Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആവേശപ്പോര് സമനിലക്കുരുക്കില്‍

പെപ് ഗാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിയും കാര്‍ലോ ആന്‍സെലോട്ടിയുടെ റയല്‍ മാഡ്രിഡും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഓരോ ഗോള്‍വീതമടിച്ച് സമനിലയില്‍ പിരിഞ്ഞത്. ഫൈനലിലേക്കുള്ള കുതിപ്പിന് മാഞ്ചസ്റ്ററിലെ എത്തിഹാദ് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം പാദ സെമി വിധിയെഴുതും.

Janmabhumi Online by Janmabhumi Online
May 10, 2023, 10:13 pm IST
in Football
FacebookTwitterWhatsAppTelegramLinkedinEmail

ബെര്‍ണബ്യൂ: സാന്റിയാഗോ ബെര്‍ണബ്യുവിലെ ആവേശക്കൊടുങ്കാറ്റിനെ സമനിലയില്‍ കുരുക്കി യുവേഫയിലെ ആദ്യപാദ സെമി ക്ലാസിക് പോരാട്ടം. പെപ് ഗാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിയും കാര്‍ലോ ആന്‍സെലോട്ടിയുടെ റയല്‍ മാഡ്രിഡും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഓരോ ഗോള്‍വീതമടിച്ച് സമനിലയില്‍ പിരിഞ്ഞത്. ഫൈനലിലേക്കുള്ള കുതിപ്പിന് മാഞ്ചസ്റ്ററിലെ എത്തിഹാദ് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം പാദ സെമി വിധിയെഴുതും.  

കളിയുടെ മുപ്പത്തഞ്ചാം മിനിട്ടില്‍ ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ വിനിഷ്യസ് ജൂനിയറിലൂടെ റയല്‍ മാഡ്രിഡാണ് മുന്നിലെത്തിയതെങ്കിലും അറുപത്താറാം മിനിട്ടില്‍ കെവിന്‍ ഡി ബ്രൂയിന്‍ നേടിയ ക്ലാസിക് ഗോളിലൂടെ സിറ്റി മടങ്ങി വന്നു. സിറ്റി സൂപ്പര്‍താരം എര്‍ലിന്‍ ഹാളണ്ടിനെ കൃത്യമായി മാര്‍ക്ക് ചെയ്ത റയലിന്റെ തന്ത്രങ്ങള്‍ അവരുടെ പോരാട്ടത്തിന് വേഗം കൂട്ടി. ഹാളണ്ട് മങ്ങിയപ്പോള്‍ ബെര്‍ണാഡോ സില്‍വയും ഡി ബ്രൂയിനും സിറ്റിയുടെ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. മറുഭാഗത്ത് അവസരങ്ങള്‍ മുതലാക്കാനാവാതെ പോയ ബെന്‍സേമയെ മറികടന്ന് വിനീഷ്യസും കാമവിംഗയും ആവേശം വിതച്ചു.

ബെര്‍ണബ്യൂവിലെ നിലയ്‌ക്കാത്ത ആരവങ്ങള്‍ക്ക് വേഗം കൂട്ടും വിധം ആവേശം നിറഞ്ഞ പോരാട്ടമായിരുന്നു മൈതാനത്ത്. അക്ഷരാര്‍ത്ഥത്തില്‍ ക്ലാസിക് യുദ്ധം. സിറ്റിയുടെ ജാക്ക് ഗ്രീലിഷിന്റെ ഫൗളിലാണ് കളി ആരംഭിച്ചത്. മിനിട്ടുകള്‍ പിറക്കും മുമ്പേ ഫ്രീകിക്ക്. റോഡ്രിഗോയെടുത്ത കിക്ക് പക്ഷേ ലക്ഷ്യത്തില്‍ നിന്ന് അകന്നു. പിന്നീട് റയലിന്റെ മുന്നേറ്റമായിരുന്നു. നാലാം മിനിട്ടില്‍ വിനീഷ്യസ് സിറ്റിയുടെ പെനാല്‍ട്ടി ഏരിയയിലേക്ക് പന്ത് മറിച്ചെങ്കിലും ഫ്രഞ്ച് സൂപ്പര്‍ താരം കരീം ബെന്‍സേമയ്‌ക്ക് അത് കണക്ട് ചെയ്യാനായില്ല.  

പത്താം മിനിട്ടിലാണ് സിറ്റി ആദ്യ ആക്രമണത്തിന് മുതിര്‍ന്നത്. കെവിന്‍ ഡി ബ്രൂയിന്റെ നേതൃത്വത്തില്‍ റയലിന്റെ കോട്ടയിലേക്ക് കടന്നെങ്കിലും ഡിഫന്‍സില്‍ തട്ടി ആ ഉദ്യമം പൊലിഞ്ഞു. ഇരുപത്തഞ്ചാം മിനിട്ടില്‍ ഗോളെന്നുറപ്പിച്ച റയലിന്റെ നീക്കം സിറ്റി സെന്റര്‍ ബാക്ക് റുബെന്‍ ഡയസ് മനോഹരമായി ടാക്കിള്‍ ചെയ്ത് ഒഴിവാക്കി. ഇക്കുറിയും വിനീഷ്യസും ബെന്‍സേമയും ചേര്‍ന്ന അച്ചുതണ്ടാണ് സിറ്റിയുടെ ഏരിയയില്‍ പരിഭ്രാന്തി സൃഷ്ടിച്ചത്. ഏഴ് മിനിട്ട് കഴിയും മുമ്പേ ബെന്‍സേമ ഒരിക്കല്‍ കൂടി സിറ്റിയുടെ ഗോള്‍മുഖം വിറപ്പിച്ചു. തൊട്ടുപിന്നാലെ ആദ്യഗോള്‍ പിറന്നു. അംഗോളക്കാരന്‍ എഡ്വേര്‍ഡോ കാമവിംഗയില്‍ നിന്നായിരുന്നു ഗോളിലേക്കുള്ള മുന്നേറ്റത്തിന്റെ തുടക്കം. കാമവിംഗയില്‍ നിന്ന് പന്തെത്തിയത് സിറ്റിയുടെ പെനാല്‍ട്ടി ബോക്‌സിന് പുറത്തുനിന്ന വിനീഷ്യസ് ജൂനിയറിലേക്ക്. കരുത്തുറ്റ ഷോട്ടിലൂടെ വിനീഷ്യസ് സിറ്റിയുടെ വല കുലുക്കി.  

ഗോള്‍ വീണതോടെ ഉണര്‍ന്ന സിറ്റി തുടര്‍ച്ചയായ പ്രത്യാക്രമണങ്ങള്‍ കൊണ്ട് റയല്‍ ഗോള്‍മുഖത്ത് പലപ്പോഴും അങ്കലാപ്പുണ്ടാക്കി. ബെര്‍ണാഡോ സില്‍വ, കെവിന്‍ ഡി ബ്രൂയിന്‍ തുടങ്ങിയ സിറ്റിയുടെ പോരാളികള്‍ റയല്‍ പെനാല്‍ട്ടിബോക്‌സിലേക്ക് പല തവണ ഇരച്ചുകയറി. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഒരു ഗോളിന് പിന്നിലായിരുന്ന സിറ്റി രണ്ടാം പകുതിയില്‍ ആക്രമണം കടുപ്പിച്ചു. രണ്ടാം പകുതി ആരംഭിച്ചത് വിനീഷ്യസ്-ബെന്‍സേമ കൂട്ടുകെട്ടിന്റെ ആക്രമണത്തിലൂടെയായിരുന്നെങ്കിലും കളിയിലേക്ക് സിറ്റി മടങ്ങി വന്നു. ഹാളണ്ടിന് അവസരങ്ങള്‍ കിട്ടാതെ വന്നതോടെ ഡി ബ്രൂയിന്‍ മുന്നിലേക്ക് കയറി. അറുപത്താറാം മിനിട്ടില്‍ കെവിനിലൂടെത്തന്നെ സമനില ഗോള്‍ പിറന്നു. ഗോള്‍കീപ്പര്‍ തിബോട്ട് കോര്‍ഷ്യസിന് ചിന്തിക്കാനാവും മുമ്പേ ബെല്‍ജിയം സൂപ്പര്‍താരത്തിന്റെ സൂപ്പര്‍ ഫിനിഷിങ് സംഭവിച്ചിരുന്നു.  

Tags: footballമാഞ്ചസ്റ്റര്‍ സിറ്റിറയല്‍ മാഡ്രിഡ്യുവേഫ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലിവര്‍പൂള്‍ ക്യാപ്റ്റന്‍ വിര്‍ജില്‍ വാന്‍ഡൈയ്ക്കും സഹതാരം ആന്‍ഡി റോബേര്‍ട്ട്‌സണും കാറപകടത്തില്‍ അന്തരിച്ച ഡീഗോ ജോട്ടയ്ക്കും സഹോദരന്‍ ആന്ദ്ര സില്‍വയ്ക്കും ആദരമര്‍പ്പിക്കാന്‍ അവര്‍ കളിച്ചിരുന്ന ജേഴ്‌സി നമ്പര്‍ ആലേഖനം ചെയ്ത പുഷ്പ മാത്രകയുമായി പോര്‍ച്ചുഗലിലെ ഗൊണ്ടോമറില്‍ നടന്ന സംസ്‌കാര ചടങ്ങുകള്‍ക്കെത്തിയപ്പോള്‍
Football

ഫുട്‌ബോള്‍ ലോകം ഗോണ്ടോമറില്‍ ഒത്തുചേര്‍ന്നു; നിത്യനിദ്രയ്‌ക്ക് ആദരമേകാന്‍

Football

ലിവര്‍, പോര്‍ച്ചുഗല്‍ ടീമുകളിലെ സുവര്‍ണ നിരയിലൊരാള്‍

Football

റോണോ-അല്‍ നാസര്‍ കരാര്‍ പുതുക്കി

Kerala

മെസിയും അര്‍ജന്റീന ടീമും ഒക്ടോബര്‍ – നവംബര്‍ മാസത്തില്‍ കേരളത്തില്‍

News

മെസിയും അര്‍ജന്റീന ഫുട്ബാള്‍ ടീമും കേരളത്തിലെത്തും: മന്ത്രി വി അബ്ദുറഹിമാന്‍

പുതിയ വാര്‍ത്തകള്‍

ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിനു പിന്നാലെ ഇസ്രയേൽ ഉന്നതതല സംഘം ഖത്തറിലേക്ക്

ബംഗളുരുവിൽ നിന്ന് കാറിൽ എംഡിഎംഎ കടത്തുന്നതിനിടെ ലഹരിവിരുദ്ധ റാലിയുടെ സംഘാടകനായ സിപിഎം നേതാവ് ഷമീർ പിടിയിൽ, നേരത്തേ പുറത്താക്കിയെന്ന് പാർട്ടി

നമ്മുടെ രാശിയിലെ ഏഴര ശനിയും കണ്ടക ശനിയും അനുകൂലമാക്കി ദോഷങ്ങൾ അകറ്റാൻ ചെയ്യേണ്ടത്

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

ബിന്ദുവിന്റെ വീട്ടില്‍ മന്ത്രി എത്തിയത് പൊലീസിനെപ്പോലും അറിയിക്കാതെ സ്വകാര്യ കാറില്‍, ഇരുട്ടിന്‌റെ മറവില്‍

One month old baby feet

കോഴിക്കോട് രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചത് ചേലാകർമ്മം നടത്തിയതിന് പിന്നാലെ, ക്ലിനിക്കിനെതിരെ കേസ്

പള്ളിയുടെ മേല്‍ക്കൂരയില്‍ നിന്ന് വീണ് കൈക്കാരന്‍ മരിച്ചു, സംഭവം മണ്ണാറപ്പാറ സെന്‌റ് സേവ്യേഴ്‌സ് പള്ളിയില്‍

ക്ഷേത്ര പ്രദക്ഷിണം ചെയ്യേണ്ടത് ഇങ്ങനെ: അതിന്റെ ശാസ്ത്രങ്ങൾ

ഭീകരർക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നതിൽ ഒരു വിട്ടുവീഴ്ചയും പാടില്ല ; ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

അറിഞ്ഞില്ല, ആരും പറഞ്ഞില്ല! ചാരവനിത ജ്യോതി മല്‍ഹോത്രയെ ക്ഷണിച്ചുവരുത്തിയതിനെ ന്യായീകരിച്ച് മന്ത്രി റിയാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies