Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സി.പി.നായര്‍ ‘നരാധമന്‍’: സംസ്‌കൃത സര്‍വകലാശാല, വിഴിഞ്ഞം , വിമാനത്താവള വികസനം എന്നിവയെക്കെല്ലാം തുരങ്കം വെച്ചു: ആര്‍ .രാമചന്ദ്രന്‍ നായര്‍

ശ്രീചിത്തിര തിരുനാള്‍ ഗ്രന്ഥശാലയില്‍ ശതാഭിഷിക്തമാനായതിന് നല്‍കിയ സ്വീകരണത്തിന് മറുപടി പ്രസംഗത്തില്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.

Janmabhumi Online by Janmabhumi Online
Apr 27, 2023, 09:03 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം : തനിക്ക് ശേഷം വന്ന ചീഫ് സെക്രട്ടറി ‘നരാധമന്‍’  എന്ന വിശേഷണത്തിന് അര്‍ഹനാണെന്ന് മുന്‍ ചീഫ് സെക്രട്ടറി ആര്‍ രാമചന്ദ്രന്‍ നായര്‍. കാലടി സംസ്‌കൃത സര്‍വകലാശാല, വിളിഞ്ഞം തുറമുഖം,  തിരുവനന്തപുരം വിമാനത്താവള വികസനം തുടങ്ങി താന്‍ ചീഫ് സെക്രട്ടറി ആയിരുന്നപ്പോള്‍ മുന്‍കൈ  എടുത്ത പദ്ധതികള്‍ക്കെല്ലാം പിന്നീടു വന്ന ചീഫ് സെക്രട്ടറി ( സി പി നായര്‍) തുരങ്കം വെയ്‌ക്കുകയായിരുന്നു. അദ്ദേഹം  ഒന്നര വര്‍ത്തോളം ചീഫ് സെക്രട്ടറി ആയിരുന്നിട്ട് എടുത്തു പറയാവുന്ന ഒരു കാര്യവും ചെയ്തിട്ടില്ല.  

ശ്രീചിത്തിര തിരുനാള്‍ ഗ്രന്ഥശാലയില്‍ ശതാഭിഷിക്തമാനായതിന് നല്‍കിയ സ്വീകരണത്തിന് മറുപടി പ്രസംഗത്തില്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.

2000 കോടിയുടെ വിഴിഞ്ഞം ദേശീയ തുറുമുഖത്തിന്റെ പ്രോജക്ട് സമര്‍പ്പിച്ചത് ഔദ്യോഗികജീവിതത്തിലെ മറക്കാനാവാത്ത സംഭവമാണെന്ന് ആര്‍.രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്റെ ആശയം മുഖ്യമന്ത്രിക്കുമുന്നില്‍ വെക്കുകയായിരുന്നു. മുന്നോട്ടുപോകാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി. മന്ത്രിമാരായ എം വി രാഘവനും ഉമ്മന്‍ ചാണ്ടിയും എല്ലാ പിന്തുണയും നല്‍കി.  ഹൈദ്രബാദിലെ ഒരു കമ്പനി നിര്‍മ്മാണത്തിനുള്ള കരാര്‍ ഏറ്റെടുക്കുകയും ചെയ്തു.

സംസൃകൃത സര്‍വകലാശാല രൂപീകരിക്കാന്‍ എന്നെ ചുമതലപ്പെടുത്തി  ഉത്തരവിറക്കിയതല്ലാതെ  പണമൊന്നും അനുവദിച്ചിരുന്നില്ല. ഒന്നര വര്‍ഷത്തിനു ശേഷം മാര്‍ച്ച് 31 ന് ധനകാര്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി 2.15 കോടി അനുവദിച്ചതായി വിളിച്ചറിയിച്ചു. തുടര്‍ന്ന് എല്ലാം വേഗത്തിലായി . ഒക്ടോബറില്‍ സര്‍വകലാശാല പ്രവര്‍ത്തനം തുടങ്ങി.  ശ്രീശങ്കരാചാര്യരുടെ ഭ്ക്തനായ അന്നത്തെ പ്രധാമന്ത്രി നരസിംഹറാവുവിന്റെ താല്‍പര്യവും ശ്രീശങ്കര സര്‍വകലാശാലയുടെ പിറവിക്കു പിന്നിലുണ്ട്.

