Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പശ്ചിമബംഗാളിലെ അക്രമവാഴ്ച

പശ്ചിമബംഗാളിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമങ്ങള്‍ ആ സംസ്ഥാനത്ത് നിയമവാഴ്ച അസാധ്യമാണെന്നതിന്റെ തെളിവാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറത്തുവരുന്നതിനു മുന്‍പുതന്നെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്സുകാര്‍ അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു.

Janmabhumi Online by Janmabhumi Online
Jul 10, 2023, 05:00 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

പശ്ചിമബംഗാളിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമങ്ങള്‍ ആ സംസ്ഥാനത്ത് നിയമവാഴ്ച അസാധ്യമാണെന്നതിന്റെ തെളിവാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറത്തുവരുന്നതിനു മുന്‍പുതന്നെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്സുകാര്‍ അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ സാവകാശം ലഭിക്കാത്ത വിധമാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിനെതിരായ പ്രതിഷേധത്തെ അക്രമംകൊണ്ട് നേരിടുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്സുകാര്‍ ചെയ്തത്. സമാധാനപരമായ തെരഞ്ഞെടുപ്പ് അസാധ്യമാണെന്ന് വിലയിരുത്തി സംസ്ഥാനവ്യാപകമായി കേന്ദ്രസേനയെ വിന്യസിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചതിനെതിരെയും ഭരണകക്ഷിയായ തൃണമൂല്‍ രംഗത്തുവന്നു. കേന്ദ്രസേനയല്ല, ജനങ്ങളാണ് വോട്ടുചെയ്യുന്നതെന്നായിരുന്നു പ്രചാരണം. കോടതിയുടെ നിദ്ദേശപ്രകാരമാണ് കേന്ദ്രസേനയെ വിന്യസിച്ചതെങ്കിലും കേന്ദ്രസര്‍ക്കാരിനെയും ഗവര്‍ണറെയും കുറ്റപ്പെടുത്തുകയാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജിയും അവരുടെ പാര്‍ട്ടി നേതാക്കളും ചെയ്തത്. കേന്ദ്രസേനയുടെ സാന്നിധ്യമുള്ളതിനാല്‍ നേരത്തെ ആസൂത്രണം ചെയ്ത തെരഞ്ഞെടുപ്പ് അട്ടിമറികള്‍ നടത്താന്‍ കഴിയാത്തതിന്റെ അമര്‍ഷം പ്രകടിപ്പിക്കുകയായിരുന്നു ഇവര്‍. എന്നിട്ടും പോളിങ് ദിനത്തില്‍ അവര്‍ അഴിഞ്ഞാടുകതന്നെ ചെയ്തു.

മമതാ ബാനര്‍ജി മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം പടിപടിയായി ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യുന്നതാണ് ബംഗാളില്‍ കണ്ടത്. അക്രമവും അഴിമതിയും ഭരണത്തിന്റെ മുഖമുദ്രയായി മാറി. ഇതിനെതിരായി ഉയരുന്ന പ്രതിഷേധത്തെ പോലീസിനെക്കൊണ്ടും പാര്‍ട്ടി ഗുണ്ടകളെക്കൊണ്ടും നേരിടുകയായിരുന്നു. കൊലപാതകങ്ങളുടെ ഒരു പരമ്പരതന്നെയാണ് നടന്നത്. പ്രതിപക്ഷ പാര്‍ട്ടികളെ ഭയപ്പെടുത്തി പ്രവര്‍ത്തനത്തില്‍നിന്ന് പിന്മാറ്റുകയെന്നതായിരുന്നു ലക്ഷ്യം. മമതയുമായി ഒത്തുകളിക്കുന്ന കോണ്‍ഗ്രസ്സും സിപിഎമ്മും ഇതിന് കീഴടങ്ങിയപ്പോള്‍ ബിജെപി മാത്രമാണ് ഈ അക്രമപ്രവര്‍ത്തനങ്ങളെയും ഏകാധിപത്യത്തെയും നേരിട്ടത്. മമതയുടെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി വലിയ മുന്നേറ്റമുണ്ടാക്കി. നിയമസഭയിലെ പ്രധാന പ്രതിപക്ഷമായി മാറുകയും ചെയ്തു. ഒരുവര്‍ഷത്തിനകം ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതാണ് ഇപ്പോഴത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അക്രമത്തിലൂടെ വിജയം നേടാന്‍ മമതയെ പ്രേരിപ്പിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വിജയസാധ്യതയെയും അത് ബാധിക്കും. 2018 ല്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ അനുവദിക്കാതെ 34 ശതമാനം സീറ്റുകളും തൃണമൂല്‍ നേടിയിരുന്നു. ഇതേ തന്ത്രമാണ് ഇക്കുറിയും പ്രയോഗിച്ചത്. മുഖ്യമന്ത്രിയായിത്തീര്‍ന്ന മമതയുടെ കീഴില്‍ ഒരു തെരഞ്ഞെടുപ്പും നീതിപൂര്‍വം നടന്നിട്ടില്ല. ജനങ്ങള്‍ക്ക് നിര്‍ഭയമായി വോട്ടു ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഈ ഏകാധിപത്യത്തിന് അന്ത്യം കുറിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Tags: സുവേന്ദു അധികാരിviolenceബംഗാള്‍തൃണമൂല്‍ കോണ്‍ഗ്രസ്തൃണമൂല്‍ ഗുണ്ടായിസം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാന്റെ ഉറക്കംകെടുത്തി സിന്ധൂനദീജലം; പഞ്ചാബിലെ കര്‍ഷകര്‍ക്ക് കൂടുതല്‍ ജലമെത്തിക്കാന്‍ നീക്കം; സിന്ധില്‍ മന്ത്രിയുടെ വീട് കത്തിച്ചു

Kerala

ഭര്‍ത്താവും ഭാര്യയും തമ്മിലുളള തര്‍ക്കം പരിഹരിക്കാന്‍ എത്തിയ പൊലീസുകാരന് വെട്ടേറ്റു

India

സിന്ധ് നദിയിൽ നിന്ന് വെള്ളം തിരിച്ചുവിടാൻ നീക്കം : പാകിസ്ഥാനിൽ മന്ത്രിയുടെ വീടിന് തീയിട്ട് പ്രതിഷേധക്കാർ

Kerala

കോട്ടയം മെഡിക്കല്‍ കോളേജില്‍ പൊലീസുകാരന് കുത്തേറ്റു, കുത്തിയത് ഇതര സംസ്ഥാന തൊഴിലാളി

Kerala

ഇടകൊച്ചി ക്രിക്കറ്റ് ടര്‍ഫില്‍ കൂട്ടയടി, 5 പേര്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

ഗുകേഷ് വീണു, മാഗ്സന് കാള്‍സന്‍ നോര്‍വ്വെ ചെസ് ചാമ്പ്യന്‍

മലപ്പുറത്ത് 25 കാട്ടുപന്നികളെ വെടിവച്ച് കൊന്നു

മുംബൈ കോര്‍പറേഷന്‍ വേണ്ടെന്ന് വെച്ച തുര്‍ക്കിയുടെ റോബോട്ടിക് ലൈഫ് ബോയ് (ഇടത്ത്)

തുര്‍ക്കി കമ്പനിയോട് നോ പറഞ്ഞ് മുംബൈ കോര്‍പറേഷന്‍; തുര്‍ക്കിയുടെ റോബോട്ടിക് ലൈഫ് ബോയ് വേണ്ട, തുര്‍ക്കി കമ്പനിക്ക് 64 ലക്ഷം നഷ്ടം

കൊഴിഞ്ഞാമ്പാറയില്‍ സ്‌കൂട്ടര്‍ കുഴിയില്‍ വീണ് മറിഞ്ഞ് യുവതി മരിച്ചു

പാലക്കാട് തെരുവുനായ ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്ക്

ബസിന്റെ എയര്‍ലീക്ക് പരിശോധിക്കവെ തല കുടുങ്ങി മെക്കാനിക് മരിച്ചു

ചെന്നിര്‍ക്കര പ്രക്കാനത്ത് മാലിന്യം തള്ളാന്‍ ശ്രമിച്ച ലോറി നാട്ടുകാര്‍ തടഞ്ഞു

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) പഴയ കമ്പനിയായ മൈക്രോമാക്സ് മൊബൈല്‍ ലോഗോ (വലത്ത് മുകളില്‍) പുതിയ കമ്പനി ഭഗവതി പ്രൊഡക്ട്സ് ലിമിറ്റഡ് (വലത്ത് താഴെ)

നടി അസിന്റെ ഭര്‍ത്താവിന്റെ 10,400 കോടി വിറ്റുവരവുള്ള മൊബൈല്‍ കമ്പനി തകര്‍ന്നു; തളരാതെ തിരിച്ചു വരവ്, പുതിയ കമ്പനിക്ക് 6200 കോടി വിറ്റുവരവ്

ഇസ്രയേലുമായുള്ള മുഴുവൻ ബന്ധവും ഇന്ത്യ ഉടൻ അവസാനിപ്പിക്കണം ; ഇനി ഇസ്രായേലിന് ആയുധം നൽകരുതെന്നും എം എ ബേബി

ന്യൂറോ ഇന്റര്‍വെന്‍ഷണല്‍ ശസ്ത്രക്രിയകള്‍ മാത്രമാണ് മാറ്റിയതെന്ന് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies