Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഇടതും വലതും മാറിവന്നു, ചെങ്കലിലെ ലക്ഷംവീട് നിവാസികളുടെ ദുരിത ജീവിതത്തിന് മാത്രം മാറ്റമില്ല

ചെങ്കല്‍ പഞ്ചായത്തിലെ ലക്ഷംവീട് നവീകരണപദ്ധതി ചുവപ്പുനാടയില്‍ കുടുങ്ങി. തകര്‍ന്നുവീഴാറായ വീടുകള്‍ക്കുള്ളില്‍ ഭീതിയോടെ കഴിയുകയാണ് കോളനിനിവാസികള്‍. വര്‍ഷങ്ങള്‍ പഴക്കം ചെന്ന വീടുകളില്‍ മഴപെയ്താല്‍ ഒരുതുള്ളി വെള്ളം പോലും പുറത്തു പോകില്ല. ഏത് നിമിഷവും നിലംപൊത്താമെന്ന അവസ്ഥയിലാണ് പല വീടുകളുമെന്ന് കോളനിനിവാസികള്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2023, 06:50 pm IST
in Thiruvananthapuram

ഹരി പെരുങ്കടവിള

അമരവിള: ചെങ്കല്‍ പഞ്ചായത്തിലെ ലക്ഷംവീട് നവീകരണപദ്ധതി  ചുവപ്പുനാടയില്‍ കുടുങ്ങി. തകര്‍ന്നുവീഴാറായ വീടുകള്‍ക്കുള്ളില്‍ ഭീതിയോടെ കഴിയുകയാണ് കോളനിനിവാസികള്‍. വര്‍ഷങ്ങള്‍ പഴക്കം ചെന്ന വീടുകളില്‍ മഴപെയ്താല്‍ ഒരുതുള്ളി വെള്ളം പോലും പുറത്തു പോകില്ല. ഏത് നിമിഷവും നിലംപൊത്താമെന്ന അവസ്ഥയിലാണ് പല വീടുകളുമെന്ന് കോളനിനിവാസികള്‍ പറയുന്നു.

കൊച്ചുകുട്ടികള്‍ അടക്കം താമസിക്കുന്ന 36 വീടുകളാണ് ഇവിടെ ഉള്ളത്. മഴക്കാലം ആകുന്നതോടെ വീടുകളുടെ ബലക്കുറവും ചോര്‍ച്ചയും കാരണം ഇവര്‍ ഭീതിയിലാണ്. 18 വര്‍ഷം മുമ്പ് ലക്ഷംവീട് കോളനികള്‍ ഒറ്റ വീടായി മാറിത്തുടങ്ങിയത് മുതലാണ് കഷ്ടകാലങ്ങളുടെ തുടക്കമായതെന്ന് കോളനി നിവാസികള്‍ പറയുന്നു. അന്ന് 36,000 രൂപയ്‌ക്കാണ് വീടുകള്‍ നിര്‍മിച്ചത്. ശേഷം നാളിതുവരെയും മാറി വരുന്ന പഞ്ചായത്തു ഭരണസമിതികള്‍ അറ്റകുറ്റപ്പണിക്കായി നയാപൈസ അനുവദിക്കാത്തതും വീടുകളുടെ ശോചനീയാവസ്ഥയ്‌ക്ക് കാരണമായി. പല വീടുകളുടെയും അകത്തളങ്ങളും മേല്‍ക്കൂരകളും തകര്‍ന്നു. സാമ്പത്തികമായി വളരെ പിന്നാക്കം നില്ക്കുന്ന കുടുംബങ്ങളാണ് ലക്ഷംവീടുകളെ ആശ്രയിക്കുന്നത്. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്താന്‍ വീടിനകത്ത് തന്നെ കക്കൂസ് നിര്‍മിക്കാന്‍ നിര്‍ഭയ സംഭവത്തിനുശേഷം ആ പേരില്‍ തന്നെ സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചതുമാണ്. പക്ഷേ  അതൊന്നും ഈ ലക്ഷംവീട് കോളനിക്ക് ഇനിയും ലഭിച്ചിട്ടില്ല.

ലക്ഷംവീട് കോളനികള്‍ നവീകരിക്കുന്നതിലേക്ക് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും പ്ലാന്‍ ഫണ്ട് അടക്കമുള്ളവ പഞ്ചായത്തധികൃതര്‍ വഴിമാറ്റി ചെലവഴിക്കുന്നതായാണ് ആരോപണം ഉയരുന്നത്. യാതൊരുവിധ സുരക്ഷയും ഇല്ലാതെയാണ് കോളനി നിവാസികള്‍ ഇവിടെ കഴിയുന്നത്. കുടിവെള്ളം രണ്ടുദിവസത്തില്‍ ഒരിക്കല്‍ മാത്രമേ പൈപ്പുകളില്‍ നിന്ന് ലഭിക്കാറുള്ളൂ. കുടിവെള്ളക്ഷാമം നേരിടുന്ന കോളനികള്‍ അടക്കമുള്ള പ്രദേശങ്ങളില്‍ ജലജീവന്‍ പദ്ധതി നിര്‍ബന്ധമായും നടപ്പാക്കണമെന്ന പദ്ധതിയും ചെങ്കല്‍ പഞ്ചായത്തില്‍ ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുന്നു. അഞ്ചു കോടിരൂപ അനുവദിച്ചിട്ട് ഒരുവര്‍ഷമായെങ്കിലും ഇതിനെപ്പറ്റിയുള്ള യാതൊരുവിധ പ്രോജക്ടുകളും തയ്യാറാക്കാന്‍ ഈ ഭരണസമിതിക്കായിട്ടില്ല. കോളനി നിവാസികളായ തങ്ങളുടെ ജീവിതം വോട്ട് ചെയ്യാന്‍ മാത്രമായി ഒതുങ്ങിയിരിക്കുകയാണെന്ന് കോളനി നിവാസികള്‍ പ്രതികരിക്കുന്നു. രാത്രികാലത്ത് വേണ്ടത്ര വെളിച്ചമില്ലായ്‌മയും കോളനി നിവാസികളെ ദുരിതത്തിലാക്കുന്നു. 36 ഓളം കുടുംബങ്ങള്‍ തിങ്ങിനിറഞ്ഞ് താമസിക്കുന്ന ഈ കോളനിയില്‍ ഇന്നും പട്ടയം പോലും ലഭിക്കാത്ത പല കുടുംബങ്ങളുമുണ്ട്. സാധാരണക്കാരായ ഇവര്‍ക്കിടയില്‍ വിധവകളും രോഗികളും താമസിച്ചുവരുന്നു. അധികാരികള്‍ കോളനി സന്ദര്‍ശിച്ച് അപകടാവസ്ഥയിലുള്ള വീടുകള്‍ പുനര്‍നിര്‍മിച്ച് നിലവിലുള്ള ഭീതി അകറ്റാന്‍ തയ്യാറാകണമെന്ന് കോളനി നിവാസികള്‍ ആവശ്യപ്പെടുന്നു.

Tags: lifeതിരുവനന്തപുരംLife mission'ചെങ്കല്‍'
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

കോടീശ്വരിയായ വൃദ്ധയെ തീക്കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ സഹോദരീ പുത്രന് ജീവപര്യന്തം

Samskriti

ആത്മീയത എന്ന ആന്തരിക യാത്ര

Samskriti

ജീവിത സാക്ഷാത്കാരം

India

മൂര്‍ഖനെ കഴുത്തിലിട്ട് ബൈക്കില്‍ പോയ യുവാവ് പാമ്പ് കടിയേറ്റു മരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊർജ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര ഉന്നതതല യോഗം ചേർന്ന് കേന്ദ്രം

കടം വാങ്ങിയ ആളെ വായ്‌പ തിരിച്ചടയ്‌ക്കാൻ വിളിക്കുന്നത് ആത്മഹത്യാ പ്രേരണയല്ല: സുപ്രീംകോടതി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.