അമൃത് സര് : പഞ്ചാബിലെ എട്ട് ജില്ലകളിലെ വെള്ളപ്പൊക്കത്തില്‍ കാര്യമായ കുറവില്ല. ഇപ്പോള്‍ വിവിധ അണക്കെട്ടുകളില്‍ നിന്ന് വെള്ളം തുറന്നുവിടുന്നതും കുറഞ്ഞിട്ടുണ്ട്.
എന്നാല്‍ നിലവില്‍ സത്ലജ്, ബിയാസ് നദികളിലെ ജലനിരപ്പ് വര്‍ധിച്ചത് നിരവധി ഗ്രാമങ്ങളെ വലച്ചിരിക്കുകയാണ്. ആയിരക്കണക്കിന് ഏക്കര്‍ സ്ഥലത്തെ കൃഷി നശിച്ചു. കരസേനയും ദേശീയ ദുരന്ത നിവാരണ സേനയും പ്രാദേശിക അധികാരികളോടൊപ്പം പ്രളയബാധിത ജില്ലകളില്‍ 24 മണിക്കൂറും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.
‘ഗുര്‍ദാസ്പൂര്‍, ഹോഷിയാര്‍പൂര്‍, കപൂര്‍ത്തല, രൂപ്നഗര്‍ ജില്ലകളിലെ പല ഗ്രാമങ്ങളിലും വെളളക്കെട്ട് രൂക്ഷമാണ്. സര്‍ക്കാര്‍ ഏജന്‍സികള്‍ ഇവിടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.ബോട്ടുകളുടെ സഹായത്തോടെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നു.കപൂര്‍ത്തല ജില്ലയിലെ മാന്‍ഡ് മേഖലയില്‍ ബിയാസ് നദിയില്‍ ഒരാള്‍ മുങ്ങിമരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: