ന്യൂദല്‍ഹി: ഇന്ത്യയില്‍ ടോള്‍ പിരിവിനായി നടപ്പിലാക്കിയ ഫാസ്ടാഗ് സംവിധാനം മികച്ച വിജയത്തില്‍ മുന്നേറുന്നു. പ്രതിദിന ടോള്‍ പിരിവ് കഴിഞ്ഞ ദിവസം ചരിത്രപരമായ ഒരു നാഴികക്കല്ല് കൈവരിച്ചു. ഏപ്രില്‍ 29ന് 1.16 കോടി ഇടപാടുകള്‍ രേഖപ്പെടുത്തി ഫാസ്ടാഗ് സംവിധാനത്തിലൂടെയുള്ള എക്കാലത്തെയും ഉയര്‍ന്ന ശേഖരമായ 193.15 കോടി രൂപ സംഭരിച്ചു. ഇത് പുതിയ റെക്കോര്‍ഡാണ്.
2021 ഫെബ്രുവരിയില്‍ സര്‍ക്കാര്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കിയതിനുശേഷം, ഫാസ്ടാഗ് പദ്ധതിക്ക് കീഴിലുള്ള ടോള്‍ പ്ലാസകളുടെ എണ്ണം 770 ല്‍ നിന്ന് 339 സംസ്ഥാന ടോള്‍ പ്ലാസകള്‍ ഉള്‍പ്പെടെ 1,228 ആയി ഉയര്‍ന്നു. ഏകദേശം 97 ശതമാനത്തിലധികം വ്യാപ്തിയോടെ 6.9 കോടിയിലധികം ഫാസ്ടാഗ്കുകള് ഉപയോക്താക്കള്‍ക്ക് നല്കി, എന്‍എച്ച് ഫീ പ്ലാസകളിലെ കാത്തിരിപ്പ് സമയം കുറച്ചുകൊണ്ട് ഈ സംവിധാനം ഉപയോക്തൃ അനുഭവം ഗണ്യമായി മെച്ചപ്പെടുത്തി.
ഹൈവേ ഉപയോക്താക്കള്‍ സുസ്ഥിരവും പുരോഗമനപരവുമായ ഫാസ്ടാഗ് സ്വീകരിച്ചത് ടോള്‍ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുക മാത്രമല്ല, റോഡ് ആസ്തികളുടെ കൂടുതല്‍ കൃത്യമായ മൂല്യനിര്‍ണ്ണയത്തിലേക്കും നയിക്കുകയും ഇന്ത്യയുടെ ഹൈവേ അടിസ്ഥാന സൗകര്യങ്ങളില്‍ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുകയും ചെയ്തു.
ടോള്‍ പിരിവിലെ ഫലപ്രാപ്തിക്ക് പുറമേ, ഇന്ത്യയിലെ 50ല്‍ പരം നഗരങ്ങളിലായി 140ലധികം പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ പാര്‍ക്കിംഗ് ഫീസിന് തടസ്സമില്ലാത്തതും സുരക്ഷിതവുമായ കോണ്ടാക്റ്റ് രഹിത പേയ്മെന്റും ഫാസ്ടാഗ് സുഗമമാക്കിയിട്ടുണ്ട്. എല്ലാ റോഡ് ഉപയോക്താക്കള്‍ക്കും തടസ്സമില്ലാത്ത ടോളിംഗ് അനുഭവം നല്‍കാനുള്ള പ്രതിജ്ഞാബദ്ധതയില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നു. ഇന്ത്യയില്‍ ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സംവിധാനം (ജിഎന്‍എസ്എസ്) അടിസ്ഥാനമാക്കിയുള്ള ഫ്രീഫ്ലോ ടോളിംഗ് സംവിധാനം നടപ്പിലാക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍ അന്തിമമാക്കുന്നതിന് എന്‍എച്ച്എഐ സജീവമായി പ്രവര്‍ത്തിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: