കാബൂള്‍ : പുരുഷന്മാര് വനിതകളുടെ മുഖം മറയില്ലാതെ കണ്ടാല്‍ വനിതകള്‍ക്ക് വിലയില്ലാതാകുമെന്ന് താലിബാന്. അതിനാലാണ് വീടിന് പുറത്ത് വനിതകള്‍ മുഖം മറയ്ക്കണമെന്ന് രാജ്യത്തെ മതപണ്ഡിതന്മാര് നിര്‍ബന്ധിക്കുന്നതെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണകൂടത്തിന്റെ വക്താവ് പറഞ്ഞു.
2021 ഓഗസ്റ്റില്‍ രാജ്യ ഭരണം ഏറ്റെടുത്ത താലിബാന്, പാര്‍ക്കുകള്‍, ജോലിസ്ഥലങ്ങള്‍ സര്‍വ്വകലാശാലകള്‍ എന്നിവയുള്‍പ്പെടെ മിക്ക പൊതു ഇടങ്ങളില്‍ നിന്നും സ്ത്രീകളെ തടയുന്നതിനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത് ക്യത്യമായി ഹിജാബ് ധരിക്കാത്തതാണ്.
സ്ത്രീകളുടെ മുഖം പൊതുസ്ഥലത്ത് ദൃശ്യമായാല്‍ അവര്‍ പാപത്തില്‍ വീഴാന്‍ സാധ്യതയുണ്ടെന്ന് താലിബാന് വക്താവ് പറഞ്ഞു.
പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മേലുള്ള താലിബാന്റെ നിയന്ത്രണങ്ങള്‍ ആഗോള വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.അഫ്ഗാന് പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വിദ്യാഭ്യാസവും തൊഴിലും നിഷേധിച്ചതിന് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് താലിബാന് നേതാക്കളെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പ്രോസിക്യൂട്ട് ചെയ്യണമെന്ന് യുഎന്‍ പ്രത്യേക ദൂതന് ഗോര്‍ഡന്‍ ബ്രൗണ്‍ നേരത്തേ പറഞ്ഞിരുന്നു..
പ്രതികരിക്കാൻ ഇവിടെ എഴുതുക: