Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ശംഖ് ഉതിര്‍ക്കുന്ന സംഗീതം

'ആ ശംഖ് നീ ആര്‍ക്ക് നല്‍കി' എന്ന 93 കവിതകളുടെ സമാഹാരം വായനക്കപ്പുറത്തേക്ക് നമ്മെ കൈപിടിച്ച് കൊണ്ടുപോകുന്നു. കവിതയുടെ ആശയം ആസ്വാദകരില്‍ എത്തുന്നത് കവി ഉദ്ദേശിക്കുന്ന വികാര പ്രകടനത്തിലോ ആശയത്തിലോ ആവില്ല. വായനയ്‌ക്കപ്പുറത്ത് വ്യത്യസ്ത തലങ്ങളിലൂടെ അത് പാറി നടന്നേക്കാം.

Janmabhumi Online by Janmabhumi Online
Jun 25, 2023, 05:00 am IST
in Literature
FacebookTwitterWhatsAppTelegramLinkedinEmail

എം. എന്‍. വിനോദ്

അദ്ധ്യാപകനായ ഡോ.സംഗീത് രവീന്ദ്രന്റെ അഞ്ചാമത്തെ പുസ്തകമായ ‘ആ ശംഖ് നീ ആര്‍ക്ക് നല്‍കി’ എന്ന 93 കവിതകളുടെ സമാഹാരം വായനക്കപ്പുറത്തേക്ക് നമ്മെ കൈപിടിച്ച് കൊണ്ടുപോകുന്നു. കവിതയുടെ ആശയം ആസ്വാദകരില്‍ എത്തുന്നത് കവി ഉദ്ദേശിക്കുന്ന വികാര പ്രകടനത്തിലോ ആശയത്തിലോ ആവില്ല. വായനയ്‌ക്കപ്പുറത്ത് വ്യത്യസ്ത തലങ്ങളിലൂടെ അത് പാറി നടന്നേക്കാം.  

ഈ കവിതാ സമാഹാരത്തിന്റെ പ്രകാശനം തന്നെ ചരിത്രത്തില്‍ ഇടം കണ്ടെത്തി എന്നതാണ് സത്യം. ആര്‍ദ്ര മനസ്സിന്റെ കാറ്റുപോലെ ഒരു കാലഘട്ടത്തിന്റെ വേദനയുടെ കണ്ണീര്‍ സാക്ഷ്യമായി ഈ കവിതാ സമാഹാരം സ്വന്തം പിതാവിനാണ് സമര്‍പ്പിച്ചിരിക്കുന്നത്. എഴുത്തിനോടും വായനയോടും അഭിനിവേശം ഉണ്ടായിരുന്ന അച്ഛന്‍ അലിഞ്ഞു ചേര്‍ന്ന നിളാ നദിയില്‍ അക്ഷരങ്ങള്‍കൊണ്ട് തര്‍പ്പണം ചെയ്തുകൊണ്ടായിരുന്നു പ്രകാശനം. നിളയ്‌ക്കും അത് പകരം വയ്‌ക്കാനില്ലാത്ത അനുഭവമായിരിക്കാം.

ഹിന്ദു പുരാണങ്ങളില്‍ പാപമുക്തിക്കും യുദ്ധകാഹളത്തിനുമായും ബുദ്ധമതത്തിന്റെ ശുഭസൂചകമായും ഉപയോഗിക്കുന്ന ശംഖ് ആത്മാവ് നഷ്ടപ്പെട്ട ശരീരത്തിന്റെ ഇരമ്പലാണ്. കവിതകളില്‍ അത് സ്‌നേഹത്തിന്റേയും പ്രണയത്തിന്റെയും കലഹത്തിന്റേയും വിരഹത്തിന്റേയുമൊക്കെ ഇരമ്പലായി നമുക്ക് വായിച്ചനുഭവിക്കാന്‍ കഴിയുന്നു.

