Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുടുക്കാന്‍ ശ്രമിച്ചത് ബന്ധുക്കളില്‍ ചിലര്‍, ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നു: ഷീല സണ്ണി, സംശയമുള്ളവരുടെ പേരുകള്‍ നല്‍കിയെങ്കിലും ആരെയും ചോദ്യം ചെയ്തില്ല

കേസില്‍ അകപ്പെട്ടത് മൂലം തനിക്ക് ബ്യൂട്ടിപാര്‍ലര്‍ പൂട്ടേണ്ടി വന്നു. ഏക വരുമാന മാര്‍ഗമാണ് ഇല്ലാതായത്. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2023, 11:23 am IST
in Kerala

ചാലക്കുടി: ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ വനിതക്കെതിരെ വ്യാജ മയക്കുമരുന്ന് കേസ് ചുമത്തിയതിന് പിന്നില്‍ ദുരൂഹതയേറുന്നു. എല്‍എസ്ഡി സ്റ്റാമ്പുകള്‍ എന്ന പേരില്‍ എക്‌സൈസ് സംഘം കണ്ടെടുത്തത് കടലാസ് കഷണങ്ങള്‍ മാത്രമാണെന്ന് ലാബ് പരിശോധനയില്‍ വ്യക്തമായിരുന്നു. 72 ദിവസമാണ് ഷീല സണ്ണി എന്ന ബ്യൂട്ടിപാര്‍ലര്‍ ഉടമ ജയിലില്‍ കഴിഞ്ഞത്. 

സംഭവത്തിന് പിന്നില്‍ തന്നെ കുടുക്കാന്‍ ഉള്ള ശ്രമമെന്നാണ് ഷീലാ സണ്ണി ആരോപിക്കുന്നത്. എക്‌സൈസിലെ ചിലര്‍ക്ക് ഇതില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നു. കുടുംബത്തില്‍ നിന്ന് ആരോ തന്നെ കുടുക്കാന്‍ ശ്രമിച്ചുവെന്നാണ് ഷീലാ സണ്ണി ആരോപിക്കുന്നത്. ചെറിയ ചില സാമ്പത്തിക പ്രയാസങ്ങളും അതിനെത്തുടര്‍ന്നുള്ള കുടുംബപ്രശ്‌നങ്ങളും ഉണ്ടായിരുന്നു. ഇത് തീര്‍ക്കാനായി ഇറ്റലിയിലേക്ക് പോകാന്‍ വിസക്ക് ശ്രമിക്കുന്നതിനിടെയാണ് കേസില്‍പ്പെട്ടത്. 

യാത്ര മുടക്കാന്‍ ബന്ധുക്കളില്‍ ചിലര്‍ നടത്തിയ ഗൂഢാലോചനയാണ് സംഭവമെന്നാണ് സംശയിക്കുന്നത്. ഇതിന് ചില എക്‌സൈസ് ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നതായും അവര്‍ പറയുന്നു. കേസില്‍ അകപ്പെട്ടത് മൂലം തനിക്ക് ബ്യൂട്ടിപാര്‍ലര്‍ പൂട്ടേണ്ടി വന്നു. ഏക വരുമാന മാര്‍ഗമാണ് ഇല്ലാതായത്. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. സംശയമുള്ളവരുടെ പേരുകള്‍ നല്‍കിയെങ്കിലും ആരെയും പോലീസ് വിളിപ്പിച്ചിട്ടില്ല.  

 അതേസമയം ഷീലാ സണ്ണിക്കെതിരെ കേസെടുത്ത ഉദ്യോഗസ്ഥനെ എക്‌സൈസ് സ്ഥലം മാറ്റിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടക്കുന്നതായി മന്ത്രി എം. ബി. രാജേഷ് അറിയിച്ചു. എക്‌സൈസ് ഉദ്യോഗസ്ഥര്‍ മനപ്പൂര്‍വ്വം കള്ളക്കേസ് എടുക്കാന്‍ കൂട്ടുനിന്നുവെങ്കില്‍ അവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ആരോ ഫോണില്‍ വിളിച്ച് വിവരം നല്കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ബ്യൂട്ടിപാര്‍ലറില്‍ പരിശോധന നടത്തിയത്. ഫോണില്‍ പറഞ്ഞതുപോലെ ബാഗില്‍ നിന്നും സ്റ്റാമ്പുകള്‍ കണ്ടെടുക്കുകയും ചെയ്തു. തുടര്‍ന്നാണ് കേസെടുത്തത്. എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

എന്നാല്‍ ഈ സ്റ്റാമ്പുകള്‍ എല്‍എസ്ഡി ആണോയെന്ന് വ്യക്തമാകുന്നതിന് മുന്‍പ് ഗുരുതരവകുപ്പുകള്‍ ചുമത്തിയതെങ്ങിനെയെന്ന ചോദ്യത്തിന് ഉദ്യോഗസ്ഥര്‍ക്ക് ഉത്തരമില്ല. ഫോണില്‍ തെറ്റായ വിവരം നല്കിയയാളെയും എക്‌സൈസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നില്ല. സംഭവം വാര്‍ത്തയായതിനെതുടര്‍ന്ന് എക്‌സൈസിനെതിരെ വ്യാപക വിമര്‍ശനമുയരുന്നുണ്ട്.

