Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശൈവ-വൈഷ്ണവ ചൈതന്യങ്ങള്‍ക്ക് തുല്യ പ്രാധാന്യമുള്ള ഇളംകുളം മഹാദേവ ക്ഷേത്രം

കിഴക്ക് ദര്‍ശനത്തില്‍ മഹാദേവ പ്രതിഷ്ഠയും പടിഞ്ഞാറ് ദര്‍ശനമായി വലത് മാറി ചുറ്റമ്പലത്തിന് പുറത്താണ് വൈഷ്ണവ ചൈതന്യത്തെ ആധാരമാക്കിയ ശ്രീകൃഷ്ണ പ്രതിഷ്ഠയുമുള്ളത്. രണ്ട് ചൈതന്യങ്ങള്‍ക്കും പൂജാ ക്രിയകളില്‍ തുല്യ പ്രാധാന്യമാണുള്ളത്. ഗോക്കള്‍ക്ക് പ്രാധാന്യം നല്‍കി ഗോശാലകളാല്‍ ചുറ്റപ്പെടുത്തിയാണ് ശ്രീകൃഷ്ണ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗോക്കള്‍ക്ക് സദാസമയവും ഭഗവാനെ ദര്‍ശിക്കാവുന്ന വിധത്തില്‍ ശ്രീകോവിലിന്റെ നാല് വശത്തും ഗോശാലകളുണ്ട്.

രാജേഷ് ദേവ്‌ by രാജേഷ് ദേവ്‌
May 7, 2023, 05:00 am IST
in Samskriti

ശൈവ -വൈഷ്ണവ ചൈതന്യങ്ങള്‍ക്ക് തുല്യ പ്രാധാന്യമുള്ള ക്ഷേത്രമാണ് തിരുവനന്തപുരം ജില്ലയില്‍ ശ്രീകാര്യത്തുള്ള ഇളംകുളം മഹാദേവക്ഷേത്രം. ശ്രീകോവിലിന്റെ നാല് വശത്തും ഗോശാലകളുണ്ടെന്നതാണ് മറ്റൊരു സവിശേഷത. ഭാരതത്തിന്റെ പൗരാണിക സംസ്‌കൃതിയില്‍ ശൈവ -വൈഷ്ണവ ചൈതന്യത്തിന് തുല്യ പ്രാധാന്യമാണുള്ളതെങ്കിലും ഇത്തരത്തിലുള്ള ക്ഷേത്രം ഭാരതത്തില്‍ അപൂര്‍വ്വമാണ്. മിക്ക ക്ഷേത്രങ്ങളിലും മൂലപ്രതിഷ്ഠയ്‌ക്കാണ് പ്രാധാന്യം നല്‍കുന്നത്. മറ്റുള്ളവ ഉപദേവതകളായി ആരാധിക്കുന്നു. എന്നാല്‍ ഇവിടെ രണ്ടിനും തുല്യ പ്രാധാന്യമാണുള്ളത്. ശിവലിംഗവും ചതുര്‍ബാഹുരൂപത്തിലുള്ള വൈഷ്ണവ രൂപവുമാണ് പ്രധാനമൂര്‍ത്തികള്‍. സാളഗ്രാമവും ഇരു ചൈതന്യങ്ങള്‍ക്കുമൊപ്പം ആരാധിക്കുന്നു. ഭഗവതി, രുദ്ര, ഭദ്രകാളി എന്നീ മൂന്ന് ഭാവത്തില്‍ ഉപദേവതകളായും ദേവീചൈതന്യം  ഇവിടെ ആരാധിക്കുന്നുവെന്നത് മറ്റൊരു പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ ഭക്തര്‍ മനസ്സുരുകി പ്രാര്‍ത്ഥിച്ചാല്‍ ഉദ്ദിഷ്ട കാര്യം സാധിക്കുമെന്ന വിശ്വാസവും നിലനില്‍ക്കുന്നു.