‘ജനുവരി ഇഴയുമ്പോള്‍’ എന്ന കവിത മുതല്‍ ‘ജീവിതത്തിലുണ്ടായിരുന്നുവോ’ വരെ വായനക്കാരുടെ ഹൃദയത്തില്‍ ചേര്‍ന്ന് നില്‍ക്കുന്ന അക്ഷരങ്ങളും വാക്കുകളുമാണുള്ളത്. ഇതിലെ കവിതകളെ ല്ലാം താന്‍ അനുഭവിച്ചതും അനുഭവിക്കുന്നതുമായ വൈകാരികതയാണന്ന് കവി മുഖമൊഴിയില്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

‘സ്‌നേഹം കൊണ്ട് മിനുക്കണം’ എന്ന കവിതയില്‍ ‘അപൂര്‍ണ്ണതകളെ സ്‌നേഹംകൊണ്ട് മിനുക്കണം’ എന്നും അപ്പൂപ്പന്‍ താടിയുടെ നേര്‍ത്ത നാരുകള്‍ പോലെ നമുക്ക് ഇനിയും പറക്കാം എന്നും ആഗ്രഹിക്കുന്നു.

‘പരീക്ഷയ്‌ക്കിരിക്കുമ്പോള്‍’ എന്ന കവിതയില്‍ ഗുരു+ദക്ഷിണ പിരിച്ചെഴുതുമ്പോള്‍ വിരലിന്റെ ചിത്രവും വരയ്‌ക്കാന്‍ മറക്കരുത് എന്ന പറച്ചില്‍ ഗുരുദക്ഷിണയുടെ കാണാപ്പുറങ്ങളിലേക്ക് നമ്മെ കയറൂരി വിടുന്നു. കാടിനെക്കുറിച്ചുള്ള ചോദ്യത്തിന്റെ ശരിയായ ഉത്തരം എന്നത് മണലാരണ്യത്തില്‍ ഒട്ടകം നില്‍ക്കുന്ന ചിത്രമാണന്നുള്ള ബോധ്യത്തിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നു.

വളരെ കുറഞ്ഞ വരികളില്‍ കോറിയിട്ടിരിക്കുന്ന കവിതകളാണ് മിക്കവയും. പക്ഷേ അവ കോരിയിടുന്ന ആശയങ്ങള്‍ വരമ്പുകള്‍ക്കുമപ്പുറത്തേക്ക് നീളുന്നു. രുചിക്കൂട്ട്, മുയല്‍ക്കാട് എന്നീ കവിതകള്‍ അത്തരത്തിലൂള്ളതാണ്.

പല കവിതകളിലും മരണത്തിന്റെ അദൃശ്യ സാന്നിദ്ധ്യം തെളിയാതെ തെളിഞ്ഞുകിടക്കുന്നതും കാണാന്‍ കഴിയും.

കാക്കകള്‍  

കൈകൊട്ടി വിളിയ്‌ക്കുന്നു

പുലര്‍കാല സ്വപ്‌നങ്ങളെന്നെ   കൊത്തിപ്പറിക്കുന്നു.  എന്നും,  

ജീവിതം വാടിയ

അവസാന ചെടി ഞാനായിരുന്നു

എന്നുമുള്ള വരികള്‍ കനലുപോലെ മനസ്സില്‍ കിടക്കുന്ന കവിയുടെ അച്ഛന്റെ ഓര്‍മകളുടെ വിങ്ങലുകളാവാം.

‘സ്‌കൂള്‍ വീണതില്‍ പിന്നെ’ എന്ന കവിത അക്ഷരം പഠിച്ച കഌസ് മുറിയില്‍ ചമ്രം പടിഞ്ഞിരിക്കുന്നതിന്റെ ഓര്‍മ്മകളാണ്.

പനനാരില്‍ നീ കോര്‍ത്തെടുത്തു തന്ന

ഇലഞ്ഞിപ്പൂ ഇപ്പോഴും

എന്നില്‍ മണക്കുന്നുണ്ട്.

കുരുന്നുകളില്ലാത്ത സ്‌കൂള്‍ പൊളിച്ചു മാറ്റുന്നത് പോലെ ഓര്‍മ്മ മേഞ്ഞ സ്വപ്നങ്ങളും നീ പൊളിച്ചു മാറ്റുമോ എന്ന ആശങ്കയിലാണ് ആ കവിത അവസാനിക്കുന്നത്. വൈവിധ്യമാര്‍ന്ന ആശയങ്ങളും ഉള്ളുപൊള്ളിക്കുന്ന വേദനകളും ആര്‍ദ്രതയുടെ നനവും ഈ കവിതകള്‍ നമുക്ക് പ്രദാനം ചെയ്യുന്നു.