Tags: Sheela sunnyഎക്‌സൈസ്എംഡിഎംഎ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ എല്‍എസ്ഡി സ്റ്റാമ്പ് കേസില്‍ കുടുക്കിയ സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു

Kerala

ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ ലിവിയ ജോസ് ജയില്‍ മോചിതയായി

Kerala

ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കി: പ്രതികളായ ലിവിയ ജോസിനെയും നാരായണ ദാസിനെയും ഒരുമിച്ച് ചോദ്യം ചെയ്യും

Kerala

ലിവിയയെ കുറിച്ച് മോശമായി പറഞ്ഞിട്ടില്ലെന്ന് ഷീല സണ്ണി, ലിവിയയുടെ ശ്രമം സഹോദരിയെ രക്ഷിക്കാന്‍

Kerala

ഷീല സണ്ണിയുടെ ബാഗില്‍ വ്യാജ ലഹരി സ്റ്റാമ്പ് വച്ച് കുടുക്കിയ സംഭവം: മരുമകളുടെ സഹോദരി ലിവിയ ജോസ് റിമാന്‍ഡില്‍

പുതിയ വാര്‍ത്തകള്‍

സതീശനെ പിന്തുണയ്‌ക്കാന്‍ ഗണേഷ് കുമാര്‍ ആരാണ്? മന്നം സമാധി മന്ദിരം തുറന്നിട്ടു പോകാനാവില്ലെന്നും ജി. സുകുമാരന്‍ നായര്‍

സര്‍ക്കാര്‍ ആശുപത്രികളിലെ ഭക്ഷണവിതരണം : നിലപാടില്‍ മലക്കം മറിഞ്ഞ് മന്ത്രി കെ മുരളീധരന്‍,രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല

തിരുവനന്തപുരത്ത് വ്യവസായിയെ ഭീഷണിപ്പെടുത്തി 5 കോടി തട്ടിയെടുത്തുവെന്ന് പരാതി, നെയ്യാറ്റിന്‍കര സ്വദേശിനിയും 3 സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്

പൂക്കി ചിരി ചിരിച്ച മുഖ്യന്‍….. സതീശന് ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരെ കണ്ടാല്‍ പോലും ചിരിക്കാന്‍ വയ്യാണ്ടായി: യുവരാജ് ഗോകുല്‍

പൊലീസ് സംരക്ഷണം തേടി കുംഭമേള വൈറല്‍ പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍

ഡീലിമിറ്റേഷൻ ബില്ലിൽ ഡിഎംകെ മോദി സർക്കാരിനെ പിന്തുണയ്‌ക്കുമെന്ന് സർവകക്ഷി യോഗത്തിൽ സൂചന ; എൻഡിഎയ്‌ക്ക് നേട്ടമാകുക കോൺഗ്രസുമായുള്ള അകൽച്ച

ഞാൻ ഉറച്ച ഹിന്ദു വിശ്വാസി : എന്റെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചത് കൊണ്ടാണ് ഞാൻ അഭിജിതിന് മേൽ മഷി ഒഴിച്ചത് , അതിൽ അഭിമാനമേയുള്ളൂ

ജിയോണ ജെയിംസിന്റെ നിയമന മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്

മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണുന്നതായി മോദി വിരുദ്ധര്‍ പ്രചരിപ്പിച്ച ചിത്രം. ഇതില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം (ഇടത്ത്) പത്മഭൂഷണ്‍ വാങ്ങുന്നതിന് മുന്നോടിയായി മോദിയ്ക്ക് മുന്നില‍് കൈകൂപ്പുന്ന മമ്മൂട്ടി (നടുവില്‍) മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊടുത്ത ഭ്രമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം (വലത്ത്)

ഗുരുവായൂരില്‍ മോദിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് കയ്യടിച്ചവര്‍ ഞെട്ടി, വാജ്പേയി-മോദീ കാലം മമ്മൂട്ടിക്ക് പുഷ്കലകാലം

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.