സമൂഹമാധ്യമങ്ങളില്‍ ആക്രമണം

India

മേധാ പട്കര്‍ എന്‍ജിഒ സംഘടനയിലൂടെ സമ്പാദിച്ചത് ശരാശരി ഇന്ത്യക്കാരന്‍ സമ്പാദിക്കുന്നതിന്റെ നൂറ് ഇരട്ടിയിലധികം; പട്ക്കര്‍ക്കെതിരെ ഇഡിയില്‍ പരാതി

India

നരേഷ് ഗോയലിന്റെ ഭാര്യ അനിത ഗോയല്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

Lord Shiva

ശിവന്റെ പ്രധാന ചിഹ്നങ്ങൾ സൂചിപ്പിക്കുന്നതെന്താണെന്ന് നോക്കാം

അമേരിക്കയിൽ എംബസി ജീവനക്കാർ വെടിയേറ്റ് മരിച്ചു; സൈനിക നടപടികളെ വിമർശിക്കുന്ന യൂറോപ്യൻ നേതാക്കളെ കുറ്റപ്പെടുത്തി ഇസ്രായേൽ

ചൈന, തുര്‍ക്കി, പാകിസ്ഥാന്‍, ബംഗ്ലാദേശ്, അമേരിക്കയിലെ ഡീപ് സ്റ്റേറ്റ്: മോദിയുടെ ശത്രുക്കളുടെ ലിസ്റ്റ് നീണ്ടതാണ്

ദേശീയപാത നിര്‍മാണത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ ശക്തമായ നടപടി : രാജീവ് ചന്ദ്രശേഖര്‍

കോട്ടയത്ത് റോഡ് മുറിച്ച് കടക്കവെ കാറിടിച്ച് യുവതി മരിച്ചു

ബംഗ്ലാദേശ് സൈനിക തലവന്‍ വഖാര്‍ ഉസ് സമന്‍ (ഇടത്ത്) ബംഗ്ലാദേശ് ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനസ് (വലത്ത്)

മുഹമ്മദ് യൂനസുമായി ബംഗ്ലാദേശ് സൈന്യം ഇടയുന്നു; യുഎസ് താല്‍പര്യങ്ങള്‍ക്ക് വഴങ്ങി രാജ്യസുരക്ഷ അടിയറവയ്‌ക്കാന്‍ സമ്മതിക്കില്ലെന്ന് സൈന്യം

ഭര്‍ത്താവും ഭാര്യയും തമ്മിലുളള തര്‍ക്കം പരിഹരിക്കാന്‍ എത്തിയ പൊലീസുകാരന് വെട്ടേറ്റു

നോവല്‍ പ്രസിദ്ധീകരിക്കാന്‍ അനുമതിയില്ല: ജയിലില്‍ നിരാഹാരം തുടങ്ങി മാവോയിസ്റ്റ് തടവുകാരന്‍ രൂപേഷ്

മില്‍മ ജീവനക്കാരുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു

തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies