Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നവോത്ഥാന നായകര്‍ ഇല്ലാത്തതാണ് മുസ്ലീമിന്റെ യഥാര്‍ത്ഥപ്രശ്‌നം: എ.പി.അബ്ദുള്ളക്കുട്ടി

വിവിധ ഇസ്ലാമിക രാജ്യങ്ങളില്‍ വ്യക്തിനിയമം വിവിധ രീതികളിലാണ് നടപ്പാക്കുന്നത്. ഇതൊന്നും ഖുറാന്റെ അടിസ്ഥാനത്തിലല്ല. മുഹമ്മദ് നബിക്ക് മുഹമ്മദ് സെയ്ദ് എന്ന പേരില്‍ ഒരു ദത്തുപുത്രനുണ്ടായിരുന്നു. മൊറോക്കോയില്‍ സ്ത്രീകള്‍ക്ക് ഭര്‍ത്താവിനെ മൊഴി നല്‍കാം. പാകിസ്ഥാനില്‍ സ്ത്രീകള്‍ക്ക് നേരിട്ട് വിവാഹം കഴിക്കാം. രണ്ടുസാക്ഷികള്‍ വേണമെന്നേയുള്ളു. ഇത്തരത്തില്‍ സൗകര്യംപോലെ ഖുറാനെ ഓരോരുത്തരും വ്യാഖ്യാനിക്കുകയാണെന്നും 70 ശതമാനം ഖദീസുകളും ഖുറാന് എതിരാണെന്ന് സൗദിരാജകുമാരന്‍ തുറന്നുപറഞ്ഞിട്ടുണ്ടെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2023, 12:41 am IST
inKerala
ഹിന്ദുധര്‍മസഭയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ നടന്ന ഏക സിവില്‍കോഡ് എന്ത് എന്തിന് എന്ന വിഷയത്തെക്കുറിച്ച് നടന്ന സമ്മേളനം ബിജെപി ദേശീയ വൈസ് പ്രസിഡന്റും ഹജ്ജ് കമ്മറ്റി ചെയര്‍മാനുമായ എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു. ജി.കെ.സുരേഷ്ബാബു, അഡ്വ. ശാസ്തമംഗലം അജിത്കുമാര്‍, കാ.ഭാ. സുരേന്ദ്രന്‍ തുടങ്ങിയവര്‍ സമീപം

ഹിന്ദുധര്‍മസഭയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ നടന്ന ഏക സിവില്‍കോഡ് എന്ത് എന്തിന് എന്ന വിഷയത്തെക്കുറിച്ച് നടന്ന സമ്മേളനം ബിജെപി ദേശീയ വൈസ് പ്രസിഡന്റും ഹജ്ജ് കമ്മറ്റി ചെയര്‍മാനുമായ എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു. ജി.കെ.സുരേഷ്ബാബു, അഡ്വ. ശാസ്തമംഗലം അജിത്കുമാര്‍, കാ.ഭാ. സുരേന്ദ്രന്‍ തുടങ്ങിയവര്‍ സമീപം

തിരുവനന്തപുരം: നാരായണ ഗുരുദേവനെയും രാജാറാം മോഹന്‍ റായിയെപ്പോലെയുമുള്ള നവോത്ഥാനനായകരുടെ അഭാവമാണ് ഇന്ത്യന്‍ മുസ്ലീം നേരിടുന്ന പ്രധാന പ്രശ്‌നമെന്ന് ബിജെപി ദേശീയ വൈസ്പ്രസിഡന്റും ഹജ്ജ്കമ്മിറ്റി ചെയര്‍മാനുമായ എ.പി. അബ്ദുള്ളക്കുട്ടി. ഹിന്ദുധര്‍മ്മസഭ തിരുവനന്തപുരം പ്രസ്‌ക്ലബില്‍ ‘ഏക സിവില്‍ കോഡ് എന്ത്? എന്തിന്?’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

ഭരണഘടനയില്‍ പൊതു സിവില്‍ നിയമത്തിന്റെ ആവശ്യകത വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതി മൂന്നുതവണയും വിവിധ ഹൈക്കോടതികള്‍ പത്തുതവണയും പൊതു സിവില്‍ നിയമം നടപ്പാക്കാത്തതില്‍ ശക്തമായ വിമര്‍ശനം നടത്തിയിട്ടുണ്ട്. ജസ്റ്റിസ് ഫാത്തിമാബീവി ഉള്‍പ്പെടെ നിയമരംഗത്തെ പല പ്രമുഖരും രാഷ്‌ട്രീയരംഗത്ത് ഇഎംഎസ് മുതല്‍ ആരിഫ് മുഹമ്മദ് ഖാന്‍ വരെയുള്ളവരും ഇതേ ആവശ്യം  ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഭോപ്പാലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പൊതു സിവില്‍ നിയമത്തെക്കുറിച്ച് പറഞ്ഞതോടെ മുസ്ലീങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. സിപിഎം ഇപ്പോള്‍ മുസ്ലീംലീഗിനെ കൂട്ടുപിടിക്കുകയാണ്. പണ്ട് എം.വി. രാഘവന്‍ മുസ്ലീംലീഗുമായി ചേരുന്നതിനെക്കുറിച്ചു പറഞ്ഞപ്പോള്‍ അതിനെ താത്വികമായി ന്യായീകരിച്ച ആളാണ് ഇന്നത്തെ പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവന്ദന്‍. അതിന് അദ്ദേഹത്തെ പിണറായി വിജയന്‍ മൊറാഴ ബ്രാഞ്ചിലേക്ക് തരംതാഴ്‌ത്തിയിരുന്നു. ഇന്ന് ലീഗിനെ കൂടെക്കൂട്ടി പിണറായി വിജയനോട് പ്രതികാരം ചെയ്യുകയാണ് എം.വി. ഗോവിന്ദന്‍. പിണറായിവിജയനാകട്ടെ മരുമകന് മുഖ്യമന്ത്രിസ്ഥാനം കിട്ടാന്‍ വേണ്ടി മുസ്ലീം വര്‍ഗീയതയെ കൂട്ടുപിടിക്കുകയാണ്. 1985 ല്‍ ഏകസിവില്‍കോഡിനെതിരെ സമരം നടത്തിയ ലീഗ് ‘രണ്ടുംകെട്ടും നാലുംകെട്ടും ഇഎംഎസിന്റെ ഓളേം കെട്ടും’ എന്ന് മുദ്രാവാക്യം വിളിച്ചിരുന്നു. സിപിഎം ലീഗിനോട് കൂട്ടുകൂടുന്നത് മറ്റാര് ക്ഷമിച്ചാലും ഇഎംഎസിന്റെ ഭാര്യ ആര്യാ അന്തര്‍ജ്ജനം ക്ഷമിക്കില്ല.

വിവിധ ഇസ്ലാമിക രാജ്യങ്ങളില്‍ വ്യക്തിനിയമം വിവിധ രീതികളിലാണ് നടപ്പാക്കുന്നത്. ഇതൊന്നും ഖുറാന്റെ അടിസ്ഥാനത്തിലല്ല. മുഹമ്മദ് നബിക്ക് മുഹമ്മദ് സെയ്ദ് എന്ന പേരില്‍ ഒരു ദത്തുപുത്രനുണ്ടായിരുന്നു. മൊറോക്കോയില്‍ സ്ത്രീകള്‍ക്ക് ഭര്‍ത്താവിനെ മൊഴി നല്‍കാം. പാകിസ്ഥാനില്‍ സ്ത്രീകള്‍ക്ക് നേരിട്ട് വിവാഹം കഴിക്കാം. രണ്ടുസാക്ഷികള്‍ വേണമെന്നേയുള്ളു. ഇത്തരത്തില്‍ സൗകര്യംപോലെ ഖുറാനെ ഓരോരുത്തരും വ്യാഖ്യാനിക്കുകയാണെന്നും 70 ശതമാനം ഖദീസുകളും ഖുറാന് എതിരാണെന്ന് സൗദിരാജകുമാരന്‍ തുറന്നുപറഞ്ഞിട്ടുണ്ടെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസും സിപിഎമ്മും ലീഗും ഒരുമിച്ച് നില്‍ക്കുമ്പോഴെല്ലാം ഭാരതത്തില്‍ വിഭജനം അല്ലെങ്കില്‍ കലാപം ഉണ്ടാകാറുണ്ടെന്ന് കുരുക്ഷേത്ര ചീഫ് എഡിറ്റര്‍ കാ.ഭാ.സുരേന്ദ്രന്‍ പറഞ്ഞു. രാജ്യവിഭജനത്തിനുവേണ്ടി 1940 ല്‍ ലീഗും 42 ല്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും 47 ല്‍ കോണ്‍ഗ്രസും രാജ്യവിഭജനത്തിനുവേണ്ടി പ്രമേയം പാസാക്കി. തുടര്‍ന്ന് ഹിന്ദിക്കെതിരെ, മതംമാറ്റത്തിനുവേണ്ടി, ഷാബാനുകേസില്‍, അയോധ്യതര്‍ക്കത്തില്‍, പൗരത്വനിയമത്തിനെതിരെ എന്നുവേണ്ട കലാപത്തിനുള്ള അവസരങ്ങളിലെല്ലാം ഇവര്‍ ഒത്തുകൂടുന്നുവെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. ശാസ്തമംഗലം അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. യുക്തികൊണ്ട് ചിന്തിക്കുന്നവര്‍ക്ക് അത്യാവശ്യമായ ഒന്നാണ് ഏക സിവില്‍ കോഡ് എന്ന് അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകന്‍ ജി.കെ. സുരേഷ്ബാബു, എ.കെ.എന്‍. അരുണ്‍, ഷാജു വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags: ഐഎസ്Uniform Civil CodeMuslim Leagueഎ പി അബ്ദുള്ളക്കുട്ടിമുസ്ലീം ജനസംഖ്യ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

Kerala

കാന്തപുരത്തെ ഒറ്റ തിരിഞ്ഞു ആക്രമിക്കുന്നത് ശരിയല്ലെന്ന് ഫാത്തിമ തെഹ്ലിയ

Kerala

പുതുതലമുറ കാന്തപുരത്തിന്റെ മുഖത്ത് തുപ്പും: അബ്ദുള്ളക്കുട്ടി

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

കാന്തപുരം പറഞ്ഞത് പണ്ഡിതന്റെ അഭിപ്രായം; അദ്ദേഹം ഉദ്ദേശിച്ചത് സ്ത്രീകളുടെ സുരക്ഷ, ന്യായീകരിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.