Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വിപണിയില്‍ പൂക്കാലം; ആവശ്യക്കാർ ഏറെയുള്ളത് ജമന്തിക്കും ബന്തിക്കും, വില കൂടിയെങ്കിലും താരം മുല്ല തന്നെ

ഇത്തവണ പൂക്കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥ ആയിരുന്നതിനാല്‍ പൂക്കള്‍ക്ക് ക്ഷാമമില്ലെന്ന് കച്ചവടക്കാര്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2023, 12:49 pm IST
in Thrissur

തൃശൂര്‍: ഓണക്കാലമെത്തിയതോടെ പൂ വിപണി സജീവമായി. വരവ് പൂക്കളാണ് പതിവു പോലെ ഇക്കുറിയും ഓണത്തെ നിറച്ചാര്‍ത്തണിയിക്കുന്നത്. നാടന്‍ പൂക്കള്‍ ഇത്തവണയും കുറവാണ്. പൂക്കടകളില്‍ പ്രധാനമായും ജമന്തി, ബന്തി, വാടാമല്ലി, റോസ്, അരളി എന്നിവ എത്തി തുടങ്ങി. ജമന്തി വിവിധ നിറങ്ങളിലുണ്ട്. വിലയും കൂടുതലാണ്. മഞ്ഞ, ഓറഞ്ച്, വെള്ള നിറങ്ങളിലുള്ള ജമന്തി പൂക്കള്‍ക്ക് പല വിലയാണ് ഈടാക്കുന്നത്. ഈ ഇനങ്ങളുടെ ചില്ലറ വില്‍പനയാണ് ജില്ലയില്‍ കൂടുതല്‍. മൊത്തക്കച്ചവടത്തിലെത്തുമ്പോള്‍ ജമന്തിക്ക് വില കിലോ 250 രൂപയില്‍ തുടങ്ങും. ലഭ്യതയും പൊലിമയും കാരണം കൂടുതലായി വിറ്റു പോകുന്നതും ജമന്തിപ്പൂക്കളും ബന്തിപ്പൂക്കളുമാണ്.

കര്‍ണാടകയില്‍ പ്രാദേശിക ഉത്സവങ്ങളുള്ളതിനാല്‍ വെള്ള ജമന്തി, അരളി, വാടാമല്ലി എന്നിവയ്‌ക്കു വില വര്‍ധനയുണ്ട്. ചുവപ്പ് റോസാണു (ചില്ലി റെഡ്) പൂ
ക്കളിലെ താരം. കിലോ 200-300 രൂപ വരെ വരും. വാടാമല്ലിക്കു കിലോ 150 രൂപ മുതല്‍ മുകളിലോട്ടാണു വില. ചെണ്ടുമല്ലിക്ക് കിലോ 70-120 രൂപ വരെയാണ്.
അരളിപ്പൂക്കള്‍ വെള്ള, പിങ്ക് തുടങ്ങിയ നിറങ്ങളിലുണ്ട്. കിലോ 300 രൂപ മുതലാണ് പിങ്ക് അരളിയുടെ വില. കോഴിപ്പൂ 150 രൂപയാണ് ശരാശരി വില. പൂക്കളത്തിന് പച്ച നിറം കിട്ടണമെങ്കില്‍ പൂക്കളല്ല, ഇലയാണ് ലഭിക്കുക. പലയിനം ഇലകളും പൂ വിപണിയില്‍ ലഭ്യമാണ്.

ഇത്തവണ പൂക്കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥ ആയിരുന്നതിനാല്‍ പൂക്കള്‍ക്ക് ക്ഷാമമില്ലെന്ന് കച്ചവടക്കാര്‍ പറയുന്നു. കടകളില്‍ കോയമ്പത്തൂര്‍, ഹൊസൂര്‍, ബെംഗളൂരു, ഡിണ്ടിഗല്‍, മധുര, തേനി, ശങ്കരന്‍ കോവില്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് പ്രധാനമായി പൂക്കള്‍ എത്തിയിരിക്കുന്നത്. സേലത്തു നിന്നും തിരുനെല്‍വേലിയില്‍ നിന്നും പൂക്കള്‍ എത്തി തുടങ്ങിയിട്ടുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. തിരുവോണം അടുക്കുന്തോറും പൂക്കളുടെ വില ഇനിയും കൂടുമെന്നാണ് കടക്കാര്‍ പറയുന്നത്. ഓണത്തിനോട് അനുബന്ധിച്ചുള്ള അഞ്ചു ദിവസങ്ങളിലാണ് ഇവര്‍ക്ക് വര്‍ഷത്തിലെ തന്നെ ഏറ്റവും കൂടുതല്‍ വ്യാപാരം ലഭിക്കുന്നത്. ഇപ്പോള്‍ വില്‍ക്കുന്ന പൂക്കളെല്ലാം ഓണം അടുക്കുമ്പോള്‍ ഇരട്ടി വിലയാകും എന്നാണ് വ്യാപാരികള്‍ പറയുന്നത്. കര്‍ക്കടകമായതിനാല്‍ കഴിഞ്ഞ മാസം വ്യാപാരം കുറവായിരുന്നു.

പതിവു പോലെ ഇക്കുറിയും വടക്കുന്നാഥ ക്ഷേത്ര മൈതാനിയിലും കിഴക്കേ ഗോപുര നടയ്‌ക്കു സമീപം ഇതിനകം പൂ വിപണി സജീവമായിട്ടുണ്ട്. കൂടാതെ നഗരത്തിലെ വിവിധ സ്ഥലങ്ങളിലും റോഡരികിലും പൂക്കള്‍ വില്‍ക്കുന്നവരും സജീവമായിട്ടുണ്ട്.

മാര്‍ക്കറ്റില്‍ താരമായിരിക്കുന്നത് മുല്ലയാണ്. മുല്ലപ്പൂവിന് ഇന്നലെ ഒറ്റദിവസം തമിഴ്‌നാട്ടിലെ വിപണിയില്‍ തന്നെ കിലോയ്‌ക്ക് 100 രൂപ കൂടി. വണ്ടി വാടകയും ചേര്‍ന്ന് 300 മുതല്‍ 350 രൂപ വരെയാണ് ഇന്നലത്തെ വില. കുടമുല്ല പൂവിന് ഉല്‍പാദനം കുറവായതിനാല്‍ വില കൂടുതലാണ്. 700 രൂപയാണ് വില. ഓണം അടുക്കുമ്പോള്‍ വില മൂന്നിരട്ടി വരെ കൂടും.

Tags: ThrissurOnamFlower
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുടിക്കാനായി വാങ്ങിയ ജീരക സോഡയില്‍ പാമ്പ്

Kerala

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

Kerala

മുണ്ടത്തിക്കോട്‌ മരണ താണ്ഡവത്തില്‍ മരവിച്ച്…

Kerala

തന്റെ പരാതിക്ക് ആദ്യം പരിഹാരം വേണം; തൃശൂരിൽ മന്ത്രിമാരുടെ വാർത്താസമ്മേളനം തടസപ്പെടുത്തി യുവതിയുടെ പ്രതിഷേധം

Kerala

തൃശൂർ വെടിക്കെട്ട്പുര ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ്; വൈകുന്നേരം 6മണിമുതൽ രാത്രി 12 മണിവരെയുള്ള സമയത്ത് അര മണിക്കുർ

പ്രസവിയ്‌ക്കുന്ന ജീവികളെ ഖുർആൻ നിഷിദ്ധമാക്കി വച്ചിട്ടുണ്ടോ? ഇത് രണ്ടാമത്തെ പീഡന കേസ്’; ഷിയാസിനെതിരെ ലക്ഷ്‌മി പ്രിയ

‘ നീ ചുമ്മാ കിടന്ന് കൊഞ്ചല്ലേ , എന്റെ ഫോട്ടോ അധികമൊന്നും ഇടണ്ട. നമുക്ക് ചിലപ്പോ പണി കിട്ടും’ ; ഷിയാസ് കരീമിന്റെ ശബ്ദസന്ദേശം പുറത്ത്

ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: 15 മുനിസിപ്പൽ കോർപ്പറേഷനുകളിലും ബിജെപിക്ക് വൻ വിജയം

വരുന്നു, ‘3 ഇഡിയറ്റ്സ്’ രണ്ടാം ഭാഗം; സ്ഥിരീകരിച്ച് ആമിർ ഖാൻ

നാല് ദിവസം കൊണ്ട് ആഗോള ബോക്സ്ഓഫീസിൽ നിന്ന് 4.3 കോടി നേടി ഷറഫുദ്ദീൻ ചിത്രം മധുവിധു.

കലിമ ചൊല്ലാൻ വിസമ്മതിച്ചതിന് സുരക്ഷാ ജീവനക്കാർക്ക് നേരെ ആക്രമണം; ഞെട്ടിക്കുന്ന സംഭവം മുംബൈയിൽ

ആറ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം ; മൗലാന ഖ്വാജ ഹുസൈനെ പിടികൂടി മർദ്ദിച്ച് നാട്ടുകാർ ; തലമൊട്ടയടിച്ച് ചായം തേച്ച് നടത്തിച്ചു

സുധീർ നീരേറ്റുപുറത്തിന് ആദി ശങ്കര ജയന്തി ആഘോഷ വേദിയിൽ ആദരം

പറയുന്നത് ദിലീപ് കുബുദ്ധി കാണിച്ചെന്ന്, പക്ഷെ കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ കാർക്കശ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.