Categories: India

പാക് ഐഎസ്‌ഐയുമായി ബന്ധം: ജമ്മു & കശ്മീർ ബാങ്ക് ചീഫ് മാനേജരെ പുറത്താക്കി, കള്ളപ്പേരുകളിൽ പാക് അനുകൂല ലേഖനങ്ങൾ എഴുതിയെന്ന് കണ്ടെത്തൽ

സംസ്ഥാനത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയായതിനാലാണ് ബസാസിനെ പുറത്താക്കിയതെന്ന് ജമ്മു കശ്മീർ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Published by

ശ്രീനഗർ: പാകിസ്ഥാന്റെ ഐഎസ്‌ഐയുമായും ഭീകര സംഘടനകളുമായും ബന്ധം പുലർത്തിയിരുന്ന ജമ്മു ആൻ്റ് കശ്മീർ ബാങ്ക് ചീഫ് മാനേജർ സജാദ് അഹമ്മദിനെ ജോലിയിൽ നിന്നും പുറത്താക്കി. സംസ്ഥാനത്തിന്റെ സുരക്ഷയ്‌ക്ക് ഭീഷണിയായതിനാലാണ് ബസാസിനെ പുറത്താക്കിയതെന്ന് ജമ്മു കശ്മീർ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

“ഐ‌എസ്‌ഐക്ക് വേണ്ടി പ്രവർത്തിക്കുന്ന തീവ്രവാദ-വിഘടനവാദ ശൃംഖലകളുടെ സ്വത്താണ്” ബാസാസ് എന്ന് സിഐഡി വൃത്തങ്ങൾ പറഞ്ഞു. പ്രാദേശിക ദിനപത്രമായ ഗ്രേറ്റർ കശ്മീരിന്റെ ഉടമയും എഡിറ്ററുമായ ഫയാസ് കാലൂ വഴി 1990-ൽ ഐഎസ്‌ഐ അദ്ദേഹത്തെ ജമ്മു ആൻഡ് കശ്മീർ ബാങ്കിൽ നിയമിക്കുകയായിരുന്നു.
1990-ൽ കാഷ്യർ-കം-ക്ലർക്ക് ആയി നിയമിതനായ സജാദ് അഹമ്മദ് ബസാസ് പിന്നീട് 2004-ൽ ബാങ്കിന്റെ ഇന്റേണൽ കമ്മ്യൂണിക്കേഷൻ മേധാവിയായി സ്ഥാനക്കയറ്റം ലഭിച്ചു. ഗസറ്റ് ഓഫീസർ-തത്തുല്യമായ എഡിറ്റർ തസ്തിക സജാദിനായി പ്രത്യേകം സൃഷ്ടിച്ചതാണെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ പറഞ്ഞു.

ഐഎസ്‌ഐ അജണ്ട നടപ്പിലാക്കുക എന്ന ഉദ്ദേശത്തൊടെ ഇയാൾ പ്രാദേശിക പത്രങ്ങളിൽ പാക് അനുകൂല ലേഖനങ്ങൾ എഴുതിയിരുന്നു. എല്ലാ ലേഖനങ്ങളും ജമ്മുവിലെ വിഘടനവാദ-തീവ്രവാദ പ്രവർത്തനങ്ങളെ മഹത്വവൽക്കരിക്കുന്ന രീതിയിലുള്ളതാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ബാങ്ക് മാനേജരെന്ന് മറച്ച് വെച്ച് വ്യത്യസ്ത പേരുകളിലാണ് ഇയാൾ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചത്.

ബാങ്കിന്റെ ഫണ്ട് ഉപയോഗിച്ച് ഇയാൾ വിഘടനവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾക്ക് ധനസഹായം നൽകി. 2015 മുതൽ 2023 വരെയുള്ള വർഷങ്ങളിൽ ഗ്രേറ്റർ കശ്മീരിന് ഇത്തരത്തിൽ പണം നൽകിയതായും സൂചനയുണ്ട്. സജാദ് അഹമ്മദ് ബസാസിക്ക് ജമ്മു കശ്മീർ ബാങ്കിൽ 68 അക്കൗണ്ടുകൾ ഉളളതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് കണ്ടെത്തിയിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by