ഒട്ടാവ: ഖാലിസ്ഥാന്‍ ഭീകരര്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി കാനഡയിലെ ഇന്ത്യന്‍ സമൂഹം. ഇന്ത്യന്‍ നയതന്ത്ര വിദഗ്ധരെ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് ത്രിവര്‍ണ പതാകയുമേന്തിയാണ് ഇന്ത്യന്‍ സമൂഹം കോണ്‍സുലേറ്റ് ഓഫീസിന് മുന്പില് പ്രകടനം നടത്തിയത്.
ഭാരത് മാതാ കീ ജയ്, വന്ദേമാതരം, ലോങ് ലിവ് ഇന്ത്യ, ഖാലിസ്ഥാന്‍ മൂര്‍ദ്ദാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് ഇന്ത്യന്‍ സമൂഹം രംഗത്തെത്തിയത്. ഖാലിസ്ഥാനികള്‍ സിഖുകാരല്ലെന്നും ഖാലിസ്ഥാനി ഭീകരര്‍ക്കുള്ള പിന്തുണ കാനഡ അവസാനിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ഖാലിസ്ഥാനി ഭീകരര്‍ക്കെതിരെ കോണ്‍സുലേറ്റിന് മുന്‍പിലായി തങ്ങള്‍ നിലയുറപ്പിച്ചതായി ഇന്ത്യന്‍ സമൂഹത്തിന്റെ പ്രതിനിധി സുനില്‍ അറോറ പറഞ്ഞു. തെറ്റായ വിവരങ്ങളാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളെ വധിക്കുമെന്ന ഭീഷണിയെ നേരിടുമെന്നും ഇവര്‍ പറഞ്ഞു.
ഇന്ത്യക്കെതിരെ ഖാലിസ്ഥാനികള്‍ കൊട്ടിഘോഷിച്ചു നടത്തിയ പ്രതിഷേധം പൊളിഞ്ഞു. ആയിരങ്ങള്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇരുനൂറോളം പേര് മാത്രമാണ് പങ്കെടുത്തത്. ഭീകരര്‍ക്കെതിരെ ഇന്ത്യന്‍ സമൂഹം പ്രതിഷേധവുമായി രംഗത്തെത്തിയതോടെ അക്ഷരാര്‍ഥത്തില്‍ ഭീകരര്‍ ഒറ്റപ്പെടുകയായിരുന്നു. ബ്രിട്ടനില്‍ നടത്തിയ ഖാലിസ്ഥാന്‍ പ്രതിഷേധത്തില്‍ വെറും മുപ്പതുപേര്‍ മാത്രമാണ് പങ്കെടുത്തത്. ഇത് ബ്രിട്ടീഷ് പോലീസിനെ വരെ അത്ഭുതപ്പെടുത്തി.
വന്‍ പ്രതിഷേധം പോലീസ് പ്രതീക്ഷിച്ചിരുന്നു. ഖാലിസ്ഥാന്‍ ഭീകരര്‍ അജ്ഞാതരുടെ വെടിയേറ്റ് മരിക്കാന്‍ തുടങ്ങിയതോടെ ഭീകരര്‍ ആകെ ഭയപ്പാടിലാണ്. ഇതാണ് പ്രതിഷേധത്തില്‍ നിസാര ആളുകള്‍ മാത്രം പങ്കെടുത്തതെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: