Thursday, June 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വന്യമൃഗ ആക്രമണം: മരണപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് എൻ. ഹരി, റേഞ്ച് ഓഫീസർ സാധുക്കളെ ഭയപ്പെടുത്താൻ നോക്കണ്ട

ഓഫീസർ പറഞ്ഞത് വെറും വാക്കല്ല. അത് അദ്ദേഹത്തിന് കിട്ടിയിട്ടുള്ള രാഷ്‌ട്രീയ പിൻന്തുണയുടെ ഭാഗമാണ് എന്ന് വേണം കരുതാനെന്നും എൻ. ഹരി പറഞ്ഞു.

Janmabhumi Online by Janmabhumi Online
May 24, 2023, 01:12 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോട്ടയം: കണമലയിൽ വന്യ മൃഗത്തിന്റെ ആക്രമണത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ബിജെപി മധ്യമേഖല പ്രസിഡൻ്റ് എൻ.ഹരി.  വന്യജീവി ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ നൽകുന്ന ദുരിതാശ്വാസ ധനംമാത്രം നൽകി മരണപ്പെട്ടവരുടെ കുടുംബത്തെ പിണറായി സർക്കാർ വഞ്ചിച്ചാൽ കയ്യും കെട്ടി നോക്കി നിൽക്കിലെന്നും അദ്ദേഹം തന്റെ ഫേസ് ബുക്ക് പേജിലൂടെ അറിയിച്ചു.

സ്കെച്ഛ് ചെയ്തു വെച്ച് തല്ലും കള്ളകേസിൽപ്പെടുത്തുമെന്നൊക്കെ പഞ്ഞു റേഞ്ച് ഓഫീസർ സാധുക്കളെ ഭയപ്പെടുത്താൻ നോക്കണ്ട. ഓഫീസർ പറഞ്ഞത് വെറും വാക്കല്ല. അത് അദ്ദേഹത്തിന് കിട്ടിയിട്ടുള്ള രാഷ്‌ട്രീയ പിൻന്തുണയുടെ ഭാഗമാണ് എന്ന് വേണം കരുതാനെന്നും എൻ. ഹരി പറഞ്ഞു.  

ഫേസ്ബുക്ക് പേജിന്റെ പൂർണരൂപം

കണമലയിൽ വന്യ മൃഗത്തിന്റെ ആക്രമണത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക്  അർഹമായ ദുരിതാശ്വാസ ധനം നല്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണം.

സാധാരണ ഗതിയിൽ വന്യജീവി ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ നൽകുന്ന ദുരിതാശ്വാസ ധനംമാത്രം നൽകി മരണപ്പെട്ടവരുടെ കുടുംബത്തെ പിണറായിസർക്കാർ വഞ്ചിച്ചാൽ കയ്യും കെട്ടി നോക്കി നിൽക്കില്ല.

 കണമല കേസിൽ പ്രതികരിക്കുകയും പ്രക്ഷോഭത്തിന്‌ നേതൃത്വം കൊടുക്കുകയും ചെയ്ത സകലരെയും തല്ലുമെന്നും കേസിൽ പെടുത്തുമെന്നും  പത്രക്കാർക്ക് മുൻപിൽ  വീരസ്യം വിളമ്പിയ റേഞ്ച്  ഓഫീസർ അറിയാൻ ആദ്യമേ ഒരു കാര്യം പറയാം.. സ്വന്തം വീടിന്റെ ഉമ്മറത്തിരിക്കുമ്പോൾ വന്യ മൃഗത്തിന്റെ ആക്രമണത്തിന് ഇരയായി മരിച്ച രണ്ടു പേരുടെയും അവകാശങ്ങൾക്കായി ശബ്ദം ഉയർത്തിയാൽ പിടിച്ചു തൂക്കിലേറ്റുമെങ്കിൽ തൂക്കിലേറുന്നതിന് മുൻപ് അവർക്ക് അവകാശപെട്ടത് നേടികൊടുത്തിരിക്കും..

സ്കെച്ഛ് ചെയ്തു വെച്ച് തല്ലും കള്ളകേസിൽ പെടുത്തുമെന്നൊക്കെ പഞ്ഞു റേഞ്ച് ഓഫീസർ സാധുക്കളെ ഭയപ്പെടുത്താൻ നോക്കണ്ട ..  

ഓഫീസർ പറഞ്ഞത് വെറും വാക്കല്ല. അത് അദ്ദേഹത്തിന് കിട്ടിയിട്ടുള്ള രാഷ്‌ട്രീയ പിൻന്തുണയുടെ ഭാഗമാണ് എന്ന് വേണം കരുതാൻ. ഈവിഷയത്തിൽ പ്രതികരിക്കേണ്ട സുപ്രധാനമായ കാര്യം വന്യ ജീവി ആക്രമണങ്ങളിൽ വ്യക്തികൾ മരണപ്പെട്ടാൽ നിലവിലെ നിയമപ്രകാരം സർക്കാർ നൽകുന്ന ദുരിതാശ്വാസ തുകയെകുറിച്ചാണ്.

നിർഭാഗ്യവശാൽ സംസ്ഥാന സർക്കാരിന്റെ അച്ചാരം പറ്റുന്ന ഇടതു സംഘടനാ ഉദ്യോഗസ്ഥർ രാഷ്‌ട്രീയ താല്പര്യം മുൻനിർത്തി നിയമപരമായി ലഭിക്കേണ്ട ഇത്തരം കാര്യങ്ങൾ വസ്തുതാപരമായി സമൂഹത്തിന് മുൻപിൽ അറിയിക്കില്ല എന്നുള്ളതാണ് സത്യം.

വന്യജീവി ആക്രമണങ്ങളിൽ വ്യക്തികൾ മരണപ്പെട്ടാൽ നിയമപരമായി ലഭിക്കേണ്ട സർക്കാർ ധന സഹായം പത്തുലക്ഷം രൂപയും പരുക്ക് പറ്റിയാൽ പരുക്കിന്റെ സ്വഭാവം അനുസരിച്ച് ,എത്രനാളത്തെ ചികിത്സ വേണ്ടി വരുമോ അതിനു ആനുപാതികമായി ദുരിതാശ്വാസ തുക കൈമാറുകയും ചെയ്യും. [നൂലാ മാലകളിൽ പെടുത്തി  സർക്കാർ തടഞ്ഞു വെച്ചില്ലങ്കിൽ മാത്രം].

വന്യ ജീവി ആക്രമണങ്ങൾ തടയാൻ,കൃഷിയിടങ്ങളിൽ വന്യജീവികൾ നാശനഷ്ടങ്ങൾ ഉണ്ടാക്കിയാലും ഉണ്ടാകാതിരിക്കാനും കേന്ദ്രസർക്കാർ ഫണ്ട് നിലവിൽ ഉണ്ട്. ഫെൻസിംഗ്, ആന മതിൽ നിർമ്മാണം ,കിടങ്ങ് നിർമ്മാണം,തുടങ്ങി വിവിധ ഘടകങ്ങളായി തിരിച്ചാണ് ഫണ്ടുകൾ നൽകുന്നത്.  പക്ഷെ ഇതൊക്കെ സംസ്ഥാന സർക്കാരിന്റെയും വനം വകുപ്പിന്റെയും സഹകരണത്തോടെയാണ് ഇവിടെ നടപ്പിലാക്കെണ്ടത്. അതിന്റെ രാഷ്‌ട്രീയ വൈരുധ്യങ്ങൾ പല വിഷയങ്ങളിലും പ്രകടവുമാണ്. കേന്ദ്ര സർക്കർ നൽകിയിട്ടുള്ള കോടിക്കണക്കിന് രൂപയുടെ ചിലവിനെക്കുറിച്ച് കേരള സർക്കാർ റിപ്പോർട്ട് ഒന്നും നൽകിയിട്ടില്ല.

കണമലയിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കാടിനുള്ളിൽ കടന്ന് വന്യ മൃഗങ്ങളുടെ ആവാസവ്യവസ്ഥയെയോ അവരുടെ സ്വൈര്യ വിഹാരത്തെയോ തടസ പെടുത്തിയതുകൊണ്ടു മരണപെട്ടവരല്ല സ്വന്തം വീടിന്റ ഉമ്മറത്ത് ഇരിക്കുമ്പോൾ ആക്രമിക്ക പെടുകയും,മറ്റൊരാൾ കൃഷിയിടത്തിൽ ആക്രമിക്ക പെടുകയുമാണ് ഉണ്ടായത്.

വന്യ ജീവി ആക്രമണങ്ങളിൽ മരണപ്പെട്ടാൽ സാധാരണയായി സർക്കാർ നൽകുന്ന തുക മാത്രം വാഗ്ദാനം ചെയ്തു കണമല നിവാസികളെയും മരണപ്പെട്ടവരുടെ കുടുംബത്തെയും പറ്റിക്കാമെന്നു പിണറായി വിജയനും സംസ്ഥാന ഗവണ്മെന്റും കരുതണ്ട.

മരണപ്പെട്ടവരുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകാൻ സംസ്ഥ സർക്കാർ തയ്യാറാകണം.. ഇന്ന് ചേരുന്ന ക്യാബിനറ്റ് മീറ്റിംഗിൽ ഈ കാര്യങ്ങൾ സംബന്ധിച്ച് വ്യെക്തത വരുത്താൻ സർക്കാർ തയ്യാറാകണം. നിരവധി തവണ കണമലയിൽ വന്യ ജീവികളുടെ ആക്രമണവും കൃഷി സ്ഥലങ്ങൾ നശിപ്പിക്കുന്നതുമടക്കമുള്ള കാര്യങ്ങൾ നാട്ടുകാർ ഉദ്യോഗസ്ഥരെ ബോധ്യപെടുത്തിയെങ്കിലും ഉദാസീനമായി വിഷയത്തെ കണ്ടതാണ് ഇപ്പോൾ രണ്ടു പേരുടെ മരണത്തിന് ഇടയാക്കിയത്.

സാധാരണ ഗതിയിൽ വന്യ മൃഗങ്ങൾ ഫ്രണ്ട്‌ലിയായി ഇടപെടുന്നവരാണ് എന്ന് വനം മന്ത്രിയുടെ പ്രസ്താവന വന്നു. ഇതിലൂടെ എന്ത് സന്ദേശമാണ് മരണപ്പെട്ടവരുടെ കുടുംബത്തിനും കണമല നിവാസികൾക്കും ഗവണ്മെന്റ് നൽകുന്നത്. ഫ്രണ്ട്ലിയായി ഇടപെടുന്ന വന്യ മൃഗങ്ങളിൽ നിന്ന് ജനങ്ങൾക്ക് സംരക്ഷണം ആവശ്യമില്ല എന്ന സർക്കാരിന്റെ കാഴ്‌ച്ചപ്പാടാണ് രണ്ടുപേർ കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരണപ്പെടാൻ ഇടയായത്. അതിന്റെ ഉത്തരവാദിത്തം ഇടതുപക്ഷ സർക്കാർ ഏറ്റെടുത്ത് മരണപ്പെട്ടവർക്ക് അർഹമായ ദുരിതാശ്വാസ ധന സഹായം പ്രഖ്യാപിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്.

കണമല വിഷയത്തിലും മറ്റു വന്യ ജീവി ആക്രമണങ്ങൾ നടക്കുന്ന പ്രദേശങ്ങളിലെയും നടപടികളിൽ വീഴ്‌ച്ച വരുത്തുന്ന ഉദ്യോഗസ്ഥർക്ക് എതിരെയും നടപടി സ്വീകരിക്കാൻ കേരള സർക്കാർ തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുകയാണ്.

