Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മിസോറാമില്‍ നിന്നും മ്യാന്‍മറിലേക്ക് വന്‍തോതില്‍ ആയുധ- സ്ഫോടകവസ്തു കടത്തല്‍; എന്‍ഐഎ റെയ്ഡില്‍ തെളിവുകള്‍ കണ്ടെത്തി; അറസ്റ്റും

മണിപ്പൂരില്‍ കലാപകാരികള്‍ക്ക് കിട്ടിയ ആയുധങ്ങളില്‍ പലതും മ്യാന്‍മര്‍ വഴി വന്നതാണോ എന്ന് ഇന്‍റലിജന്‍സ് ഏജന്‍സികള്‍ സംശയിക്കുന്നതിനിടയില്‍ എന്‍ഐഎ റെയ്ഡില്‍ ആയുധക്കടത്തും മ്യാന്‍മറിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന തെളിവുകള്‍ കിട്ടി. മിസോറാമിലെ ഐസ്വാളില്‍ നിന്നും രണ്ട് ട്രക്ക് നിറയെ ആയുധങ്ങള്‍ അസംറൈഫിള്‍സ് കണ്ടെത്തിയതിന് പിന്നാലെ നടത്തിയ റെയ്ഡില്‍ മ്യാന്‍മറിലേക്കുള്ള ആയുധക്കടത്ത് സ്ഥിരീകരിക്കുന്ന ഒട്ടേറെ കിട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2023, 07:13 pm IST
in India

മണിപ്പൂരില്‍ കലാപകാരികള്‍ക്ക് കിട്ടിയ ആയുധങ്ങളില്‍ പലതും മ്യാന്‍മര്‍ വഴി വന്നതാണോ എന്ന് ഇന്‍റലിജന്‍സ് ഏജന്‍സികള്‍ സംശയിക്കുന്നതിനിടയില്‍ എന്‍ഐഎ റെയ്ഡില്‍ ആയുധക്കടത്തും മ്യാന്‍മറിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന തെളിവുകള്‍ കിട്ടി.  മിസോറാമിലെ ഐസ്വാളില്‍ നിന്നും  രണ്ട് ട്രക്ക് നിറയെ ആയുധങ്ങള്‍ അസംറൈഫിള്‍സ് കണ്ടെത്തിയതിന് പിന്നാലെ നടത്തിയ റെയ്ഡില്‍ മ്യാന്‍മറിലേക്കുള്ള ആയുധക്കടത്ത് സ്ഥിരീകരിക്കുന്ന ഒട്ടേറെ  തെളിവുകള്‍ കിട്ടി. മൂന്ന് പേരെ അറസ്റ്റ് ചെയ്തു. അസം റൈഫിള്‍സ് പിടിച്ചെടുത്ത ട്രക്കുകളില്‍ വെടിമരുന്നും ആയുധങ്ങളും നിറച്ച  223 പെട്ടികള്‍ കണ്ടെത്തിയിരുന്നു.  

മിസോറാമില്‍ നിന്നും മ്യാന്‍മറിലേക്ക് ആയുധക്കടത്ത് നടക്കുന്നതായുള്ള സംശയത്തെ തുടര്‍ന്ന് ചില വീടുകള്‍ എന്‍ഐഎ റെയ്ഡ് ചെയ്യുകയായിരുന്നു. റെയ്ഡുമായി ബന്ധപ്പെട്ട് മൂന്ന് വ്യക്തികളെ അറസ്റഅറ് ചെയ്തു. ഇതില്‍ ഒരാള്‍ മ്യാന്‍മര്‍ സ്വദേശിയാണ്. ജെ. റോഹ്ലുപുയ, ഹെന്‍റി സിയാനുന, സി.ലാള്‍ഡിന്‍സാഗ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ റോഹ്ലുപുയ മ്യാന്‍മര്‍ സ്വദേശിയാണ്. ഇയാള്‍ ആയുധക്കള്ളക്കടത്തുകാരനാണ്.  

