Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ഗുരുവായൂരപ്പന്റെ ഗജകേസരികള്‍ക്കൊരു ‘ഗൃഹപ്രവേശന’ സുദിനം

ശ്രീഗുരുവായൂരപ്പന്റെ ഗജകേസരികള്‍ പുന്നത്തൂര്‍ കോവിലകമായ ഇന്നത്തെ പുന്നത്തൂര്‍ ആനക്കോട്ടയിലേക്ക് ഗൃഹപ്രവേശം നടത്തിയിട്ട് ജൂണ്‍26 ന് 48 വര്‍ഷം പിന്നിടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2023, 11:25 pm IST
inArticle
48 വര്‍ഷങ്ങള്‍ക്ക് മുമ്പ് സാമൂതിരി കോവിലകത്തു നിന്നും പുന്നത്തൂര്‍ കോട്ടയിലേക്ക് ഗുരുവായൂര്‍ കേശവന്റെ നേതൃത്വത്തില്‍ ആനകോട്ടയിലേയ്‌ക്കെത്തിയ ആനകള്‍ കോട്ടയില്‍ അണിനിരന്നപ്പോള്‍

48 വര്‍ഷങ്ങള്‍ക്ക് മുമ്പ് സാമൂതിരി കോവിലകത്തു നിന്നും പുന്നത്തൂര്‍ കോട്ടയിലേക്ക് ഗുരുവായൂര്‍ കേശവന്റെ നേതൃത്വത്തില്‍ ആനകോട്ടയിലേയ്‌ക്കെത്തിയ ആനകള്‍ കോട്ടയില്‍ അണിനിരന്നപ്പോള്‍

കെ. വിജയന്‍ മേനോന്‍

ഗുരുവായൂര്‍: ശ്രീഗുരുവായൂരപ്പന്റെ ഗജകേസരികള്‍ പുന്നത്തൂര്‍ കോവിലകമായ ഇന്നത്തെ പുന്നത്തൂര്‍ ആനക്കോട്ടയിലേക്ക് ഗൃഹപ്രവേശം നടത്തിയിട്ട് ജൂണ്‍26 ന് 48 വര്‍ഷം പിന്നിടുന്നു. തെക്കെ നടയിലെ കോലോത്ത് പറമ്പെന്ന പേരില്‍ അറിയപ്പെട്ടിരുന്ന സാമൂതിരി കോവിലകത്തു നിന്നാണ്, രുദ്രതീര്‍ത്ഥ പ്രദക്ഷിണത്തോടെ 1975 ജൂണ്‍ 26 ന്, ഗജരാജന്‍ ഗുരുവായൂര്‍ കേശവന്റെ നേതൃത്വത്തില്‍ 19 ഗജവീരന്മാര്‍ പങ്കെടുത്ത ഗജഘോഷയാത്രയോടെ വളരെ വിശാലമായ പുന്നത്തൂര്‍ കോവിലകത്തെ ആനത്താവളത്തിലേക്ക് ഗജകേസരികള്‍ ‘ഗൃഹപ്രേശം’ നടത്തിയത്. 

ഗുരുവായൂരപ്പന്റെ ശീവേലിക്കു ഡ്യൂട്ടിയുണ്ടായിരുന്ന പിടിയാന താര, മദപ്പാടിലായിരുന്ന പത്മനാഭന്‍, രാമചന്ദ്രന്‍, ചികിത്സയിലായിരുന്ന എലൈറ്റ് നാരായണന്‍കുട്ടി, ജൂനിയര്‍ ലക്ഷ്മി, രവീന്ദ്രന്‍ എന്നിങ്ങനെ 6 ആനകള്‍ ഒഴികെ, ഗജരാജന്‍ കേശവന്റെ നേതൃത്വത്തില്‍ 19 ആനകള്‍ പങ്കെടുത്ത അതിമനോഹരവും, കൗതുകകരവുമായ ഒരു ഘോഷയാത്രയോടെയാണ് അപൂര്‍വ്വമായ ‘ഗൃഹപ്രവേശന’ ചടങ്ങ് നടന്നത്.

 ഗുരുവായൂരിലെ സാമൂതിരി കോവിലകത്ത് (ഇന്നത്തെ ശ്രീവത്സം ഗസ്റ്റ് ഹൗസ്) കെട്ടിയിരുന്ന ആനകളുടെ എണ്ണം വര്‍ദ്ധിച്ച് സ്ഥലപരിമിതി രൂക്ഷമായ സാഹചര്യത്തിലാണ് പുന്നത്തൂര്‍ രാജകുടുംബം വക 9 ഏക്കര്‍ 75 സെന്റ് സ്ഥലവും പുന്നത്തൂര്‍ കോവിലകവും, 1,60,000/ രൂപക്ക് ഗുരുവായൂര്‍ ദേവസ്വം വിലയ്‌ക്ക് വാങ്ങി ഗജകേസരികള്‍ക്ക് വിസ്താരമേറിയ വാസസ്ഥലം ഒരുക്കിയത്. ഇതോടെ കോവിലകം പറമ്പിലെ രണ്ട് ക്ഷേത്രങ്ങളും ഗുരുവായൂര്‍ ദേവസ്വത്തിന്റെ അധീനതയിലായി. എന്നാല്‍ ഈ ക്ഷേത്രങ്ങളുടെ നിത്യച്ചിലവിലേക്ക് 25,000/രൂപയുടെ നിക്ഷേപം പുന്നത്തൂര്‍ കോവിലകം അംഗങ്ങള്‍ ദേവസ്വത്തില്‍ ഏല്‍പ്പിച്ചു. അതോടെ ഏതോ പൗരാണിക കാലഘട്ടം മുതല്‍ സാമൂതിരി കോവിലകം പറമ്പില്‍ കെട്ടി സംരക്ഷിച്ചുവന്ന ഗുരുവായൂരപ്പന്റെ ഗജകേസരികളെ 1975 ജൂണ്‍ 26 ന് പുന്നത്തൂര്‍ കോവിലകത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ആനപ്രേമികള്‍ക്കും, ഭക്തജനങ്ങള്‍ക്കും, ഗുരുവായൂര്‍ നിവാസികള്‍ക്കും, ദേവസ്വം ജീവനക്കാര്‍ക്കും, ഭരണസാരഥ്യം വഹിച്ചിരുന്നവര്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും ഒരു അവിസ്മരണീയദിനം!. ഗുരുവായൂരില്‍ പരിപാവനതയോടെ, ആഘോഷപൂര്‍വ്വം നടന്ന ഗജകേസരികളുടെ ഗൃഹപ്രവേശന ദിനമായ 26 ന്്, സാമൂതിരി കോവിലകത്തും, പുന്നത്തൂര്‍ കോട്ടയിലും ശ്രീഗുരുവായൂരപ്പന്റെ ആനകളെ സ്നേഹിച്ച്, പരിചരിച്ച് സേവനം ചെയ്ത് സര്‍വീസില്‍ നിന്നും വിരമിച്ച ദേവസ്വം പെന്‍ഷനേഴ്സ് കൂട്ടായ്‌മ, 3 മണിക്ക് ആനകള്‍ക്ക് വിഭവസമൃദ്ധമായ ആനയൂട്ട് നല്‍കി ആഘോഷിക്കും.  

ഗുരുവായൂരപ്പന്റെ അന്നത്തെ മേല്‍ശാന്തി പാവൂട്ടി മനയ്‌ക്കല്‍ സുബ്രഹ്‌മണ്യന്‍ നമ്പൂതിരി നല്‍കിയ ഭഗവാന്റെ കളഭവും, മാലയും അണിഞ്ഞ് ദീപസ്തംഭത്തിനടുത്തു നിന്നും ഗുരുവായൂരപ്പനെ വണങ്ങി രുദ്രതീര്‍ത്ഥം വലംവെച്ച് വരിവരിയായി പടിഞ്ഞാറെ നടയിലൂടെയായിരുന്നു ചരിത്രം രേഖപ്പെടുത്തിയ ആ ഗജഘോഷ യാത്ര. വഴിനീളെ ഭക്തജനങ്ങളുടേയും, നാട്ടുകാരുടേയും വീഥികള്‍ അലങ്കരിച്ചുള്ള സ്വീകരണം. വാദ്യഘോഷങ്ങള്‍, പുന്നത്തൂര്‍ റോഡിലൂടെ കോട്ടയ്‌ക്കടുത്തെത്തിയപ്പോള്‍ ഘോഷയാത്രക്ക് നേതൃത്വം നല്‍കിയ കേശവന്‍ പുതിയ പാലത്തിനു മീതെ അല്പസമയം ഒന്ന് ശങ്കിച്ചു നിന്നു. തന്നെ അനുഗമിക്കുന്ന ഗജകുടുംബാംഗങ്ങളുടെ സുരക്ഷ കണക്കിലെടുത്താണെന്നു തോന്നുമാറ്, പാലത്തില്‍ രണ്ടു തവണ മുന്‍കാല്‍ വെച്ച് ചവിട്ടി നോക്കിയത്രെ. പാലത്തിന്റെ  ഉറപ്പില്‍ ബോധ്യം വന്ന ശേഷമേ കേശവന്‍ പാലം കടന്നുള്ളൂവെന്നും പിന്‍തലമുറക്കാരുടെ സാക്ഷിപത്രം. ആനകള്‍ പുന്നത്തൂര്‍ കോട്ടയിലെ പറമ്പില്‍ പ്രവേശിച്ചതോടെ ഗംഭീരമായ വെടിക്കെട്ടും ഗൃഹപ്രവേശത്തിന് മാറ്റുകൂട്ടി. ആനകളുടെ പരിചരണത്തില്‍ മുഴുകിക്കഴിയുന്ന ആനക്കാര്‍ക്കും മറ്റും വിഭവസമൃദ്ധമായ സദ്യ പുന്നത്തൂര്‍ കോട്ടയില്‍ വെച്ച് നല്‍കി. ഗുരുവായൂരപ്പന്റെ ഗജസമ്പത്തിപ്പോള്‍ 41 ആണ്. നന്ദിനിയും രാധാകൃഷ്ണനും താരയും ദേവിയും ഇന്നും ഓര്‍ക്കുന്നുണ്ടാകും 48 വര്‍ഷം മുമ്പ് നടന്ന ഘോഷയാത്രയോടെയുള്ള ‘ഗൃഹപ്രവേശം’. ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഇത്തരമൊരു ചടങ്ങ്. അത് ഗുരുവായൂരപ്പന്റെ ആനകള്‍ക്ക് മാത്രം, അതും ഗുരുവായൂരില്‍ മാത്രം. 48 വര്‍ഷം മുമ്പ് നടന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഗൃഹപ്രവേശ ചടങ്ങില്‍, ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി കൃഷ്ണന്‍ നമ്പൂതിരി, ക്ഷേത്രം തന്ത്രി ചേന്നാസ് പരമേശ്വരന്‍ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റര്‍ എന്‍.കെ. നാരായണക്കുറുപ്പ്, പുന്നത്തൂര്‍ കോവിലകം തറവാട്ടിലെ കാരണവര്‍ ഗോദ ശങ്കരവലിയരാജ എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.  

Tags: ഹിന്ദുക്ഷേത്രംGuruvayoorElephant
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

Kerala

അതിരപ്പിള്ളിയില്‍ അവശനിലയില്‍ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു

Kerala

ആനക്കുളത്ത് മുറിവേറ്റ് അവശ നിലയിൽ കാട്ടനയെ കണ്ടെത്തി : വനം വകുപ്പ് കൃത്യമായ ചികിത്സ നൽകിയെന്ന് ആരോപണം

Kerala

കൃഷിനാശം ഉണ്ടാകാതിരിക്കാന്‍ ആനത്താരകളില്‍ തടസങ്ങള്‍ സൃഷ്ടിക്കാനാകില്ലെന്ന് സുപ്രീം കോടതി,ആനകളെ തുരത്താന്‍ വെടിവയ്‌പ്പ് ഒഴിവാക്കണം

Kerala

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.