Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

കണ്‍മുന്നില്‍ സ്‌ഫോടനം: ദൃക്‌സാക്ഷി കേശവന്‍ പറയുന്നു ‘ജീവന്‍ രക്ഷിച്ചത് വിവേകാനന്ദനും വിശപ്പും’

1993 ല്‍ ഓഗസ്റ്റ് 8ന് നടന്ന സംഭവത്തിന് സാക്ഷിയായിരുന്ന കേശവന്‍ വേദനയോടെ അത് വിവരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2023, 03:01 pm IST
in Parivar

അങ്കമാലി: ചെന്നൈയിലെ ആര്‍ എസ് എസ് ആസ്ഥാനം ബോംബ് വെച്ച് തകര്‍ത്തിട്ട് മൂന്നു പതിറ്റാണ്ടു പിന്നിടുമ്പോളും  അന്നത്തെ ദുരന്തക്കാഴ്ച കേശവന്റെ മനസ്സില്‍ മങ്ങാത്ത ഓര്‍മ്മയാണ്. ‘വിവേകാനന്ദന്റെ പുസ്തകവും വിശപ്പും’ ആണ് ജീവന്‍ പോകാതിരിക്കാന്‍ കാരണമെന്ന് കരുതുകയാണ്  അങ്കമാലി കുന്നപ്പിള്ളി സ്വദേശിയായ മുന്‍ ആര്‍എസ്എസ് പ്രചാരകന്‍.

1993 ല്‍ ഓഗസ്റ്റ് 8ന് നടന്ന സംഭവത്തിന് സാക്ഷിയായിരുന്ന സി ജി   കേശവന്‍ വേദനയോടെ  അത് വിവരിക്കുന്നു.

‘പ്രചാരക് ചുമതല ഒഴിഞ്ഞതിനുശേഷം കൊച്ചിയില്‍ കുരുക്ഷേത്ര പ്രകാശന്റെ ചുമതല ഏറ്റെടുത്തു.  അന്ന് ടിറ്റിപി സംവിധാനം ആയിവരുന്നതേയുള്ളു. കുരുക്ഷേത്ര  കമ്പൂട്ടര്‍ വാങ്ങിയ കമ്പനി ചെന്നൈയില്‍ ടിറ്റിപി പരിശീലനവും വാഗ്ദാനം ചെയ്തു. അതുപ്രകാരം  അവിടെ പോയതാണ്. മുന്‍  പ്രചാരകമായിരുന്നതിനാല്‍ ചെന്നൈ കാര്യാലയത്തിലായിരുന്നു താമസം.

ഓഗസ്റ്റ് 8ന്    ഗുരുപൂജ പൊതുപരിപാടിയായിരുന്നു. ആള്‍വാര്‍പേട്ടിലുള്ള നാരദ ഗാനസഭയില്‍ നടക്കുന്ന പരിപാടിക്ക്  കാര്യാലയത്തില്‍ താമസിക്കുന്നവരെല്ലാം പോയി. ഉച്ചയക്ക് 12 മണിയോടെ പരിപാടി തീര്‍ന്നു. കാര്യാലയ പ്രമുഖനും പ്രചാരകന്മാരും  ഒട്ടോറിക്ഷയില്‍ തിരിച്ചുപോയി. സ്വാമി വിവേകനന്ദന്റെ ചെറിയ പുസ്തകത്തിന്റെ വിതരണം നിശ്ചയിച്ചിരുന്നു.  ഞാന്‍ ഉള്‍പ്പെടെ ചിലര്‍ അതിനായി അവിടെ നിന്നു. തിരിച്ച് ബസില്‍ കാര്യാലയത്തിലേക്ക് വന്നു.  കാര്യാലയത്തില്‍ താല്‍ക്കാലിക അതിഥികളായി താമസിക്കുന്നവര്‍ക്ക് ഭക്ഷണ വ്യവസ്ഥ ഇല്ലായിരുന്നു. കൂടെ ഉള്ളവര്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ചു. അടുത്തുതന്നെയുളള ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച്  ഉച്ചയ്‌ക്ക് 2.30 ഓടെ കാര്യാലയത്തിലേക്കു നടക്കുമ്പോളാണ് സ്‌ഫോടനം. എല്ലാം നിമിഷങ്ങള്‍ കൊണ്ട് തീര്‍ന്നു. കെട്ടിടം  ഏറെക്കുറം തകര്‍ന്നു. തലേന്നു കിടന്നുറങ്ങിയ മുറിയൊക്കെ തരിപ്പണമായി.   എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്ന കാര്യാലയ പ്രമുഖ് കാശിനാഥന്‍ജി ഉള്‍പ്പെടെ 11 പേരുടെ ഛിന്നിചിതറിയ ശരീരമാണ് കണ്ടത്. എന്താണ് സംഭവിച്ചത് എന്നുപോലും അറിയില്ലായിരുന്നു.  നഗര്‍ സംഘചാലക് ഉടന്‍ സ്ഥലത്തെത്തി.  ഞാന്‍ ഉള്‍പ്പെടെ അവിടെ താമസിച്ചിരുന്ന മറ്റുള്ളവര്‍ക്ക്  താമസിക്കാന്‍ വീടുകള്‍ വ്യവസ്ഥ ചെയ്തു. മുസ്‌ളീം തീവ്രവാദികളാണ്  സ്‌ഫോടനത്തിനു പിന്നിലെന്ന് പോലീസ് അന്നു തന്നെ വ്യക്തമാക്കിയിരുന്നു. വൈകുന്നേരം വിലാപയാത്രയായി എല്ലാവരുടേയും മൃതദേഹങ്ങള്‍ അടുത്തുള്ള ശ്മശാനത്തിലേക്ക് കൊണ്ടുപോയി. കണ്ണീര്‍ വാര്‍ത്ത് വിലാപയാത്രയിലും പങ്കെടുത്തു.’  

ഇടുക്കി ജില്ലകളിലെ വിവിധ താലൂക്കുകളിലും ആറ്റിങ്ങലിലും കോഴിക്കോടും പ്രചാരകനായിരുന്ന  സി ജി കേശവന്‍ ഇപ്പോള്‍ ആര്‍എസ്എസ് എറണാകുളം വിഭാഗ് ചുമതല വഹിക്കുന്നു

മരിച്ചവരില്‍ എട്ടുപേരും പ്രചാരകന്മാര്‍ ആയിരുന്നു. മൂന്നുപേര്‍ പ്രവര്‍ത്തകരും. ദേശസാല്‍കൃത ബാങ്ക് ജോലി ഉപേക്ഷിച്ച് ആര്‍എസ്എസ് മുഴുവന്‍ സമയ പ്രവര്‍ത്തകനായ കാശിനാഥ് ജില്ലകളില്‍ സേവനമനുഷ്ഠിച്ച ശേഷമാണ് ചെന്നൈയില്‍ കാര്യാലയ പ്രമുഖ് ആയത്.  കഠിനമായ ജോലികള്‍ പോലും വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിലൂടെയും സഹപ്രവര്‍ത്തകരോട് സൗഹൃദപരമായും  ദൃഢമായും ഇടപഴകുന്നതിലൂടെയും അദ്ദേഹം എല്ലാവരിലും പ്രിയങ്കരനായിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം സീറ്റില്‍ ചാരിയിരിക്കുകയായിരുന്ന കാശിനാഥന്റെ ദേഹത്തേക്ക് സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ താഴേക്ക് വന്ന ബീം  വീഴുകയായിരുന്നു.സന്നദ്ധതാ പത്രം സമര്‍പ്പിച്ചതിനാല്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ ശങ്കര നേത്രാലയത്തിലേക്ക് ദാനം ചെയ്തു.

അന്വേഷണം പുരോഗമിക്കവെ, ആര്‍എസ്എസിനെ ആക്രമിക്കാന്‍ ജിഹാദികള്‍ രഹസ്യമായി പരിശീലനം നടത്തുകയായിരുന്നുവെന്ന് വെളിപ്പെട്ടു. ഹിന്ദു സമൂഹത്തെ ഭയപ്പെടുത്തുകയായിരുന്നു അവരുടെ ഉദ്ദേശം. ആക്രമണം ദേശീയവാദികളുടെ ഹൃദയത്തില്‍ ശാശ്വതമായ മുറിവുണ്ടാക്കിയെങ്കിലും, അത് ആര്‍എസ്എസുകാരെ നിരാശരാക്കുകയോ പൊതുസമൂഹത്തെ ആര്‍എസ്എസില്‍ നിന്ന് അകറ്റുകയോ ചെയ്തില്ല.

ജയലളിതയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഓഫീസ് പുനര്‍നിര്‍മിക്കുന്നതിന് ഫണ്ട് നല്‍കാമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും ആര്‍എസ്എസ് അത് നിരസിച്ചു. സര്‍ക്കാരില്‍ നിന്ന് പണം സ്വീകരിക്കുന്ന രീതിയില്ലന്നും സ്വന്തം സ്രോതസ്സുകളില്‍ നിന്നുള്ള പണത്തില്‍ നിന്നും സമൂഹത്തില്‍ നിന്ന് സംഭാവനകള്‍ സ്വീകരിച്ചും കാര്യാലയം പുനര്‍ നിര്‍മ്മിക്കുമെന്നും വ്യക്തമാക്കി.  വാഗ്ദാനം സ്വീകരിക്കാനുള്ള വിസമ്മതം സംസ്ഥാന സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു.  ഒരു വര്‍ഷത്തിനുള്ളില്‍ അതേ സ്ഥലത്ത് ഉദാരമായ പിന്തുണയോടെ വിശാലമായ  പുതിയ കെട്ടിടം ഉയര്‍ന്നു. മഠാധിപതികള്‍ മുതല്‍ ദിവസക്കൂലിക്കാര്‍ വരെ ഹിന്ദു സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പിന്തുണ ലഭിക്കുകയും ചെയ്തു.

Tags: ആര്‍എസ്എസ്ചെന്നൈ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബെംഗളൂരു ബസവനഗുഡിയില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമീപം
India

സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍, പ്രകാശത്തിന്റെ നാട്; ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാനെന്ന് ആര്‍എസ്എസ്

Kerala

കേസരി അമൃതശതം പ്രഭാഷണ പരമ്പരയ്‌ക്ക് നാളെ തുടക്കം; ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യും

Entertainment

ചെന്നൈയിലുണ്ടെന്ന് സൂര്യ; മുബൈയിലേക്ക് താമസം മാറിയെന്ന പ്രചാരണം നുണ, കുങ്കുവ ചിത്രീകരണം കഴിഞ്ഞു

യുവചേതന യുവശക്തി സംഗമത്തില്‍ ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kottayam

യുവതലമുറ വൈദേശിക അടിമത്തത്തില്‍ നിന്ന് മോചിതരാകുന്നു: ജെ.നന്ദകുമാര്‍

India

ഭാരത് ഭാരതി ഓണാഘോഷം ‘ഏകാത്മതാ സംഗമം’ 15 ന്; വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും

പുതിയ വാര്‍ത്തകള്‍

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സഹോദരന്റെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ജി സുധാകരന്‍

തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ പാലക്കാട് സിപിഎമ്മില്‍ പൊട്ടിത്തെറി, ഏരിയ കമ്മറ്റി അംഗം അബ്ദുല്‍ ഷുക്കൂര്‍ രാജി വച്ചു

അവകാശവാദം ഉന്നയിച്ച് വിജയ് ഗവർണറെ കണ്ടു; സത്യപ്രതിജ്ഞ നാളെ രാവിലെ 10 മണിക്ക്

ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി (ഇടത്ത്)

മമതയുടെ ഭാവി ഇനി ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ കയ്യില്‍; മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ അവശേഷിക്കുന്നത് ഏതാനും മണിക്കൂറുകള്‍ മാത്രം

ഞാൻ ആരുടെയും അടിമയല്ല, ടി.കെ.ഗോവിന്ദനെ വർഗവഞ്ചകനെന്ന് വിളിക്കാനാവില്ല: കോടിയേരിയുടെ ഭാര്യ വിനോദിനി

സിനിമ നിർമ്മിക്കാനിറങ്ങിത്തിരിച്ച നാലു കുട്ടികളുടെ കഥയുമായി റിവോൾവർ റിങ്കോ ട്രയിലർ പുറത്ത്

മാമ്പറയ്‌ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

5 കോടി നൽകാത്തത് കൊണ്ടാണ് ടിഎംസി തനിക്ക് സീറ്റ് നൽകാതിരുന്നത് ; മത്സരിക്കാൻ 72 സ്ഥാനാർത്ഥികളാണ് 5 കോടി വീതം നൽകിയത് ; ടിഎംസി നേതാവ് മനോജ് തിവാരി

ബിജെപിക്കാർ ആക്രമിച്ചെന്ന് പറഞ്ഞ് മേയ്‌ക്കപ്പിട്ടെത്തി തൃണമൂൽ പ്രവർത്തക ; ബാൻഡേജ് എടുത്ത് മാറ്റി കള്ളി പൊളിച്ച് നാട്ടുകാർ ; വീഡിയോ

ബംഗാളിൽ ബിജെപി പ്രവർത്തകൻ മർദ്ദനമേറ്റ് കൊല്ലപ്പെട്ടു ; പിന്നാലെ നാട്ടുകാർ ടിഎം സി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.