Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സാമ്പത്തികത്തകര്‍ച്ചയുടെ സാക്ഷ്യപത്രം

പാഴ്‌ചെലവുകള്‍ക്കും ആഡംബരങ്ങള്‍ക്കുമുള്ള പണം കണ്ടെത്തുന്നതില്‍ മാത്രമാണ് സര്‍ക്കാരിന് താല്‍പര്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2023, 05:00 am IST
in Editorial, Vicharam

മഞ്ഞകാര്‍ഡ് ഉടമകള്‍ക്കു മാത്രമായി ഓണക്കിറ്റ് വിതരണം പരിമിതപ്പെടുത്തിയത് ഇടതുമുന്നണി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം 87 ലക്ഷം പേര്‍ക്ക് നല്‍കിയിരുന്ന ഈ സഹായം ഇക്കുറി കഷ്ടിച്ച് ഏഴു ലക്ഷമായി ചുരുക്കേണ്ടിവന്നത് പല കോണുകളില്‍നിന്നും വിമര്‍ശിക്കപ്പെട്ടിരിക്കുന്നു. പ്രതീക്ഷിച്ചിരുന്ന ഈ സഹായം കിട്ടില്ലെന്നു വന്നതോടെ ജനങ്ങളില്‍ വലിയൊരു വിഭാഗം നിരാശയിലും അമര്‍ഷത്തിലുമാണ്. ഏഴുലക്ഷം പേരിലേക്ക് ചുരുക്കിയെന്നു മാത്രമല്ല, കിറ്റിലെ സാധനങ്ങളുടെ എണ്ണവും ചുരുക്കിയിരിക്കുന്നു. കഴിഞ്ഞതവണ പതിനാല് ഇനങ്ങളാണ് നല്‍കിയതെങ്കില്‍ ഇപ്പോള്‍ പതിമൂന്ന് ഇനങ്ങള്‍ മാത്രം. ഇതില്‍ത്തന്നെ പഞ്ചസാര ഒഴിവാക്കുകയും ചെയ്തിരിക്കുന്നു. ഏലക്കയും ശര്‍ക്കരവരട്ടിയും ഉണക്കലരിയും കിറ്റില്‍ ഇടംപിടിച്ചിട്ടില്ല. കഴിഞ്ഞതവണ ഓരോ ഇനത്തിന്റെയും തൂക്കവും ബ്രാന്‍ഡുമൊക്കെ രേഖപ്പെടുത്തിയിരുന്നു. ഇത്തവണ അതുണ്ടാവില്ല. നിലവാരം കുറഞ്ഞ സാധനങ്ങളായിരിക്കും വിതരണം ചെയ്യുക എന്നര്‍ത്ഥം. തൂക്കത്തിന്റെ കാര്യത്തിലും കൃത്യതയുണ്ടാവില്ല. പേരിനു മാത്രം ഭക്ഷ്യവസ്തുക്കള്‍ നല്‍കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമമാണ് ഇടതുമുന്നണി സര്‍ക്കാര്‍ നടത്തുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു. കിറ്റ് വിതരണത്തിന് വെറും മുപ്പത്തിയഞ്ച് കോടി രൂപ മാത്രം സപ്ലൈകോക്ക് നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളതില്‍നിന്നുതന്നെ ചിത്രം വ്യക്തമാണല്ലോ.
സാമ്പത്തിക പ്രതിസന്ധി മൂലം ഇക്കുറി എല്ലാ കാര്‍ഡുടമകള്‍ക്കും ഒാണക്കിറ്റുകള്‍ ലഭിച്ചേക്കില്ലെന്ന് നേരത്തെ മുതല്‍ പറഞ്ഞുകേട്ടിരുന്നു. ഇതു സംബന്ധിച്ച പ്രാഥമിക ചര്‍ച്ച നടത്തിയതിനുശേഷം അറിയിച്ചത് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ്. എല്ലാവര്‍ക്കും ഓണക്കിറ്റ് നല്‍കാന്‍ 550 കോടിയിലേറെ രൂപ വേണ്ടിവരുമെന്നും, കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് കഴിഞ്ഞതവണ എല്ലാവര്‍ക്കും കിറ്റു നല്‍കാന്‍ തീരുമാനിച്ചതെന്നുമുള്ള ന്യായമാണ് സര്‍ക്കാര്‍ കണ്ടുപിടിച്ചത്. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയൊന്നുമില്ലെന്ന സര്‍ക്കാരിന്റെ അവകാശവാദത്തിന്റെ പൊള്ളത്തരമാണ് ഇത് കാണിക്കുന്നത്. വരുമാനം വര്‍ധിപ്പിക്കാനുള്ള വഴികള്‍ നോക്കാതെയും മുന്‍ഗണനാക്രമം പാലിക്കാതെ ചെലവു ചെയ്തും സമ്പദ്‌വ്യവസ്ഥ താറുമാറാക്കിയിരിക്കുകയാണ്. നിത്യനിദാന ചെലവുകള്‍ക്കുപോലും കടമെടുക്കേണ്ട സ്ഥിതി വന്നിരിക്കുന്നു. പാഴ്‌ചെലവുകള്‍ക്കും ആഡംബരങ്ങള്‍ക്കുമുള്ള പണം കണ്ടെത്തുന്നതില്‍ മാത്രമാണ് സര്‍ക്കാരിന് താല്‍പര്യം. ചെലവു ചുരുക്കല്‍ സര്‍ക്കാരിന്റെ അജണ്ടയിലില്ല. ഇതിനെക്കുറിച്ചൊക്കെ ആരെങ്കിലും പറയുന്നതുപോലും ഭരിക്കുന്നവര്‍ക്ക് ഇഷ്ടമല്ല. പരിധിക്കപ്പുറം കടമെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തങ്ങളെ അനുവദിക്കാത്തതാണ് സംസ്ഥാനം നേരിടുന്ന എല്ലാ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കും കാരണമെന്നാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങളുടെ തലയില്‍ വച്ചുകെട്ടുന്ന ഈ കടം എങ്ങനെ അടച്ചുതീര്‍ക്കുമെന്ന ചോദ്യത്തിന് മാത്രം ഈ മന്ത്രിക്ക് ഉത്തരമില്ല. തങ്ങളുടെ ഭരണത്തിനുശേഷം സംസ്ഥാനത്തിന് എന്തും സംഭവിച്ചുകൊള്ളട്ടെ എന്നതാണ് ഇക്കൂട്ടരുടെ മനോഭാവം.
കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുകയാണെന്നും, ക്ഷേമപ്രവര്‍ത്തനങ്ങളില്‍നിന്ന് പിന്മാറ്റാനാണ് ഇതെന്നുമുള്ള കള്ളപ്രചാരണമാണ് സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും നടത്തിക്കൊണ്ടിരിക്കുന്നത്. വഹിക്കുന്ന പദവികളുടെ വലുപ്പം നോക്കാതെതന്നെ മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി ബാലഗോപാലും ഇതിന് നേതൃത്വം നല്‍കുകയും ചെയ്യുന്നു. സംസ്ഥാനത്തിന് അര്‍ഹമായ ഒരു വിഹിതവും കേന്ദ്രം നല്‍കാതിരിക്കുന്നില്ല. സംസ്ഥാനസര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് പരിധിവിട്ടും കേന്ദ്രസര്‍ക്കാര്‍ സഹായിക്കുകയും ചെയ്യുന്നുണ്ട്. ഇക്കാര്യത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ യാതൊരു വിവേചനവും കാട്ടുന്നില്ല. ഇതുകൊണ്ടാണല്ലോ സംസ്ഥാനത്തിന് അധിക സാമ്പത്തിക സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ എംപിമാര്‍ അടുത്തിടെ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയത്. കൊവിഡ് കാലത്ത് സംസ്ഥാനത്ത് കിറ്റുകള്‍ നല്‍കിയത് കേന്ദ്രസര്‍ക്കാരിന്റെ സഹായംകൊണ്ടാണ്. കേന്ദ്രം നല്‍കിയ ഭക്ഷ്യധാന്യങ്ങളാണ് വിതരണം ചെയ്തിരുന്നത്. എന്നിട്ടും കേന്ദ്രത്തെ കുറ്റം പറഞ്ഞു. കിറ്റിന്റെ ബലത്തിലാണ് പിണറായി സര്‍ക്കാരിന് തുടര്‍ഭരണം ലഭിച്ചത്. ഇങ്ങനെയൊരു ആവശ്യം ഇപ്പോഴില്ലാത്തതുകൊണ്ടുകൂടിയാണ് ഈ ഓണത്തിന് സൗജന്യ കിറ്റുകള്‍ വേണ്ടെന്ന് തീരുമാനിച്ചത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ പോകുന്നില്ലെന്നു സിപിഎമ്മിന് അറിയാം. ഒരു വര്‍ഷത്തിനിടെ നടക്കാന്‍ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു നേട്ടവുമുണ്ടാകാന്‍ പോകുന്നില്ല. എവിടെയെങ്കിലും ഒരു കനല്‍ ഉണ്ടായെന്നുവരാം. എല്ലാവര്‍ക്കും ഓണക്കിറ്റുകള്‍ നല്‍കിയാല്‍പ്പോലും ഇനിയൊരു തെരഞ്ഞെടുപ്പിലും സിപിഎം രക്ഷപ്പെടാനിടയില്ല. ജനങ്ങള്‍ ഈ ഭരണത്തെ അത്രമാത്രം വെറുത്തുകഴിഞ്ഞു.

Tags: cpmfinancial crisisKerala GovernmentFinancial DepartmentK.N. BalagopalOnam KitPICK
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

Kerala

സിപിഎം നേതാവിനെതിരെ പീഡന പരാതി; ആത്മഹത്യക്ക് ശ്രമിച്ച് പരാതിക്കാരി

Ernakulam

തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം; സിപിഎമ്മില്‍ അതൃപ്തി, മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

Kerala

പെരുമ്പാവൂരില്‍ വെട്ടിലായി സിപിഎം; പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എതിരായി നിന്നയാളെ സ്വീകരിക്കേണ്ടി വന്നു

Kerala

ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നേ പി.കെ.ശശിക്കായി ഫ്‌ലക്‌സ് ബോര്‍ഡുകള്‍,ഒറ്റപ്പാലം ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസില്‍ ഫ്‌ലക്‌സ് എത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.