കിഴക്ക് ദര്‍ശനത്തില്‍ മഹാദേവ പ്രതിഷ്ഠയും പടിഞ്ഞാറ് ദര്‍ശനമായി വലത് മാറി ചുറ്റമ്പലത്തിന് പുറത്താണ് വൈഷ്ണവ ചൈതന്യത്തെ ആധാരമാക്കിയ ശ്രീകൃഷ്ണ പ്രതിഷ്ഠയുമുള്ളത്. രണ്ട് ചൈതന്യങ്ങള്‍ക്കും പൂജാ ക്രിയകളില്‍ തുല്യ പ്രാധാന്യമാണുള്ളത്. ഗോക്കള്‍ക്ക് പ്രാധാന്യം നല്‍കി ഗോശാലകളാല്‍ ചുറ്റപ്പെടുത്തിയാണ് ശ്രീകൃഷ്ണ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗോക്കള്‍ക്ക് സദാസമയവും ഭഗവാനെ ദര്‍ശിക്കാവുന്ന വിധത്തില്‍ ശ്രീകോവിലിന്റെ നാല് വശത്തും ഗോശാലകളുണ്ട്. അതുകൊണ്ടുതന്നെ ശ്രീകൃഷ്ണ പ്രതിഷ്ഠയുടെ ഭാവം മറ്റ് ക്ഷേത്രങ്ങളെ അപേക്ഷിച്ച് വ്യത്യസ്തവുമാണ്. ചമ്മട്ടി കയ്യില്‍ പിടിച്ചു കൊണ്ട് ഗോക്കളെ പരിപാലിക്കുന്ന ഭാവത്തിലാണ്  കൃഷ്ണപ്രതിഷ്ഠ. ഭക്തര്‍ക്ക് ഇവിടേയ്‌ക്കുള്ള പ്രവേശനവും ഗോശാലയ്‌ക്കുളളില്‍ കൂടിയാണ്. ഗോക്കളെ വണങ്ങി മാത്രമേ ദര്‍ശനം നടത്താന്‍ കഴിയുകയുള്ളൂ. ഭാരതത്തിലെ തനത് ഇനത്തിലുള്ള ഗോക്കളാണ് കൃഷ്ണ വിഗ്രഹത്തിന് ചുറ്റുമുള്ളത്. പുംഗന്നൂര്‍, വെച്ചൂര്‍, കപില, കൃഷ്ണ, സഖിവാള്‍, ഗിര്‍ , കാണ്‍ക്രേജ് ഇനങ്ങളാണ് നിലവിലുള്ളത്. മാത്രവുമല്ല  നിത്യേന ഗോപൂജയും ഗോക്കള്‍ക്ക് ഊട്ടും ഉദ്ദിഷ്ട കാര്യസിദ്ധിക്കായി ഭക്തര്‍ നടത്തി വരുന്നു. ഗോശാലകളുള്ള ക്ഷേത്രങ്ങള്‍ അനവധിയുണ്ടെങ്കിലും ഗോക്കള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ഗോശാലകളാല്‍ ചുറ്റപ്പെട്ട ക്ഷേത്രം അപൂര്‍വ്വമാണ്.  ദക്ഷിണേന്ത്യയില്‍ ഇത്തരത്തിലുള്ള ആദ്യ ക്ഷേത്രമെന്ന പദവിയിലേയ്‌ക്ക് ഇളംകുളം മഹാദേവ ക്ഷേത്രം മാറുകയാണ്. 2023 മാര്‍ച്ചിലാണ് നവീകരണങ്ങള്‍ക്ക് ശേഷം ക്ഷേത്രം ദര്‍ശനത്തിനായി തുറന്ന് കൊടുത്തത്. എന്നാല്‍ ഇവിടുത്തെ ശൈവ വൈഷ്ണ ചൈതന്യത്തിന്  നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നതും വസ്തുതയാണ്.  

പഴക്കം ആയിരം  വര്‍ഷത്തിലേറെ

ആയിരത്തി ഒരുന്നൂറ് വര്‍ഷത്തിലേറെ പഴക്കം വരുന്ന ഇളംകുളം മഹാദേവക്ഷേത്രം ആയ് സാമ്രാജ്യ കാലത്ത് നിര്‍മ്മിക്കപ്പെട്ടതെന്നാണ് പറയപ്പെടുന്നത്. ഗജ പൃഷ്ഠാകൃതിയിലാണ് ശ്രീകോവില്‍ നിര്‍മ്മിച്ചിരിക്കുന്നത്. പഴമയ്‌ക്ക് ഉദാഹരണമാകുന്നതും ശ്രീകോവിലിന്റെ ആകൃതിയാണ്. പാറകള്‍ നിറഞ്ഞ കുളമായിരുന്ന ഇവിടെ സ്വയംഭൂവായി ശിവലിംഗം ഉയര്‍ന്നു വന്നതായാണ് ഐതിഹ്യം. മഹാദേവ ഭക്തനായ ബ്രാഹ്മണ ശ്രേഷ്ഠന്  കുളത്തിന് മധ്യത്തായി ഒരു ശിവലിംഗരൂപം സ്വപ്‌നത്തില്‍ തെളിയുകയും പിറ്റേന്ന് കുളത്തില്‍ സ്വപ്‌നത്തില്‍ കണ്ടതുപോലൊരു ശിവലിംഗ രൂപം ദ്യശ്യമാവുകയുമായിരുന്നു. മഹാദേവ ഭക്തനായിരുന്നു ബ്രാഹ്മണ ശ്രേഷ്ഠന് രോഗബാധിതനായതിനെ തുടര്‍ന്ന് ദീര്‍ഘദൂരം കാല്‍നടയായി ക്ഷേത്രദര്‍ശനം നടത്താനാവാതെ വന്നപ്പോഴാണ്  ഇല്ലത്തിന് സമീപത്തുള്ള കുളത്തില്‍ മഹാദേവ സാന്നിധ്യമുണ്ടെന്ന് സ്വപ്‌നത്തില്‍ കണ്ടത്. അന്ന് മുതല്‍ ബ്രാഹ്മണ ശ്രേഷ്ഠന്‍ ഈ ശിവലിംഗ രൂപത്തെ ഉപാസിക്കുവാന്‍ തുടങ്ങിയെന്നാണ് പറയുന്നത്.  

പ്രദേശത്തെ ക്ഷേത്രഊരായ്‌മ കുടുംബത്തിലെ മുന്‍ തലമുറക്കാരാണ് മഹാദേവന് ആലയം നിര്‍മ്മിച്ചതായി ചരിത്ര രേഖകള്‍ ഉള്ളത്. ബ്രാഹ്മണ ശ്രേഷ്ഠന്‍ ഊരായ്‌മ കുടുംബത്തിലെ അംഗമായിരുന്നോയെന്നതില്‍ അവ്യക്തതയുണ്ട്. എന്നാല്‍ ഊരായ്‌മ കുടുംബം ക്ഷേത്ര പൂജാകാര്യങ്ങളില്‍ നേതൃത്വം വഹിച്ചിരുന്ന കാലത്താണ് ചതുര്‍ബാഹു രൂപത്തിലുള്ള വൈഷ്ണവ വിഗ്രഹവും സാളഗ്രാമവും ദേവീവിഗ്രഹവും ഇവിടെ ആരാധിക്കുവാന്‍ തുടങ്ങിയതെന്നാണ് ചരിത്രം.  ഇവ തേവാര വിഗ്രഹങ്ങളായിരുന്നുവെന്നും പറയുന്നുണ്ട്. ഇല്ലങ്ങളില്‍ പൂജിച്ചിരുന്ന ദേവ വിഗ്രഹങ്ങള്‍ ഇവിടെ എത്തിച്ചതാകാമെന്ന നിഗമനമാണ് ഇക്കാര്യത്തിലുള്ളത്. സ്വയംഭൂവായ ശിവലിംഗ ശിലയ്‌ക്ക് ഒപ്പം വെച്ചിരുന്നാണ് ഇവ  പൂജിച്ചിരുന്നത്. പില്‍ക്കാലത്ത് ദേവപ്രശ്‌നത്തില്‍ മഹാദേവനൊപ്പം വൈഷ്ണവ ദേവീ ചൈതന്യങ്ങള്‍ തെളിഞ്ഞതോടെയാണ് ദേവീദേവന്മാര്‍ക്കായി പ്രത്യേകം ആലയം നിര്‍മ്മിച്ചത്. വൈഷ്ണവ ചൈതന്യം ഗോപാലകന്റെ ഭാവമായതുകൊണ്ട് പൂര്‍ണ്ണഭാവത്തില്‍ ഗോശാലകളാടു കൂടി നിര്‍മ്മിക്കപ്പെടുകയായിരുന്നു. കൂടാതെ ശിവലിംഗം സ്വയംഭൂവായി ഉയന്നു വന്ന ക്ഷേത്രക്കുളത്തിനും പ്രത്യേകതകളേറെയാണ്. കുളത്തിലെ നീരുറവയില്‍ നിന്നുള്ള ജലം രോഗശമനത്തിന് ദിവ്യൗഷധമാണെന്നും പറയപ്പെടുന്നു.

Tags: ഐഎസ്ഇളംകുളം മഹാദേവ ക്ഷേത്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

പുതിയ വാര്‍ത്തകള്‍

പശ്ചിമ ബംഗാളിൽ യോഗി മോഡൽ നടപ്പിലാക്കി! അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്ന് എത്തിയത് രണ്ട് ഡസൻ ബുൾഡോസറുകൾ 

പ്രകൃതിയുടെ തൂവെള്ളപ്പട്ട്; അരുവികച്ചാല്‍ എന്ന വിസ്മയം, കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം

വ്യോമാതിർത്തിയിൽ മോദിയ്‌ക്ക് വരവേൽപ്പ് ഒരുക്കി യുഎഇ ; അകമ്പടിയ്‌ക്ക് പറന്നത് എഫ് 16 ജെറ്റുകൾ

സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തിയില്ല, സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകർത്ത യുവതിയ്‌ക്ക് 25000 രൂപ പിഴ

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല, ജോസഫ് വാഴയ്‌ക്കനെ കെപിസിസി പ്രസിഡന്‍റ് ആക്കണം, ഇല്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന് നിലപാട്

‘ പങ്കാളി എന്തിനാണ് എന്നെ അമ്മയെ പോലെ കാണുന്നത് ‘ ; മൂന്നാം വിവാഹം പിരിയാനുള്ള കാരണം വെളിപ്പെടുത്തി മീര വാസുദേവൻ

സൗജന്യയാത്ര എവിടെ? കെഎസ്‌ആർടിസി ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര നടത്തി സംസ്ഥാന വ്യാപക പ്രതിഷേധവുമായി മഹിളാമോർച്ച പ്രവർത്തകർ

‘മുസ്‌ലിം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കരുത്, മതേതര നിലപാടിനോട് കോംപ്രമൈസ് ഇല്ല’ ആദ്യ പ്രസ്താവനയുമായി സതീശൻ

സൗജന്യയാത്ര എവിടെ; പ്രതിഷേധിച്ച് മഹിളാമോർച്ച, യുഡിഎഫ് ഗ്യാരണ്ടി എവിടെയെന്ന് പ്രതിഷേധക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.