Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കശ്മീര്‍ ഫയല്‍സിനും കേരള സ്‌റ്റോറീസിനും പിന്നാലെ അജ്മീര്‍ 92 റിലീസിന്; ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്നു; നിരോധനം ആവശ്യപ്പെട്ട് മുസ്ലിം സംഘടനകള്‍

അജ്മീര്‍ ദര്‍ഗ്ഗയുടെ കാര്യസ്ഥരും പ്രദേശത്തെ ഉന്നതന്‍മാരും അടങ്ങുന്ന ഒരു സംഘം വര്‍ഷങ്ങളോളം കുട്ടികളെ ലൈംഗീക പീഡനത്തിന് ഇരയാക്കുകയായിരുന്നു. അജ്മീര്‍ ദര്‍ഗ്ഗയിലെ നടത്തിപ്പുകാരാല്‍ ലൈംഗീകമായി ചൂഷണം ചെയ്യപ്പെട്ട 250 പെണ്‍കുട്ടികളുടെ യഥാര്‍ത്ഥ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ഈ സിനിമയൊരുങ്ങുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2023, 02:50 pm IST
in Entertainment

മുംബൈ:  1992-ല്‍ രാജസ്ഥാനിലെ അജ്മീറില്‍ 250-ലധികം പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെടുകയും ബ്ലാക്ക് മെയില്‍ ചെയ്യപ്പെടുകയും ചെയ്യപ്പെട്ട യഥാര്‍ഥ്യം വിവരിക്കുന്ന ബോളിവുഡ് ചിത്രം അജ്മീര്‍ 92 റിലീസിന് ഒരുങ്ങുന്നു. അജ്മീര്‍ 92, 1992-ല്‍ അജ്മീര്‍ നഗരത്തിലെ പെണ്‍കുട്ടികള്‍ അനുഭവിച്ച ദുരന്തത്തിന്റെ കഥയാണ് പറയുന്നത്. കരണ്‍ വര്‍മ്മ, സുമിത് സിംഗ്, സയാജി ഷിന്‍ഡെ, മനോജ് ജോഷി, ശാലിനി കപൂര്‍ സാഗര്‍, ബ്രിജേന്ദ്ര കല്‍റ, സറീന വഹാബ് തുടങ്ങിയവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമാകുന്നത്. പുഷ്‌പേന്ദ്ര സിംഗ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. ഇന്ത്യ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ബലാത്സംഗ സംഭവങ്ങളിലൊന്നാണ് സിനിമയുടെ ഇതിവൃത്തം. ജൂലൈ 14-ന് ചിത്രം റിലീസ് ചെയ്യും.  

അതേസമയം, ചിത്രത്തിന്റെ പോസ്റ്ററുകള്‍ പ്രചരിച്ചതോടെ പ്രതികരണവുമായി ഇസ്ലാമിക സംഘടനകള്‍ രംഗത്തെത്തി. അടുത്ത മാസം റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ഹിന്ദി ചിത്രമായ അജ്മീര്‍-92 , ഒരു പ്രത്യേക ന്യൂനപക്ഷ സമുദായത്തെ ലക്ഷ്യമിടുന്നതായി  ജംഇയ്യത്തുല്‍ ഉലമാ-ഇ-ഹിന്ദ് ആരോപിച്ചു. 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് അജ്മീറില്‍ കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്ക് നേരെ നടന്ന ക്രിമിനല്‍ ആക്രമണത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. ‘അജ്മീര്‍ ഷെരീഫിന്റെ ദര്‍ഗയെ അപകീര്‍ത്തിപ്പെടുത്താന്‍ നിര്‍മ്മിച്ച സിനിമ ഉടന്‍ നിരോധിക്കണം. ക്രിമിനല്‍ സംഭവങ്ങളെ ഒരു മതവുമായി ബന്ധപ്പെടുത്തുന്നതിന് പകരം കുറ്റകൃത്യങ്ങള്‍ക്കെതിരെ യോജിച്ചുള്ള നടപടിയാണ് ആവശ്യമെന്നു്  ജംഇയ്യത്ത് പ്രസിഡന്റ് മൗലാന മഹമൂദ് മദനി പറഞ്ഞു.  

അജ്മീറില്‍ 1992ല്‍ നടന്ന ക്രൂരത  

‘നവജ്യോതി’ എന്ന പ്രദേശിക പത്രമാണ് ചില നഗ്‌നചിത്രങ്ങളും സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പ്രാദേശിക ഗുണ്ടാസംഘങ്ങള്‍ ബ്ലാക്ക് മെയില്‍ ചെയ്യുന്നതിനെക്കുറിച്ച് പറയുന്ന ഒരു വാര്‍ത്തയും പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന സംഭവഭങ്ങള്‍ പുറത്തായത്. സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിനിയെ ഫാറൂഖ് ചിഷ്തി പരിചയപ്പെടുകയും ബലാത്സംഗം ചെയ്യുകയും ചെയ്തതോടെയാണ് ഇതിന്റെ തുടക്കം. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ ഫോട്ടോ എടുക്കുകയും ഇത് കാട്ടി ഭീഷണിപ്പെടുത്തി, മറ്റ് പെണ്‍കുട്ടികളെ തനിക്ക് പരിചയപ്പെടുത്താന്‍ ഇയാള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നീട് ആ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയും അവരുടെ ചിത്രങ്ങള്‍ കാട്ടി ബ്ലാക്ക് മെയില്‍ ചെയ്യുകയുമായിരുന്നു.

പ്രധാന പ്രതികള്‍ അജ്മീര്‍ ദര്‍ഗയിലെ ഖാദിമുകളുമായി ബന്ധപ്പെട്ടവരും അധികാര-രാഷ്‌ട്രീയ കേന്ദ്രങ്ങളുമായി അടുത്ത ബന്ധങ്ങളുള്ളവരായതിനാല്‍ പ്രശ്‌നം പോലീസ് ആദ്യം ഒതുക്കി. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ചിഷ്തി ഉള്‍പ്പെടെ എട്ടു പ്രതികള്‍ ശിക്ഷിക്കപ്പെട്ടു. പീഡനത്തിന് ഇരയായ നിരവധി കുട്ടികള്‍ പിന്നീട് ആത്മഹത്യ. ഇവരുടെ ക്രൂരതയ്‌ക്ക് ഇരയായ 250 പെണ്‍കുട്ടികളില്‍ ഏറെയും പതിനൊന്നിനും 20 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ ആയിരുന്നു.

അജ്മീര്‍ ദര്‍ഗ്ഗയുടെ കാര്യസ്ഥരും പ്രദേശത്തെ ഉന്നതന്‍മാരും അടങ്ങുന്ന ഒരു സംഘം വര്‍ഷങ്ങളോളം കുട്ടികളെ ലൈംഗീക പീഡനത്തിന് ഇരയാക്കുകയായിരുന്നു. അജ്മീര്‍ ദര്‍ഗ്ഗയിലെ നടത്തിപ്പുകാരാല്‍ ലൈംഗീകമായി ചൂഷണം ചെയ്യപ്പെട്ട 250 പെണ്‍കുട്ടികളുടെ യഥാര്‍ത്ഥ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ഈ സിനിമയൊരുങ്ങുന്നത്.  

Tags: movieപീഡന കേസ്ദി കശ്മീര്‍ ഫയല്‍സ്'kerala story movie
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ചോരകൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മെയ് 8 ന് തിയേറ്ററുകളിലെത്തുന്നു

Entertainment

ഹിന്ദു യുവതിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിച്ചത് സംഭവിച്ച കാര്യം, എമ്പുരാന് മാത്രമാണോ ആവിഷ്ക്കാര സ്വാതന്ത്ര്യം കേരള സ്റ്റോറിക്ക് ഇല്ലേ?പണ്ഡിറ്റ്

Entertainment

കളങ്കാവൽ ഒടിടിയിലേക്ക്; ; ചിത്രം എന്ന് എവിടെ കാണാം?

മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം ലഭിച്ച സുദീപ്തോ സെന്‍ (ഇടത്ത്) കേരള സ്റ്റോറി എന്ന സിനിമയുടെ ദൃശ്യം (വലത്ത്)
Entertainment

കർശന സുരക്ഷ , മൊബൈൽ ഫോണിന് പോലും വിലക്ക് : ലൗ ജിഹാദിന്റെ കഥയുമായി വീണ്ടും വരുന്നു ‘ദി കേരള സ്റ്റോറി’ 2

Mollywood

മലയാളത്തിലെ സൂപ്പർ ഹിറ്റ് വെബ് സീരീസ് സിനിമയാകുന്നു. “കണിമംഗലം കോവിലകം” ഫസ്റ്റ് ലുക്ക് പുറത്ത്..

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തിലെ ലക്ഷ്മീദേവിയും ദുര്‍ഗ്ഗാദേവിയും മുഹമ്മദ് റിയാസിനെ ചൊടിപ്പിച്ചോ? റിയാസിന്‍റേത് കമ്മ്യൂണിസമല്ല, കമ്മ്യൂണലിസം

പന്തളത്ത് കാറിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ച് എം ഡി എം എ കടത്ത് ; കേസിലെ മൂന്നാം പ്രതി ഷെബീന ഖാൻ അറസ്റ്റിൽ

“അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല”….നിയമസഭയിലേക്ക് പോകുംമുമ്പേ ബലിദാനികളെ ഓര്‍ക്കുന്ന രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റ് വൈറല്‍…

ആര്യാരാജേന്ദ്രനെ തന്റെ കാറില്‍ കയറ്റിയപ്പോള്‍ കാറി തുപ്പുന്ന പോലെയായിരുന്നു സ്ത്രീകളുടെ പ്രതികരണമെന്ന് ശിവന്‍ കുട്ടി…ഇത്ര വേണമായിരുന്നോ?

കട്ടിങ്ങ് സൗത്തിനൊന്നും കനിയില്ല, മലയാളത്തേക്കാള്‍ കൃത്യമായ പ്രതിഫലം നല്‍കുന്നത് നോര്‍ത്ത് ഇന്ത്യക്കാരാണെന്ന് കനി കുസൃതി

ഇന്ത്യയെ അപമാനിക്കാൻ ശ്രമിച്ച ഹെല്ലെ ലയെങ്ങിന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ വരെ പൂട്ടിച്ചു ; പിന്നിൽ ഇന്ത്യക്കാരുടെ റിപ്പോർട്ടിങ്ങുകൾ

യുപിയിലെ ദളിത് നേതാവ് മായാവതിയുടെ വീടിനു മുന്‍പില്‍ നിന്നും നാണംകെട്ട് മടങ്ങുന്ന കോണ്‍ഗ്രസിന്‍റെ ദളിത് നേതാക്കള്‍. മുഖം ടവല്‍ കൊണ്ട് മറച്ചിരിക്കുന്നത് ദളിത് നേതാവും ബാരാബങ്കി എംപിയുമായി തനുജ് പൂനിയ, തൊട്ട് ഇടത്ത് നരച്ച തലമുടിയോട് കൂടിയ ആള്‍ രാജേന്ദ്ര പാല്‍ ഗൗതം ആണ്.

യുപിയില്‍ ദളിത് കലാപമുണ്ടാക്കാന്‍ മായാവതിയുടെ അരികിലേക്ക് ദളിത് നേതാക്കളെ വിട്ട് രാഹുല്‍ ഗാന്ധി, രണ്ട് കോണ്‍ഗ്രസ് നേതാക്കളെയും ഓടിച്ചു

ബംഗ്ലാദേശികളെ പൂട്ടാൻ പണി ഒരുക്കി സുവേന്ദു ; സി.എ.എയുടെ പരിധിയിൽ വരാത്തവർ നുഴഞ്ഞുകയറ്റക്കാർ തന്നെ ; നേരിട്ട് ബി.എസ്.എഫിന് കൈമാറും 

ബോംബെ ഹൈക്കോടതി ഉത്തരവ് പ്രകാരം മുംബൈയിലെ ഗരീബ് നഗറിലെ ചേരികളിൽ 200 ലധികം വീടുകൾ പൊളിച്ചു; പൊലീസിന് നേരെ കല്ലേറ്

എണ്ണക്കിണറുകളിലെ പാഴ്വസ്തു എങ്ങിനെ സൗന്ദര്യസംരക്ഷണത്തിനുള്ള ജെല്ലി ആയി?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.