Tags: forനഷ്ടപരിഹാരംWild AnimalN.HariKanamala
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശവിരുദ്ധ പ്രവർത്തനത്തിനെതിരെ വിവരം കൈമാറാനും ഭയം; നീതീന്യായപരിപാലകർ പോലും ഹിറ്റ് ലിസ്റ്റിൽ, കേരളത്തിൽ അതിരൂക്ഷ സാഹചര്യം: എൻ.ഹരി

Kerala

ഉലകം ചുറ്റി മാഡം മന്ത്രി, അവശ്യമരുന്നില്ലാതെ ആശുപത്രികൾ; അർബുദ രോഗികളുടെ പ്രധാനപ്പെട്ട മരുന്നുകൾ സ്ഥിരമായി ഔട്ട് ഓഫ് സ്റ്റോക്ക് : എൻ.ഹരി

Kerala

ദേശസ്നേഹികളായ സഖാക്കൾക്ക് സ്വാഗതം, നിർഭരായി കടന്നുവരൂ : ഭാരത് മാതാവിന്റെ ചിത്രം പ്രചരിപ്പിച്ച സിപിഐ കോട്ടയം നേതൃത്വത്തിന് അഭിനന്ദനങ്ങൾ

Kerala

ഭാരതത്തെ സ്നേഹിക്കൂ… അമ്മയെ പ്രണമിക്കൂ… ഈ മണ്ണിൻറെ മക്കളാകൂ… സഖാക്കളെ അതാകട്ടെ പ്രകൃതിപാഠം – എൻ. ഹരി

Kerala

പൊള്ളുന്ന വിലയും കുതിച്ചുയരുന്ന വിലക്കയറ്റതോതുമാണ് പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷിക സമ്മാനം: ബിജെപി നേതാവ് എന്‍. ഹരി

പുതിയ വാര്‍ത്തകള്‍

കാലികപ്രസക്തമായ വിഷയം ചർച്ച ചെയ്യുന്ന ‘ആലി’ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു; ജീവൻ നിലനിർത്തുന്നത് വിവിധ യന്ത്രങ്ങളുടെ സഹായത്തോടെ

കോഴിക്കോട് സാമൂതിരി കെ.സി.രാമചന്ദ്രൻ രാജ അന്തരിച്ചു

രുദ്രപ്രയാഗിൽ ബസ് അളകനന്ദ നദിയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു ; 12 പേരെ കാണാതായി , മരണസംഖ്യ കൂടിയേക്കുമെന്ന് അധികൃതർ

“യുഎസ് സൈന്യത്തിന്റെ ആക്രമണത്തിൽ ആണവ കേന്ദ്രങ്ങൾക്ക് കനത്ത നാശനഷ്ടമുണ്ടായി” ; ഒടുവിൽ തുറന്ന് സമ്മതിച്ച് ഇറാൻ

സ്വകാര്യ സന്ദർശനത്തിനായി ശശി തരൂർ മോസ്കോയിലെത്തി ; റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി  കൂടിക്കാഴ്ച നടത്തി

സാമ്പത്തിക ബാദ്ധ്യതകൾ വീട്ടാൻ രഹസ്യവിവരങ്ങൾ പാക്കിസ്ഥാന് ചോർത്തി; ദൽഹിയിൽ നാവികസേനാ ജീവനക്കാരൻ അറസ്റ്റിൽ

ജീവനെടുത്ത് റോഡിലെ കുഴി; കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചു, ബസിനടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം, അമ്മയ്‌ക്ക് ഗുരുതര പരിക്ക്

ആലുവ തേവരുടെ ആറാട്ട്; കനത്ത മഴയിൽ ആലുവ ശിവക്ഷേത്രം പൂർണമായും മുങ്ങി, ഈ കാലവർഷത്തിൽ ഇത് രണ്ടാം തവണ

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ നടന്‍ കൃഷ്ണകുമാറിനും മകള്‍ക്കുമെതിരെ തെളിവില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies