Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘കുരുടന്‍ ആനയെ കണ്ടതുപോലെ’

ആര്‍ട്ടിഫഷ്യന്‍ ഇന്റലിജന്‍സ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് പ്രചരിപ്പിച്ച് റോഡുഗതാഗതത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുമ്പോള്‍ വാസ്തവം അങ്ങനെയൊന്നുമല്ലെന്ന് വെളിപ്പെടുന്നു. 726 ക്യാമറകള്‍ സ്ഥാപിച്ച് റോഡില്‍ 'ട്രാഫിക് അടിയന്തരാവസ്ഥ' പ്രഖ്യാപിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിലെ ചില ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പോലും അന്ധര്‍ ആനയെ കണ്ടമട്ടിലാണ് വിവരിക്കുന്നതെന്ന് സാങ്കേതിക വിദഗ്‌ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. സാങ്കേതികമായി ഒന്നും അറിയാത്ത ഇക്കൂട്ടര്‍ എഐ ക്യാമറകളെക്കുറിച്ച് വീമ്പടിക്കുന്നതെല്ലാം ഇല്ലാത്ത കാര്യങ്ങളാണ്. ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് വിഷയത്തില്‍ പഠനഗവേഷണങ്ങള്‍ നടത്തിയിട്ടുള്ള വിവരാവകാശ പ്രവര്‍ത്തകന്‍ കൂടിയായ ബ്രിജിത് കൃഷ്ണ ഫേസ്ബുക്കില്‍ ഇതേക്കുറിച്ച് എഴുതിയത് ഇങ്ങനെ:

ബ്രിജിത് കൃഷ്ണ by ബ്രിജിത് കൃഷ്ണ
Apr 21, 2023, 06:00 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

കുരുടന്‍ ആനയെ കണ്ടതുപോലെയാണ് എഐ ക്യാമറയെ കുറിച്ച്  അധികാരികളും അവരെ ഉദ്ധരിച്ച്  മാധ്യമങ്ങളും വിശദീകരിക്കുന്നത്. ട്രാഫിക് കമ്മീഷണര്‍ ശ്രീജിത്ത് ഐപിഎസ് അടക്കമുള്ളവര്‍, എഐ ക്യാമറ പദ്ധതിയെക്കുറിച്ച് യാതൊരു അടിസ്ഥാന ബോധവുമില്ലാതെ ജനങ്ങളെയും സര്‍ക്കാറിനെയും തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ് തള്ളിവിടുന്നത്. പത്രങ്ങളിലും  ടിവി ചാനലുകളിലും വരുന്ന വാര്‍ത്തകളില്‍ പകുതിയില്‍ അധികവും പമ്പര വിഡ്ഢിത്തവും വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്തതാണ്.

കേരളത്തിലെ 726 എഐ ക്യാമറകളില്‍ കൊല്ലം ബൈപ്പാസിലെ ഒരു യൂണിറ്റും തിരുവനന്തപുരം ബൈപ്പാസിലെ ഒരു യൂണിറ്റും ഒഴികെ ബാക്കി ഒരു ക്യാമറയും ഓവര്‍ സ്പീഡ് പിടിക്കാനുള്ള ക്യാമറകള്‍ അല്ല. എഐ ക്യാമറകളില്‍ കാറിന്റെ സെക്കന്‍ഡ് റോയില്‍ ഇരിക്കുന്നവരുടെ വരെ ചിത്രം ലഭ്യമാകും എന്നുള്ളത് നുണയാണ്. അത്തരം ഒരു ടെക്‌നോളജി ലോകത്തില്ല. പിന്‍സീറ്റിലുള്ളവര്‍ സീറ്റ് ബെല്‍റ്റ് ഇട്ടില്ലെങ്കില്‍ അതു കണ്ടെത്താനുള്ള സാങ്കേതിക സംവിധാനം ഈ ക്യാമറയിലും ഇല്ല.

ലൈന്‍ ട്രാഫിക് തെറ്റിക്കുന്നവരെ ഈ ക്യാമറകള്‍ ഉപയോഗിച്ച് പിടിക്കാം. പക്ഷേ കേരളത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ക്യാമറകളില്‍ ലൈന്‍ ട്രാഫിക് പിടിക്കാനുള്ള സങ്കേതങ്ങള്‍ സര്‍ക്കാര്‍ നല്‍കിയ പര്‍ച്ചേസ് ഓര്‍ഡറില്‍ ഇല്ല. അതിനാല്‍ ഈ ക്യാമറകള്‍ ഉപയോഗിച്ച് ലൈന്‍ ട്രാഫിക് തെറ്റിച്ച് വണ്ടിയോടിക്കുന്നത് പിടിക്കാനാകില്ല.  

അമിത വേഗത പിടിക്കുന്നത് കേരളത്തില്‍ സ്‌പോട്ട് എന്‍ഫോഴ്‌സ്‌മെന്റ് എന്ന രീതിയിലാണ്. അതായത് മുന്‍പ് സ്ഥാപിച്ചിരിക്കുന്ന ക്യാമറകളില്‍, വാഹനം കടന്നുപോകുന്ന നിശ്ചിത സ്ഥലത്തും സമയത്തും അമിതവേഗതയിലാണെങ്കില്‍ പിടിക്കപ്പെടും. കേരള പോലീസും മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റും  ഇത്തരം ക്യാമറകള്‍ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ കേരളത്തിലാകമാനം സ്ഥാപിച്ചിട്ടുണ്ട്. അതില്‍ ഗ്യാരണ്ടി കഴിഞ്ഞതും, സര്‍ക്കാരിന് പണമില്ലാത്തതിനാല്‍ അറ്റകുറ്റപ്പണി നടത്താത്തതും ഒഴികെ ബാക്കി ക്യാമറകളെല്ലാം ഇപ്പോഴും പ്രവര്‍ത്തിക്കുന്നതാണ്.  

ക്യാമറ ഒന്നില്‍ നിന്നും ക്യാമറ രണ്ടിലേക്ക് ഒരു വാഹനം സഞ്ചരിച്ച ദൂരം കണക്കാക്കി ശരാശരി സ്പീഡ് പിടിക്കാന്‍ ഇപ്പോള്‍ പിടിപ്പിച്ച ക്യാമറകള്‍ക്ക് സാധിക്കുമെങ്കിലും അതിനുവേണ്ട സങ്കേതങ്ങള്‍ ഗതാഗത വകുപ്പ് വാങ്ങിയിട്ടില്ല. അതിനാല്‍ ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്ന എഐ  ക്യാമറകള്‍ ഉപയോഗിച്ച് അമിതവേഗം കണ്ടെത്തി നടപടി സ്വീകരിക്കാനാകില്ല. അമിത വേഗത്തിന് നടപടി സ്വീകരിക്കുന്നുണ്ടെങ്കില്‍ റോഡുകളില്‍ അനുവദനീയമായ വേഗത സംബന്ധിച്ച വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കണം എന്നുണ്ട്. ഓവര്‍ സ്പീഡ് ഇല്ലാത്തതുകൊണ്ട് തന്നെയാണ് ഇത്തരം ബോര്‍ഡുകള്‍ ഒന്നും സ്ഥാപിക്കാത്തത്. അതുകൊണ്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ളവര്‍,  ഒന്നുകില്‍ ഈ സംവിധാനം എന്താണെന്ന് മനസ്സിലാക്കുക. അതല്ലെങ്കില്‍ പൊതുജനത്തിനെ തെറ്റിദ്ധരിപ്പിക്കാതിരിക്കുക. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ശ്രീജിത്ത് ഐപിഎസിന്റെ  ഓഫീസിലെ ഏതെങ്കിലും ഒരു വ്യക്തി, ബന്ധപ്പെട്ടവരെ ഫോണില്‍ വിളിച്ചെങ്കിലും ഈ പ്രൊജക്ട് എന്താണെന്ന് പഠിക്കണം.

കോടികള്‍ ചെലവാക്കി ഒന്നര വര്‍ഷം മുമ്പേ പൂര്‍ത്തീകരിക്കുകയും ഇപ്പോള്‍ മാത്രം സ്ഥാപിക്കുകയും ചെയ്യുന്ന ഈ പദ്ധതി മനസ്സിലാക്കുവാന്‍ വേണ്ടി അരമണിക്കൂര്‍ പോലും സമയം ചെലവഴിക്കാത്ത ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ തള്ള് കേട്ടപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞ കാര്യമാണ് ഓര്‍മ്മ വന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഒരു ഉത്തരവാദിത്വവുമില്ല.

ഇതിവിടെ എഴുതാന്‍ കാരണം, നാളെ സംസ്ഥാനത്ത് എന്തെങ്കിലും ഒരു ക്രിമിനല്‍ സംഭവം ഉണ്ടായിക്കഴിഞ്ഞതിനുശേഷം തെളിവുകള്‍ തേടി ഈ ക്യാമറകള്‍ പരിശോധിക്കുമ്പോള്‍ യാതൊരു വിവരവും ലഭിക്കാതിരുന്നാല്‍ ഒരു നല്ല പദ്ധതിയെ പഴിപറയാനതു കാരണമാകും. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറെ പോലെ ഉത്തരവാദിത്വമുള്ളവര്‍ തെളിവു വിവരങ്ങള്‍ ക്യാമറയില്‍ ലഭ്യമാണ് എന്ന് പറയുകയും പരിശോധിക്കുമ്പോള്‍ വിവരങ്ങള്‍ ലഭ്യമല്ലാതിരിക്കുകയും ചെയ്യുന്നത് വലിയ വിമര്‍ശനത്തിന് ഇടയാക്കും.

Tags: keralaറോഡുകള്‍എഐ ക്യാമറ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബജ്‌റംഗ്ദളിന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ നടത്തിയ ധര്‍ണ ക്ഷേത്രീയ സംയോജക് ജിജേഷ് പട്ടേരി ഉദ്ഘാടനം ചെയ്യുന്നു
Thiruvananthapuram

തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ആസൂത്രിത കേന്ദ്രമായി കേരളം മാറുന്നു: ബജ്‌റംഗ്ദള്‍

Kerala

അമിത് ഷാ ജൂലൈ 13 ന് കേരളത്തില്‍

Kerala

ദേശവിരുദ്ധ പ്രവർത്തനത്തിനെതിരെ വിവരം കൈമാറാനും ഭയം; നീതീന്യായപരിപാലകർ പോലും ഹിറ്റ് ലിസ്റ്റിൽ, കേരളത്തിൽ അതിരൂക്ഷ സാഹചര്യം: എൻ.ഹരി

Kerala

കേരളത്തില്‍ വര്‍ഗീയത കൂടുന്നു, മുസ്‌ലിം അല്ലാത്തവര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സ്ഥിതി: പിസി ജോര്‍ജ്ജ്

Kerala

പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ്ലിസ്റ്റിൽ കേരളത്തില്‍ നിന്നും 950 പേർ; പട്ടികയിൽ വത്സൻ തില്ലങ്കേരിയും കെ.പി ശശികല ടീച്ചറും

പുതിയ വാര്‍ത്തകള്‍

ഇസ്രയേല്‍ ലക്ഷ്യമാക്കി യെമനില്‍ നിന്ന് മിസൈല്‍ , പൗരന്‍മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി ഇസ്രയേല്‍

വളര്‍ത്തു നായയുമായി ഡോക്ടര്‍ ആശുപത്രിയില്‍ : സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം

എന്‍.കെ സുധീറിനെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി അന്‍വര്‍

തെരുവ് നായ കുറുകെ ചാടി: ഇരുചക്ര വാഹനത്തില്‍ നിന്നും വീണ മധ്യവയസ്‌കന് ഗുരുതര പരിക്ക്.

ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണവിതരണ-എണ്ണസംസ്കരണ കമ്പനിയാകാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ്

മുംബൈ നഗരത്തില്‍ ആരാധനാലയങ്ങളുടേത് ഉള്‍പ്പെടെ എല്ലാ ലൗഡ് സ്പീക്കറുകളും നീക്കി പൊലീസ്; നിവൃത്തിയില്ലാതെ ആപുകളെ ആശ്രയിച്ച് മുസ്ലിം പള്ളികള്‍

ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍

ഇന്ത്യയുടെ തുറമുഖ വിലക്കില്‍ നട്ടം തിരിഞ്ഞ് പാകിസ്ഥാന്‍; പാക് കപ്പലുകള്‍ക്ക് കോടികളുടെ നഷ്ടം

പാകിസ്ഥാനെ അത്രയ്‌ക്ക് ഇഷ്ടമാണെങ്കിൽ താങ്കൾ ഇന്ന് തന്നെ പാകിസ്ഥാനിലേയ്‌ക്ക് പോകൂ ; ഗത്യന്തരമില്ലാതെ പോസ്റ്റ് മുക്കി നസീറുദ്ദീൻ ഷാ

കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം തടസപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies