കാബൂള്‍ : പഴയ ശത്രുക്കള്‍ക്ക് പൊതുമാപ്പ് നല്‍കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലേറിയിട്ടും അഫ്ഗാനിസ്ഥാനില്‍ താലിബാന് ഭരണത്തില്‍ മുന്‍ സൈനികരും, നിയമപാലകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 200 ലധികം പേരെ കൊലപ്പെടുത്തിയതായി അഫ്ഗാനിസ്ഥാനിലെ യുഎന്‍ മിഷന് അറിയിച്ചു. താലിബാനുമായി ബന്ധമുള്ള 218 നിയമവിരുദ്ധ കൊലപാതകങ്ങളെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് രാജ്യത്തെ ഐക്യരാഷ്ട്ര സഭ പ്രത്യേക ദൗത്യ സംഘം അറിയിച്ചു.
മിക്ക കൊലപാതകങ്ങളിലും ഇരകളെ കൊലപ്പെടുത്തും മുമ്പ് തടവിലാക്കും. പിന്നീട് സുരക്ഷാ സേന വെടിവച്ച് കൊല്ലും.
മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും സൈനിക അംഗങ്ങള്‍ക്കും പൊതുമാപ്പ് ഉണ്ടെന്ന് മുതിര്‍ന്ന താലിബാന് നേതാക്കള്‍ നേരത്തെ പറഞ്ഞിരുന്നു.
കൊലപാതകങ്ങള്‍ വിശ്വാസവഞ്ചന ആണെന്ന് യുഎന്‍ മനുഷ്യാവകാശ മേധാവി വോള്‍ക്കര്‍ ടര്‍ക്ക് പറഞ്ഞു.
ഏകപക്ഷീയമായ അറസ്റ്റുകള്‍, തിരോധാനം, പീഡനം എന്നിവ കൂടുകയാണ് അഫ്ഗാനിസ്ഥാനില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: