Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമായണത്തിലെ ധര്‍മ വിചിന്തനം

ധര്‍മസംരക്ഷണത്തിന് സ്വജീവനേക്കാള്‍ പ്രാധാന്യം കൊടുക്കുന്നവനായിരുന്നു രാമന്‍. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും രാമന്‍ ധര്‍മം ലംഘിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. യുദ്ധത്തിലും ശത്രുവിനെ ബഹുമാനിക്കുക എന്നത് ഭാരതത്തിലെ പതിവായിരുന്നു. ഈ ധാര്‍മികചിന്ത ഒരു പക്ഷേ ഭാരതത്തിന്റെ മാത്രം പ്രത്യേകതയാണെന്ന് പഴയകാലകൃതികള്‍ വായിച്ചാല്‍ നമുക്കു മനസ്സിലാകും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2023, 07:32 pm IST
in Samskriti

കല്ലറ അജയന്‍

‘ആയോധനത്തിങ്കലോടുന്നവരോടു

മായുധം പോയവരോടും വിശേഷിച്ചു  

നേരേ വരാത്തവരോടും ഭയംപൂണ്ടു

പാദാന്തികേ വന്നു വീഴുന്നവരോടും  

പൈതാ മഹാസ്ത്രം പ്രയോഗിക്കരുതെടോ’

യുദ്ധകാണ്ഡത്തില്‍ മേഘനാദവധം എന്ന ഭാഗത്ത് ശ്രീരാമസ്വാമികള്‍ ലക്ഷ്മണനോടു പറയുന്നതാണ് മുകളിലത്തെ വരികള്‍. മേഘനാദന്‍ മറഞ്ഞു നിന്ന് രാമപക്ഷത്തുള്ളവരെ കൂട്ടക്കൊല നടത്തുന്നതിനാല്‍ ബ്രഹ്മാസ്ത്രമെയ്ത് രാക്ഷസന്മാരെ ഉന്മൂലനം ചെയ്യൂ എന്ന് ലക്ഷ്മണന്‍ ആവശ്യപ്പെട്ടപ്പോഴാണ് രാമചന്ദ്രന്‍ ഇപ്രകാരം പറയുന്നത്. തോറ്റോടുന്നവരേയും ആയുധം നഷ്ടപ്പെട്ടു പോകുന്നവരേയും കാലില്‍ വീഴുന്നവരേയുമൊന്നും ബ്രഹ്മാസ്ത്രം പ്രയോഗിച്ച് വകവരുത്തിക്കൂടാ. യുദ്ധത്തിലും ഒരു ധാര്‍മികതയുണ്ടെന്നാണ് രാമന്‍ പറഞ്ഞതിന്റെ സാരം.  

ധര്‍മസംരക്ഷണത്തിന് സ്വജീവനേക്കാള്‍ പ്രാധാന്യം കൊടുക്കുന്നവനായിരുന്നു രാമന്‍. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും രാമന്‍ ധര്‍മം ലംഘിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. യുദ്ധത്തിലും ശത്രുവിനെ ബഹുമാനിക്കുക എന്നത് ഭാരതത്തിലെ പതിവായിരുന്നു. ഈ ധാര്‍മികചിന്ത ഒരു പക്ഷേ ഭാരതത്തിന്റെ മാത്രം പ്രത്യേകതയാണെന്ന് പഴയകാലകൃതികള്‍ വായിച്ചാല്‍ നമുക്കു മനസ്സിലാകും.  

നമ്മുടെ ഇതിഹാസങ്ങളായ രാമായണ മഹാഭാരതങ്ങളോട് ഒരര്‍ത്ഥത്തിലും താരതമ്യമില്ലാത്ത ഗ്രീക്ക് ഇതിഹാസങ്ങളില്‍ ഒന്നായ ഇലിയഡില്‍ ഒരു രംഗത്ത് അഖിലസും ഹെക്ടറും ഏറ്റുമുട്ടുന്നു. യുദ്ധത്തില്‍ ഹെക്ടര്‍ കൊല്ലപ്പെടുന്നു. കൊല്ലപ്പെട്ട ഹെക്ടറിന്റെ ശവത്തെ അതിനീചമായി അഖിലസ് ദ്രോഹിക്കുന്നു. അതിനെ കുത്തി പകപോക്കാന്‍ ഓരോ യവനന്മാരോടും ആവശ്യപ്പെടുന്നു. മൃതദേഹത്തെ തന്റെ രഥത്തിനു പിന്നില്‍ കെട്ടിയിട്ട് ട്രോയ് കോട്ടയ്‌ക്ക് ചുറ്റും വലിച്ചിഴയ്‌ക്കുന്നു. കഥാനായകരില്‍ ഒരാളിന്റെ നീചപ്രവൃത്തിയെ കവിയായ ഹോമര്‍ മറച്ചു വയ്‌ക്കുന്നില്ല എന്നു മാത്രമല്ല, വീരോചിതമായ പ്രവൃത്തി എന്നാണു വിശേഷിപ്പിക്കുന്നത്.  

ഇത്തരത്തില്‍ ശവശരീരത്തെ ദണ്ഡിപ്പിക്കുന്ന ഒരു രംഗം രാമായണത്തിലോ ഭാരതത്തിലോ കണ്ടത്താനാവില്ല. രാമരാവണയുദ്ധത്തിലും പാണ്ഡവകൗരവയുദ്ധത്തിലും ധര്‍മത്തെക്കുറിച്ചുള്ള ഉല്‍ക്കണ്ഠകളും ഉദ്വേഗങ്ങളും ഏതവസരത്തിലുമുണ്ടായിരുന്നു. ധര്‍മവിരോധമായ പ്രവൃത്തിയുണ്ടായാല്‍ അതിനെതിരെ ആയിരം വിരലുകള്‍ ചൂണ്ടപ്പെടുമായിരുന്നു. യുദ്ധത്തില്‍ ഒരു വീരന്‍ വീണു കഴിഞ്ഞാല്‍ അയാളെ വീരോചിതമായി സംസ്‌ക്കരിക്കാന്‍ എല്ലാവിധ മരണാനന്തര ശുശ്രൂഷകളും അയാള്‍ക്കു ലഭിക്കാന്‍ ഇരുപക്ഷവും ഒത്തുചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്നു. ധര്‍മഭ്രംശം ഏവരേയും ഭയപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്യുമായിരുന്നു. പ്രിയപുത്രനായിട്ടും അധര്‍മിയായതിനാല്‍ ‘വിജയീഭവഃ’’എന്ന് അനുഗ്രഹിക്കാന്‍ അമ്മയായ ഗാന്ധാരി തയ്യാറാവുന്നില്ല. പകരം ‘ യതോധര്‍മസ്തതോജയഃ’ എന്ന് മാത്രമേ പറയുന്നുള്ളൂ. ലോകസാഹിത്യത്തില്‍ മറ്റൊരിടത്തും ഇങ്ങനെ ഒരമ്മയെ കാണാനാവില്ല.  

ഇതിഹാസ കാലം മുതലേ ഭാരതീയര്‍ നടത്തുന്ന ധര്‍മവിചിന്തനം പാശ്ചാത്യര്‍ക്ക് മനസ്സിലായിത്തുടങ്ങിയതു തന്നെ ആധുനിക കാലത്താണ്. ഭാരതീയര്‍  ധര്‍മത്തെക്കുറിച്ച് നിരന്തരം വിചാരപ്പെട്ടു കൊണ്ടിരുന്ന കാലത്ത് അത്തരം ചിന്തകളൊന്നും പടിഞ്ഞാറ് കാര്യമായി വികസിച്ചിരുന്നില്ല. എന്നാല്‍ നമ്മളോ തലനാരിഴ കീറി പരിശോധിക്കുകയായിരുന്നു.  

Tags: ശ്രീരാമന്‍രാമായണംരാമസീതാ കഥകള്‍ജയ്ശ്രീറാം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ലോകം ഒരു കുടുംബം

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹിന്ദുമത വേദാന്ത സംസ്‌കൃതപാഠശാല സംസ്ഥാന തല രാമായണ മത്സരം ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപന്‍ ഉദ്ഘാടനം ചെയ്യുന്നു
Kottayam

ഹിന്ദുമത വേദാന്ത സംസ്‌കൃതപാഠശാല രാമായണ മത്സരം നടന്നു

Samskriti

അദൈ്വതസാരസത്തും എഴുത്തച്ഛനും

Samskriti

മാനുഷിക ധര്‍മ്മത്തിന്റെ എക്കാലത്തേയും പ്രതീകം

Samskriti

നല്ലവാക്കുകള്‍ അവഗണിക്കരുത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.