Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഐസിസ് ബന്ധമുള്ള വനിതാ ജിഹാദി സുമേര ലവ് ജിഹാദ് ട്രെയിനര്‍; ഗെയിമിംഗ് ആപ്പുകളിലൂടെ കുട്ടികളെ കുടുക്കി

അമുസ്ലീം പെണ്‍കുട്ടികളെ വലയിലാക്കി നിര്‍ബന്ധ മതംമാറ്റത്തിന് വിധേയരാക്കുക, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി റിക്രൂട്ട് ചെയ്യുക, അതുമല്ലെങ്കില്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2023, 03:40 pm IST
inIndia

ലഖ്‌നൗ: ജൂലൈ ആറിന് പിടിയിലായ മുഹമ്മദ്‌ താരിഖ് വിവിധ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളിലൂടെ ഇസ്ലാമിക് സ്റ്റേറ്റ് ആശയം പ്രചരിപ്പിച്ചിരുന്ന തീവ്രവാദിയാണെന്ന് യുപി തീവ്രവാദ വിരുദ്ധ സേന. ഗുജറാത്ത് പോലീസ് പോര്‍ബന്ദറില്‍ നിന്ന് കഴിഞ്ഞ മാസം അറസ്റ്റു ചെയ്ത ഐസിസ് തീവ്രവാദി സുമേരാ ബാനുവുമായി ഇയാള്‍ നിരന്തര സമ്പര്‍ക്കത്തിലായിരുന്നുവെന്നും യുപി എ ടി എസ്.പറയുന്നു.

അമുസ്ലീം പെണ്‍കുട്ടികളെ വലയിലാക്കി നിര്‍ബന്ധ മതംമാറ്റത്തിന് വിധേയരാക്കുക, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി റിക്രൂട്ട് ചെയ്യുക, അതുമല്ലെങ്കില്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുക തുടങ്ങിയ അജണ്ടകളോടെ നടത്തുന്ന ലവ് ജിഹാദില്‍ സുമേര പരിശീലനം കൊടുത്തിരുന്നു എന്ന് റിപ്പോര്‍ട്ട് പറയുന്നു. മുഹമ്മദ്‌ താരീഖിനും സുമേര ഇത്തരം പരിശീലനം നല്കിയിരുന്നുവത്രേ.

പോര്‍ബന്ദറില്‍ അറസ്റ്റിലായ സുമേരയുടെ ഫോണില്‍ നിന്നാണ് യുപിയിലെ മുഹമ്മദ്‌ താരീഖിനെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് കിട്ടിയത്. ഗുജറാത്ത് എ ടി എസ് ഉടനടി യുപി എ ടി എസിനെ ബന്ധപ്പെടുകയും മുഹമ്മദ്‌ അറസ്റ്റിലാവുകയുമായിരുന്നു.

സോഷ്യല്‍ മീഡിയകളിലൂടെ ഐസിസ് ആശയങ്ങള്‍ പ്രചരിപ്പിയ്‌ക്കുകയും യുവാക്കളെ തീവ്രവാദത്തിലേക്ക് നയിയ്‌ക്കുകയും ചെയ്തിരുന്ന കാര്യം ചോദ്യം ചെയ്യലില്‍ മുഹമ്മദ്‌ സമ്മതിച്ചു. തനിക്ക് ഒരു മുജാഹിദ് (ജിഹാദ് ചെയ്യുന്ന വ്യക്തി) ആകാനായിരുന്നു എപ്പോഴും ആഗ്രഹം. ബാഗ്ടാദിയുടെ ആയുധങ്ങള്‍ എപ്പോഴും തന്നെ ആകര്‍ഷിച്ചിരുന്നുവെന്ന് മുഹമ്മദ് താരിഖ് പറഞ്ഞതായി എ ടി എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പോലീസ് നടത്തിയ പരിശോധനയില്‍ മുഹമ്മദിന്റെ ഫോണില്‍ നിന്ന് പലവിധ ആയുധങ്ങള്‍ ഏന്തിയ നിരവധി ഐസിസ് തീവ്രവാദികളുടെ ചിത്രങ്ങള്‍ കണ്ടെടുത്തു. ഐസിസ് പതാകകളും, ഭീകരവാദ സാഹിത്യവും, അറബിയിലെഴുതിയ കുറിപ്പുകളും കണ്ടെടുത്തിട്ടുണ്ട്.

ഓണ്‍ലൈന്‍ ഗെയിമുകളിലൂടെ ഇരകളെ വലയില്‍ വീഴ്തുന്നതായിരുന്നു മുഹമ്മദ്‌ താരിഖിന്റെ രീതി. എടിഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിച്ച് അയാള്‍ സമീപ പ്രദേശങ്ങളിലേയും രാജ്യത്തിന്റെ പലഭാഗത്തേയും യുവാക്കളുമായി ബന്ധം സ്ഥാപിച്ചിരുന്നു. 

പൊതുവേ വീട്ടില്‍ അടച്ചിരിയ്‌ക്കുന്ന ഒതുങ്ങിയ സ്വഭാവക്കാരനാണ് ഇയാള്‍. അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ വല്ലപ്പോഴും മാര്‍ക്കറ്റില്‍ പോകുന്നത് മാത്രമാണ് പൊതു സമ്പര്‍ക്കം. സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകനായിരുന്ന അച്ഛനോടും അമ്മയോടും കുടുംബത്തോടും ഒപ്പമായിരുന്നു താമസം. സഹോദരന്‍ തയ്യല്‍ ജോലിചെയ്യുന്നു. സോഷ്യല്‍ മീഡിയകളിലൂടെ ഐസിസ് തീവ്രവാദം പ്രചരിപ്പിയ്‌ക്കുന്നയാളാണ് താരീഖെന്ന് സമീപ വാസികള്‍ പോലും അറിഞ്ഞത് ഇയാള്‍ പോലീസ് പിടിയിലായപ്പോഴാണ്.

ഒരു ടെലഗ്രാം ഗ്രൂപ്പിലൂടെയാണ് യുവാക്കളെ വലയിലാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സുമേരയില്‍ നിന്ന് ഇയാള്‍ക്ക് കിട്ടിയിരുന്നത്. ഈ ഗ്രൂപ്പിന്റെ അഡ്മിന്‍ ഇപ്പോള്‍ ഹജ്ജ് യാത്രയിലാണ്. എന്നാല്‍ സോഷ്യല്‍ മീഡിയകള്‍ വഴിയും ഓണ്‍ലൈന്‍ ഗെയിമിംഗ് ആപ്പുകള്‍ വഴിയും ഇയാളുമായി ബന്ധം സ്ഥാപിച്ചിരുന്ന എല്ലാ ചെറുപ്പക്കാരും നിരീക്ഷണത്തിലാണെന്ന് പോലീസ് പറയുന്നു.

തീവ്രവാദ വിരുദ്ധ സേനയുടെ കണ്ടെത്തല്‍ അനുസരിച്ച് താരിഖ് ഗോരഖ്പൂരിലെ ഖൂനിപൂര്‍ പ്രദേശത്തു നിന്നുള്ളയാളാണ്. 2019 ലെ സി എ എ (പൗരത്വ ഭേദഗതി നിയമം) വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ട ഇടങ്ങളില്‍ ഒന്നാണിത്. താരിഖിന്റെ ലോക്കലിറ്റിയില്‍ നിന്ന് ധാരാളം പേര്‍ പ്രസ്തുത കലാപത്തില്‍ സജീവമായിരുന്നു എന്ന് എ ടി എസ് ഉറപ്പിച്ചു പറയുന്നു.

ജൂണ്‍ ആറിന് ഇസ്ലാമിക് സ്റ്റേറ്റിന്റെ ഒരു മോഡ്യൂളിനെ തകര്‍ത്തുകൊണ്ട് പോര്‍ബന്ദറില്‍ നിന്ന് നാല് തീവ്രവാദികളെ അറസ്റ്റു ചെയ്തിരുന്നു. താരിഖിന്റെ പരിശീലക സുമേരാ ബാനു അവരില്‍ ഒരാളായിരുന്നു. ഉബൈദ് നാസിര്‍ മിര്‍, ഹനാന്‍ ഹയാത് ഷാല്‍, മുഹമ്മദ്‌ ഹാജിം ഷാ എന്നിവരാണ് മറ്റു മൂന്നു പേര്‍. സുമേരാ ബാനു സൂറത്ത് സ്വദേശിയാണ്. ബാക്കി മൂന്നു പേരും കാശ്മീരില്‍ നിന്നും ഉള്ളവരാണ്.

പിടിയിലാവുമ്പോള്‍ മൂന്നു കാശ്മീരികളും അവരുടെ കടിഞ്ഞാണ്‍ പിടിയ്‌ക്കുന്ന ഐസിസ് തീവ്രവാദി അബു ഹംസയുടെ സഹായത്തോടെ കടല്‍ മാര്‍ഗ്ഗം ഇസ്ലാമിക് സ്റ്റേറ്റിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ISKP (ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് കൊറാസാന്‍ പ്രോവിന്‍സ്) സാഹിത്യവും കത്തികള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും ഇവരില്‍ നിന്ന് കണ്ടെടുക്കുകയുണ്ടായി. തുടര്‍ന്ന് നിരവധി ദിവസങ്ങള്‍ തുടര്‍ച്ചയായി റെയിഡുകള്‍ നടത്തിയാണ് തീവ്രവാദ വിരുദ്ധ സേന കൂടുതല്‍ തീവ്രവാദികളെ പിടിച്ചത്.

അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തന നിരതമായ സംഘടനയാണ് ISKP. പിടിയിലായവരെല്ലാം ഇതിന്റെ സജീവ അംഗങ്ങളും തമ്മില്‍ സമ്പര്‍ക്കത്തിലുള്ളവരും ആയിരുന്നു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇവരെല്ലാം പോര്‍ബന്ദറില്‍ നിന്ന് അഫ്ഗാനിസ്ഥാനിലേയ്‌ക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു.

സുമേര പിടിയിലായതോടെ അന്വേഷണം മുഹമ്മദ്‌ താരീഖിലേക്ക് എത്തി. തുടര്‍ന്ന് ജൂലൈ 6 ന് താരീഖ് പിടിയിലായി. ഇറാന്‍ സ്വദേശിയായ അബു ഹംസയുമായി നിരന്തര സമ്പര്‍ക്കത്തിലായിരുന്നു സുമേരാ ബാനു. തീവ്രവാദ പരിശീലനത്തിനായി കടല്‍ മാര്‍ഗ്ഗം ഇറാനിലേക്ക് കടക്കാനായിരുന്നു ഇവരുടെ പ്ലാന്‍. മുസ്ലീം യുവാക്കള്‍ക്ക് ലവ് ജിഹാദില്‍ പരിശീലനം നല്‍കിക്കൊണ്ട് ഇന്ത്യയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ വ്യാപനത്തിന് ഒത്താശ ചെയ്യുകയായിരുന്നു ഈ സ്ത്രീ. അന്താരാഷ്‌ട്ര ബന്ധങ്ങളുള്ള നിരവധി ഇസ്ലാമിക ഗ്രൂപ്പുകള്‍ സംഘടനാ പിന്തുണയും സാമ്പത്തിക പിന്തുണയും നല്കി നടപ്പാക്കിക്കൊണ്ടിരിയ്‌ക്കുന്ന മതവ്യാപന പദ്ധതിയാണ് ലവ് ജിഹാദ് എന്നാണ് ഇതിലൂടെ വീണ്ടും തെളിയുന്നത്.

Tags: എടിഎസ്ഇസ്ലാംവല്‍ക്കരണംഅഫ്ഗാനിസ്ഥാന്‍ഓണ്‍ലൈന്‍ ഗെയിംലവ് ജിഹാദ്ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് കൊറാസാന്‍ പ്രോവിന്‍സ്terroristsISISislamistsJihadi Terrorism
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

India

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

News

ബലൂചിസ്ഥാനിൽ കനത്ത ‘യുദ്ധ’മാണ്; നാലു ദിവസം, കൊല്ലപ്പെട്ടത് 92 ‘പോരാളി’കൾ

India

മസൂദ് അസറിന്റെ ‘ദർശ്-ഇ-ജിഹാദ്’ ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്തു : ഭീകരർ ഒത്തുകൂടിയതും പദ്ധതി മെനഞ്ഞതും മദ്രസയിൽ , ലക്ഷ്യം രഥഘോഷയാത്രയോ ? 

India

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭർത്താവിനൊപ്പം രുദ്രാഭിഷേകത്തിൽ പങ്കെടുത്ത് അഫ്സാന ഖാൻ ; അള്ളാഹു ക്ഷമിക്കില്ല , നരകത്തിലേയ്‌ക്കുള്ള പാതയിലാണെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

ഇന്ന് തെരഞ്ഞെടുപ്പ് നടന്നാൽ പോലും അധികാരത്തിലേറുക മോദി തന്നെ : പിന്തുണച്ച് 49 ശതമാനം പേർ ; രാഹുലിന്റെ പിന്തുണ 27 ശതമാനം

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

മദ്രസകൾ നടത്തിയ നബിദിനാഘോഷത്തിൽ പട്ടാളവേഷത്തിൽ മുസ്ലീം യുവാക്കൾ : ലക്ഷ്യമിടുന്നത് വൻ അട്ടിമറി ? കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണമെന്ന് ആവശ്യം

172-ാമത് ഗുരുദേവജയന്തി: ഉപനിഷത്ത് ദര്‍ശനത്തിന്റെ പ്രായോഗിക രൂപം

എസ്-400 പ്രതിരോധത്തിൽ പാകിസ്ഥാൻ ഭയന്ന് വിറച്ചു : ഇന്ത്യയുടെ സുദർശൻ ചക്രം കണ്ടെത്താൻ ഇസ്ലാമാബാദ് ചാരന്മാരെ അയച്ചുവെന്ന് മുൻ എയർ മാർഷൽ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.