മിസോറാമില്‍ നാലിടത്താണ് എന്‍ഐഎ റെയ്ഡ് നടത്തിയത്. ഐസ്വാള്‍, ലോണ്‍തലായി, ചംഫായ് ജില്ലകളിലാണ് റെയ്ഡ് നടത്തിയത്. സംശയമുള്ളവരുടെ വീടുകളിലും റെയ്ഡ് നടത്തി.  

ഇയാള്‍ക്ക് ഹെന്‍റി സിയാനുനയ്‌ക്ക് ബന്ധമുണ്ട്. ആയുധ ഇടപാടുകാരനായ റോഹ്ളുപുയയുടെ  ലൈസന്‍സുപയോഗിച്ചാണ് അനധികൃതമായി ആയുധങ്ങള്‍ കടത്തിയിരുന്നത്. ഇത് പിന്നീട് മ്യാന്‍മറിലേക്ക് കടത്തുകയാണ് ചെയ്യുന്നത്. റെയ്ഡില്‍ സ്മാര്‍ട് ഫോണ്‍, രണ്ട് സിം കാര്‍ഡുകള്‍ , എയര്‍ഗണ്‍ എന്നിവയും മ്യാന്‍മറില്‍ പോകാനും വരാനുമുള്ള രേഖകളും ആധാര്‍ കാര്‍ഡും പിടിച്ചെടുത്തു. റോഹ്ലുപുയയുടെ ആയുധ ലൈസന്‍സും പിടിച്ചെടുത്തു. അതുപോലെ ലാള്‍ഡിന്‍സാഗയുടെ സ്ഫോടകവസ്തു ലൈസന്‍സും സ്ഫോടകവസ്തുക്കള്‍ ശേഖരിക്കാന്‍ ഉപയോഗിച്ചിരുന്നു. ഇതെല്ലാം മ്യാന്‍മറിലേക്ക് കടത്താനുള്ളതായിരുന്നു.  

ആയുധം, സ്ഫോടകവസ്തുക്കള്‍ എന്നിവയുടെ കള്ളക്കടത്ത് നടത്തുന്നവരുടെ റാക്കറ്റ് കണ്ടെത്താനും പൊളിക്കാനും ഉള്ള തീവ്രശ്രമത്തിലാണ്  എന്‍ഐഎ.  

മ്യാന്‍മര്‍ തീവ്രവാദികള്‍ക്ക് സ്ഫോടകവസ്തുക്കളും ആയുധങ്ങളും കടത്തുന്നു

മ്യാന്‍മറിലെ തീവ്രവാദികള്‍ക്ക് നല്‍കാന്‍ വേണ്ടി മിസോറാമില്‍ നിന്നും സ്ഫോടകവസ്തുക്കളും ആയുധങ്ങളും കടത്തുന്നതായി ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.. ദേശീയപാത, നിര്‍മ്മാണത്തിനും വന്‍കെട്ടിടനിര്‍മ്മാണത്തിനും മറ്റും ഉപയോഗിക്കുന്ന  സ്ഫോടകവസ്തുക്കളാണ് മ്യാന്‍മറിലെ തീവ്രവാദികള്‍ക്ക് നല്കുന്നത്. അതുകൊണ്ട് സ്ഫോടകവസ്തുക്കളുടെ ഓഡിറ്റ് റിപ്പോര്‍ട്ട് മിസോറാം സര്‍ക്കാരിനോട്  കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടിരിക്കുകയാണ്.

പ്രധാനമായും ജെലാറ്റിന്‍ സ്റ്റിക്കുകളാണ് റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള സ്ഫോടനത്തിന് ഉപയോഗിക്കുന്നത്. സേഫ്റ്റി ഫ്യൂസിനുള്ള ബോക്സുകള്‍, സ്ഫോടകവസ്തുക്കള്‍, എയര്‍ഗണ്‍സ് എന്നിവ കടത്തുന്നതായാണ് ഇന്‍റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്.  നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി ജെലാറ്റിന്‍ സ്റ്റിക്കുകളും ഡിറ്റൊനേറ്ററുകളും ഉപയോഗിക്കുന്നവരാണ്. കള്ളക്കടത്തുകാര്‍ക്ക് സ്ഫോടകവസ്തുക്കള്‍ നല്‍കുന്നത് എന്നും കണ്ടെത്തിയിട്ടുണ്ട്. സ്ഫോടനം നടത്തുന്നതിനുള്ള ഫ്യൂസ്, ജെലാറ്റിന്‍ സ്റ്റിക്കുകള്‍ എന്നിവ ചിന്‍ നാഷണല്‍ ഫ്രണ്ട് എന്ന മ്യാന്‍മറിലെ  തീവ്രവാദി സംഘടനയ്‌ക്ക് വേണ്ടിയാണ് കടത്തുന്നത്. മ്യാന്‍മറിലെ പട്ടാളഭരണകൂടത്തോട് ഏറ്റുമുട്ടുന്നവരാണ് ഈ തീവ്രവാദി സംഘങ്ങള്‍.  

അതിര്‍ത്തിവഴിയാണ് മിസോറാമില്‍ നിന്നും ആയുധങ്ങളും സ്ഫോടകവസ്തുക്കളും കടത്തുന്നത്. അസം റൈഫില്‍സാണ് ഇവിടെ ഇന്ത്യാ-മ്യാന്‍മര്‍ അതിര്‍ത്തികാക്കുന്നത്. ഇഷ്ടം പോലെ പഴുതുകളുള്ള അതിര്‍ത്തി കാക്കല്‍ ദുഷ്കരമാണ്  510 കകിലോമീറ്റര്‍ ആണ് മ്യാന്‍മര്‍-മിസോറാം. മിസോറാമിന് പുറമെ മണിപ്പൂര്‍ നാഗാലാന്‍റ്, അരുണാചല്‍ പ്രദേശ് എന്നി സംസ്ഥാനങ്ങളും മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്നു. അതിനാല്‍ മണിപ്പൂരിലെ . കലാപകാരികള്‍ക്ക് മ്യാന്‍മറില്‍ നിന്നും ആയുധം വന്നതായും സംശയിക്കുന്നുണ്ട്. 

Tags: mizoramമണിപ്പൂര്‍ കലാപംMyanmarസ്‌ഫോടക വസ്തുക്കള്‍എൻഐഎ റെയ്ഡ്ജെലാറ്റിന്‍ സ്റ്റിക്കുകള്‍ജെലാറ്റിന്‍മണിപ്പൂര്‍എൻ‌ഐ‌എ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍
India

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

India

ഇന്ത്യയിൽ 3,000 ഉക്രേനിയക്കാർ ഉണ്ടെന്ന അവകാശവാദം വ്യാജം ; നിലവിൽ സംഭവം എൻഐഎ അന്വേഷണത്തിലെന്നും കേന്ദ്ര സർക്കാർ

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

India

യൂറോപ്പിൽ നിന്നും ഇന്ത്യയിലേക്ക് ഡ്രോൺ എത്തിച്ചു, ഇന്ത്യയോട് ശത്രുതയുള്ള മിസോറാമിലെ വംശീയ വിഭാഗങ്ങളെ കണ്ടു…7 വിദേശികൾ എൻഐഎ പിടിയില്‍

India

‘ഞങ്ങളുടെ ഭൂമിയുടെ ഓരോ ഇഞ്ചും തിരിച്ചുപിടിക്കും’ : അസം-മിസോറാം അതിർത്തിയിലെ 912 ഏക്കർ കയ്യേറ്റ വനഭൂമി തിരിച്ച് പിടിച്ച് ഹിമന്ത ബിശ്വ ശർമ്മ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.