തിരുവനന്തപുരം വിമാനത്താവളത്തെ അന്താരാഷ്ട വിമാനത്താവളം ആക്കുന്നതിന് തടസ്സം മുംബയ് ലോബിയായിരുന്നു. അന്നത്തെ സിവില്‍ ഏവിയേഷന്‍ സെക്രട്ടറിയുമായുള്ള വ്യക്തിപരമായ അടുപ്പം മുതലാക്കി കാര്യങ്ങള്‍ നീക്കി. 29 സെന്റ് സ്ഥലം ഏറ്റെടുത്തുനല്‍കിയാല്‍ വേണ്ടതു ചെയ്യാമെന്ന് അദ്ദേഹം ഉറപ്പു പറഞ്ഞു.  മന്ത്രി സഭ സ്ഥലം ഏറ്റെടുക്കല്‍ തീരുമാനിക്കുകയും ജില്ലാ കളക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു.

എന്നാല്‍ പിന്നീടു വന്ന  ചീഫ് സെക്രട്ടറി എല്ലാം അട്ടിമറിച്ചു. ഞാന്‍ മുന്‍ കൈ എടുത്ത പദ്ധതികളൊന്നും മുന്നോട്ടു പോകരുതെന്ന വാശിയോടെ കാര്യങ്ങള്‍ നീക്കി. സര്‍വകലാശാലയില്‍ നിയമിക്കപ്പെട്ടവരെയെല്ലാം പിരിച്ചു വിട്ടു.  വിഴിഞ്ഞത്ത് കരാര്‍ എടുത്ത കമ്പനിയെ ഭീഷണിപ്പെടുത്തി പറഞ്ഞുവിട്ടു. വിമാനത്താവളത്തിന്റെ സ്ഥലമെടുപ്പും നിര്‍ത്തി വെച്ചു.. നരാധമന്‍ എന്ന വിശേഷണം ആണ് അദ്ദേഹത്തിന് യോജിക്കുന്നത് . രാമചന്ദ്രന്‍ നായര്‍ വിശദീകരിച്ചു.

ചട്ടമ്പി സ്വാമിയുടെ ഏറ്റവും വലിയ സ്മാരകം ഉടനെ യാഥാര്‍ത്ഥ്യമാകും. എ വി ശങ്കരന്‍ എഴുതിയ  65000 സ്്‌ളോകങ്ങളുള്ള ‘തീര്‍ത്ഥപാദ പുരാണ’മാണ് അത്. മഹാഭാരതവും സ്‌കന്ദ പുരാണവും കഴിഞ്ഞാല്‍ വലുപ്പത്തില്‍ ഏറ്റവും വലിയ ഗ്രന്ഥമാകും ഇത്. വര്‍ങ്ങള്‍ക്ക് മുന്‍പ്  സംസ്‌കൃത സര്‍വകലാശാല പ്രസദ്ധീകരണാവകാശം വാങ്ങിയെങ്കിലും ലക്ഷങ്ങള്‍ ചെലവു വരുമെന്നതിനാല്‍ പുസ്തകം അച്ചടിച്ചില്ല. നിലവിലെ മാനവവിഭവശേഷി മന്ത്രി  ധര്‍മ്മേന്ദ്ര പ്രധാന് ഇതു സംബന്ധിച്ച് ഞാന്‍ ഒരു കത്തെഴുതി. ഉടന്‍ നടപടി ഉണ്ടായി. പ്രസദ്ധീകരണത്തിനാവശ്യമായ പണം കേന്ദ്രം നല്‍കാമെന്ന് ഏറ്റു.   ഉടന്‍ തന്നെ ‘തീര്‍ത്ഥപാദ പുരാണം’ പുറത്തിറങ്ങും. രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.

രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരുന്നു. ഉയര്‍ന്ന ഔദ്യോഗിക പദവികള്‍ വഹിക്കുമ്പോളും സാഹിത്യത്തേയും പഠനത്തേയും വായനയേയും ഗൗരവത്തോടെ സമീപിച്ച ആളായിരുന്നു രാമചന്ദ്രന്‍ നായരെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഗ്രന്ഥശാലയുടെ ഉപഹാരം  നല്‍കുകയും ചെയ്തു.

എം ജി ശശിഭൂഷന്‍ അധ്യക്ഷം വഹിച്ചു. ഡോ ടി പി ശങ്കരന്‍കുട്ടി നായര്‍, മലയന്‍കീഴ് ഗോപാലകൃഷ്ണന്‍,  ഡോ . കെ എന്‍ മധുസൂദനന്‍ പിള്ള, പി ശ്രീകുമാര്‍, കെ പി സതീശ് , ജയപാലന്‍ തമ്പി, എസ് ഹരി എന്നിവര്‍ സംസാരിച്ചു.

Tags: C P Nairതിരുവനന്തപുരം വിമാനത്താവളംവിഴിഞ്ഞം തുറമുഖംR ramachandran nair
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തെ 86 വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഹരിത ഊര്‍ജ്ജത്തിന്റെ പിന്തുണയോടെ; കേരളത്തിലെ മൂന്നു വിമാനത്താവളങ്ങള്‍ പട്ടികയില്‍

Kerala

എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് തിരുവനന്തപുരത്ത് സുരക്ഷിതമായ അടിയന്തര ലാന്‍ഡിങ്ങ്; സാങ്കേതിക തകരാര്‍ തിരുച്ചിറപ്പള്ളി- ഷാര്‍ജ വിമാനത്തിന്

Kerala

എസി തകരാര്‍; വിമാനം തിരിച്ചിറക്കി

Kerala

വിമാനയാത്ര; നിരോധിത വസ്തുക്കള്‍ കൊണ്ടുപോകുന്നതു നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം

Kerala

തലസ്ഥാനത്ത് വീണ്ടും ലഹരി ആക്രമണം; ലഹരി ഉപയോഗിച്ചയാൾ ഇതര സംസ്ഥാന തൊഴിലാളിയെ വെട്ടിപ്പരിക്കൽപ്പിച്ചു

പുതിയ വാര്‍ത്തകള്‍

സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം ; വൈസ് പ്രിൻസിപ്പലിന്റെ മുറിയിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കി വിദ്യാർഥിനി

മദ്യപിച്ച് വാഹനമോടിച്ച സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ

ഇറാൻ-ഇസ്രായേൽ സംഘർഷം ; മിഡിൽ ഈസ്റ്റ്, വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ച് എയർ ഇന്ത്യ

കനിഷ്ക സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഇന്ത്യ : അയർലണ്ടിലെ കോർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ഹർദീപ് സിംഗ് പുരി

ഇറാനിലെ യുഎസ് ആക്രമണം: ഫൊര്‍ദോ ആണവ കേന്ദ്രത്തില്‍ ഉള്‍പ്പെടെ വന്‍ നാശനഷ്ടം

കോയമ്പത്തൂര്‍ പേരൂര്‍ ആധീനം ശാന്തലിംഗ രാമസ്വാമി അഡിഗളരുടെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ വേല്‍ നല്‍കി ആദരിക്കുന്നു

ധര്‍മം ലോകത്തിനു നല്കിയത് ഭാരതം: ഡോ. മോഹന്‍ ഭാഗവത്

സേവാഭാരതി 'സ്‌നേഹനികുഞ്ജം' പദ്ധതിയിലൂടെ നിര്‍മ്മിച്ചു നല്കിയ വീടുകളൊന്നിന്റെ താക്കോല്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ പരുത്തപ്പാറ പി.ജി. ദിനേശനും കുടുംബത്തിനും കൈമാറുന്നു. ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍, വാഴൂര്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍, സേവാഭാരതി ജില്ലാ പ്രസിഡന്റ് അഡ്വ. രശ്മി ശരത്, ദേശീയ സേവാഭാരതി സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. രഞ്ജിത് വിജയഹരി, ഇന്‍ഫോസിസ് തിരുവനന്തപുരം മേഖലാ വൈസ് പ്രസിഡന്റ് സുനില്‍ ജോസ് എന്നിവര്‍ സമീപം

ഇനി അവര്‍ ‘സ്‌നേഹനികുഞ്ജ’ത്തില്‍; കൂട്ടിക്കലില്‍ എട്ടു വീടുകളുടെ താക്കോല്‍ ഗവര്‍ണര്‍ കൈമാറി

യുഎസ് വിദ്യാർഥി വിസയ്‌ക്ക് അപേക്ഷിക്കുന്നവർ അവരുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ പബ്ലിക്ക് ആക്കണമെന്ന നിർദേശം

ഭീകരതയെ ചെറുക്കാൻ പാകിസ്ഥാന് മേൽ സമ്മർദ്ദം ചെലുത്തണം ; ചൈനയോട് പരോക്ഷമായി പറഞ്ഞ് അജിത് ഡോവൽ : ബീജിങിൽ നടന്നത് പ്രധാന നയതന്ത്ര യോഗം  

ആക്സിയം-4 ദൗത്യം : പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ച് നാസ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies