Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഇത് ലോകത്തിന്റെ സ്റ്റോറി

ജിഹാദികളുടെ വലയില്‍ കുടുങ്ങിയെത്തിയ സ്ത്രീകളില്‍ ഒരാളുടെ കൊച്ചു മകള്‍ ഹിജാബ് ചുരുട്ടി തീക്കുണ്ഠത്തിലേക്ക് വലിച്ചെറിയുന്ന ഒരു രംഗമുണ്ട് സിനിമയുടെ അവസാനത്തില്‍. ഇത് കണ്ട് കാണികള്‍ കൈയ്യടിച്ചു. ചുറ്റും കൂടിയ ലൈംഗിക അടിമകളുടെ കൂട്ടത്തില്‍ ആഫ്രിക്കക്കാരും യുറോപ്യന്‍ വംശജരും ഏഷ്യക്കാരും എല്ലാം ഉണ്ട്. അവരില്‍ ഹിജാബ് വലിച്ചൂരി എരിയുന്ന തീയിലേക്ക് എറിയുമ്പോഴാണ് കുഞ്ഞിന്റെ മുടി സ്വര്‍ണ്ണനിറമുള്ളതാണ് എന്ന് മനസ്സിലാവുന്നത്. ഇത് കേരളത്തിന്റെ കഥമാത്രമല്ല, ലോകത്തിന്റെ കഥയാണ് എന്ന് ആ നിമിഷത്തില്‍ നാം തിരിച്ചറിയുന്നു.

എ.പി. അബ്ദുള്ളക്കുട്ടി by എ.പി. അബ്ദുള്ളക്കുട്ടി
May 11, 2023, 05:00 am IST
in Article

സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ‘കേരള സ്റ്റോറി’ മനസ്സിനെ പിടിച്ചുലച്ചു. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി  ജിഹാദികളുടെ വലയില്‍ കുടുങ്ങിയെത്തിയ സ്ത്രീകളില്‍ ഒരാളുടെ കൊച്ചു മകള്‍ ഹിജാബ് ചുരുട്ടി തീക്കുണ്ഠത്തിലേക്ക് വലിച്ചെറിയുന്ന ഒരു രംഗമുണ്ട് സിനിമയുടെ അവസാനത്തില്‍.  ഇത് കണ്ട് കാണികള്‍ കൈയ്യടിച്ചു. ചുറ്റും കൂടിയ ലൈംഗിക അടിമകളുടെ കൂട്ടത്തില്‍ ആഫ്രിക്കക്കാരും യുറോപ്യന്‍ വംശജരും ഏഷ്യക്കാരും എല്ലാം ഉണ്ട്. അവരില്‍ ഹിജാബ് വലിച്ചൂരി എരിയുന്ന തീയിലേക്ക് എറിയുമ്പോഴാണ്  കുഞ്ഞിന്റെ മുടി സ്വര്‍ണ്ണനിറമുള്ളതാണ് എന്ന് മനസ്സിലാവുന്നത്. ഇത് കേരളത്തിന്റെ കഥമാത്രമല്ല, ലോകത്തിന്റെ കഥയാണ് എന്ന് ആ നിമിഷത്തില്‍ നാം തിരിച്ചറിയുന്നു.

കേരളാ സ്റ്റോറി കേരളത്തെ അപമാനിക്കുന്ന സിനിമയാണ്, അത് നിരോധിക്കണം എന്നൊക്കെയായിരുന്നു  കഴിഞ്ഞ ദിവസങ്ങളില്‍ ‘മതേതര ബുദ്ധിജീവി’കളുടേയും കഥയറിതാതെ ആടുന്നത് പതിവാക്കിയ രാഷ്‌ട്രീയജീവികളുടേയും ബഹളം. ഇസ്ലാമിന്റെ യഥാര്‍ത്ഥ ശത്രുക്കളെ തുറന്ന് കാണിക്കുകയും ആ ശത്രുക്കളുടെ കമോഫ്ളാഷ്ഡ് അറ്റാക്കില്‍നിന്ന് കേരളത്തിലെ നിഷ്‌കളങ്കരായ പെണ്‍കുട്ടികളെ രക്ഷിക്കാനും ഉതകുന്നതാണ് ഈ സിനിമ എന്ന് ഇത് കണ്ട് തീരുമ്പോള്‍ മുന്‍വിധികളില്ലാത്തവര്‍ക്കെല്ലാം മനസ്സിലാവും. ജിഹാദികള്‍ക്കെതിരെയുള്ള ഒരു സാംസ്‌കാരിക കലാപമാണ് ഈ  സിനിമ.

 ആരാണ് ഈ വിവാദം ഉണ്ടാക്കിയത്? ഇതിന്റെ പിന്നില്‍ കേരളത്തില്‍ നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടിന്റെ  പ്രേതങ്ങളാണെന്ന് ‘ചെറിയ ബുദ്ധി’യില്‍ ചിന്തിച്ചാല്‍പ്പോലും മനസ്സിലാക്കാവുന്നതാണ്. കഴിഞ്ഞ ദിവസം കൊച്ചിലെ ഒരു തിയേറ്ററിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസിന്റെ കൊടിപിടിച്ച് പ്രതിഷേധിച്ചവരില്‍ മുദ്രാവാക്യം വിളിച്ച് കൊടുക്കുന്നയാള്‍ എസ്ഡിപിഐ സിന്ദാബാദ് എന്ന് വിളിച്ചു പോയതും, പിന്നെ തിരുത്തി വിളിച്ചതും നമ്മള്‍ കണ്ടതാണ്. പുള്ളിപ്പുലിയുടെ പുള്ളി എത്ര മറച്ചാലും ഏതെങ്കിലും സമയത്ത് പുറത്തുചാടും. പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ്സ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലേക്ക് നുഴഞ്ഞുകയറി രക്ഷപ്പെടുകയായിരുന്നു അവര്‍. ഒരു കലാസൃഷ്ടി പോലും കാണാത്ത ഇത്തരക്കാരുടെ ആവേശത്തിന് വഴങ്ങി അത് നിരോധിക്കണം എന്നുപറയുന്നവരെ ദൈവം രക്ഷിക്കട്ടെ.

കേരളത്തിലെ ഒരു മുസ്ലിംപള്ളിയില്‍ ഹിന്ദുപെണ്‍കുട്ടിയുടെ വിവാഹം നടത്തുന്നതിന് സൗകര്യമൊരുക്കുന്ന ചിത്രം എ.ആര്‍ റഹ്മാന്‍ പങ്കുവെച്ചത് ചിലര്‍ ആഘോഷിച്ചു. ഇതാണ് യഥാര്‍ഥ കേരള സ്റ്റോറി എന്നായിരുന്നു അവരുടെ അവകാശ വാദം. സത്യത്തില്‍ ഇതിനെ പേരിട്ട് വിളിക്കേണ്ടത് കേരള സ്റ്റോറിയെന്നല്ല, ഭാരത സ്റ്റോറി എന്നാണ്. സെന്റ് തോമസിനേയും, മാലിക്ക് ദിനാറിനേയും സ്വീകരിച്ച് ചര്‍ച്ചും, പള്ളിയും നിര്‍മ്മിക്കാന്‍ സൗകര്യം ചെയ്ത് കൊടുത്ത മഹത്തായ ഒരു പാരമ്പര്യമുണ്ട് ഭാരതത്തിന്. ആ പാരമ്പര്യത്തിന്റെ പേരാണ് സനാതന സംസ്‌കാരം എന്നത്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട മനുഷ്യരെ മഹത്തായ ഈ ദേ

ശം രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. പാലില്‍ പഞ്ചസാരയെന്ന പോലെ ഈ നാടിന്റെ ഭാഗമായി തീര്‍ന്നത് ഈ സംസ്‌കാരത്തിന്റെ സവിശേഷതയാണ്. മാര്‍ക്സിന്റെ പുസ്തകങ്ങളില്‍ തിരഞ്ഞാല്‍ ഈ ഭാരതസ്റ്റോറി കണ്ടെന്നുവരില്ല. ഇറാനില്‍ നിന്ന് ഇസ്ലാം ആട്ടിയോടിച്ച സൗരാഷ്‌ട്രരേയും, ടിബറ്റില്‍ നിന്ന് കമ്മ്യൂണിസ്റ്റ് ചൈന ഓടിച്ച ദലൈലാമയേയും കൂട്ടരേയും സ്വീകരിച്ച സംസ്‌കാരത്തിന്റെ പേര് ഭാരത സ്റ്റോറി എന്നാണ്.

    കാലം മാറുകയാണ്. ചരിത്രത്തിലായാലും കലയിലായാലും കമ്മ്യൂണിസ്റ്റുകള്‍ കാലാകാലങ്ങളായി ഉണ്ടാക്കിവെച്ച വരട്ട് വ്യാഖ്യാനങ്ങള്‍ പാടേ പൊളിച്ചെഴുതപ്പെടുകയാണ്. ഒരാശയത്തെയും പിന്‍പറ്റാത്ത കോണ്‍ഗ്രസ്സിന്റെ കുടുംബമഹിമാ പ്രഘോഷണങ്ങള്‍ക്ക് ഇനി നാട്ടില്‍ വേരോട്ടമുണ്ടാകില്ല. ആവിഷ്‌കാരസ്വാതന്ത്ര്യം എന്നത് സ്വന്തം സൗകര്യത്തിന് എടുത്ത് വിരിക്കാന്‍ സ്വന്തം കക്ഷത്ത്് കൊണ്ടുനടക്കുന്ന മടക്കുപായയല്ലെന്ന് ഇപ്പോള്‍ ചിലരെങ്കിലും തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു. സുദീപ്‌തോ സെന്നിനെയും സംഘത്തെയും ആക്രമിച്ച് ഓടിച്ച ജെഎന്‍യുവില്‍ ഇന്ന് അതേ സംവിധായകന്റെ കേരള സ്റ്റോറി  നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. കാലത്തിന്റെ മാറ്റത്തിന് ഏറെ മനോഹാരിതയുണ്ട്. ഈ മാറ്റത്തിന്റെ സത്തയെന്തെന്ന് മനസ്സിലാക്കിയാല്‍ എല്ലാം എളുപ്പത്തില്‍ കണ്ട് മനസ്സിലാക്കാന്‍ കഴിവുള്ള പുതിയ തലമുറയ്‌ക്ക് മുന്നില്‍ കൂടുതല്‍ വഷളാവേണ്ടി വരില്ലെന്ന് കമ്മ്യൂണിസ്റ്റുകള്‍ ചിന്തിച്ചാല്‍ നന്ന്.

Tags: ഐഎസ്കഥഎ പി അബ്ദുള്ളക്കുട്ടിkerala story movie
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹിന്ദു യുവതിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിച്ചത് സംഭവിച്ച കാര്യം, എമ്പുരാന് മാത്രമാണോ ആവിഷ്ക്കാര സ്വാതന്ത്ര്യം കേരള സ്റ്റോറിക്ക് ഇല്ലേ?പണ്ഡിറ്റ്

Varadyam

കഥ: ശേഷം…

മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം ലഭിച്ച സുദീപ്തോ സെന്‍ (ഇടത്ത്) കേരള സ്റ്റോറി എന്ന സിനിമയുടെ ദൃശ്യം (വലത്ത്)
Entertainment

കർശന സുരക്ഷ , മൊബൈൽ ഫോണിന് പോലും വിലക്ക് : ലൗ ജിഹാദിന്റെ കഥയുമായി വീണ്ടും വരുന്നു ‘ദി കേരള സ്റ്റോറി’ 2

Kerala

മുഖാമുഖം: ബിജെപിയുടെ വികസിത കേരളം ജനങ്ങള്‍ ഏറ്റെടുക്കുന്നു

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.