Thursday, June 19, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആത്മാരാമന്മാരുടെ വായനാക്ഷേത്രം

ആദിത്യഹൃദയമന്ത്രത്താല്‍ ശത്രുക്ഷയം നേടുകയാണ് രാമന്‍. സൂര്യവംശപ്രഭവനായ രാമന്‍ മന്ത്രത്തിന്റെ സൂര്യവെളിച്ചത്തില്‍ അപ്രതിരോധ്യമായ ശക്തിചൈതന്യം സംഭരിക്കുന്നു. മന്ത്രത്തിന്റെ ബീജാക്ഷരങ്ങളില്‍ അനന്തകോടി സൂര്യന്മാരുടെ ഊര്‍ജവും വെളിച്ചവും ചിതറുന്നു. ഈ വെളിച്ചം രാമന്റെ ആത്മസ്ഥൈര്യത്തിന്റെ നിത്യപ്രകാശം തന്നെ.

Janmabhumi Online by Janmabhumi Online
Aug 5, 2023, 06:43 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ഡോ.കൂമുള്ളി ശിവരാമന്‍

അഗസ്ത്യമുനിയില്‍ നിന്നാണ് രാവണവധത്തിന് പ്രേരകമായ ‘ആദിത്യഹൃദയമന്ത്രം’ രാമന്‍ സ്വീകരിക്കുന്നത്. ആദിത്യഹൃദയമന്ത്രത്താല്‍ ശത്രുക്ഷയം നേടുകയാണ് രാമന്‍. സൂര്യവംശപ്രഭവനായ രാമന്‍ മന്ത്രത്തിന്റെ സൂര്യവെളിച്ചത്തില്‍ അപ്രതിരോധ്യമായ ശക്തിചൈതന്യം സംഭരിക്കുന്നു. മന്ത്രത്തിന്റെ ബീജാക്ഷരങ്ങളില്‍ അനന്തകോടി സൂര്യന്മാരുടെ ഊര്‍ജവും വെളിച്ചവും ചിതറുന്നു. ഈ വെളിച്ചം രാമന്റെ ആത്മസ്ഥൈര്യത്തിന്റെ നിത്യപ്രകാശം തന്നെ.  

രാവണന്റെ തമോപ്രകൃതിയില്‍ സത്വസൂര്യന്റെ വിജയം തേടുന്ന രാമന്‍ രഘുവംശത്തിന്റെ  പാരമ്പര്യശക്തിയെയാണ് പ്രതീകാത്മകമായി പ്രകടിപ്പിക്കുന്നത്. ഈ ഊര്‍ജപ്രഭവം സൂര്യവംശ കുടുംബ മൂല്യങ്ങളുടെയും മഹിമയുടെയും ആര്‍ജിത പുണ്യമത്രേ.  

ജീവിതത്തെ സാരസമ്പന്നമാക്കുന്ന ഭൗതികവിദ്യയും ആത്മവിദ്യയും രാമായണ പാഠമാകുന്നത് സോദരസംവാദത്തിലൂടെയാണ്. മാനവികാവഭാസം ഏകരസമാക്കുന്ന അറിവനുഭവങ്ങളും സംഘര്‍ഷങ്ങളും രാമായണ കാണ്ഡങ്ങളെ ഗുരുകുലമാക്കുന്നു. ഓരോ കുടുംബവും ഗുരുകുലത്തിന്റെ അന്തര്‍വഹ്നി ഏറ്റുവാങ്ങുന്നു. ലക്ഷ്മണോപദേശമേകുന്ന ആത്മജ്ഞാനം ഇതിന് നിദര്‍ശനമാണ്. ദൃശ്യപ്രപഞ്ചം മിഥ്യയാണ്. ഭോഗസുഖങ്ങള്‍ ക്ഷണികവും. ചുട്ടുപഴുത്ത ലോഹത്തുണ്ടില്‍ ഒരു തുള്ളി ജലം വീണാല്‍ തല്‍ക്ഷണം അത് അസ്തമിക്കുന്നതു പോലെ ക്ഷണികമാണ് മനുഷ്യജന്മം. സര്‍പ്പത്തിന്റെ വായിലകപ്പെട്ട തവളയെപ്പോലെയാണ് കാലപ്പാമ്പിന്റെ വായില്‍ കുടുങ്ങിയ മനുഷ്യന്റെ സുഖാന്വേഷണം. വഴിയമ്പലമാണ് ജീവിതപഥം. അല്പസമയം തങ്ങി പാന്ഥന്മാര്‍ പിരിഞ്ഞു പോകുന്നതു പോലെയാണ് കുടുംബബന്ധം. സമ്പത്തും യൗവനവും നശ്വരം തന്നെ. അയോദ്ധ്യാകാണ്ഡത്തില്‍ കുടുംബചിത്രണത്തോടൊപ്പം അറിവിന്റെ പൂര്‍ണതയിലേക്കുള്ള പാതയൊരുക്കുന്നു.  

‘സ്വപ്‌നസമാനം കളത്രസുഖം നൃണാ

മല്പമായുസ്സും നിരൂപിക്ക ലക്ഷ്മണാ

രാഗാദി സങ്കുലമായുള്ള സംസാര

മാകെ നിരൂപിക്കില്‍ സ്വപ്‌നതുല്യം സുഖേ’

എന്ന് ലക്ഷ്മണനെ ആവര്‍ത്തിച്ച് ബോധിപ്പിക്കുമ്പോള്‍ സദ്കര്‍മങ്ങളുടെ നേര്‍വഴിയാണ് രാമോപദേശത്തിന്റെ ആത്മാവ്. തത്ത്വചിന്തയുടെ ഉപനിഷദ് സൂക്തികള്‍ സരളഭാഷയില്‍ അടര്‍ന്നുവീഴുന്നത് കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ വിടരുന്ന സ്‌നേഹസൗരഭങ്ങളിലാണ്. സാഹോദര്യത്തിന്റെ ആമന്ത്രണഭാഷയിലാണ് വേദാന്തചിന്തകള്‍ പ്രസരിക്കുക. ഗുരുശിഷ്യസംവാദത്തിനപ്പുറം അതീതപ്രകൃതിയുടെ മഹാജ്ഞാനം അവതരിപ്പിക്കുന്നത് സോദര സംവാദത്തിലൂടെയാണ്. വ്യാഖ്യാനവിധേയമാകേണ്ട അനന്തസത്യങ്ങള്‍ പോലും ആര്‍ദ്രതാമാധുര്യം നേടുന്നത് കുടുംബസംസ്‌കൃതിയുടെ മായിക പശ്ചാത്തലത്തിലാണ്. മണ്‍കലത്തില്‍ നിറച്ചുവെച്ച വെള്ളം പോലെ അനുനിമിഷം ചോര്‍ന്നു പോകുന്ന ആയുസ്സിനെക്കുറിച്ച് ലക്ഷ്മണ സോദരനെ രാമന്‍ ഓര്‍മിപ്പിക്കുന്നുണ്ട്:

‘ജന്തുക്കള്‍ ഭക്ഷിച്ചു കാഷ്ഠിച്ചു പോകിലാം  

വെന്തു വെണ്ണീറായ് ചമഞ്ഞു പോയീടിലാം

മണ്ണിനു കീഴായ് കൃമികളായ് പോകിലാം

നന്നല്ല ദേഹം നിമിത്തം മഹാമോഹം’

ദേഹാഭിമാനവും അഹങ്കാരവും നശിച്ച് യഥാര്‍ത്ഥജ്ഞാനത്തിലൂടെ മാത്രമേ ജീവിതം സമ്പന്നമാകൂ എന്ന് രാമന്‍ വെളിപ്പെടുത്തുമ്പോള്‍ ഭാരതീയമായ ആത്മജ്ഞാനദര്‍ശനത്തിന്റെ വെളിച്ചമാണ് ലക്ഷമണന് പകര്‍ന്നു കിട്ടുന്നത്.  

‘യാതൊരുത്തന്‍ പിതൃവാക്യത്തെ ലംഘിച്ചു  

നീതിഹീനം വസിക്കുന്നതു ഭൂതലേ

ജീവന്‍ മൃതനവന്‍ പിന്നെ നരകത്തില്‍  

മേവും മരിച്ചാലുമില്ലൊരു സംശയം’

എന്ന് ഭരതനു നല്‍കുന്ന തത്ത്വോപദേശം പിതൃവാക്യത്തിന്റെ അലംഘനീയത്വം അടയാളപ്പെടുത്തുന്നു. സത്യത്തിനോടുള്ള അടങ്ങാത്ത കൂറും കുടുംബഭദ്രതയെക്കുറിച്ചുള്ള ധര്‍മചിന്തയുമാണ് രാമവാക്യത്തിന്റെ മഹത്വം. അവിദ്യയുടെ ഭാണ്ഡം രാമായണത്തിന്റെ ജ്ഞാനാഗ്‌നിയില്‍ ഹോമിക്കുമ്പോള്‍ രാമന്‍ എന്ന നരോത്തമന്‍ പ്രത്യക്ഷപ്പെടുന്നു. ആ ധര്‍മവൈഖരിയില്‍ മുഴങ്ങുന്നത് രാമതത്വവും രാമഹൃദയവുമാണ്. ‘രാമോഹം’ (ഞാന്‍ രാമനാകുന്നു) എന്ന സത്യവിഭൂതിയാണ് രാമായണത്തിന്റെ പ്രസാദം.  

ദര്‍ശനമൂല്യങ്ങളേയും സംസ്‌കൃതി സങ്കല്പങ്ങളെയും ഇതിഹാസം എന്നും സേചനം ചെയ്യുന്നു. സീതാദേവിയുടെ പാദസരം മാത്രം ലക്ഷ്മണന്‍ കണ്ടറിയുന്നു. മെയ്യാഭരണങ്ങളൊന്നും കണ്ടു പരിചയമില്ല. ഈ മുഹൂര്‍ത്തത്തിന്റെ ഭാവതലത്തില്‍ കുടുംബസങ്കല്പമുയര്‍ത്തുന്ന വിഭൂതി അനശ്വരമാണ്. ബോധാബോധത്തില്‍ ഉദിച്ചു നില്‍ക്കുന്ന പൂര്‍ണതയാണ് പ്രകൃതിയെന്ന് അദ്ധ്യാത്മ രാമായണ ശീലുകളോരോന്നും മൗനമായി സ്പന്ദിച്ചറിയുന്നു. ഓരോ കാണ്ഡവും പ്രകൃതിയുടെ അന്തര്‍നാദം സ്വാംശീകരിക്കുന്നു. മനുഷ്യമനസ്സിന് കലയുടെയും തപസ്സിന്റെയും വിശുദ്ധി മാര്‍ഗമായ സംസ്‌ക്കാര പ്രക്രിയയിലൂടെ ബോധസ്വരൂപത്തെ പ്രാപിക്കാം. രാമായണത്തിന്റെ അക്ഷരച്ചിറകുകള്‍ പൂര്‍ണതയുടെ ഈ ആകാശത്തെയാണ് അന്വേഷിക്കുന്നത്. ഭക്തിയെ നാനാരസത്തിലേക്ക് ഉയര്‍ത്തി നിര്‍ത്തി കരുണ രസത്തിന്റെ പൂര്‍ണതയിലേക്ക് കാവ്യബോധിയെ പ്രതിഷ്ഠാപനം ചെയ്യുകയായിരുന്നു തുഞ്ചത്താചാര്യന്‍.  

ആത്മാരാമന്മാരുടെ വായനാക്ഷേത്രമാണ് രാമായണം. രാമായണ പാരായണയിടങ്ങളിലെല്ലാം രാമചരിതഹര്‍ഷത്തില്‍ മുഴുകാന്‍ ഹനുമാന്‍ ഓടിയെത്തും. രാമായണ ശീലുകള്‍ ആത്മാവിലൊഴുക്കുമ്പോള്‍ ആരും ആഞ്ജനേയനായി മാറും. ഈ പരിവര്‍ത്തനക്രിയ കുടുംബസങ്കല്പത്തില്‍ സ്‌നേഹദീപം കൊളുത്തട്ടെ. 

Tags: ഹിന്ദുക്ഷേത്രംReadingരാമായണ മാസംശ്രീരാമന്‍രാമായണം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓരോ മാസവും ബിൽ ഈടാക്കുന്നത് പരിഗണനയിൽ; ഉപഭോക്താവിന് സ്വന്തമായി റീഡിങ് നടത്താം, പുതിയ നടപടികളുമായി കെഎസ്ഇബി

India

ക്ഷേത്രങ്ങളിലേക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ ലൈബ്രറികള്‍ തുടങ്ങൂ: ഐഎസ് ആര്‍ഒ ചെയര്‍മാന്‍ സോമനാഥ്

Gulf

അൽ ദഫ്‌റ ബുക്ക് ഫെസ്റ്റിവലിന് അബുദാബിയിൽ തുടക്കമായി: എമിറാത്തി സാഹിത്യത്തെ പരിപോഷിപ്പിക്കുക മുഖ്യ ലക്ഷ്യം

Varadyam

കുറയുന്ന വായനയും കൂടുന്ന എഴുത്തും

Samskriti

ലോകം ഒരു കുടുംബം

പുതിയ വാര്‍ത്തകള്‍

ഭീകരതയ്‌ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍, ചരിത്രം മാപ്പുനല്‍കില്ല: മോദി

ദേശീയ അംഗീകാരത്തിന്റെ സന്തോഷത്തില്‍ ശ്രീജിത്ത് മൂത്തേടത്ത്

അരാക് വാട്ടർ റിയാക്ടറിന് ചുറ്റുമുള്ള പ്രദേശം ഒഴിയണം ; ഇറാനിയൻ ജനതയ്‌ക്ക് ഇസ്രായേൽ സൈന്യത്തിന്റെ മുന്നറിയിപ്പ് 

2028 മുതല്‍ മെയ്ഡ് ഇന്‍ ഇന്ത്യ ജെറ്റ് വിമാനം നിര്‍മിക്കുന്നത് ഫാല്‍ക്കണ്‍ എക്‌സിക്യൂട്ടീവ് ജെറ്റ്

സേവാഭാരതി നിര്‍മിച്ചു നല്കുന്ന സ്‌നേഹ നികുഞ്ജത്തില്‍ 12 വീടുകള്‍

ദുരിതബാധിതര്‍ക്കായി കൂട്ടിക്കലില്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയായ വീടുകള്‍

സേവാഭാരതി ഒരുക്കുന്ന സ്‌നേഹ നികുഞ്ജത്തിലേക്ക് 23ന് എട്ട് കുടുംബങ്ങള്‍ ചേക്കേറുന്നു. ഗവര്‍ണര്‍ താക്കോലുകള്‍ കൈമാറും

ആറന്മുളയില്‍ ലക്ഷ്യമിട്ടത് നിലംനികത്തല്‍; ടിഒഎഫ്എല്‍ പദ്ധതിരേഖ വെറും നാലു പേജില്‍

എല്ലിനെ തകര്‍ക്കുന്ന ഭക്ഷണങ്ങള്‍: ഇവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ സൂക്ഷിക്കുക

സമരപര്‍വം; സഹനത്തിന്റെ പര്‍വം

ആയുസ് വര്‍ദ്ധിപ്പിക്കണോ? ഈ നാല് കാര്യം ശ്രദ്ധിച്ചാല്‍ മതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies