Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രചരണം ശക്തമാക്കി മഹിളാമോര്‍ച്ച; കര്‍ണാടകയില്‍ ഇനി ട്രിപ്പിള്‍ എഞ്ചിന്‍ സര്‍ക്കാര്‍

കര്‍ണാടകയിലെ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരിനെ ട്രിപ്പിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ ആയി മാറ്റണമെന്ന ജനങ്ങളുടെ ആഗ്രഹം എത്രയും വേഗം നടപ്പാക്കണമെന്ന വാശിയിലാണ് മഹിളാ മോര്‍ച്ചയുടെ ദേശീയ ജനറല്‍ സെക്രട്ടറിയും എറണാകുളം സൗത്ത് കൗണ്‍സിലറുമായ പത്മജ എസ്. മേനോന്‍. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മഹിളാ മോര്‍ച്ചയുടെ കര്‍ണാടകയുടെ മുഴുവന്‍ പ്രചരണ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നത് പത്മജയാണ്

ഷാല്‍ രാമചന്ദ്രന്‍ by ഷാല്‍ രാമചന്ദ്രന്‍
Apr 27, 2023, 05:00 am IST
in India
താമര കൈക്കുമ്പിള്‍... പത്മജ എസ്. മേനോനും സംഘവും കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

താമര കൈക്കുമ്പിള്‍... പത്മജ എസ്. മേനോനും സംഘവും കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

ബെംഗളൂരു: കര്‍ണാടകയിലെ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരിനെ ട്രിപ്പിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ ആയി മാറ്റണമെന്ന ജനങ്ങളുടെ ആഗ്രഹം എത്രയും വേഗം നടപ്പാക്കണമെന്ന വാശിയിലാണ് മഹിളാ മോര്‍ച്ചയുടെ ദേശീയ ജനറല്‍ സെക്രട്ടറിയും എറണാകുളം സൗത്ത് കൗണ്‍സിലറുമായ പത്മജ എസ്. മേനോന്‍. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മഹിളാ മോര്‍ച്ചയുടെ കര്‍ണാടകയുടെ മുഴുവന്‍ പ്രചരണ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നത് പത്മജയാണ്.  

പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ബിജെപി കേന്ദ്ര നേതൃത്വം തന്നെ വിശ്വസിപ്പിച്ചേല്‍പ്പിച്ച ദൗത്യം എത്രയും വേഗം പൂര്‍ത്തിയാക്കി കര്‍ണാടകയില്‍ ട്രിപ്പിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ കൊണ്ട് വരികയാണ് തന്റെയും മഹിളാ മോര്‍ച്ചയുടേയും ലക്ഷ്യമെന്നാണ് പത്മജ പറയുന്നത്. പ്രചരണത്തിന്റെ ഭാഗമായി എവിടെ ചെന്നാലും ബിജെപിക്ക് ജനങ്ങളില്‍ നിന്ന് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും മാത്രമായുള്ള ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരല്ല ഇനി തങ്ങള്‍ക്ക് വേണ്ടതെന്നും എല്ലാ മണ്ഡലങ്ങളിലും ബിജെപി എംഎല്‍എമാരുള്ള സര്‍ക്കാരാണ് ഇത്തവണ കര്‍ണാടകയില്‍ വേണ്ടതെന്നാണ് ജനങ്ങളുടെ ആവശ്യം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റേയും ജെഡിഎസിന്റേയും എംഎല്‍എമാര്‍ വിജയിച്ച മണ്ഡലങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റേയും സംസ്ഥാന സര്‍ക്കാരിന്റേയും പല പദ്ധതികളും നടപ്പാക്കിയിട്ടില്ല. അതിനാല്‍ തന്നെ കഴിഞ്ഞ തവണത്തെപ്പോലെയുണ്ടായ തെറ്റ് ഇനി ഇത്തവണ ഉണ്ടാകില്ലെന്നാണ് ജനങ്ങള്‍ തന്നെ പറയുന്നത്.  

മഹിളാമോര്‍ച്ചയുടെ പ്രവര്‍ത്തനങ്ങള്‍  

എട്ട് സംസ്ഥാനങ്ങളില്‍ നിന്ന് മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. മലയാളി പ്രവര്‍ത്തകരെ അഞ്ച് സംഘങ്ങളായാണ് തിരിച്ചിരിക്കുന്നത്. ഇവര്‍ മംഗളൂരു, കലബുര്‍ഗി, ഗുല്‍ബെര്‍ഗ, ബെംഗളൂരു, മൈസൂരു, തുമകൂരു, ബെല്ലാരി തുടങ്ങിയ ഇടങ്ങളിലെ മണ്ഡലങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്.  

ഒരോ സംസ്ഥാനത്തെയും ഒരോ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി പല സംഘങ്ങള്‍ രൂപീകരിച്ച് മണ്ഡലങ്ങളിലെ വീടുകള്‍ കയറിയുള്ള പ്രചരണമാണ്. പല സംസ്ഥാനത്തുള്ള ആള്‍ക്കാരും ഇവിടെ വര്‍ഷങ്ങളായി താമസിക്കുന്നതിനാല്‍ ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും വോട്ടവകാശമുണ്ട്. അതിനാല്‍ തന്നെ മഹിളാമോര്‍ച്ചയിലെ സംഘത്തിലുള്ളവര്‍ക്ക് ഇവരുമായി എളുപ്പത്തില്‍ ആശയ വിനിമയം നടത്താന്‍ സാധിക്കും.  

ബിജെപി വനിതകള്‍ക്ക് നല്‍കുന്ന  പ്രാതിനിധ്യം

ബിജെപി കേന്ദ്ര നേതൃത്വം തെരഞ്ഞെടുപ്പുകളിലൂടെ വനിതകള്‍ക്ക് വലിയൊരു അവസരം നല്‍കുകയാണ്. ഓരോ സംസ്ഥാനത്തും എങ്ങനെയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. എങ്ങനെയാണ് ക്യാംപെയ്ന്‍ നടത്തുന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം ഇതിലൂടെ അറിയുവാന്‍ സാധിക്കുന്നു. കോണ്‍ഗ്രസിനും ജെഡിഎസിനും ഇത്തരത്തില്‍ ഒരു സംവിധാനമില്ല. ഇന്ത്യയില്‍ എന്താണ് സംഭവിക്കുന്നതെന്ന് എല്ലാ സംസ്ഥാനങ്ങളിലേയും സ്ത്രീകള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുകയെന്നുള്ളതാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്. യുപി, ഗുജറാത്ത്, ഉത്തരാഖണ്ഡ്, മേഘാലയ, ആസാം തുടങ്ങിയ സംസ്ഥാനങ്ങളില്‍ മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ വീടുകയറിയുള്ള പ്രചരണം നടത്തിയിട്ടുണ്ട്. ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് കര്‍ണാടകയിലും മഹിളാമോര്‍ച്ച രംഗത്തിറങ്ങുന്നത്.  

കേന്ദ്ര പദ്ധതികള്‍

കര്‍ണാടകയില്‍ നിലവിലെ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ കേന്ദ്ര പദ്ധതികള്‍ എല്ലാം തന്നെ താഴെത്തട്ടിലുള്ള ജനങ്ങളില്‍ എത്തിച്ചു. ഇതിനാല്‍ തന്നെ ജനങ്ങള്‍ ഏറെ സന്തുഷ്ടരാണ്.  പ്രധാനമന്ത്രി ആവാസ് യോജന, പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന, പ്രധാനമന്ത്രി ജന്‍ ധന്‍ യോജന, അടല്‍ പെന്‍ഷന്‍ യോജന, പ്രധാനമന്ത്രി മുദ്ര യോജന, സുകന്യാ സമൃദ്ധി യോജന, ജനനി സുരക്ഷാ യോജന, പ്രധാനമന്ത്രി സൗഭാഗ്യ യോജന, പ്രധാനമന്ത്രി ശൗചാലയ യോജന ഇവയെല്ലാം തന്നെ സാധാരണക്കാരായ ജനങ്ങള്‍ക്ക് ഇതിനോടകം ലഭിച്ചു കഴിഞ്ഞു. കുട്ടികള്‍ക്ക് പോലും പ്രധാനമന്ത്രിയുടെ പല പദ്ധതികളേക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്.  

മലയാളികളുടെ സ്വാധീനം

കര്‍ണാടകയില്‍ നിരവധി വര്‍ഷങ്ങളായി താമസിക്കുന്ന ആയിരക്കണക്കിന് മലയാളികള്‍ക്കാണ് വോട്ടവകാശം ഉള്ളത്. ഇവരെല്ലാം തന്നെ തങ്ങള്‍ ഗൃഹ സന്ദര്‍ശനത്തിനായി എത്തിയപ്പോള്‍ ബിജെപിക്ക് അനുകൂലമായാണ് സംസാരിക്കുന്നത്. ബിജെപി സര്‍ക്കാര്‍ കര്‍ണാടകയില്‍ വന്നതിന് ശേഷം നിരവധി ആനൂകൂല്യങ്ങളാണ് മലയാളികള്‍ക്ക് ലഭിച്ചിട്ടുള്ളത്.  

മലയാളികള്‍ക്കും മലയാളി സംഘടനകള്‍ക്കും വേണ്ടി ബിജെപിയുടെ മന്ത്രിമാരും എംഎല്‍എമാരും അനവധി സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. ഇതിനാല്‍ തന്നെ ത്രിബിള്‍ എഞ്ചിന്‍ സര്‍ക്കാരിന്റെ വരവിനായി കാതോര്‍ത്തിരിക്കുകയാണ് കര്‍ണാടകയിലെ മലയാളികളെന്ന് പത്മജ പറയുന്നു.

Tags: electionകര്‍ണ്ണാടകമഹിളമോര്‍ച്ച
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌ട്രോംഗ് റൂം തുറക്കാന്‍ നിര്‍ദേശം നല്‍കിയെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍

Kerala

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

Kerala

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

Kerala

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

Kerala

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

പുതിയ വാര്‍ത്തകള്‍

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.