Tags: പുസ്തകംകവിത
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Literature

രാമഹൃദയത്തിന്റെ രേഖാചിത്രം

Literature

ദക്ഷിണായനത്തിലെ മഴമിഴിവ്

Literature

മുടിവെട്ടുകടയിലെ പെണ്‍കുട്ടി

കുരുക്ഷേത്ര പ്രകാശന്റെ സംഘ ദര്‍ശനമാലിക ഗ്രന്ഥപരമ്പരയുടെ കോട്ടയം ജില്ലയിലെ പുസ്തക പ്രകാശനം കുരുക്ഷേത്ര പ്രകാശന്‍ എംഡി കാഭാ സുരേന്ദ്രന്‍ ചാക്യാര്‍കൂത്ത് കലാകാരന്‍ പൊതിയില്‍ നാരായണ ചാക്യാര്‍ക്ക് നല്കി നിര്‍വഹിക്കുന്നു
Kottayam

‘സംഘ ദര്‍ശനമാലിക’ പുസ്തക പ്രകാശനം

Varadyam

വിചാര വിപ്ലവത്തിന് വഴിയൊരുക്കാം

പുതിയ വാര്‍ത്തകള്‍

മുംബൈ നഗരത്തില്‍ ആരാധനാലയങ്ങളുടേത് ഉള്‍പ്പെടെ എല്ലാ ലൗഡ് സ്പീക്കറുകളും നീക്കി പൊലീസ്; നിവൃത്തിയില്ലാതെ ആപുകളെ ആശ്രയിച്ച് മദ്രസകള്‍

ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍

ഇന്ത്യയുടെ തുറമുഖ വിലക്കില്‍ നട്ടം തിരിഞ്ഞ് പാകിസ്ഥാന്‍; പാക് കപ്പലുകള്‍ക്ക് കോടികളുടെ നഷ്ടം

പാകിസ്ഥാനെ അത്രയ്‌ക്ക് ഇഷ്ടമാണെങ്കിൽ താങ്കൾ ഇന്ന് തന്നെ പാകിസ്ഥാനിലേയ്‌ക്ക് പോകൂ ; ഗത്യന്തരമില്ലാതെ പോസ്റ്റ് മുക്കി നസീറുദ്ദീൻ ഷാ

കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം തടസപ്പെട്ടു

രാ​ഹുൽ ​ഗാന്ധി ഇപ്പോഴും ചോദ്യങ്ങൾ ഉന്നയിക്കുകയാണ് ; പാകിസ്ഥാനിലേയ്‌ക്ക് നോക്കിയാൽ നിങ്ങൾക്ക് അതിനുള്ള ഉത്തരം ലഭിക്കും ; അമിത് ഷാ

ഡാര്‍ക്ക് വെബ് വഴി ലഹരി കച്ചവടം: മൂവാറ്റുപുഴ സ്വദേശിയെ എന്‍സിബി പിടികൂടി

ഇന്ത്യൻ മണ്ണിൽ ഒന്നിച്ചു ജീവിക്കാൻ കൊതിച്ചു : പാക് ഹിന്ദുക്കളായ യുവാവും, യുവതിയും വെള്ളം ലഭിക്കാതെ മരുഭൂമിയിൽ വീണു മരിച്ചു

പാക് നടി ഹാനിയ അമീര്‍ (ഇടത്ത്) ദില്‍ജിത് ദോസാഞ്ചും ഹാനിയ അമീറും സര്‍ദാര്‍ജി 3 എന്ന സിനിമയില്‍ നിന്നും (വലത്ത്)

പാകിസ്ഥാന്‍കാരുടെ ഇന്ത്യയോടുള്ള വെറുപ്പ് കണ്ടോ? ദില്‍ജിത് ദോസാഞ്ചിന്റെ സര്‍ദാര്‍ജി 3 തകര്‍ത്തോടുന്നു

പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യമുള്ള ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചു : അൻസാർ അഹമ്മദ് സിദ്ദിഖിന്റെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies