Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അയ്യോ = ഇത് അതല്ല – ഞങ്ങള്‍ ക്യൂവിലാണ്

നമ്മുടെ ശബരിമല ദര്ശനത്തിന്റെ പരിഷ്‌കരിച്ച പതിപ്പ്, കുറേക്കൂടി മെച്ചത്തിലുള്ള സംവിധാനം. കാലനെ വെട്ടിച്ചു വിദേശത്തേക്ക് കടന്ന വൃദ്ധ ദമ്പതികള്‍, ചെറുപ്പക്കാര്‍, കളിതുടരുന്ന കുട്ടികള്‍, നവദമ്പതികള്‍ അവരുടെ കണ്ണുകളിലെ സ്വപ്‌നവും പ്രതീക്ഷകളും, അമേരിക്കകാരല്ലാത്തവര്‍ക്കായുള്ള സാന്‍ഫ്രാന്‍സിസ്‌കോ വിമാനത്താവളത്തിലെ വരിയാണ്.

Janmabhumi Editorial Desk by Janmabhumi Editorial Desk
Jun 23, 2023, 05:40 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

സുരേഷ് പത്മനാഭന്‍

തലേദിവസം അര്‍ധരാത്രി വീട്ടില്‍ നിന്നും ഉറങ്ങാതെ ഇറങ്ങി പത്തിരുപതു മണിക്കൂര്‍ മൃഷ്ടാന്ന ഭക്ഷണവും കഴിച്ചു ചാക്യാരുടെ വായ്‌ത്താരിയില്‍ ആകാശമാര്‍ഗത്തില്‍ ചരിച്ച ക്ഷീണവുമായി പരിശോധനകള്‍ക്കായി കാത്തുനില്‍ക്കുന്നു. നമ്മുടെ ശബരിമല ദര്ശനത്തിന്റെ പരിഷ്‌കരിച്ച പതിപ്പ്, കുറേക്കൂടി മെച്ചത്തിലുള്ള സംവിധാനം. കാലനെ വെട്ടിച്ചു വിദേശത്തേക്ക് കടന്ന വൃദ്ധ ദമ്പതികള്‍, ചെറുപ്പക്കാര്‍, കളിതുടരുന്ന കുട്ടികള്‍, നവദമ്പതികള്‍ അവരുടെ കണ്ണുകളിലെ സ്വപ്‌നവും പ്രതീക്ഷകളും, അമേരിക്കകാരല്ലാത്തവര്‍ക്കായുള്ള സാന്‍ഫ്രാന്‍സിസ്‌കോ വിമാനത്താവളത്തിലെ വരിയാണ്.

ആബാലവൃദ്ധം തിക്കിത്തിരക്കാതെ കാത്തു നില്‍കുന്നു. മിക്കവാറും കറുത്ത കോട്ടു ധരിച്ചിട്ടുമുണ്ട്. അഞ്ചാറു സ്ഥലങ്ങളില്‍ ഉദ്യോഗസ്ഥര്‍. അവരുടെ കൗണ്ടറുകള്‍ക്കുപോലും നമ്പറുകള്‍. ചില്ലിട്ട ഇരിപ്പിടത്തില്‍ നിന്നും അവര്‍ നമ്മളെ ട്രാഫിക് പോലീസ് കാരെപ്പോലെ കൈപൊക്കി വിളിക്കും. കഥകളിക്കു ഇവിടെയും വേരുകളുണ്ടാവാമെന്നു ചരിത്രന്വേഷിയായ എന്റെ മനസ്സ് ഉറപ്പിച്ചു. കറുത്തവര്‍, പലതരത്തില്‍ വെളുത്തവര്‍, അതിഗൗവക്കാര്‍, അറ്റകൈക്ക് ചിരിക്കുന്നവര്‍ എന്നിങ്ങനെ.

പാസ്‌പോര്‍ട്ട് പരിശോധകര്‍ എന്തൊക്കെയോ ചോദിക്കുന്നു, ഐക്യ നാടുകളുടെ മുദ്ര പതിച്ചുവിടുന്നു. ഇതാണ് പരിപാടിയെന്ന് നിത്യവും വായിച്ചിരുന്ന പത്രത്തിലെ പതിവ് കോളം നിരീക്ഷണം വെളിപ്പെടുത്തി, എന്റെ ഊഴമെത്തി. കരുത്തും കാവലുമായി ശ്രീമതിയും. സന്ദര്‍ശനത്തിന്റെ ഉദ്ദേശം, കാലാവധി, കൈവശമുള്ള പെട്ടികളില്‍ ആഹാര സാധനങ്ങളുണ്ടോ, വിത്തും വളവും ചെടികളും ഒളിപ്പിച്ചു വച്ചിട്ടുണ്ടോ എന്നാണ് വായില്‍ മുറുക്കാന്‍ ചവക്കും പോലെ ഇംഗ്ലീഷ് അവന്‍ കുഴച്ചു മറിച്ചത്. ഇത്തിരി അരിപൊടി, മഞ്ഞള്‍ പൊടി, ചമ്മന്തി പൊടി സ്വല്പം കായ, കിഴങ്ങുകള്‍ വറുത്തത്, തൃപ്പൂണിത്തുറ സ്വാമിയുടെ ലഡു, ജിലേബി, ശ്രീകൃഷ്ണ സ്വീറ്റ്‌സിന്റെ പലതരം മധുരങ്ങള്‍, അത്രമാത്രം എന്ന് സിനിമയില്‍ മോഹന്‍ലാലിനോടും ശ്രീനിവാസനോടും പശുവിന്റെ തീറ്റയെപ്പറ്റി വിവരിക്കുന്ന ശങ്കരാടിയെപ്പോലെ ആവുന്ന ഇംഗ്ലീഷില്‍ മറുപടിയും നല്‍കി. പോരുംമുന്‍പ് ഇവന്റെ ഭാഷ സ്വല്പം യു ട്യൂബിലിട്ടു കേട്ടതിനാല്‍ ഇത്രയെങ്കിലും സാധിച്ചു.

