Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തിരുവനന്തപുരത്തെ കിണര്‍ ദുരന്തം ആകസ്മികം; രക്ഷാദൗത്യം ദുഷ്‌കരം

മണ്ണിന് ഇളക്കം തട്ടുന്നത് മനസിലാക്കിയ മണികണ്ഠന്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ കിണര്‍ വലിയ ശബ്ദത്തോടെ ഇടിഞ്ഞ് താഴുകയായിരുന്നു. നാല്പത് അടിയോളം മണ്ണ് മൂടിയ മഹാരാജന്റെ നിലവിളി കിണറിനുള്ളില്‍ കുടുങ്ങി. ഒന്നും ചെയ്യാനാകാതെ നിസഹായരായി നിന്ന സഹപ്രവര്‍ത്തകരുടെ ഉച്ചത്തിലുള്ള വിളികേട്ടെത്തിയ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളു.

Janmabhumi Editorial Desk by Janmabhumi Editorial Desk
Jul 9, 2023, 08:56 am IST
in Thiruvananthapuram
FacebookTwitterWhatsAppTelegramLinkedinEmail

സതീഷ് കരുംകുളം

തിരുവനന്തപുരം: മുക്കോല സര്‍വശക്തിപുരം സ്വദേശി സുകുമാരന്റെ വീട്ടിലെ കിണറിനുള്ളിലെ നിര്‍ത്തിവച്ച പണി ഇന്നലെ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് മഹാരാജനും മണികണ്ഠനും ദുരന്തത്തിലേക്ക് ഇറങ്ങിയത്. മണികണ്ഠന്‍ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടപ്പോള്‍ മഹാരാജന്‍ ദുരന്തത്തിനിരയായി.

മണ്ണിന് ഇളക്കം തട്ടുന്നത് മനസിലാക്കിയ മണികണ്ഠന്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ കിണര്‍ വലിയ ശബ്ദത്തോടെ ഇടിഞ്ഞ് താഴുകയായിരുന്നു. നാല്പത് അടിയോളം മണ്ണ് മൂടിയ മഹാരാജന്റെ നിലവിളി കിണറിനുള്ളില്‍ കുടുങ്ങി. ഒന്നും ചെയ്യാനാകാതെ നിസഹായരായി നിന്ന സഹപ്രവര്‍ത്തകരുടെ ഉച്ചത്തിലുള്ള വിളികേട്ടെത്തിയ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളു.

കഴിഞ്ഞ ആഴ്ചയില്‍ നാല് ദിവസത്തെ പണിക്ക് ശേഷം മഴ കണക്കിലെടുത്ത് പണി നിര്‍ത്തിവച്ച കിണര്‍ ചതിക്കില്ലെന്ന ഉറച്ച വിശ്വാസത്തില്‍ മഹാരാജനും സംഘവും ഇന്നലെ അവസാനഘട്ട ജോലിക്കിറങ്ങിയത്. മഹാരാജനെ കൂടാതെ കരാര്‍ ഏറ്റെടുത്ത പുന്നകുളം സ്വദേശി മണികണ്ഠന്‍, മുക്കോല സ്വദേശികളായ വിജയന്‍, ശേഖര്‍, കണ്ണന്‍ എന്നിവര്‍ രാവിലെ ഏഴരയോടെയാണ് കിണറിന്റെ ഉടമസ്ഥനായ മുക്കോല സര്‍വശക്തിപുരം സ്വദേശി സുകുമാരന്റെ വീട്ടില്‍ എത്തിയത്.

90 അടിയോളം താഴ്ചയുള്ള കിണറിനുള്ളില്‍ നേരത്തെ ഉണ്ടായിരുന്ന പതിനാറ് റിംഗുകള്‍ക്ക് പുറമെ പുതിയതായി ഇറക്കിയ പതിനഞ്ച് റിംഗുകള്‍ കൂടി അടുക്കിയിരുന്നു. ഇന്നലത്തെ പ്രധാന ദൗത്യം കിണറിനുള്ളിലെ മണ്ണും നേരത്തെ കുടുങ്ങിയ പമ്പ്‌സെറ്റും പുറത്തെടുകയായിരുന്നു. പണി ഏറ്റെടുത്ത മണികണ്ഠനും മഹാരാജനും കിണറിനുള്ളില്‍ ഇറങ്ങി.

ചെളിയില്‍ പുതഞ്ഞു കിടന്ന മോട്ടോര്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പത്തടിയോളം ഉയരത്തില്‍ വെള്ളം പൊങ്ങി. ദുഷ്‌കരമെന്ന് മനസിലാക്കിയ തൊഴിലാളികള്‍ മോട്ടോര്‍ കരയ്‌ക്കെത്തിക്കുന്നതിനുള്ള ശ്രമം ഉപേക്ഷിച്ച് പുറത്ത് കടക്കാന്‍ തീരുമാനിച്ചു.

ഇതിനിടയില്‍ മുകളില്‍ നിന്നുള്ള മണ്ണിന് ഇളക്കം തട്ടുന്നതായി മനസിലാക്കിയ മണികണ്ഠന്‍ മഹാരാജനോട് രക്ഷപ്പെടാന്‍ ആവശ്യപ്പെട്ടശേഷം വേഗത്തില്‍ മുകളിലേക്ക് കയറി രക്ഷപ്പെട്ടു. അപകടം മനസിലാക്കി മുകളിലേക്ക് കയറാന്‍ തുടങ്ങുന്നതിനിടയില്‍ റിംഗുകള്‍ തകര്‍ത്ത മണ്‍കൂന വലിയ ശബ്ദത്തോടെ താഴേക്ക് പതിക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ കിണറിന്റെ ആഴം നേര്‍പകുതിയായി ഉയര്‍ന്നു.

ഇതിനിടയില്‍പ്പെട്ട് അമര്‍ന്ന മഹാരാജന്റെ നിലവിളിയും ആരും കേട്ടില്ല. മഴ പെയ്തു കുതിര്‍ന്നതിനാല്‍ മണ്ണ് മാറ്റാനുള്ള ദൗത്യം അതീവദുഷ്‌കരമായി. ഉപജീവനത്തിനായുള്ള കിണര്‍ പണിക്കിടയില്‍ മണ്ണിനടിയില്‍ അകപ്പെട്ട് മണിക്കൂറുകള്‍ കഴിഞ്ഞും പുറത്തെടുക്കാനാകാത്ത തൊഴിലാളിയുടെ ജീവനുവേണ്ടി ഒരു നാട് മുഴുവന്‍ പ്രാര്‍ത്ഥനയിലാണ്.

Tags: keralaതിരുവനന്തപുരംwellfire force
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിതീവ്ര മഴ : അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് : ശക്തമായ കാറ്റിനും സാധ്യത

Environment

കേരള തീരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Agriculture

കേന്ദ്രം കൂട്ടും, കേരളം കുറയ്‌ക്കും, അതാണുപതിവ്! ഇത്തവണയെങ്കിലും നെല്‍കര്‍ഷകര്‍ക്കു കൂടിയ വില ലഭിക്കുമോ?

Kerala

കാറ്റിലും മഴയിലും വൈദ്യുതി പുനസ്ഥാപിക്കല്‍: ദുരന്ത നിവാരണ നിയമം ബാധകമാക്കി, ഫയര്‍ഫോഴ്‌സും സഹായിക്കണം

Kerala

വന്യജീവി ഭീഷണി: പ്രശ്‌നത്തെ കേന്ദ്രത്തിന്റെ തലയിലിട്ടു കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍, നീക്കം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞത്ത് നിന്ന് മീന്‍പിടിക്കാന്‍ പോയി കാണാതായ 8 മത്സ്യത്തൊഴിലാളികളെ കണ്ടെത്തി,ഇനി കണ്ടെത്തേണ്ടത് ഒരാളെ

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം, കേരളത്തില്‍ വ്യാപനം കൂടുതല്‍, ഒരു മരണം സ്ഥിരീകരിച്ചു

വീർ സവർക്കറുടെ കൊച്ചുമകന്റെ മാതൃപരമ്പരയെക്കുറിച്ചറിയണം ; രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജി പൂനെ കോടതി തള്ളി

അഫ്രീദിയെ പോലൊരാള്‍ ക്ഷണിക്കാതെ വന്നുവെന്ന് വിശ്വസിക്കാനാകില്ല : കേട്ടുകൊണ്ടിരിക്കുന്നവരെല്ലാം തലച്ചോറ് എ.കെ.ജി സെന്‍ററില്‍ കൊണ്ട് പണയം വച്ചവരല്ല

അദാനി പോര്‍ട്സ് പുറത്തിറക്കിയ 5000 കോടി രൂപയുടെ കടപ്പത്രം മുഴുവന്‍ എല്‍ഐസി വാങ്ങി ; എല്‍ഐസി ഓഹരി വില കുതിയ്‌ക്കുന്നു

അനശ്വര രാജൻ ഇത്തിരി ബോൾഡാണ്..ഒത്തിരി ബ്യൂട്ടിഫുള്ളാണ്; ‘വ്യസനസമേതം ബന്ധുമിത്രാദികൾ’ ജൂൺ 13ന്..

27 വര്‍ഷം ഒരു ആശുപത്രിയില്‍ സേവനം; പാവങ്ങളുടെ ഡോക്ടര്‍ സര്‍വീസില്‍ നിന്നും വിരമിച്ചു

‘പാക് താരങ്ങൾ പരിപാടിയിൽ ക്ഷണിക്കാതെ നുഴഞ്ഞു കയറിയവർ’; വിചിത്ര വിശദീകരണവുമായി ദുബായ് മലയാളി സംഘടന

പൊള്ളുന്ന വിലയും കുതിച്ചുയരുന്ന വിലക്കയറ്റതോതുമാണ് പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷിക സമ്മാനം: ബിജെപി നേതാവ് എന്‍. ഹരി

തലയും പിള്ളേരുമായി ‘ഛോട്ടാ മുംബൈ’ ജൂൺ 06ന്, ഉദയൻ 20നും തീയേറ്ററിലേക്ക്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies