Friday, June 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നാനാത്വത്തില്‍ ഏകത്വമെന്ന ദര്‍ശനം

ദശോപനിഷത്തുക്കളില്‍ സുപ്രധാനമാണ് കഠോപനിഷത്ത്. നചികേതസ് എന്ന പന്ത്രണ്ടു വയസ്സുള്ള ബാലന്‍ നടത്തുന്ന ആത്മീയയാത്രയുടെ കഥ. യമദേവനില്‍ നിന്നും ആത്മജ്ഞാനം കേവലം ഒരറിവായി സിദ്ധിച്ച നചികേതസില്‍ അത് നിതാന്തമായ ഉണര്‍വായി മാറിയ കഥ വേദാന്തത്തില്‍ താല്‍പ്പര്യമുള്ള എല്ലാവരിലും വിസ്മയമുളവാക്കുന്നതാണ്.

Janmabhumi Editorial Desk by Janmabhumi Editorial Desk
Apr 28, 2023, 12:15 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ഡോ.ദേവദാസ് മേനോന്‍/  

ഡോ.സുകുമാര്‍ കാനഡ  

യമദേവന്‍ മൗനം ഭഞ്ജിക്കുന്നതുവരെ ആ നിശ്ശബ്ദത കുറച്ചേറെനേരം നീണ്ടുനിന്നു. അദ്ദേഹം വാത്സല്യത്തോടെ എന്നെ നോക്കിപ്പറഞ്ഞു.’ദേഹേന്ദ്രിയ മനഃ ഉപകരണത്തെ യാഥാര്‍ത്ഥ്യമെന്ന്, ആത്മാവെന്ന് കരുതുന്ന ഏറെ പഴകിയശീലം പൂര്‍ണ്ണമായും മാറിയാലേരൂപരഹിതമായ ഉള്ളുണര്‍വ്വിന്റെ നിതാന്തസാന്നിദ്ധ്യമാണ് നമ്മുടെ ശരിയായ സത്ത, അല്ലെങ്കില്‍ ആത്മാവ് എന്നും അതേ ആത്മാവുതന്നെയാണ് വിശ്വപ്രപഞ്ചത്തിന്റെ ഉണ്മയെന്നുമുള്ള അറിവ് നമ്മില്‍ സുദൃഢമാവുകയുള്ളു.  

അത് അറിവിനുമതീതമായ ഉണര്‍വ്വിന്റെ നിറവാണ്. ലളിതവും, തര്‍ക്കമറ്റവസ്തുതയുമാണെങ്കിലും മിക്കവാറും ആളുകള്‍ക്ക് ശാശ്വതമായി നിലനില്‍ക്കുന്ന സ്വന്തം സത്തയെ കാണാന്‍ കഴിയുന്നില്ല. താനുണ്ട് എന്ന സ്വത്വാവബോധം ഒരിക്കലും മാറുന്നതല്ല എന്നതും അവരറിയുന്നില്ല. ഞാന്‍ രൂപരഹിതമായ ഉള്ളുണര്‍വ്വിന്റെ നിതാന്തസാന്നിദ്ധ്യമാണ് എന്നലളിതമായ പ്രസ്താവനപോലും അവര്‍ തെറ്റിദ്ധരിക്കാനിടയുണ്ട്, കാരണം അവരുടെ സഹജസ്വഭാവം വസ്തുനിഷ്ഠമാണല്ലോ. കാണപ്പെടുന്ന ഓരോ വസ്തുവും അവര്‍ക്ക് യാഥാര്‍ത്ഥ്യമാണ്. ഈ പ്രസ്താവന കേള്‍ക്കുന്നയാള്‍, മറ്റ് പ്രസ്താവനകള്‍ കേള്‍ക്കുമ്പോള്‍ വസ്തുനിഷ്ഠമായ ആശയങ്ങള്‍ രൂപീകരിക്കുന്നതുപോലെ അമൂര്‍ത്തമായ അവബോധസാന്നിദ്ധ്യത്തെയും അറിയപ്പെടാനുള്ള ഒരു വസ്തുവായി തന്റെ ഭാവനയില്‍ കാണുന്നു. എന്നാല്‍ ഇത് അസംഭവ്യമാണ്. കാരണം ദേഹേന്ദ്രിയമനഃഉപകരണത്തിന്റെ പ്രവര്‍ത്തന പരിധിക്ക് അതീതമാണ് അവബോധം. അത്ആത്യന്തികമായി ഞാന്‍ആര്? എന്ന അന്വേഷണത്തില്‍ കണ്ടെത്തുന്നആത്മസത്തയാണ്. നാം അത് തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും ആത്മസത്തയുടെ നേരനുഭവം അനുനിമിഷം നമ്മിലുണ്ടാവുന്നുണ്ട്. എന്നാല്‍ ഓരോ അനുഭവങ്ങളും സൂക്ഷ്മമോസ്ഥൂലമോ ആയ ഏതെങ്കിലും വസ്തുക്കളുമായി ബന്ധപ്പെടുത്തി, അവയുടെ നിറഭേദങ്ങളോടെയാണ ്‌നമ്മില്‍ വേദ്യമാവുന്നത്. അങ്ങനെവരുമ്പോള്‍ നാം നമ്മുടെ ഉള്ളിലേക്ക്തിരിഞ്ഞുനോക്കാന്‍ ശ്രമിക്കുമ്പോഴും നമ്മുടെ സഹജമായ സ്വഭാവമനുസരിച്ച് അനുഭവങ്ങളുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ഗുണഗണങ്ങളും പ്രത്യേകതകളുമാണ് നമ്മുടെ ശ്രദ്ധപിടിച്ചുപറ്റുന്നത്. അതുകൊണ്ട്‌നിര്‍വ്വചിക്കാനും ഇന്ദ്രിയങ്ങളാല്‍ തിരിച്ചറിയാനുമാവുന്ന വസ്തുക്കളെയെല്ലാം ഒന്നൊഴിയാതെ, അവയെത്ര സൂക്ഷ്മമായിരുന്നാലും, അരിച്ചുമാറ്റി, ശുദ്ധവിഷയമായ, അമൂര്‍ത്തമായ, അവബോധസാന്നിദ്ധ്യം മാത്രംബാക്കിയാവുന്നതുവരെ സാധനതുടരേണ്ടതാണ്. ഇത് ആത്മാന്വേഷണമാണ്. സശ്രദ്ധമായ ഈസാധനാ സപര്യയില്‍ നമുക്ക് വഴികാട്ടിയാവുന്ന ഒരേയൊരു സൂചന എന്തെന്നാല്‍ ഒരുവന്‍ തന്നില്‍നിന്നും വ്യതിരിക്തമായി കാണുന്നതോ, അനുഭവിക്കുന്നതോ ആയ ഒന്നുമാകാന്‍ സാധിക്കയില്ല എന്നതാണ്.’

ഗുരുദേവന്‍ പറഞ്ഞത് എനിക്ക് അത്യന്തം ഹൃദയഹാരിയും യുക്തിഭദ്രവുമായി തോന്നി. ഒരുവന്‍ യാതൊന്ന് കാണുന്നുവോ അനുഭവിക്കുന്നുവോ അത് തന്നില്‍നിന്നും വ്യതിരിക്തമായ വസ്തുവാണ്. ചിന്തകളോ വികാരങ്ങളോ പോലുള്ള അതിസൂക്ഷ്മമായവയും വസ്തുക്കള്‍തന്നെ. ആ വസ്തുക്കള്‍ ആ

ര ്കാണുന്നുവോ, അയാളാണ് വിഷയി.വിഷയിക്ക് വിഷയമാവാന്‍ സാദ്ധ്യമല്ല. കാണിയും കാഴ്ചവസ്തുവും ഒന്നല്ല. എങ്ങനെയാണീ തെറ്റായ പ്രതീതി ഉണ്ടാവുന്നത്?

യമദേവന്‍ പുഞ്ചിരിച്ചു:’എന്നാല്‍ അങ്ങനെയാണ് ഒട്ടുമിക്കവരും എപ്പോഴും ചെയ്യുന്നത്. അവര്‍ ദേഹബോധത്തെ ആത്മാവെന്ന് തെറ്റിദ്ധരിക്കുന്നു. എല്ലാവരിലും എന്ന്  നാം പറയുമ്പോഴും എല്ലാവരുടെയും ദേഹങ്ങളെയാണ് നാം മൗനമായി അവരുടെയെല്ലാമുള്ളിലെ ആന്തരസത്തയായി സൂചിപ്പിക്കുന്നത്.’

ഗുരുവിന്റെയീ നിരീക്ഷണം എന്നെ സ്തബ്ധനാക്കി, കാരണം ഒരാളും അവനവന് ബാഹ്യമായി പ്രകടമാവുന്ന വസ്തുക്കളെയൊന്നും താന്‍ എന്ന് കരുതുന്നില്ല. നാം വൈവിദ്ധ്യമാര്‍ന്ന ദൃശ്യങ്ങള്‍ കാണുന്നു; വൈവിദ്ധ്യമാര്‍ന്ന ശബ്ദങ്ങള്‍ കേള്‍ക്കുന്നു, വിവിധങ്ങളായ മണങ്ങള്‍ അനുഭവിക്കുന്നു, വിവിധതരം സ്വാദുകള്‍ രസിക്കുന്നു, പലതരം പ്രതലങ്ങള്‍ തൊട്ടറിയുന്നു. ഇങ്ങനെ പഞ്ചേന്ദ്രിയങ്ങള്‍ ഓരോരോ വസ്തുക്കളെപ്പറ്റിയും നമ്മെ ധരിപ്പിക്കുന്നു. അവയെല്ലാം വസ്തുക്കളാണെ

ന്ന ്‌നമുക്ക് വ്യക്തമായറിയാം. നമ്മുടെ ആന്തരസത്തയില്‍ നിന്നും ബാഹ്യമായി അവയെല്ലാം വേറിട്ടു നില്‍ക്കുന്നു എന്ന് നമുക്കുറപ്പുണ്ട്. ബാഹ്യമെന്ന് പറയുമ്പോള്‍ അത് ശരീരപരിധിക്ക് വെളിയിലാണെന്നാണ് നാം പൊതുവേവിവക്ഷിക്കുന്നത്.  

നാം കരുതലോടെ സൂക്ഷിച്ചുവയ്‌ക്കുന്ന സമ്പത്തും ഇതിനോടൊപ്പം ചേര്‍ത്തുവയ്‌ക്കാം. നാം നമ്മുടെ ആന്തരസത്ത എന്നുപറയുമ്പോള്‍ ശരീരത്തിന്റെ രൂപപരിമിതിക്കുള്ളിലുള്ള രക്തം, മാംസം, ഇന്ദ്രിയസംവേദനങ്ങള്‍, മനോവ്യാപാരങ്ങള്‍, മേധാശക്തി എല്ലാംചേര്‍ത്താണ് പറയുന്നത്. അതായത്, അനന്യമായ നാമരൂപങ്ങളും ജീവചരിത്രവും ചേര്‍ന്ന വേറിട്ട ഒരുവ്യക്തിത്വമാണത്.

അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: ‘വളരെ ശരിയാണ്. തന്റെ ദേഹത്തിനുള്ളില്‍ നിവസിക്കുന്നയാളാണ് താനെന്ന വ്യക്തിയെന്നും മറ്റെല്ലാവ്യക്തിത്വങ്ങളും അങ്ങനെതന്നെയാണെന്നും സംസാരി ഉറച്ചുവിശ്വസിക്കുന്നു. അതിന്റെ സൂചകമായി ഹൃദയമോ, ശിരസ്സോ ആണ് താനെന്നവ്യക്തിയുടെ ഇരിപ്പിടമെന്നും വിചാരിക്കുന്നു. വളരെ വിരളമായി മാത്രമേ ആത്മസാന്നിദ്ധ്യം പൂര്‍ണ്ണമായും തന്റെ ശരീരത്തിനുമതീത വിസ്തരമായി അയാള്‍ക്ക് തോന്നുകയുള്ളു. ചില പ്രത്യേകതരത്തിലുള്ള ധ്യാനസപര്യകള്‍കൊണ്ട ്ഈ അനുഭവം സ്വായത്തമാക്കാന്‍ സാധിക്കും. ഇത്തരം സംശ്രദ്ധമായ ധ്യാന പരിശീലനം, സാധകനില്‍ നിസ്തന്ദ്രമായിസഹജമായുണ്ടാകുന്ന വസ്തുനിഷ്ഠഭ്രമാത്മകതയില്‍നിന്നും മോചനം നല്കുന്നു. തുടര്‍ച്ചയായുള്ള സ്മരണകളുടെയും ആകുലതകളുടേയുംതിരതള്ളല്‍ നമ്മിലെ പ്രശാന്തതഇല്ലാതാക്കുന്നു.  

ഭൂതകാലസ്മരണകളും ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠകളും,  ഇന്ന്, ഇപ്പോള്‍, ചിന്താരഹിതമായ പ്രശാന്തിയില്‍ വിലയിക്കുന്നതില്‍ നിന്നും നമ്മെ പ്രതിരോധിക്കുന്നു. എന്നാല്‍ ആത്മാന്വേഷണപാതയില്‍ നാം അനുഭവിക്കുന്നതായ ഒരുവസ്തുമാത്രമല്ല നമ്മുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. അതില്‍ എല്ലാമെല്ലാം ഉള്‍ക്കൊള്ളാവുന്നതാണ്. ആത്മസഞ്ചാരത്തില്‍ അനുഭവ വസ്തുക്കളെനാംഉപയോഗിക്കുന്നത് നമ്മുടെ ഉണ്മയിലേക്ക്, അനുഭവങ്ങളെവേദിച്ച ആത്മസത്തയിലേക്ക്, മടങ്ങിയെത്താനുള്ള യാത്രയ്‌ക്ക് സഹായകരമായി മാത്രമാണ്.’

Tags: യമദേവന്‍വേദനചികേതസ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഗാധിയുടെ മായാഭ്രമ അനുഭവങ്ങള്‍

Samskriti

അന്തമില്ലാത്ത ഭ്രമദൃഷ്ടികളില്‍ വാഴുന്നവര്‍

Samskriti

അസുരനെങ്കിലും മോക്ഷാര്‍ഹനായ പ്രഹ്ലാദന്‍

Samskriti

ആയുര്‍വേദവും ജന്മാന്തര പാപപുണ്യങ്ങളും

Samskriti

സുഖദുഃഖങ്ങളില്‍ ഉദയാസ്തമയങ്ങളില്ലാതെ പ്രജ്ഞ

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞത്ത് കടലില്‍ താഴ്ന്ന മത്സ്യബന്ധനബോട്ട് കരയിലേക്കെടുക്കാനുള്ള ശ്രമം വിജയിച്ചില്ല

ഗുരുവായൂരിലെ ദർശനത്തിന് പോലും കോടിഫലം ; കണ്ണന് ഈ വഴിപാടുകൾ നൽകിയാൽ സർവ്വപാപങ്ങളും അകറ്റി ധനസമൃദ്ധി സാധ്യമാകും

എന്തെഴുതിയാലും സ്പെല്ലിങ് മിസ്റ്റേക്ക് ; ടാറ്റയെ ബഹിഷ്ക്കരിക്കാൻ നടക്കുന്ന നേരത്തിന് പള്ളിക്കൂടത്തിൽ പോയി രണ്ടക്ഷരം പഠിക്കാൻ നോക്കെടാ

തുര്‍ക്കിയുടെ ഫാഷന്‍ ബ്രാന്‍ഡുകളായ കൊട്ടോണ്‍, മോവി, ട്രെന്‍ഡ്യോള്‍ എന്നിവയുടെ ലോഗോകള്‍ (ഇടത്ത്) തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്)

തുര്‍ക്കിയുടെ ഫാഷന് വാതില്‍കൊട്ടിയടച്ച് ഇന്ത്യ; ട്രെന്‍ഡ്യോള്‍, കൊട്ടോണ്‍, മാവി, എല്‍സി വൈകികി ഇന്ത്യയില്‍ ഇല്ല; നഷ്ടം 695 കോടി

ആലപ്പുഴയില്‍ വീടുകള്‍ക്ക് തീപിടിച്ചു, ആളപായമില്ല

തെന്നല: പൊതുപ്രവര്‍ത്തകര്‍ക്ക് ഒരു പാഠപുസ്തകമെന്ന് ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

മഴക്കാലത്ത് ഡ്രൈവിംഗിനിടെ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

മലയാളത്തിലെ ആദ്യ സിനിമാറ്റിക് യൂണിവേഴ്‌സിന് തുടക്കം കുറിക്കാൻ ദുൽഖർ സൽമാൻ

കാനഡയുടെ പ്രധാനമന്ത്രി മാര്‍ക് കാര്‍ണി (വലത്ത്)

മോദിയെ തളയ്‌ക്കാനാവില്ല മക്കളേ…കാനഡയിലെ ജി7 യോഗത്തില്‍ മോദിയെ ക്ഷണിച്ചില്ലെന്ന വ്യാജപ്രചാരണം പൊളിഞ്ഞു, മോദിക്ക് ക്ഷണമുണ്ട്

മത്സരയോട്ടം നടത്തി: സ്വകാര്യ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies