Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അഴിമതികളൊതുക്കാന്‍ അഗ്നിബാധകള്‍

അഴിമതി പുറത്തായാല്‍ അന്വേഷണസംഘത്തെ വച്ച് തെളിവുകള്‍ പിടിച്ചെടുക്കുക, സംഘത്തിലുള്ളവരെ വിലയ്‌ക്കെടുത്ത് അന്വേഷണം അട്ടിമറിക്കുക, തെളിവുകള്‍ ഒന്നടങ്കം തീയിട്ടു നശിപ്പിക്കുക. ഇത്തരമൊരു രീതിയാണ് പിണറായിയുടെ ഭരണത്തിന്‍ കീഴില്‍ നടക്കുന്നത്. ഇതൊക്കെ ചെയ്യുന്നതിലും ചെയ്യിക്കുന്നതിലും കയ്യറപ്പുതീര്‍ന്നയാളാണ് താനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിസ്സംശയം തെളിയിച്ചു കഴിഞ്ഞിരിക്കുന്നു

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 25, 2023, 05:00 am IST
in Editorial

ഒരു അഗ്നിശമന സേനാ ഉദ്യോഗസ്ഥന്റെ ജീവനെടുത്ത തിരുവനന്തപുരം മേനംകുളത്തെ കിന്‍ഫ്രാ പാര്‍ക്കിലെ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ഗോഡൗണിലുണ്ടായ അഗ്നിബാധ അഴിമതിയുടെ തെളിവു നശിപ്പിക്കലിന്റെ ഭാഗമായി സൃഷ്ടിച്ചതാണെന്ന സംശയം കൂടുതല്‍ ബലപ്പെട്ടിരിക്കുകയാണ്. ഒരാഴ്ച മുന്‍പ് കൊല്ലത്തെ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ ഗോഡൗണിലും തീപിടുത്തമുണ്ടായി. രണ്ടിടങ്ങളിലും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ സൂക്ഷിച്ചിരുന്ന രാസവസ്തുക്കള്‍ക്കാണ് തീപിടിച്ചത്. ഈ സ്ഥാപനങ്ങള്‍ക്ക് യാതൊരു സുരക്ഷാ സംവിധാനങ്ങളുമുണ്ടായിരുന്നില്ല. രണ്ടിടത്തും തീടിപിടുത്തമുണ്ടായതിന് ഏതാണ്ട് ഒരേപോലുള്ള കാരണങ്ങളാണ് പറയുന്നതും. കൊവിഡ് കാലത്ത് മാനദണ്ഡങ്ങള്‍ പാലിക്കാതെ പിപിഇ കിറ്റുകളും മാസ്‌കുകളും മറ്റും വാങ്ങിയതില്‍ ആയിരംകോടിയിലേറെ രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്ന കേസില്‍ ഇടതുമുന്നണി സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്. ഇതു സംബന്ധിച്ച പരാതിയില്‍ ലോകായുക്തയുടെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഒന്നിനു പുറകെ ഒന്നായി രണ്ട് ഗോഡൗണുകള്‍ക്ക് തീപിടിച്ചത്. ലോകായുക്ത അന്വേഷണത്തിനെത്തുമെന്ന വിവരം നേരത്തെ ലഭിച്ചതിനാലാവാം രണ്ട് ഗോഡൗണുകള്‍ക്കും തീപിടിച്ചതെന്നു വേണം കരുതാന്‍. അഴിമതിക്ക് തെളിവായി പരിശോധനയില്‍ കണ്ടെത്താനിടയുള്ള വസ്തുക്കളാണ് കത്തിച്ചാമ്പലായിരിക്കുന്നതെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. ബ്ലീച്ചിങ് പൗഡറിന് തീപിടിച്ചു എന്ന കാരണം രണ്ടിടത്തും പറയുന്നത് ഇതുസംബന്ധിച്ച ഗൂഢാലോചനയിലേക്ക് വിരല്‍ചൂണ്ടുന്നു.

അധികാരത്തില്‍ ഏഴ് വര്‍ഷം പൂര്‍ത്തിയാക്കിയ ഇടതുമുന്നണി സര്‍ക്കാര്‍ ചരിത്രത്തില്‍ അറിയപ്പെടുക വമ്പന്‍ അഴിമതികളുടെ പേരിലായിരിക്കും. കൊവിഡ് കാലത്ത് രോഗികളുടെ വിവരങ്ങള്‍ ചോര്‍ത്തിയ സ്പ്രിങ്കഌ കേസ്, അമേരിക്കന്‍ കമ്പനിയുമായുണ്ടാക്കിയ ആഴക്കടല്‍ മത്സ്യബന്ധന കരാര്‍, നയതന്ത്ര ചാനലിന്റെ മറവില്‍ നടന്ന സ്വര്‍ണ കള്ളക്കടത്ത്, ഡോളര്‍ കടത്ത്, ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട പണം കൈമാറ്റം, സഹകരണ ബാങ്കുകളിലെ പണം തിരിമറികള്‍, കൊവിഡ് കാലത്ത് വൈദ്യസാമഗ്രികള്‍ വാങ്ങിയതിലെ തട്ടിപ്പ്, ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ നിയമവിരുദ്ധ കരാര്‍, ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ എഐ ക്യാമറകള്‍ സ്ഥാപിച്ചതിലെ ക്രമക്കേടുകള്‍ എന്നിങ്ങനെ അഴിമതിയുടെ ഒരു നീണ്ടനിര തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണകാലത്ത് നടന്നിട്ടുള്ളത്. സര്‍ക്കാരിന്റെ സ്വഭാവവും പിണറായി വിജയന്റെ പ്രവര്‍ത്തന ശൈലിയും വച്ചുനോക്കുമ്പോള്‍ പുറത്തുവന്നിട്ടുള്ള അഴിമതികളെക്കാളധികം പുറത്തുവരാനുണ്ടാവും. ഇതൊക്കെ മുഖ്യമന്ത്രിയെന്ന നിലയ്‌ക്കുള്ള തന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന ആശങ്കയൊന്നും പിണറായി വിജയനില്ല. അഴിമതിരഹിതനെന്ന പ്രതിച്ഛായ തനിക്ക് ആവശ്യമില്ലെന്ന മനോഭാവമാണ് പിണറായിയെ നയിക്കുന്നത്. അഴിമതികളെക്കുറിച്ചുള്ള എന്തു വിവരങ്ങള്‍ പുറത്തുവന്നാലും അതൊക്കെ നേരിടാനുള്ള തൊലിക്കട്ടി തനിക്കുണ്ടെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് തെളിയിക്കുകയാണ്.

സഹസ്രകോടികളുടെ അഴിമതി നടത്താന്‍ മാത്രമല്ല, അതിന്റെ തെളിവുകള്‍ നശിപ്പിക്കാനും അസാമാന്യ പാടവമാണ് മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടാളികളും പ്രദര്‍ശിപ്പിക്കുന്നത്. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെപ്പോലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പിന്തുണയും ഇതിന് ലഭിക്കുന്നു. സ്വര്‍ണ കടത്തുമായും, ഷാര്‍ജ സുല്‍ത്താനെ ക്ലിഫ് ഹൗസില്‍ സല്‍ക്കരിച്ചതുമായും ബന്ധപ്പെട്ട ആരോപണങ്ങളുയര്‍ന്നപ്പോഴായിരുന്നുവല്ലോ സെക്രട്ടറിയേറ്റിലെ ഫയലുകള്‍ അഗ്നിബാധയില്‍ കത്തിയമര്‍ന്നതും, സിസിടിവി ക്യാമറകള്‍ ഇടിമിന്നലേറ്റ് നശിച്ചുപോയതും! ബ്രഹ്മപുരം മാലിന്യ സംസ്‌കരണശാലയിലെ അഗ്നിബാധയും അഴിമതി മറയ്‌ക്കാനാണെന്ന വിമര്‍ശനമുയര്‍ന്നു. കരാര്‍പ്രകാരം മാലിന്യം സംസ്‌കരിച്ചിട്ടുണ്ടോ എന്ന പരിശോധന വരും മുന്‍പാണ് അത് അസാധ്യമാക്കുംവിധം ബ്രഹ്മപുരത്ത് അഗ്നിബാധയുണ്ടായത്. ഇതേ മാതൃകയിലാണ് കൊല്ലത്തും തിരുവനന്തപുരത്തും മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ഗോഡൗണുകള്‍ക്ക് തീപിടിച്ചതും. രണ്ടിടത്തും രാത്രിയും പുലര്‍ച്ചയുമൊക്കെയായി തീ പടര്‍ന്നത് യാദൃച്ഛികമാവാനിടയില്ല. ചില ഉദ്യോഗസ്ഥരുടെ അദൃശ്യ സാന്നിദ്ധ്യം ഇവിടങ്ങളില്‍ ഉണ്ടായിരുന്നതായി പുറത്തുവരുന്ന വാര്‍ത്തകള്‍ തീപിടുത്തം ആസൂത്രിതമാണെന്ന വിമര്‍ശനത്തെ ശരിവയ്‌ക്കുന്നതാണ്. അഴിമതി പുറത്തായാല്‍ അന്വേഷണസംഘത്തെ വച്ച് തെളിവുകള്‍ പിടിച്ചെടുക്കുക, സംഘത്തിലുള്ളവരെ വിലയ്‌ക്കെടുത്ത് അന്വേഷണം അട്ടിമറിക്കുക, തെളിവുകള്‍ ഒന്നടങ്കം തീയിട്ടു നശിപ്പിക്കുക. ഇത്തരമൊരു രീതിയാണ് പിണറായിയുടെ ഭരണത്തിന്‍ കീഴില്‍ നടക്കുന്നത്. ഇതൊക്കെ ചെയ്യുന്നതിലും ചെയ്യിക്കുന്നതിലും കയ്യറപ്പുതീര്‍ന്നയാളാണ്  താനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിസ്സംശയം തെളിയിച്ചു കഴിഞ്ഞിരിക്കുന്നു.

Tags: കേരള സര്‍ക്കാര്‍fireഅഴിമതിസെക്രട്ടറിയേറ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓയില്‍ കമ്പനിയില്‍ തീപ്പിടിത്തത്തില്‍ മരിച്ച അന്യസംസ്ഥാന തൊഴിലാളിയുടെ സംസ്‌കാരം വൈകുന്നു, 30 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്ന് ആവശ്യം

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

Kerala

മെഡിക്കൽ കോളേജിലെ തീപിടിത്തം; അഞ്ച് രോഗികൾ മരിച്ചു, പരാതിയുമായി ബന്ധുക്കൾ, ആരോപണങ്ങൾ നിഷേധിച്ച് അധികൃതർ

Kerala

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

Kerala

പൊങ്കാലയ്‌ക്ക് എത്തിയ സ്ത്രീയുടെ കാര്‍ കത്തി നശിച്ചു, തീ പടര്‍ന്നത് ചപ്പുചവറുകളില്‍ നിന്ന്

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.