Categories: India

സ്വാതന്ത്ര്യദിനം ഓര്‍മ്മിപ്പിക്കുന്നത് എന്റെ സ്‌കൂള്‍ കാലം; ഇന്ത്യയില്‍ നമ്മള്‍ ഓരോരുത്തരും തുല്യ പൗരന്മാര്‍; രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്‌ട്രപതി

നമ്മള്‍ കേവലം വ്യക്തികളല്ല, മറിച്ച് ഒരു വലിയ ജനസമൂഹത്തിന്റെ ഭാഗമാണെന്ന് സ്വാതന്ത്ര്യദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഇത് ഏറ്റവും വലുതും മഹത്തായതുമായ സമൂഹമാണ് എന്നാണ് സത്യം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ പൗരന്മാരുടെ സമൂഹമാണിത്.

Published by

ന്യൂദല്‍ഹി: ഭാരതത്തില്‍ എല്ലാവരും വ്യത്യസ്ഥരാണ്. എന്നാല്‍ എല്ലാറ്റിനുമുപരിയായി നമ്മുക്ക് ഒരു വ്യക്തിത്വമുണ്ട്, അത് ഇന്ത്യയിലെ പൗരന്മാരന്‍ എന്നതാണെന്ന് രാഷ്‌ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു. 77ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ തലേദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രസിഡന്റ്.

നമ്മള്‍ കേവലം വ്യക്തികളല്ല, മറിച്ച് ഒരു വലിയ ജനസമൂഹത്തിന്റെ ഭാഗമാണെന്ന് സ്വാതന്ത്ര്യദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഇത് ഏറ്റവും വലുതും മഹത്തായതുമായ സമൂഹമാണ് എന്നാണ് സത്യം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ പൗരന്മാരുടെ സമൂഹമാണിത്.

സ്വാതന്ത്ര്യ ദിനത്തില്‍ നമ്മള്‍ ആഘോഷിക്കുന്നത് നമ്മള്‍ മഹത്തായ ജനാധിപത്യത്തിന്റെ ഭാഗമാണെന്ന വസ്തുതയാണ്. ജാതി, മതം, ഭാഷ, പ്രദേശം കുടുംബം തൊഴില്‍ എന്നിവയ്‌ക്ക് പുറമെ നമ്മെ ഒത്തുചേര്‍ക്കുന്ന ഒന്നുണ്ട്. എല്ലാറ്റിനുമുപരിയായ സ്വത്വം. അതാണ് ഇന്ത്യയിലെ പൗരന്മാര്‍ എന്ന നിലയിലുള്ള നമ്മുടെ ഐഡന്റിറ്റി. നമ്മള്‍ ഓരോരുത്തരും തുല്യ പൗരന്മാരാണ്, ഇവിടെ നമുക്ക് ഓരോരുത്തര്‍ക്കും തുല്യ അവസരങ്ങളും തുല്യ അവകാശങ്ങളും തുല്യ കടമകളും ഉണ്ടെന്നും അവര്‍ പറഞ്ഞു.

നമ്മുടെ 77ാം സ്വാതന്ത്ര്യ ദിനത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ഹൃദയംഗമമായ ആശംസകള്‍. ആഘോഷം അന്തരീക്ഷത്തില്‍ നിറഞ്ഞു നില്‍ക്കുന്നത് കാണുമ്പോള്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും കുട്ടികളും യുവാക്കളും പ്രായമായവരും എല്ലാവരും എങ്ങനെ ആവേശഭരിതരായി നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ഈ ഉത്സവം ആഘോഷിക്കാന്‍ തയ്യാറെടുക്കുന്നു എന്നത് കാണാന്‍ ഞങ്ങള്‍ക്ക് സന്തോഷവും അഭിമാനവും ആണ്. ജനങ്ങള്‍ വളരെ ആവേശത്തോടെയാണ് ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷിക്കുന്നതെന്നും രാഷ്‌ട്രപതി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു.

ഞങ്ങളുടെ ഗ്രാമത്തിലെ സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുത്തതിന്റെ ആവേശം അടക്കാനായില്ല. ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയപ്പോള്‍ ഞങ്ങളിലൂടെ ഒരു വൈദ്യുതീകരണ ഊര്‍ജ്ജം കടന്നുപോകുന്നതായി അനുഭവപ്പെട്ടു. ദേശാഭിമാനം നിറഞ്ഞ ഹൃദയത്തോടെ ഞങ്ങള്‍ ദേശീയ പതാകയെ അഭിവാദ്യം ചെയ്യുകയും ദേശീയഗാനം പാടുകയും ചെയ്തുവെന്നും സ്വന്തം ഓര്‍മ്മകള്‍ പങ്കുവച്ചുകൊണ്ട് അവര്‍ പറഞ്ഞു.

മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുകയും ദേശഭക്തി ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തു. അത് ദിവസങ്ങളോളം ഞങ്ങളുടെ മനസ്സില്‍ അലയടിച്ചു. സ്‌കൂള്‍ അധ്യാപികയായപ്പോള്‍ ഈ അനുഭവങ്ങളില്‍ വീണ്ടും ജീവിക്കാന്‍ അവസരം ലഭിച്ചത് ഭാഗ്യമാണ്. നമ്മള്‍ വലുതാകുമ്പോള്‍, കുട്ടികളെപ്പോലെ നമ്മുടെ സന്തോഷം പ്രകടിപ്പിക്കുന്നില്ലായിരിക്കാം, പക്ഷേ ദേശീയ ഉത്സവങ്ങളുടെ ആഘോഷവുമായി ബന്ധപ്പെട്ട ദേശസ്‌നേഹത്തിന്റെ തീവ്രത ഒട്ടും കുറയില്ലെന്ന് എനിക്ക് ഉറപ്പുണ്ടെന്നും ദ്രൗപതി മുര്‍മു കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ (ചൊവ്വാഴ്ച) രാവിലെ ചെങ്കോട്ടയില്‍ നിന്ന് ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക