Friday, May 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സ്വാതന്ത്ര്യ സമരത്തിലെ ലോകമാന്യ തിലകിന്റെ പ്രവര്‍ത്തനം രാജ്യത്തെ ജനങ്ങളെ എന്നും പ്രചോദിപ്പിക്കും; ബാല ഗംഗാധര്‍ തിലകിനെ അനുസ്മരിച്ച് പ്രധാനമന്ത്രി

സമ്പൂര്‍ണ സ്വാതന്ത്ര്യമെന്ന ആവശ്യവുമായി വൈദേശിക ഭരണത്തിന്റെ അടിത്തറ ഇളക്കിയ രാജ്യത്തിന്റെ അനശ്വര പോരാളി ലോകമാന്യ തിലകിന് അദ്ദേഹത്തിന്റെ ജന്മവാര്‍ഷികത്തില്‍ ദശലക്ഷക്കണക്കിന് അഭിവാദ്യങ്ങള്‍.

Janmabhumi Online by Janmabhumi Online
Jul 23, 2023, 03:12 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ലോകമാന്യ ബാല ഗംഗാധര്‍ തിലകിന്റെ ജയന്തി ദിനത്തില്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യ സമരത്തിലെ അദ്ദേഹത്തിന്റെ ധീരതയുടെയും പോരാട്ടത്തിന്റെയും അര്‍പ്പണബോധത്തിന്റെയും കഥ രാജ്യത്തെ ജനങ്ങളെ എന്നും പ്രചോദിപ്പിക്കുമെന്നും അദേഹം പറഞ്ഞു.

സമ്പൂര്‍ണ സ്വാതന്ത്ര്യമെന്ന ആവശ്യവുമായി വൈദേശിക ഭരണത്തിന്റെ അടിത്തറ ഇളക്കിയ രാജ്യത്തിന്റെ അനശ്വര പോരാളി ലോകമാന്യ തിലകിന് അദ്ദേഹത്തിന്റെ ജന്മവാര്‍ഷികത്തില്‍ ദശലക്ഷക്കണക്കിന് അഭിവാദ്യങ്ങള്‍. സ്വാതന്ത്ര്യ സമരത്തിലെ അദ്ദേഹത്തിന്റെ ധീരതയുടെയും പോരാട്ടത്തിന്റെയും അര്‍പ്പണബോധത്തിന്റെയും കഥ രാജ്യത്തെ ജനങ്ങളെ എന്നും പ്രചോദനമാകുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ബ്രിട്ടീഷ് മേല്‍ക്കോയ്മക്കെതിരെ ജീവിതാന്ത്യം വരെ പോരാടിയവരില്‍ പ്രമുഖനായിരുന്നു ലോകമാന്യ ബാലഗംഗാധര തിലക്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ സൂര്യതേജസ്സോടെ ഉദിച്ചുയര്‍ന്ന് ”സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് അത് ഞാന്‍ നേടുക തന്നെ ചെയ്യും” എന്ന സിംഹഗര്‍ജ്ജനം നടത്തിയ ഭാരതാംബയുടെ നിര്‍ഭയനായ പ്രിയപുത്രന്‍ ബാലഗംഗാധരതിലക്

മഹാരാഷ്‌ട്രയില്‍ കൊങ്കണ്‍ തീരത്തുള്ള രത്‌നഗിരിയില്‍ ഒരു സാധാരണ  കുടുംബത്തില്‍ 1856 ജൂലൈ 23 ന് രാമചന്ദ്ര തിലക് എന്ന സ്‌കൂള്‍ അദ്ധ്യാപകന്റെ മകനായിട്ട് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പൂനയില്‍ ഡക്കാണ്‍ കോളേജില്‍ നിന്ന് ഗണിത ശാസ്ത്രത്തില്‍ ബിരുദവും തുടര്‍ന്ന് ബോംബെ ഗവ.ലോ കോളേജില്‍ നിന്നും നിയമബിരുദവും നേടിയ അദ്ദേഹം പൊതുപ്രവര്‍ത്തനത്തിലും ആകൃഷ്ടനായിരുന്നു.

വാസുദേവ ബല്‍വന്ത്ഫട്‌കേ, മഹര്‍ഷി അണ്ണാസാഹിബ് പട്‌വര്‍ദ്ധന്‍, വിഷ്ണു ശാസ്ത്രി എന്നിവരുടെ പ്രേരണയും സാന്നിദ്ധ്യവും തിലകനില്‍ സ്വാധീനം ചെലുത്തി. ഇവരിലൂടെ കലര്‍പ്പില്ലാത്ത സ്വതന്ത്രചിന്താബോധവും ഭാരതീയ കാഴ്ചപ്പാടിനെക്കുറിച്ചും, സമഗ്രമായി പഠിക്കാനും തിരിച്ചറിയാനും അദ്ദേഹത്തെ സഹായിച്ചു. ജനകീയ വിദ്യാഭ്യാസം പ്രാവര്‍ത്തികമാക്കാന്‍ വിഷ്ണു ശാസ്ത്രി 1880 ല്‍ ആരംഭിച്ച ന്യൂ ഇംഗ്ലീഷ് സ്‌കൂളിലെ അദ്ധ്യാപകനായിട്ടാണ് അദ്ദേഹം പൊതുജീവിതം ആരംഭിച്ചത്.

കഴിവുറ്റ പത്രപ്രവര്‍ത്തകന്‍ കൂടിയായിരുന്നു അദ്ദേഹം. തന്റെ ചിന്താധാരകള്‍ സാധാരണക്കാരിലേക്ക് എത്തിക്കാന്‍ കേസരി എന്ന പേരില്‍ മറാഠി ഭാഷയില്‍  പ്രസിദ്ധീകരണങ്ങള്‍ ആരംഭിച്ചിരുന്നു. ബ്രിട്ടീഷ് അടിച്ചമര്‍ത്തലുകള്‍ക്കെതിരെ സ്വാഭിമാനത്തോടെയും സ്വതന്ത്രവുമായി ചിന്തിച്ച് ശക്തമായ പ്രതിഷേധ ജ്വാല ഉയര്‍ത്താന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് എന്ന ചട്ടക്കൂട്ടില്‍ നിന്ന് രാഷ്‌ട്ര പുനര്‍ നിര്‍മ്മാണത്തിന് ആക്കം കൂട്ടാന്‍ കഴിയില്ലെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.

കോണ്‍ഗ്രസില്‍ ചേര്‍ന്നാണ് സമരങ്ങളില്‍ പങ്കെടുത്തിരുന്നതെങ്കിലും, നേതാജിയെപോലെ ബ്രിട്ടീഷുകാര്‍ക്കെതിരെ കര്‍ശന നിലപാടുകള്‍ സ്വീകരിക്കണമെന്ന തീവ്രനിലപാടായിരുന്നു അദ്ദേഹത്തിന്റേത്.  ഇന്നത്തെ കോവിഡ് വൈറസ് ബാധപോലെ രാജ്യവ്യാപകമായി 1897 ല്‍ പടര്‍ന്ന് പിടിച്ച പ്ലേഗ് എന്ന മഹാമാരിയെ നേരിടുന്നതില്‍ സര്‍ക്കാര്‍ കാണിച്ച അനാസ്ഥക്കെതിരെ ആഞ്ഞടിച്ച അദ്ദേഹത്തെ 1897 ജൂലൈയില്‍ രാജ്യദ്രോഹകുറ്റം ചുമത്തി ഒരു വര്‍ഷം ജയിലില്‍ അടച്ചു.

1905 ലെ ബംഗാള്‍ വിഭജനത്തെത്തുടര്‍ന്ന് നടന്ന സമരങ്ങളിലെ മുന്‍നിര പോരാളി ആയിരുന്ന അദ്ദേഹം വിദേശ സാധനങ്ങള്‍ ബഹിഷ്‌കരിക്കാനും സ്വദേശി ഉല്‍പ്പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കാനും സ്വരാജ് നേടിയെടുക്കാനും ആഹ്വാനം ചെയ്ത് ബ്രിട്ടീഷ്‌കാര്‍ക്കെതിരെ നിരന്തരം  ആഞ്ഞടിച്ചു. ബ്രിട്ടീഷ് ഭരണത്തിനെതിരെ ദേശീയ തലത്തില്‍ സമരങ്ങള്‍ സംഘടിപ്പിക്കുന്നതിനൊപ്പം നിശിതമായ വിമര്‍ശനങ്ങളോടു കൂടിയ ലേഖനങ്ങളും പ്രസിദ്ധീകരിച്ചു.  ഇതെല്ലാം ബ്രിട്ടീഷുകാരെ പ്രകോപിപ്പിക്കുകും 1906 ജൂണ്‍ മാസം അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ബര്‍മ്മയിലെ മാന്‍ഡലേ ജയിലില്‍ അടയ്‌ക്കുകയും ചെയ്തു.

ജയില്‍വാസ സമയത്തും ആ രാജ്യസ്‌നേഹി വെറുതെ ഇരുന്നില്ല. ജര്‍മ്മന്‍, ഫ്രഞ്ച് ഭാഷകള്‍ പഠിക്കുകയും ഗീതാരഹസ്യം എന്ന മഹത്തായ കൃതി രചിക്കുകയും ചെയ്തു.  ആറ് വര്‍ഷത്തിന് ശേഷമാണ് അദ്ദേഹത്തെ ജയില്‍ മോചിതനാക്കിയത്. ജനഹൃദയങ്ങളില്‍ ദേശാഭിമാനം വളര്‍ത്തി അവരുടെ മനസില്‍ ബ്രിട്ടീഷ് സര്‍ക്കാരിനോടുള്ള അതൃപ്തിയും അസ്വസ്ഥതയും ആളിക്കത്തിച്ച് അവരെ പ്രബുദ്ധരാക്കി അവരുടെ ശക്തിയെയും സാമര്‍ത്ഥ്യത്തെയും സാമ്രാജ്യവിരുദ്ധ ശക്തികള്‍ക്കെതിരെ ഒന്നിപ്പിക്കുക എന്നതായിരുന്നു തിലകന്റെ ജീവിതലക്ഷ്യം. ജനങ്ങളെ പ്രബുദ്ധരാക്കാനും അടിമത്തത്തിന്റെ ആലസ്യത്തില്‍ ആണ്ട് കിടക്കുന്ന അവരെ ഉണര്‍ത്താനും അദ്ദേഹം ഗണേശോത്സവങ്ങള്‍ സംഘടിപ്പിച്ചു.  

ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ നിന്നുകൊണ്ടു തന്നെ നാട്ടുരാജ്യങ്ങള്‍ക്ക് സ്വയം ഭരണപദവി ആവശ്യപ്പെട്ടുകൊണ്ട് 1916 ല്‍ ആനിബസന്റുമായി ചേര്‍ന്ന് ഹോംറൂള്‍ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു. 1891 ല്‍ പൂനെയിലെ മുനിസിപ്പല്‍ കൗണ്‍സിലിലും 1895 ല്‍ ബോംബെ ലെജിസ്ലേറ്റീവ് കൗണ്‍സിലിലും ഇദ്ദേഹം അംഗമായിരുന്നു. 1894 ല്‍ ബോംബെ സര്‍വ്വകലാശായുടെ സൊസൈറ്റിയില്‍ ഫെലോ ആകാനും അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹത്തിന്റെ ഈശ്വരവിശ്വാസവും ഭക്തിയും മതാചാരങ്ങളും രാഷ്‌ട്ര ചിന്തയും സ്വാതന്ത്ര്യ ബോധവും മാതൃകാപരവും പ്രചോദനാത്മകവും ആയിരുന്നു. അദ്ദേഹത്തിന്റെ ലളിത ജീവിതവും ഉയര്‍ന്ന ചിന്തയും ഗാന്ധിജിയെ പോലും ആകര്‍ഷിച്ചിരുന്നു.

Tags: narendramodiനിര്‍മാണ പ്രവര്‍ത്തനംലോകമാന്യ ബാല ഗംഗാധര്‍ തിലക്ക്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം തുറമുഖം നിലവിലെ സ്ഥിതിയിലെത്തിച്ചത് നരേന്ദ്ര മോദി, മകളുടെ കമ്പനിയില്‍ അച്ഛന്റെ പേരില്‍ പലരും പണം കൊടുക്കുന്നു; രാജീവ് ചന്ദ്രശേഖര്‍

India

കോണ്‍ഗ്രസ് എന്തേ ആറ് ദശകത്തോളം ഇന്ത്യ ഭരിച്ചപ്പോള്‍ ജാതി സെന്‍സസ് നടത്തിയില്ല, ഇപ്പോള്‍ മോദി സര്‍ക്കാര്‍ ഇതും ചെയ്യുന്നു: സംപിത് പത്ര

India

രാജ്യത്ത് ഓറഞ്ച് സമ്പദ് വ്യവസ്ഥയുടെ ഉദയത്തിന്റെ സമയം: നരേന്ദ്രമോദി

Kerala

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന് ബോംബ് ഭീഷണി

Thiruvananthapuram

നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ 2 ദിവസം ഗതാഗത നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

മഴക്കെടുതി : വിഴിഞ്ഞത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു 

നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എം സ്വരാജ് മത്സരിക്കും

അതിതീവ്ര മഴ : അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് : ശക്തമായ കാറ്റിനും സാധ്യത

മലപ്പുറം കാളികാവിൽ കടുവയെ പിടികൂടാൻ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി

കണ്ണൂര്‍ തലശേരിയിൽ ഒഴുക്കിൽപ്പെട്ട് യുവതിയെ കാണാതായി : തിരച്ചിൽ ഊർജിതമാക്കി നാട്ടുകാരും ഫയര്‍ഫോഴ്‌സും

കനത്ത മഴ : റെയില്‍വെ പാളത്തിലേക്ക് മരം വീണതിനെ തുടര്‍ന്ന് 16 ട്രെയിനുകള്‍ വൈകിയോടുന്നു

കൂത്താട്ടുകുളത്ത് ശക്തമായ കാറ്റില്‍ മരം ദേഹത്ത് വീണ് വൃദ്ധയ്‌ക്ക് ദാരുണാന്ത്യം

പൂർണാരോഗ്യം വീണ്ടെടുത്ത് ബംഗാൾ ഗവർണർ ആനന്ദബോസ് വീണ്ടും കർമ്മ നിരതനായി 

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ജീവനക്കാരൻ കയ്യിലുണ്ടായിരുന്ന 500 രൂപ നോട്ടുകൾ വിഴുങ്ങി

ദന്താശുപത്രിയിൽ ചികിത്സതേടിയ എട്ട് രോഗികൾ മരിച്ചു: ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies