Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രൊഫ. എം.കെ. സാനുവിന് ശ്രീനാരായണ സാഹിത്യ കുലപതി ബഹുമതി നല്‍കി ശിവഗിരി മഠം ആദരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2023, 04:14 pm IST
inKerala, Samskriti
: പ്രൊഫ. എം.കെ. സാനുവിന് ശിവഗിരി മഠത്തിന്റെ ആദരം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി സമര്‍പ്പിക്കുന്നു. വര്‍ക്കല കഹാര്‍, കെ.എം. ലാജി, വി.ജോയി എം.എല്‍.എ , സ്വാമി ബോധിതീര്‍ത്ഥ, രാഖി, സ്മിത സുന്ദരേശന്‍, അടൂര്‍ പ്രകാശ് എം.പി. ശാരദാനന്ദ സ്വാമി, ഗോകുലം ഗോപാലന്‍ അനില്‍കുമാര്‍ എന്നിവര്‍ സമീപം

: പ്രൊഫ. എം.കെ. സാനുവിന് ശിവഗിരി മഠത്തിന്റെ ആദരം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി സമര്‍പ്പിക്കുന്നു. വര്‍ക്കല കഹാര്‍, കെ.എം. ലാജി, വി.ജോയി എം.എല്‍.എ , സ്വാമി ബോധിതീര്‍ത്ഥ, രാഖി, സ്മിത സുന്ദരേശന്‍, അടൂര്‍ പ്രകാശ് എം.പി. ശാരദാനന്ദ സ്വാമി, ഗോകുലം ഗോപാലന്‍ അനില്‍കുമാര്‍ എന്നിവര്‍ സമീപം

ശിവഗിരി : പ്രശസ്ത സാഹിത്യകാരനും ശ്രീനാരായണ ഗുരുദേവ ദര്‍ശന പ്രചാരകനും ഗുരുദേവ ജീവചരിത്രകാരനുമായ പ്രൊഫ. എം.കെ. സാനുവിന് ശ്രീനാരായണ സാഹിത്യ കുലപതി ബഹുമതി നല്‍കി ശിവഗിരി മഠം ആദരിച്ചു. 169ാമത് ഗുരുദേവജയന്തി ആഘോഷ സമ്മേളനത്തില്‍ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി സാനു മാസ്റ്റര്‍ക്ക് ആദരവ് നല്‍കി.

മനുഷ്യന്റെ ജാതി മനുഷ്യത്വം മാത്രമാണെന്നു പ്രഖ്യാപിക്കാന്‍ ശ്രീനാരായണ ഗുരുദേവന് മാത്രമേ കഴിഞ്ഞിട്ടുള്ളുവെന്നും മറ്റൊരു മഹാത്മാവും ഈ വിധം പറഞ്ഞിട്ടില്ലെന്നും ബഹുമതി സ്വീകരിച്ച ശേഷം നടത്തിയ മുഖ്യപ്രഭാഷണത്തില്‍ സാനു മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. ജാതി ഭേദവും മതദ്വേഷവുമില്ലാത്ത ലോകം യാഥാര്‍ത്ഥ്യമാകുവാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജയന്തി സമ്മേളനം മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

ജനതയുടെ ജീവിതം ഏതുവിധമാകണമെന്ന് നിര്‍ണ്ണയിക്കാന്‍ കഴിഞ്ഞ നവോത്ഥാന നായകനായിരുന്നു ശ്രീനാരായണ ഗുരുദേവനെന്ന്  റിയാസ് അഭിപ്രായപ്പെട്ടു. ഗുരുവിന്റെ വാക്കും പ്രവര്‍ത്തിയും മലയാളി സമൂഹത്തില്‍ ആഴ്ന്നിറങ്ങിയതിന്റെ പ്രതിഫലനമാണ് ഇന്നത്തെ കേരളം.നരനും നരനും തമ്മില്‍ സാഹോദര്യത്തോടെ കഴിയണമെന്നുപദേശിച്ച ഗുരുദേവന്‍ ജീവിതത്തിലുടനീളം സാഹോദര്യവും കാരുണ്യവും സ്‌നേഹവും പകര്‍ന്നു നല്‍കിയതും മനുഷ്യന്റെ ജാതി, മനുഷ്യത്വം മാത്രമാണെന്നു പ്രഖ്യാപിച്ചതും ഏറെ ചലനങ്ങളുണ്ടാക്കി. താഴ്ന്ന വിഭാഗത്തില്‍ നിന്നും വലിയൊരു ജനതയെ മാനവ സമൂഹത്തിന്റെ മുന്നണിയിലെത്തിക്കുവാന്‍ ഗുരുദേവന് കഴിഞ്ഞുവെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി അദ്ധ്യക്ഷത വഹിച്ചു. ജയന്തി സന്ദേശവും സ്വാമി നല്‍കി. ലോകത്തൊരിടത്തും ഗുരുദേവനെപ്പോലൊരു മഹാത്മാവിനെ കാണാനാവില്ലെന്ന് വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോര്‍ രേഖപ്പെടുത്തിയത് ഗുരുവിനെ നേരില്‍ക്കണ്ട ശേഷമായിരുന്നുവെന്നും അരുവിപ്പുറം പ്രതിഷ്ഠയെത്തുടര്‍ന്നാ യിരുന്നു നാട്ടില്‍ വിവിധ നവോത്ഥാന പ്രസ്ഥാനങ്ങളും രാഷ്‌ട്രീയ പാര്‍ട്ടികളും ഉടലെടുത്തതെന്നും സച്ചിദാനന്ദ സ്വാമി പറഞ്ഞു. ഗുരുദേവന്‍ ആഗ്രഹിച്ചത് ക്ഷേത്ര പ്രവേശനം മാത്രമായിരുന്നില്ലെന്നും ക്ഷേത്രത്തില്‍ പൂജ ചെയ്യുവാന്‍ ഏവര്‍ക്കും കഴിയണമെന്നുമായിരുന്നു. ശബരിമല അടക്കം ഇന്നും പല ക്ഷേത്രങ്ങളില്‍ പൂജാകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ ചില പ്രത്യേക വര്‍ഗങ്ങള്‍ക്ക് മാത്രമേ കഴിയുന്നുള്ളൂ. ഏതു സര്‍ക്കാര്‍ ഭരിച്ചാലും ഇതിനനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്നും സ്വാമി ചൂണ്ടിക്കാട്ടി. തുല്യമായ നീതി എല്ലാവര്‍ക്കും എല്ലായിടത്തും ലഭ്യമാകണം തമ്പുരാന്‍ കോട്ടകള്‍ ഇല്ലാതാകണം ശാരദാമഠത്തില്‍ പൂജ ചെയ്ത ദളിത് വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കായി ഗുരുദേവന്‍ രചിച്ചു നല്‍കിയ ദൈവദശകം പ്രാര്‍ത്ഥന ദേശീയ പ്രാര്‍ത്ഥനയായി അംഗീകരിക്കണമെന്നും സച്ചിദാനന്ദ സ്വാമി തുടര്‍ന്നു പറഞ്ഞു.

സച്ചിദാനന്ദ സ്വാമി രചിച്ച ശ്രീശാരദാമഠം ചരിത്രം കെ.ജി ബാബുരാജന് നല്‍കി ഗോകുലം ഗോപാലന്‍ പ്രകാശനം ചെയ്തു. ശ്രീനാരായണ ധര്‍മ്മസംഘംട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയും, പ്രൊഫ. എം.കെ. സാനുവും മുഖ്യപ്രഭാഷണങ്ങള്‍ നടത്തി. അടൂര്‍ പ്രകാശ് എം.പി., അഡ്വ. വി. ജോയി എം.എല്‍.എ., മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം. ലാജി എന്നിവരും പ്രഭാഷണങ്ങള്‍ നടത്തി.
പ്രൊഫ. എം.കെ. സാനുവിന് ശ്രീനാരായണ സാഹിത്യ കുലപതി ബഹുമതി നല്‍കി ശിവഗിരി മഠം ആദരിച്ചു. ജപയജ്ഞം ശ്രീനാരായണ ധര്‍മ്മസംഘം ട്രഷറര്‍ സ്വാമി ശാരദാനന്ദ ഉദ്ഘാടനം ചെയ്തു. ആഘോഷക്കമ്മിറ്റി സെക്രട്ടറി സ്വാമി ബോധിതീര്‍ത്ഥ, ഗോകുലം ഗോപാലന്‍, കെ.ജി. ബാബുരാജന്‍, മുന്‍ എം.എല്‍.എ. വര്‍ക്കല കഹാര്‍ , വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിതാ സുന്ദരേശന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ രാഖി, മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ സൂര്യപ്രകാശ് തുടങ്ങിവര്‍ പ്രസംഗിച്ചു. 3 ന് ജയന്തി വിളംബരഘോഷയാത്രയും തുടര്‍ന്ന് ഗുരുദേവറിക്ഷ എഴുന്നളളിച്ച് ഗുരുദേവ വിഗ്രഹം വഹിച്ചുകൊണ്ടുള്ള രഥത്തിന് പഞ്ചവാദ്യം, മുത്തുക്കുടകള്‍, തെയ്യം, ഡാന്‍സുകള്‍, കഥകളി, ഹനുമാന്‍വേഷങ്ങള്‍ എന്നിവ അകമ്പടി സേവിച്ചു. ഗുരുദര്‍ശനം അടിസ്ഥാനമാക്കിയുള്ള അമ്പതോളം ഫ്‌ളോട്ടുകള്‍ അണിനിരന്നു. റെയില്‍വേ സ്‌റ്റേഷന്‍, മൈതാനം, ആയൂര്‍വേദാശുപത്രി ജംഗ്ഷന്‍, പുത്തന്‍ചന്ത, കിടാവത്തുവിള, പാലച്ചിറ, വട്ടപ്ലാംമൂട്, എസ്.എന്‍.കോളേജ് എന്നിവിടങ്ങള്‍ പിന്നിട്ട് മഹാസമാധിയില്‍ സമാപിച്ചു

Tags: sivagiriSree narayana guruSachidananda SwamikalM K SANU
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സ് വിജയികള്‍ക്ക് ബിരുദപഠനം; കോഴ്‌സ് ഫീസും രജിസ്‌ട്രേഷന്‍ ഫീസും ജില്ലാ പഞ്ചായത്ത് വഹിക്കും

Kerala

ആശാന്‍ ജനിച്ച മണ്ണ് വീണ്ടെടുക്കാന്‍ സാഹിത്യകാരന്മാര്‍ മുന്നിട്ടിറങ്ങണം: സ്വാമി സച്ചിദാനന്ദ

ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിന്റെ സമാപന യോഗം ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു
Kerala

ശ്രീനാരായണ ഗുരുദേവന്റെ സര്‍ഗാത്മക ജീവിതം വഴികാട്ടി: എം.രാധാകൃഷ്ണന്‍

Samskriti

ഗുരു മുനി നാരായണ പ്രസാദ്: നിഷ്കളങ്കമായ പുഞ്ചിരിയുമായി അറിവിന്റെ ആഴങ്ങളിൽ ധ്യാനിച്ച് നിന്ന ഗുരു

Kerala

പള്ളിച്ചലില്‍ ഗുരുദേവ പ്രതിമ തകർത്തു; ആക്രമണം സിപിഎം നേതാവിന്റെ നിർദേശപ്രകാരം, മൊഴി നൽകി പിടിയിലായ പ്രതി

പുതിയ വാര്‍ത്തകള്‍

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.