സീലടിച്ചു പാസ്‌പോര്‍ട്ട് തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയില്‍ നിന്ന ഞങ്ങള്‍ക്ക് അത് സുതാര്യമായ ചെറിയ പെട്ടിയില്‍ അടക്കം ചെയ്തു മുകളില്‍ കിലുക്കം പോലെ എന്തോ ശബ്ദിക്കുന്ന ഇലക്ട്രോണിക് സംവിധാനത്തോടെ നല്‍കികൊണ്ട് പെട്ടികള്‍ ശേഖരിച്ചു കൗണ്ടര്‍ എ യില്‍ പരിശോധനക്കേല്‍പ്പിക്കാന്‍ നിര്‍വികാരനായി അദ്ദേഹം നിര്‍ദേശിച്ചു. പെട്ടികള്‍ ഒരു വിധം കണ്ടെത്തി ഇങ്ങനെ കിലുക്കം വെച്ച കവറില്‍ പാസ്‌പോര്‍ട്ട് ലഭിക്കാത്തവര്‍ തങ്ങളുടെ ലഗേജുമായി ഗമയില്‍ കടന്നു പോകുന്നു.

കൗണ്ടര്‍ എ യില്‍ എത്തിയപ്പോള്‍ ഞങ്ങളെപ്പോലെ കിലുക്കമുള്ള പെട്ടിയില്‍ പാസ്സ്‌പോര്‍ട്ടുമായി കുറേപേര്‍. ഇനി എന്താണ് നടപടി ക്രമം. പുറകില്‍ നിന്ന സര്‍ദാര്‍ജിക്കു സത് ശ്രീ അകല്‍ ആശംസിച്ചുകൊണ്ട് പരന്ത്രീസില്‍ ഞാന്‍ തിരക്കി, ഇന്ത്യക്കാരനാണെന്നു മനസ്സിലാക്കിയ സര്‍ദാര്‍ജി പഞ്ചാബി കലര്‍ന്ന ഹിന്ദിയില്‍ പരിഭ്രമിക്കാനൊന്നുമില്ലെന്നും ചിലപ്പോള്‍ പിഴ അടക്കേണ്ടിവരുമെന്നും പറഞ്ഞത് ആപത്ഘട്ടമായതുകൊണ്ടാവാം എനിക്ക് ഏറെക്കുറെ മനസ്സലായി. നമ്മുടെ വാഹനങ്ങളുടെ സര്‍വീസ് സെന്ററുകളിലെ വലിയ റാമ്പ്. അതില്‍ ചലിക്കുന്ന കോണ്‍വെയറുകള്‍. മുകളില്‍ പലതരം സ്‌കാനറുകള്‍. രണ്ടും കല്പിച്ചു ഇടറുന്ന മനസ്സോടെ പെട്ടികള്‍ അതില്‍ കയറ്റിവച്ചപ്പോള്‍, അരിപ്പൊടി ഇവര്‍ മയക്കുമരുന്നെന്നു തെറ്റിദ്ധരിച്ചതാവാം എന്ന് കരുതി.

ഇതിനിടെ സംഭവം നിരീക്ഷിച്ച ഞങ്ങളുടെ സഞ്ചാരത്തെ കുറിച്ചുള്ള രേഖകള്‍ പരിശോധിച്ച ഒരു സീനിയര്‍ സ്ഥലത്തെത്തി മുന്ന് പെട്ടികളില്‍ രണ്ടു വലിയ പെട്ടികള്‍ തിരിച്ചെടുക്കാനും മൂന്നാമത്തെ ചെറിയപെട്ടി തുറക്കാനും ആവശ്യപ്പെട്ടു. തന്റെ ഗ്ലൗസിട്ട കൈകള്‍ കൊണ്ട് ഒരു നിമിഷം പരത്തിയ ശേഷം അദ്ദേഹം അത് കണ്ടെത്തി പുറത്തേക്കെടുത്തു. ഇറ്റ് ഈസ് എ ലഡ്ഡു എന്ന് വലിയ തിരുപ്പതി ലഡ്ഡു പോലുള്ള തൃപ്പൂണിത്തുറ സ്വാമിയുടെ പലഹാരത്തെ നിര്‍വചിച്ചപ്പോള്‍ ഞങ്ങളുടെ മനസ്സിലുംലഡ്ഡു പൊട്ടി, കുളിര്‍മഴ പെയ്തു. ആ ഉദ്യോഗസ്ഥനെ ആശ്ലേഷിക്കുവാന്‍ തോന്നിയെങ്കിലും അത് ഞങ്ങളുടെ പേരകുട്ടിക്കുള്ളതാണ് എന്ന വാക്കുകളാണ് പുറത്തു വന്നത്. നന്ദി പറഞ്ഞു കാത്തിരിക്കുന്ന അവന്റെ അരികിലേക്ക് നടന്നു.

Tags: കഥ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊങ്ങന്‍പാറ കുന്നിന്‍മുകളിലെ ചെണ്ടുമല്ലി തോട്ടത്തില്‍ സ്‌നേഹ കുടുംബശ്രീ കൂട്ടായ്മയിലെ വനിതകള്‍
Agriculture

ചെണ്ടുമല്ലി കൃഷിയില്‍ വിജയഗാഥയുമായി വനിതാ കൂട്ടായ്മ

Literature

മഴ നനയുന്ന കുട്ടി

മോദി വിദേശയാത്രയ്ക്കിടയില്‍ വിദേശ ഇന്ത്യക്കാരെ കാണുന്നു
India

കഴിഞ്ഞ 10 വര്‍ഷത്തില്‍ 16 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു; ഇതിന് കാരണം ഇന്ത്യയുടെ വളര്‍ച്ചയെന്ന് വിദഗ്ധര്‍

Entertainment

ലവ് ജിഹാദിന്റെയും രാഷ്‌ട്രീയ ചൂഷണത്തിന്റെയും കൂട്ടബലാത്സംഗപരമ്പരയുടെയും കഥ പറയുന്ന ‘അജ്മീര്‍ 92’ വരുന്നു

Samskriti

കുടുംബസങ്കല്പങ്ങളുടെ വിസ്മയേതിഹാസം

പുതിയ വാര്‍ത്തകള്‍

ഇന്ത്യ ഈ സമയത്ത് നിർത്തിയാൽ, ഞങ്ങൾ സമാധാനത്തെ കുറിച്ച് പരിഗണിക്കും ; പ്രതികാരം ചെയ്യുമെന്ന് ഒന്നും പേടിക്കേണ്ട ; പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ

ഞാൻ ഇന്ത്യക്കാരിയാണ്, എന്റെ രാജ്യത്തെ പിന്തുണയ്‌ക്കുന്നു ; പാകിസ്ഥാനികൾക്ക് അൺഫോളോ ചെയ്യാം : വിമർശിച്ച പാക് ആരാധകരെ ശാസിച്ച് ഹിന ഖാൻ

ജീവനല്ല , ഞങ്ങളുടെ രാജ്യമാണ് വലുത് : ചണ്ഡീഗഡിൽ സിവിൽ ഡിഫൻസ് വളണ്ടിയർമാരാകാൻ എത്തിയത് ആയിരക്കണക്കിന് യുവാക്കൾ

രാജസ്ഥാനിലെ മൂന്ന് നഗരങ്ങളിൽ റെഡ് അലേർട്ട്; എത്രയും പെട്ടെന്ന് തന്നെ ജനങ്ങൾ വീടുകളിലേക്ക് മടങ്ങണം

ഇന്ത്യയെ സംരക്ഷിക്കാൻ എന്ത് ത്യാഗത്തിനും തയ്യാർ ; സൈനികർക്കൊപ്പം നിൽക്കും ; എന്ത് ബുദ്ധിമുട്ടുകൾ വന്നാലും സഹിക്കും ; മൗലാന മഹ്മൂദ് മദനി

എം.ഡി. രാമനാഥന്‍: അതിവിളംബത്തിന്റെ അധിപതി

കല്ലേക്കാട് വ്യാസവിദ്യാപീഠത്തില്‍ നടന്ന ക്ഷേത്രീയ കാര്യകര്‍ത്താവികാസ് വര്‍ഗ് സമാപന പൊതുപരിപാടിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തുന്നു. എയര്‍ കമ്മഡോര്‍ സതീഷ് മേനോന്‍, വര്‍ഗ് സര്‍വാധികാരിയും മധുര വിഭാഗ് സംഘചാലകുമായ ബി. ശിവലിംഗം സമീപം

ഭാരതത്തിന്റെ നേതൃത്വത്തില്‍ പുതിയ ലോകക്രമം ഉയരും: എം. രാധാകൃഷ്ണന്‍

കേരളത്തില്‍ മുസ്ലിം ജിഹാദ് പ്രവര്‍ത്തനങ്ങള്‍ ശക്തം: മിലിന്ദ് പരാണ്ഡേ

ഗോപികയ്‌ക്ക് 1.3 കോടിയുടെ മേരി ക്യൂറി ഫെലോഷിപ്പ്

തീവ്രവാദം കാന്‍സര്‍, ജീവനുള്ള തലവേദന: കെ.എന്‍. ആര്‍ നമ്പൂതിരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies