Saturday, May 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നേട്ടത്തിലേയ്‌ക്കുള്ള പടികള്‍…

പ്രകൃതിയുടെ സന്തുലനാവസ്ഥ നിലനിര്‍ത്തുന്നത് വൃക്ഷങ്ങളാണ്. അവയുടെ നാശം സര്‍വജീവജാലങ്ങളുടെയും നാശമാണ്. അതിനാല്‍ ഭവനങ്ങള്‍ നിര്‍മിക്കുമ്പോള്‍ വന്‍വൃക്ഷങ്ങള്‍ വെട്ടി നശിപ്പിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഒരു വൃക്ഷം നശിക്കുമ്പോള്‍ ചെറുതും വലുതുമായ വളരെയധികം പ്രാണികളുടെയും പക്ഷികളുടെയും ആവാസസ്ഥാനമാണ് നശിക്കുന്നത്.

Janmabhumi Online by Janmabhumi Online
Jul 7, 2023, 03:49 pm IST
in Vasthu
FacebookTwitterWhatsAppTelegramLinkedinEmail

ഡോ.കെ. മുരളീധരന്‍നായര്‍

വീട് വയ്‌ക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന് സമീപം വലിയൊരു വൃക്ഷം നിന്നാല്‍ അത് എങ്ങനെ പരിപാലിക്കണം?

പ്രകൃതിയുടെ സന്തുലനാവസ്ഥ നിലനിര്‍ത്തുന്നത് വൃക്ഷങ്ങളാണ്. അവയുടെ നാശം സര്‍വജീവജാലങ്ങളുടെയും നാശമാണ്. അതിനാല്‍ ഭവനങ്ങള്‍ നിര്‍മിക്കുമ്പോള്‍ വന്‍വൃക്ഷങ്ങള്‍ വെട്ടി നശിപ്പിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഒരു വൃക്ഷം നശിക്കുമ്പോള്‍ ചെറുതും വലുതുമായ വളരെയധികം പ്രാണികളുടെയും പക്ഷികളുടെയും ആവാസസ്ഥാനമാണ് നശിക്കുന്നത്.

വീട്ടിലേക്ക് കയറുന്ന പടികള്‍ എത്രയെണ്ണമാണ് വേണ്ടത്?

വീട്ടിലേക്കു കയറുന്ന പടികള്‍ ഇരട്ട സംഖ്യയില്‍ നില്ക്കണം. രണ്ട്, നാല്, ആറ്, എട്ട് എന്നീ ക്രമത്തില്‍ പണ്ടത്തെ കണക്കനുസരിച്ച്, ലാഭം, നഷ്ടം, ലാഭം എന്ന രീതിയില്‍ ലാഭത്തിലേക്ക് കാലെടുത്തു വയ്‌ക്കണം. സ്‌റ്റെയര്‍കെയ്‌സ് പടിയായിരുന്നാലും ഇതു തന്നെയാണ് തത്ത്വം. വീടിന്റെ കട്ടിളപ്പടി, ജനല്‍ എന്നിവയും ഇരട്ടസംഖ്യയില്‍ വരുന്നതാണ് ഉത്തമം.

ഒരു വീട്ടില്‍ രണ്ട് അടുക്കള, രണ്ട് പൂജാമുറി എന്നിവ വരാമോ?

ഒരു കുടുംബമാണ് താമസിക്കുന്നതെങ്കില്‍ ഒരുനില വീടിനകത്ത് ഒരു അടുക്കളയും ഒരു പൂജാമുറിയുമാണ് ഉത്തമം. രണ്ടാമത്തെ നിലയ്‌ക്ക് പുറത്തുകൂടി സ്‌റ്റെയര്‍കെയ്‌സ് ഉണ്ടെങ്കില്‍ അവിടെയും ഒരു അടുക്കളയും പൂജാമുറിയും വരുന്നതില്‍ തെറ്റില്ല.

വീടിനെ സംബന്ധിച്ച് പ്രധാന ബെഡ്‌റൂം എവിടെ വരണം?  കുട്ടികളുടെ പഠനമുറി കിടപ്പുമുറി എവിടെ വരണം? മാതാപിതാക്കളുടെ ബെഡ്‌റൂം എവിടെ ആയിരിക്കണം?

പ്രധാന ബെഡ്‌റൂം എല്ലാം തന്നെ വീടിന്റെ തെക്കു ഭാഗത്തായിരിക്കണം. മാസ്റ്റര്‍ ബെഡ്‌റൂം തെക്കു പടിഞ്ഞാറേ ഭാഗമായ കന്നിമൂലയില്‍ എടുക്കണം. ദമ്പതിമാര്‍ കിടക്കേണ്ടത് ഈ മുറിയിലാണ്. കട്ടില്‍ ഇടേണ്ടത് ഒന്നുകില്‍ തെക്കോട്ടു തലവച്ചു കിടക്കുന്ന രീതിയിലായിരിക്കണം. അല്ലെങ്കില്‍ കിഴക്കോട്ടു തലവച്ച് കിടക്കണം. കൂടാതെ കന്നിമൂലയില്‍ ഒരു അലമാര തെക്കേ ചുമരില്‍ പണിഞ്ഞ് വടക്കോട്ടു നോക്കി (കുബേരദിക്ക്) ഇരിക്കുന്ന രീതിയില്‍ പണിയണം. ഈ അലമാരയില്‍ വീടിന്റെ പ്രമാണം, വിലപ്പെട്ട വസ്തുക്കള്‍, ആഭരണം എന്നിവ സൂക്ഷിച്ചാല്‍ അവയ്‌ക്ക് വളര്‍ച്ചയുണ്ടാകും. വീട്ടിലെ പ്രായമായ പെണ്‍കുട്ടികള്‍ കിടക്കേണ്ട മുറി വടക്കു പടിഞ്ഞാറുഭാഗത്ത് (വായുകോണ്‍) ഉള്ളതായിരിക്കണം. എന്നാല്‍, അവരുടെ ആരോഗ്യം, മാനസികാവസ്ഥ, പഠനം ഇവയെല്ലാം തന്നെ ഉന്നത നിലവാരം പുലര്‍ത്തും. കുട്ടികളുടെ പഠനമുറിയും കിടപ്പുമുറിയും കിഴക്കു വശത്തോ, പടിഞ്ഞാറു വശത്തോ വരുന്നതാണ് ഉത്തമം. മുതിര്‍ന്ന മാതാപിതാക്കള്‍ക്ക് ഈശാനകോണിലുള്ള (വടക്കുകിഴക്കു ഭാഗം) മുറി കിടപ്പു മുറിയായി ഉപയോഗിക്കുന്നത് നല്ലതാണ്.  തെക്കുകിഴക്കേ ഭാഗത്തുള്ള (അഗ്നികോണ്‍) മുറി കംപ്യൂട്ടര്‍ കൈകാര്യം ചെയ്യുന്ന മുറിയായിട്ടും ഇലക്ട്രിക് സംബന്ധമായ സാധനങ്ങള്‍ സ്‌റ്റോര്‍ ചെയ്യുന്ന മുറിയായിട്ടും ഉപയോഗിക്കുന്നത് ഉത്തമമാണ്.

വീടിനകത്ത് മൂലകളില്‍ ബാത്ത്‌റൂം വരുന്നതു കൊണ്ടുള്ള ദോഷഫലങ്ങള്‍ എന്തൊക്കെയാണ്?

ഒരു കാരണവശാലും വീടിനകത്തെ ബാത്ത്‌റൂം ഈശാനകോണില്‍ (വടക്കുകിഴക്കു ഭാഗത്ത്) വരരുത്. അതുപോലെ കന്നിമൂല (തെക്കുപടിഞ്ഞാറ് ഭാഗം) യിലും ബാത്ത്‌റൂം പാടില്ല. ചുരുക്കി പറഞ്ഞാല്‍ വീടിന്റെ നാലു മൂലകളിലും ബാത്ത്‌റൂം വരാതിരിക്കുന്നതാണ് ഉത്തമം. ഇതുപോലെ സെപ്റ്റിക് ടാങ്കും വീടിനു പുറത്ത് എടുക്കുന്നത് മൂലകളില്‍ ആയിരിക്കരുത്. ഈ പറഞ്ഞതിന് വിപരീതമായി വന്നാല്‍ ആ വീടിന്റെ ആകമാനമുള്ള ഐശ്വര്യത്തെ ഇല്ലാതാക്കും. വടക്കു കിഴക്ക് ഭാഗത്തു നിന്ന് വമിക്കുന്ന ഭൗമോര്‍ജവും പ്രാപഞ്ചികോര്‍ജവും തെക്കു ഭാഗത്ത് വന്ന് ശേഖരിക്കപ്പെടും. വീടിനുള്ളിലേക്ക് കടക്കുന്ന പ്രസ്തുത ഊര്‍ജപ്രവാഹത്തെ അഷ്ടദിക്കുകളാണ് വീടിനുള്ളില്‍ ക്രമീകരിക്കുന്നത്.

വീടിന്റെ മൂലകള്‍ കട്ടു ചെയ്ത് നിര്‍മിക്കുന്നതില്‍ അപാകതയുണ്ടോ?

ഒരിക്കലും പാടില്ലാത്ത കാര്യമാണത്. ഒരു വീടിന്റെ പ്രധാന നാലു മൂലകളും 90 ഡിഗ്രി ആംഗിളില്‍ ആണ് നില്‌ക്കേണ്ടത്. അല്ലാതെ മൂലകള്‍ കട്ടു ചെയ്ത് പണിഞ്ഞാല്‍ അതിന്റേതായ ദോഷഫലങ്ങള്‍ ആ വീടിനുള്ളില്‍ തീര്‍ച്ചയായും ഉണ്ടാകും. ഉദാഹരണത്തിന് വടക്കുകിഴക്കേ മൂലയായ ഈശാനകോണ്‍ കട്ടു ചെയ്ത് പണിഞ്ഞാല്‍ ആ വീട്ടിലെ ഗൃഹനാഥന് ദോഷം സംഭവിക്കുമെന്നുള്ള കാര്യം തീര്‍ച്ചയാണ്.

വീട്ടു കോമ്പൗണ്ടിനുള്ളില്‍ വളര്‍ത്താവുന്നതും വളര്‍ത്താന്‍ പാടില്ലാത്തതുമായ വൃക്ഷങ്ങള്‍ ഏതെല്ലാമാണ്?

വീടിന്റെ കിഴക്കു ഭാഗത്ത് പൊക്കം കുറഞ്ഞ വൃക്ഷങ്ങളാണ് വളര്‍ത്തേണ്ടത്. ഉദാഹരണത്തിന് ഇലഞ്ഞി, കണിക്കൊന്ന, ചെമ്പകം മുതലായ, പുഷ്പങ്ങള്‍ ഉള്ള വൃക്ഷങ്ങളും ധാരാളം പൂക്കള്‍ ഉള്ള കുറ്റിച്ചെടികളും കിഴക്കു ഭാഗത്ത് വളര്‍ത്തുന്നത് നല്ലതാണ്. സൂര്യപ്രകാശം വളെയധികം ഈ ഭാഗത്തു കിട്ടാന്‍ സാധ്യതയുണ്ട്. വീടിന്റെ തെക്കു ഭാഗത്ത് അത്തി, ഇത്തി, പുളി, വേപ്പ് മുതലായവ വളര്‍ത്താവുന്നതാണ്. പടിഞ്ഞാറു ഭാഗത്ത് അരയാല്‍ പോലുള്ള വൃക്ഷങ്ങളും കവുങ്ങ്, തെങ്ങ് മുതലായവയും വളര്‍ത്താവുന്നതാണ്. വീടു കോമ്പൗണ്ടിനുള്ളില്‍ ഒരു കാണവശാലും ശീമപ്ലാവു വളര്‍ത്തരുത്. അതുപോലെ, കോമ്പൗണ്ടിനുള്ളില്‍ മുരിങ്ങ, നാരകം മുതലായവ ഒഴിവാക്കണം.  നെഗറ്റീവ് എനര്‍ജി പുറപ്പെടുവിക്കുന്ന ധാരാളം ഓര്‍ക്കിഡുകള്‍ ഉണ്ട്. അവ ഒരിക്കലും വീടിന്റെ മുന്‍ഭാഗത്തു വയ്‌ക്കരുത്.  

(തുടരും)  

(വാസ്തു ശാസ്ത്ര വിദഗ്ധനും ദേവസ്വം ബോര്‍ഡിന്റെ സ്ഥപതിയുമാണ് ലേഖകന്‍)

Tags: വാസ്തുArchitecturekeralahouseHome Decor
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പുതുക്കി, അടുത്ത അഞ്ച് ദിവസംകേരളത്തില്‍ അതിതീവ്ര മഴയ്‌ക്ക് സാധ്യത

Kerala

മുല്ലപ്പെരിയാര്‍: കേരളത്തിന് തിരിച്ചടിയായ സുപ്രീംകോടതി നിര്‍ദ്ദേശങ്ങള്‍ക്കെതിരെ പുനപരിശോധനാ ഹര്‍ജി നല്‍കാന്‍ നീക്കം

India

സിന്ധ് നദിയിൽ നിന്ന് വെള്ളം തിരിച്ചുവിടാൻ നീക്കം : പാകിസ്ഥാനിൽ മന്ത്രിയുടെ വീടിന് തീയിട്ട് പ്രതിഷേധക്കാർ

Kerala

കേരളത്തില്‍ 182 കോവിഡ് ബാധിതര്‍, കോട്ടയം ജില്ലയില്‍ 57, ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

India

ഒരിക്കല്‍ ഒരു ഭൂമി വഖഫ് ആയാൽ അത് എക്കാലത്തും വഖഫ് ആയിരിക്കും ; കേരളം സുപ്രീം കോടതിയിൽ

പുതിയ വാര്‍ത്തകള്‍

കുട്ടി നേരിട്ടത് കൊടുംക്രൂരത, പീഡിപ്പിച്ചത് ഒരു വർഷത്തോളം: അമ്മയെയും പിതൃസഹോദരനെയും ഒന്നിച്ചിരുത്തി ചോദ്യംചെയ്യും

രാംനഗർ ജില്ലയുടെ പേര് മാറ്റി കർണാടക സർക്കാർ : പുതിയ പേരിടാൻ നിർദ്ദേശം നൽകിയത് കോൺഗ്രസ് ഉപമുഖ്യൻ ഡി കെ ശിവകുമാർ

ഹരിയാനയിലെ ഇഷ്ടിക ചൂളയിൽ നിന്നും അറസ്റ്റ് ചെയ്തത് 59 ബംഗ്ലാദേശികളെ : സ്ത്രീകളും കുട്ടികളുമടക്കം ഏവരും ഇന്ത്യയിലെത്തിയിട്ട് പത്ത് വർഷം

മേഘാലയയിൽ നേരിയ ഭൂചലനം : ഹിമാലയൻ മേഖലയിലെ ടെക്റ്റോണിക് പ്രവർത്തനങ്ങൾ ഭൂകമ്പ സാധ്യത വർധിപ്പിക്കുന്നു 

ഉക്രെയ്‌നിന്റെ തലസ്ഥാനമായ കീവിൽ നാശം വിതച്ച് റഷ്യൻ ഡ്രോണുകളും മിസൈലുകളും : ജനം അഭയം തേടിയത് മെട്രോ സ്റ്റേഷനുകളിൽ

തീവ്രവാദികളെയും സാധാരണക്കാരെയും ഒരു പോലെ കാണുന്ന പാകിസ്ഥാന് പൗരന്മാരുടെ സുരക്ഷയെക്കുറിച്ച് സംസാരിക്കാൻ യോഗ്യതയില്ല : യു എൻ സുരക്ഷാ കൗൺസിലിൽ ഇന്ത്യ 

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ പാര്‍ക്കിംഗ് ഗ്രൗണ്ടിലെ പന്തല്‍ മഴയില്‍ തകര്‍ന്നു

സിന്ധ് പ്രവിശ്യയിലെ ആഭ്യന്തരമന്ത്രിയുടെ വീട് കത്തിച്ച നിലയില്‍ (ഇടത്ത്), സിന്ധ് പ്രവിശ്യയിലെ കര്‍ഷകര്‍ പാകിസ്ഥാന്‍ പൊലീസിന് നേരെ തോക്കെടുക്കുന്നു (വലത്ത്)

പാകിസ്ഥാനില്‍ കര്‍ഷകകലാപം; സിന്ധുനദീജലം കൂടി കിട്ടിയില്ലെങ്കില്‍ പാകിസ്ഥാന്‍ തകരും

മുഖ്യമന്ത്രി മലക്കം മറിഞ്ഞു,ദേശീയപാത വികസനം വികസന നേട്ടമായി സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies